ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആ രാമണീയകനികേതനമായ് വിളങ്ങു- മാരാമഭൂമിയിലണഞ്ഞവനീന്ദ്രദന്തി പാരാതെ തൻപിടികളോടു, മടുത്തുകണ്ട വാരാകാരപ്രതിമവാപിയിലേക്കു പാഞ്ഞു.
ഹാ ഹന്ത ! ചെറ്റതിലെഴും കുളിർനീർ കുടിച്ചു ദാഹം കെടുത്തുവതിനായ്ത്തുനിയുമ്പൊഴേക്കും ഗ്രാഹം--സ്വകർമ്മഫലമാരെ വിടുന്നു?--ജീവ- ഗ്രാഹം കടന്നു കരിയെപ്പിടികൂടി കാലിൽ.