താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവക്യക്തഗീതം


(ഗദ്യകവിത)


മഞ്ഞുതുള്ളിക്കു മന്ദഹസിക്കണം
- ഒരു നിമിഷം!
പനിനീർപ്പൂവിനു പരിമളം പരത്തണം
- ഒരു ദിവസം!
കാനനച്ചോലയക്കു കാഞ്ചനതന്ത്രികൾ മീട്ടണം
- എന്നന്നേയ്ക്കും!
എന്റെ ശിഥിലഹൃദയത്തിനു കരയണം
- "മതി", എന്ന മൗനഗാനനാളം
എന്റെ കർണപുടത്തിൽ വന്നലയ്ക്കുവോളം;
പരിതൃപ്തിയുടെ പരിമൃദുലാധരങ്ങൾ
ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും
ആ കണ്ണീരുറവിനെ ചുംബിച്ചെടുക്കുവോളം!
എന്തിന്?...
ചിലർ പറയും, "വൃഥാ!"
അതാ ഒരവ്യക്തസ്വരം:
"വെറുതെയൊന്നുമല്ല!"

പ്രേമം!-
ഹിമകണികയുടെ ഒരു മധുരസ്വപ്നത്തിന്
അവൾ കൊടുത്ത ഓരോമനപ്പേരാണത്!
അവൾക്കറിയാം,