ശ്രീകൃഷ്ണചരിതം മണിപ്രവാളം
ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.
ഈ കൃതി വിക്കിഗ്രന്ഥശാലയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. If you'd like to help, please review the help pages. |
- ശ്രീകൃഷ്ണചരിതം മണിപ്രവാളം **
.........................................................
( ശ്രീ കുഞ്ചൻ നമ്പ്യാർ വിരചിതം )
ഓം ശ്രീ കൃഷ്ണ പരമാത്മനേ നമ: ----------------------------------------------
ശ്രീ വെങ്കടേശനും, ശ്രീ ജഗന്നാഥനും, ശ്രീ വിത്തോബാവും, ശ്രീ ഗുരുവായൂരപ്പനും,
ശ്രീ കൃഷ്ണനും, ആയി വിളങ്ങുന്ന ഉണ്ണികൃഷ്ണൻ്റെ
ലീലാവിനോദങ്ങളെ വർണിക്കുന്നതും, മലയാളത്തിലെ മണിപ്രവാളശൈലിയിൽ വിരചിച്ചതും ആയതാണ് ഈ കവിതാരത്നം.
ശ്രീ കുഞ്ചൻ നമ്പ്യാർ മണിയും (മുത്ത് = