"സ്പന്ദിക്കുന്ന അസ്ഥിമാടം/അതിമാനുഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> അതിമാനുഷന്‍ പതിനോരായിരത്തി മുന്നൂറില്‍...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
<poem> |
<poem> |
||
അതിമാനുഷൻ |
|||
അതിമാനുഷന്‍ |
|||
പതിനോരായിരത്തി |
പതിനോരായിരത്തി |
||
മുന്നൂറിൽപ്പരമായീ |
|||
മുന്നൂറില്‍പ്പരമായീ |
|||
പകലും രാവും നൃത്തം- |
പകലും രാവും നൃത്തം- |
||
ചെയ്വതു |
ചെയ്വതു വന്നെൻമുന്നിൽ. |
||
അത്രയുമാദിത്യന്മാ- |
അത്രയുമാദിത്യന്മാ- |
||
രെന്നഥിതികളായി- |
രെന്നഥിതികളായി- |
||
ട്ടെത്തിയിട്ടുണ്ടെൻവീട്ടി,- |
|||
ട്ടെത്തിയിട്ടുണ്ടെന്‍വീട്ടി,- |
|||
ലെന്നാൽ ഞാനിന്നും ബാലൻ |
|||
കഷ്ടിച്ചു നാനൂറോളം |
കഷ്ടിച്ചു നാനൂറോളം |
||
പൂർണ്ണചന്ദ്രന്മാർ, പുഷ്പ- |
|||
വൃഷ്ടിചെയ്തെന്നെ നോക്കി- |
വൃഷ്ടിചെയ്തെന്നെ നോക്കി- |
||
ച്ചിരിച്ചിട്ടുണ്ടിന്നോളം |
ച്ചിരിച്ചിട്ടുണ്ടിന്നോളം |
||
എങ്കിലു, മെന്റേതല്ലാ- |
എങ്കിലു, മെന്റേതല്ലാ- |
||
ത്താദിത്യനൊന്നെത്തീടു |
ത്താദിത്യനൊന്നെത്തീടു |
||
മെൻചിതാഭസ്മം കാണാ,- |
|||
നെന്നസ്ഥി |
നെന്നസ്ഥി പെറുക്കുവാൻ! |
||
കരമൊന്നെങ്ങാനൽപം |
|||
കരമൊന്നെങ്ങാനല്‍പം |
|||
സ്പർശിച്ചാൽ, സൂര്യൻപോലും |
|||
സ്പര്‍ശിച്ചാല്‍, സൂര്യന്‍പോലും |
|||
കരിയും വിദ്യുച്ഛക്തി- |
കരിയും വിദ്യുച്ഛക്തി- |
||
യെന്നിലില്ലെന്നാർ കണ്ടൂ! |
|||
അതിനാ, ലൊരുദിനം |
അതിനാ, ലൊരുദിനം |
||
ഞാനവസാനിക്കുമ്പോ- |
ഞാനവസാനിക്കുമ്പോ- |
||
ളതിനോടൊപ്പംതന്നെ |
ളതിനോടൊപ്പംതന്നെ |
||
ലോകവും നശിച്ചേയ്ക്കും. |
ലോകവും നശിച്ചേയ്ക്കും. |
||
പട്ടടത്തീയെന്നേർക്കു |
|||
പട്ടടത്തീയെന്നേര്‍ക്കു |
|||
നാക്കുനീട്ടുമ്പോൾ, ഞെട്ടി- |
|||
ക്കെട്ടുപോം |
ക്കെട്ടുപോം നിക്ഷത്രങ്ങൾ!- |
||
സർവ്വവുമിരുട്ടാകും!- |
|||
സര്‍വ്വവുമിരുട്ടാകും!- |
|||
"ഇന്നോളം പരകോടി |
