ശ്രീമഹാഭാഗവതം/ദ്വിതീയസ്കന്ധം/ഉപദേശക്രമം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പൃഥ്വീശൻ ചോദ്യം ചെയ്താൻ നാരദനതുപിന്നെ
സത്തുക്കൾക്കാർക്കാനും താനുപദേശിച്ചാനെങ്കിൽ
സത്വരമതുമെനിക്കരുളിച്ചെയ്തീടേണം
ഇത് ഥമാഹന്തകേട്ടു ശ്രീശുകനതുനേരം
നിശ്ശേ ഷാർത്ഥങ്ങൾ സകലേശ്വരൻ നാരായണൻ
വിശ്വപാലകൻ ജഗത് സർ ഗ്ഗാദി ചരിത്രങ്ങൾ
വർത്തിച്ചോരവസ്ഥകളാദിയായെല്ലാറ്റിനും
ഉത്തരമായ് ക്കൊണ്ടത്ര ശുദ്ധമായ് വിളങ്ങീടും
ശ്രീഭാഗവതം പുരാണോത്തമമരുൾ ചെയ്താ-
നഭയാഗുരുപാരമ്പ ര്യാദി സകലവും;
തൽ പ്രബന്ധത്തെ സംക്ഷേപിച്ചുടൻ നിനക്കുഞാ-
നിപ്പോളുള്ളവസരം കോണ്ടാവതറിയിക്കാം.
എങ്കിലോമുന്നതന്റെ നാഭിയിലുളവായ
പങ്കജാസനനപേക്ഷിക്കയാലഖിലേശൻ
പങ്കജനാഭനുപദേശിച്ചാൻ ഭാഗവതം
പങ്കജോത്ഭവൻ താനും തന്നുടെ തനയനാം
നാരദൻ തനിക്കുപദേശിച്ചാനതുപിന്നെ
നാരദൻ വേദവ്യാസൻ തനിക്കുമതുപോലെ
വ്യാസനുമെനിക്കുപദേശിച്ചാനതുമുദാ;
വാസനയേറും നിനക്കൊക്കവേ വാഴിപോലെ
ചൊല്ലുവനെല്ലാം ദശലക്ഷണമായിട്ടുള്ളൊ-
ന്നല്ലോ കേവലം ജഗത് സർഗ്ഗാദിക്രമവശാൽ,
സർ ഗ്ഗവും വിസർ ഗ്ഗവും സ്ഥാനവും പോഷണവും
സദ്ഗുണനിധേ! പുനരൂതികൾ മന്വന്തരം,
ഈശാനുകഥാനിരോധം പുനരിവിടെബ് ഭൂ-
മീശാ! മുക്തയും പിന്നേതാശ്രയമെന്നീവണ്ണം
പത്തുലക്ഷണങ്ങളാകുന്നിതങ്ങവപത്തും
വിസ്തരിച്ചോരോന്നോരോന്നായരുൾ ചെയ്തു താതൻ,
ഇവറ്റിൽ പത്താമതാമാശ്രയമതിമുഖ്യം
പവിത്രമതിനെസ്സാധിപ്പാനായ് മറ്റൊമ്പതും
വദിച്ചീടുന്നു ബ്രഹ്മപ്രതിപാദകമായി-
ട്ടുദിക്കും ഭാഗവത പ്രാമാണ്യമാർഗ്ഗത്താലെ.
വദിച്ചേനേവം സംക്ഷേപിച്ചുടൻ ദ്വിതീയാർത്ഥം
പഠിക്കാമിനിത്തൃതീയാദികളോരോന്നിനാൽ.

ശ്രീമഹാഭാഗവതം
ദ്വിതീയസ്കന്ധം സമാപ്തം