ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നൂറാവാൻ പത്തുമാത്രം കുറയുമൊരു വയ- സ്സായ മുത്തശ്ശി തന്നിൽ കൂറാണ്ടീടുന്നൊരോമൽസ്നുഷയുടെ കദന- ത്തിന്നു സന്നദ്ധയായാൾ.
ശീവള്ളി വെണ്മണിമഹൻ, മുതലുള്ള ദിവ്യർ കൈവച്ച മുത്തികളുമീമുതുമുത്തിയോടായ് സേവയ്ക്കുനിന്നു പല ദുർഗ്ഗുണവും പഠിച്ചു വൈവശ്യമറ്റു ഗുരുദക്ഷിണ ചെയ്തിടേണം.
കന്നത്തം, കള, വീറ,വാശി, കലഹം, ക്രൗർയ്യം, കുശുമ്പെന്നുതൊ- ട്ടിന്നമ്മൾക്കറിവുള്ള തിന്മ മുഴുവൻ കൂട്ടിക്കലർത്തിപ്പരം മുന്നം നാന്മുഖനെത്രയോ വികടമായ- തട്ടിപ്പടച്ചിട്ടൊരാ - പ്പന്നച്ചേട്ടയുമിക്കിഴട്ടുകഴുവിൻ ചാരത്തു താർമങ്കയാം.
മുന്നേ ദുശ്ശീലമേറ്റം പെരുകുമവൾ വയോ- വൃദ്ധയുംകൂടിയായാൽ പിന്നെച്ചോദ്യത്തിനുണ്ടോ വക? കുടിലതതൻ കോമരം തുള്ളിടുംപോൽ എന്നേ ! കാര്യ്യം കടുപ്പം പകലുമിരവുമ- ഗ്ഗേഹിനിത്തയ്യലാളെ- ത്തന്നേ ഭത്സിച്ചു മർദ്ദിച്ചസുലഭചരിതാ- ർത്ഥത്വമത്യർത്ഥമാണ്ടാൾ.