"ഇന്നോളം പരകോടി മർത്ത്യർതൻ ഹൃസ്പന്ദങ്ങൾ |
||
നിന്നിട്ടും, |
നിന്നിട്ടും, ബ്രഹ്മാണ്ഡത്തിൻ ഭ്രമണം നിന്നിട്ടുണ്ടോ?" |
||
ശരിയാ, ണൊരിയ്ക്കലും |
ശരിയാ, ണൊരിയ്ക്കലും |
||
നിന്നിട്ടി, ല്ലെന്നാ, ലെന്റെ |
നിന്നിട്ടി, ല്ലെന്നാ, ലെന്റെ |
||
മരണം- നോക്കിക്കോളൂ!- |
മരണം- നോക്കിക്കോളൂ!- |
||
മരവിപ്പിക്കും വിശ്വം!! |
മരവിപ്പിക്കും വിശ്വം!! |
||
അതിനാലെന്നെക്കാൺൾകെ |
|||
അതിനാലെന്നെക്കാണ്‍ള്‍കെ |
|||
യൊളിപ്പൂ പേടിച്ചോടി |
യൊളിപ്പൂ പേടിച്ചോടി |
||
മൃതി!- യെന്തിതു കേട്ടു |
മൃതി!- യെന്തിതു കേട്ടു |
||
ചിരിയ്ക്കുന്നുവോ |
ചിരിയ്ക്കുന്നുവോ നിങ്ങൾ? |
||
അതിമാനുഷനാണു ഞാ- |
അതിമാനുഷനാണു ഞാ- |
||
നതേ, ഞാനല്ലാതി- |
നതേ, ഞാനല്ലാതി- |
||
ക്ഷിതിയിലമ്മട്ടേകൻ |
|||
ക്ഷിതിയിലമ്മട്ടേകന്‍ |
|||
ജനിച്ചിട്ടില്ലിന്നോളം! |
ജനിച്ചിട്ടില്ലിന്നോളം! |
||
ഉണ്ടാകില്ലിനിയൊരു |
ഉണ്ടാകില്ലിനിയൊരു |
||
കാലത്തും!- നിയതിയെ- |
കാലത്തും!- നിയതിയെ- |
||
ക്കൊണ്ടു പന്താടുന്നൊരി- |
ക്കൊണ്ടു പന്താടുന്നൊരി- |
||
ക്കൈയുകൾ കണ്ടോ, നിങ്ങൾ? |
|||
നിങ്ങളും, പുത്രന്മാരും |
നിങ്ങളും, പുത്രന്മാരും |
||
പൌത്രപൌത്രന്മാർപോലും |
|||
പൌത്രപൌത്രന്മാര്‍പോലും |
|||
മണ്ണായിമണ്ണിൽച്ചേർന്നു |
|||
മണ്ണായിമണ്ണില്‍ച്ചേര്‍ന്നു |
|||
മയങ്ങിക്കിടക്കുമ്പോൾ |
|||
മയങ്ങിക്കിടക്കുമ്പോള്‍ |
|||
കേവലം ശിശുവാം |
കേവലം ശിശുവാം ഞാൻ |
||
കൈനീട്ടിപ്പൊൻതാരക- |
|||
കൈനീട്ടിപ്പൊന്‍താരക- |
|||
പൂവിറുത്തെടുത്തങ്ങി |
പൂവിറുത്തെടുത്തങ്ങി |
||
ങ്ങെറിഞ്ഞു വിനോദിയ്ക്കും; |
ങ്ങെറിഞ്ഞു വിനോദിയ്ക്കും; |
||
അന്നു |
അന്നു ഞാൻ, കെടാൻപോകു- |
||
മാദിത്യക്കനലൂതി- |
മാദിത്യക്കനലൂതി- |
||
പ്പൊന്നന്തിത്തിരി |
പ്പൊന്നന്തിത്തിരി മോദാൽ- |
||
കൊളുത്തും |
കൊളുത്തും വീട്ടിനുള്ളിൽ. |
||
അമ്പിളിപ്പൊൻകിണ്ണത്തിൽ- |
|||
അമ്പിളിപ്പൊന്‍കിണ്ണത്തില്‍- |
|||
