താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചന്ദ്രികയിൽ


മോടികൂടീടുമാലയമലർ-
വാടിയിലിരുന്നീവിധം
ഓതുകയാണു മുഗ്ദ്ധയായ ത-
ന്നോമനയോടക്കാമുകൻ:

"സാരസാസനസൃഷ്ടികൌശല-
സാരസർവസ്വകേന്ദ്രമേ!
കണ്ണുനീരാൽ നനച്ചു നേടിയ
പുണ്യകർമ്മവിപാകമേ!
മജ്ജയക്കൊടി,യൊന്നു നീ നിന്റെ
ലജ്ജയെപ്പുറത്താക്കുക.

"പാർവണശശി പാരിടമൊരു
പാലലക്കടലാക്കവേ,
ഇക്കുളിർപ്പൊയ്ക രാഗലോലയാ-
യുൾക്കുളിരണിഞ്ഞീവിധം
പൊൻതിരച്ചുണ്ടു മന്ദമായ് വിടുർ-
ത്തിന്ദുരശ്മയെച്ചുംബിക്കേ,
നർമ്മഭാഷണചാതുര്യാൽ ലജ്ജാ-
നമ്രശീർഷയാം വല്ലിയെ
രാക്കുളിർത്തെന്നൽ തൻ വശമാക്കി-
പ്പൂക്കുലക്കുചം പുല്കവേ,