ക്കൈമുക്കി, ക്കളഭക്കൂ |
ക്കൈമുക്കി, ക്കളഭക്കൂ |
||
ട്ടൻപിൽ ഞാൻ മെയ്യിൽപ്പൂശും |
|||
ട്ടന്‍പില്‍ ഞാന്‍ മെയ്യില്‍പ്പൂശും |
|||
രാവിലന്നുഷ്ണിക്കുമ്പോൾ, |
|||
രാവിലന്നുഷ്ണിക്കുമ്പോള്‍, |
|||
മഴ, യെന്നാംഗ്യം കണ്ടാ- |
മഴ, യെന്നാംഗ്യം കണ്ടാ- |
||
ലക്ഷണം പെയ്യും മേഘം |
ലക്ഷണം പെയ്യും മേഘം |
||
വരി 69: | വരി 69: | ||
ലക്ഷണം മതിയാക്കും. |
ലക്ഷണം മതിയാക്കും. |
||
മാമകഹിതം നോക്കി- |
മാമകഹിതം നോക്കി- |
||
ച്ചലിക്കും |
ച്ചലിക്കും മരുത്തുകൾ |
||
മാമകഹിതം നോക്കി |
മാമകഹിതം നോക്കി |
||
സ്രവിക്കും |
സ്രവിക്കും സരിത്തുകൾ. |
||
'പാടില്ലെ', |
'പാടില്ലെ', ന്നെങ്ങാൻ ചൊന്നാൽ |
||
പാടില്ലാ |
പാടില്ലാ പറവകൾ |
||
'വാടരുതെ', |
'വാടരുതെ', ന്നോതിയാൽ |
||
വാടില്ലാമലരുകൾ |
|||
വാടില്ലാമലരുകള്‍ |
|||
തരുവല്ലികൾ പൂക്കും |
|||
പൂക്കാതെ |
പൂക്കാതെ നിൽക്കും, കായ്ക്കും |
||
വരുതിയ്ക്കൊപ്പിച്ചെന്നു |
വരുതിയ്ക്കൊപ്പിച്ചെന്നു |
||
കായ്ക്കാതെ ചുമ്മാ |
കായ്ക്കാതെ ചുമ്മാ നിൽക്കും!- |
||
അന്നത്തെ ഞാനാരാണെ- |
അന്നത്തെ ഞാനാരാണെ- |
||
ന്നൂഹിക്കാൻപോലും, നിങ്ങൾ- |
|||
ന്നൂഹിക്കാന്‍പോലും, നിങ്ങള്‍- |
|||
ക്കിന്നിപ്പോൽക്കഴിവുണ്ടോ? |
|||
ക്കിന്നിപ്പോല്‍ക്കഴിവുണ്ടോ? |
|||
പുഴുക്കൾ, കഷ്ടം, നിങ്ങൾ! |
|||
ഉണ്ടെന്നുമില്ലെന്നുമായ് |
ഉണ്ടെന്നുമില്ലെന്നുമായ് |
||
നിങ്ങൾ പോരടിപ്പതു |
|||
കണ്ടോളിച്ചിരിക്കുയ്ക്കു, മാ |
കണ്ടോളിച്ചിരിക്കുയ്ക്കു, മാ |
||
മായാവിയൊന്നുണ്ടല്ലോ. |
മായാവിയൊന്നുണ്ടല്ലോ. |
||
എന്താണസ്സരസന്റെ |
എന്താണസ്സരസന്റെ |
||
പേർ?- അതേ, 'ദൈവം!'-ദൈവ- |
|||
മെന്തൊരത്ഭുത മെന്നെ- |
മെന്തൊരത്ഭുത മെന്നെ- |
||
യന്വേഷിച്ചിങ്ങോട്ടെത്തും! |
യന്വേഷിച്ചിങ്ങോട്ടെത്തും! |
||
"ഭൃത്യനാക്കണമെന്നെ!"- |
"ഭൃത്യനാക്കണമെന്നെ!"- |
||
യെന്നു കേണിരിക്കും - |
യെന്നു കേണിരിക്കും -ഞാൻ |
||
മൃത്യുവിനെക്കൊണ്ടന്നെൻ |
|||
മൃത്യുവിനെക്കൊണ്ടന്നെന്‍ |
|||
ചെരിപ്പുതുടപ്പിയ്ക്കും! |
ചെരിപ്പുതുടപ്പിയ്ക്കും! |
||
കേവലം വേലക്കാരി- |
കേവലം വേലക്കാരി- |
||
പ്പെണ്ണായി |
പ്പെണ്ണായി നിൽക്കും കുനി- |
||
ഞ്ഞീ വിശ്വപ്രകൃതി, കൈ- |
ഞ്ഞീ വിശ്വപ്രകൃതി, കൈ- |
||
കൂപ്പിക്കൊ, |
കൂപ്പിക്കൊ, ണ്ടന്നെൻ മുന്നിൽ! |
||
നാക്കുകൾ നീട്ടി, ക്കിത- |
|||
ച്ചേങ്ങി, വാലാട്ടിക്കൊണ്ടു |
ച്ചേങ്ങി, വാലാട്ടിക്കൊണ്ടു |
||
നായ്ക്കളെപ്പോ, |
നായ്ക്കളെപ്പോ, ലെൻ മുമ്പിൽ- |
||
ക്കിടക്കും-, ഹാ, |
ക്കിടക്കും-, ഹാ, സിംഹങ്ങൾ! |
||
ആത്തകൌതുക, മെന്റെ |
ആത്തകൌതുക, മെന്റെ |
||
ഗഹത്തി, ലങ്ങിങ്ങായി |
ഗഹത്തി, ലങ്ങിങ്ങായി |
||
ലാത്തിടും, |
ലാത്തിടും, മാർജ്ജാരങ്ങ- |
||
ളെന്നപോൽ, ശാർദ്ദൂലങ്ങൾ! |
|||
ളെന്നപോല്‍, ശാര്‍ദ്ദൂലങ്ങള്‍! |
|||
അബ്ധികളലറില്ല |
അബ്ധികളലറില്ല |
||
നേർവഴി മുടക്കുകി- |
|||
ല്ലദ്രിക, ളഹങ്കരി- |
ല്ലദ്രിക, ളഹങ്കരി- |
||
ച്ചീടുകില്ലാകാശങ്ങൾ! |
|||
ച്ചീടുകില്ലാകാശങ്ങള്‍! |
|||
സർവ്വശക്തനാമെന്റെ |
|||
സര്‍വ്വശക്തനാമെന്റെ |
|||
സന്നിധാനത്തിൽക്കാണാം |
|||
സന്നിധാനത്തില്‍ക്കാണാം |
|||
സർവ്വവും ഭദ്രം, ശാന്തം, |
|||
നിശ്ശബ്ദം, സുരക്ഷിതം! |
നിശ്ശബ്ദം, സുരക്ഷിതം! |
||
യുദ്ധമി, ല്ലഹങ്കാരമി- |
യുദ്ധമി, ല്ലഹങ്കാരമി- |
||
ല്ലെല്ലാമൊരുപോലെ |
ല്ലെല്ലാമൊരുപോലെ |
||
വർത്തിയ്ക്കും;- ഞെട്ടും സർവ്വ- |
|||
മെൻ നെറ്റി ചുളുങ്ങിയാൽ! |
|||
അഖിലം നശിക്കട്ടേ |
അഖിലം നശിക്കട്ടേ |
||
നശിക്കൂ ഞാ, |
നശിക്കൂ ഞാ, നെൻ നാശ- |
||
മഖിലത്തിനും നാശ- |
മഖിലത്തിനും നാശ- |
||
മതിമാനുഷൻ, ഹാ, ഞാൻ!! |
|||
മതിമാനുഷന്‍, ഹാ, ഞാന്‍!! |
|||
1-3-1120 |
1-3-1120 |
||
</poem> |
</poem> |
04:25, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
അതിമാനുഷൻ
പതിനോരായിരത്തി
മുന്നൂറിൽപ്പരമായീ
പകലും രാവും നൃത്തം-
ചെയ്വതു വന്നെൻമുന്നിൽ.
അത്രയുമാദിത്യന്മാ-
രെന്നഥിതികളായി-
ട്ടെത്തിയിട്ടുണ്ടെൻവീട്ടി,-
ലെന്നാൽ ഞാനിന്നും ബാലൻ
കഷ്ടിച്ചു നാനൂറോളം
പൂർണ്ണചന്ദ്രന്മാർ, പുഷ്പ-
വൃഷ്ടിചെയ്തെന്നെ നോക്കി-
ച്ചിരിച്ചിട്ടുണ്ടിന്നോളം
എങ്കിലു, മെന്റേതല്ലാ-
ത്താദിത്യനൊന്നെത്തീടു
മെൻചിതാഭസ്മം കാണാ,-
നെന്നസ്ഥി പെറുക്കുവാൻ!
കരമൊന്നെങ്ങാനൽപം
സ്പർശിച്ചാൽ, സൂര്യൻപോലും
കരിയും വിദ്യുച്ഛക്തി-
യെന്നിലില്ലെന്നാർ കണ്ടൂ!
അതിനാ, ലൊരുദിനം
ഞാനവസാനിക്കുമ്പോ-
ളതിനോടൊപ്പംതന്നെ
ലോകവും നശിച്ചേയ്ക്കും.
പട്ടടത്തീയെന്നേർക്കു
നാക്കുനീട്ടുമ്പോൾ, ഞെട്ടി-
ക്കെട്ടുപോം നിക്ഷത്രങ്ങൾ!-
സർവ്വവുമിരുട്ടാകും!-
"ഇന്നോളം പരകോടി മർത്ത്യർതൻ ഹൃസ്പന്ദങ്ങൾ
നിന്നിട്ടും, ബ്രഹ്മാണ്ഡത്തിൻ ഭ്രമണം നിന്നിട്ടുണ്ടോ?"
ശരിയാ, ണൊരിയ്ക്കലും
നിന്നിട്ടി, ല്ലെന്നാ, ലെന്റെ
മരണം- നോക്കിക്കോളൂ!-
മരവിപ്പിക്കും വിശ്വം!!
അതിനാലെന്നെക്കാൺൾകെ
യൊളിപ്പൂ പേടിച്ചോടി
മൃതി!- യെന്തിതു കേട്ടു
ചിരിയ്ക്കുന്നുവോ നിങ്ങൾ?
അതിമാനുഷനാണു ഞാ-
നതേ, ഞാനല്ലാതി-
ക്ഷിതിയിലമ്മട്ടേകൻ
ജനിച്ചിട്ടില്ലിന്നോളം!
ഉണ്ടാകില്ലിനിയൊരു
കാലത്തും!- നിയതിയെ-
ക്കൊണ്ടു പന്താടുന്നൊരി-
ക്കൈയുകൾ കണ്ടോ, നിങ്ങൾ?
നിങ്ങളും, പുത്രന്മാരും
പൌത്രപൌത്രന്മാർപോലും
മണ്ണായിമണ്ണിൽച്ചേർന്നു
മയങ്ങിക്കിടക്കുമ്പോൾ
കേവലം ശിശുവാം ഞാൻ
കൈനീട്ടിപ്പൊൻതാരക-
പൂവിറുത്തെടുത്തങ്ങി
ങ്ങെറിഞ്ഞു വിനോദിയ്ക്കും;
അന്നു ഞാൻ, കെടാൻപോകു-
മാദിത്യക്കനലൂതി-
പ്പൊന്നന്തിത്തിരി മോദാൽ-
കൊളുത്തും വീട്ടിനുള്ളിൽ.
അമ്പിളിപ്പൊൻകിണ്ണത്തിൽ-
ക്കൈമുക്കി, ക്കളഭക്കൂ
ട്ടൻപിൽ ഞാൻ മെയ്യിൽപ്പൂശും
രാവിലന്നുഷ്ണിക്കുമ്പോൾ,
മഴ, യെന്നാംഗ്യം കണ്ടാ-
ലക്ഷണം പെയ്യും മേഘം
'മതി' യെന്നാജ്ഞാപിച്ചാ-
ലക്ഷണം മതിയാക്കും.
മാമകഹിതം നോക്കി-
ച്ചലിക്കും മരുത്തുകൾ
മാമകഹിതം നോക്കി
സ്രവിക്കും സരിത്തുകൾ.
'പാടില്ലെ', ന്നെങ്ങാൻ ചൊന്നാൽ
പാടില്ലാ പറവകൾ
'വാടരുതെ', ന്നോതിയാൽ
വാടില്ലാമലരുകൾ
തരുവല്ലികൾ പൂക്കും
പൂക്കാതെ നിൽക്കും, കായ്ക്കും
വരുതിയ്ക്കൊപ്പിച്ചെന്നു
കായ്ക്കാതെ ചുമ്മാ നിൽക്കും!-
അന്നത്തെ ഞാനാരാണെ-
ന്നൂഹിക്കാൻപോലും, നിങ്ങൾ-
ക്കിന്നിപ്പോൽക്കഴിവുണ്ടോ?
പുഴുക്കൾ, കഷ്ടം, നിങ്ങൾ!
ഉണ്ടെന്നുമില്ലെന്നുമായ്
നിങ്ങൾ പോരടിപ്പതു
കണ്ടോളിച്ചിരിക്കുയ്ക്കു, മാ
മായാവിയൊന്നുണ്ടല്ലോ.
എന്താണസ്സരസന്റെ
പേർ?- അതേ, 'ദൈവം!'-ദൈവ-
മെന്തൊരത്ഭുത മെന്നെ-
യന്വേഷിച്ചിങ്ങോട്ടെത്തും!
"ഭൃത്യനാക്കണമെന്നെ!"-
യെന്നു കേണിരിക്കും -ഞാൻ
മൃത്യുവിനെക്കൊണ്ടന്നെൻ
ചെരിപ്പുതുടപ്പിയ്ക്കും!
കേവലം വേലക്കാരി-
പ്പെണ്ണായി നിൽക്കും കുനി-
ഞ്ഞീ വിശ്വപ്രകൃതി, കൈ-
കൂപ്പിക്കൊ, ണ്ടന്നെൻ മുന്നിൽ!
നാക്കുകൾ നീട്ടി, ക്കിത-
ച്ചേങ്ങി, വാലാട്ടിക്കൊണ്ടു
നായ്ക്കളെപ്പോ, ലെൻ മുമ്പിൽ-
ക്കിടക്കും-, ഹാ, സിംഹങ്ങൾ!
ആത്തകൌതുക, മെന്റെ
ഗഹത്തി, ലങ്ങിങ്ങായി
ലാത്തിടും, മാർജ്ജാരങ്ങ-
ളെന്നപോൽ, ശാർദ്ദൂലങ്ങൾ!
അബ്ധികളലറില്ല
നേർവഴി മുടക്കുകി-
ല്ലദ്രിക, ളഹങ്കരി-
ച്ചീടുകില്ലാകാശങ്ങൾ!
സർവ്വശക്തനാമെന്റെ
സന്നിധാനത്തിൽക്കാണാം
സർവ്വവും ഭദ്രം, ശാന്തം,
നിശ്ശബ്ദം, സുരക്ഷിതം!
യുദ്ധമി, ല്ലഹങ്കാരമി-
ല്ലെല്ലാമൊരുപോലെ
വർത്തിയ്ക്കും;- ഞെട്ടും സർവ്വ-
മെൻ നെറ്റി ചുളുങ്ങിയാൽ!
അഖിലം നശിക്കട്ടേ
നശിക്കൂ ഞാ, നെൻ നാശ-
മഖിലത്തിനും നാശ-
മതിമാനുഷൻ, ഹാ, ഞാൻ!!
1-3-1120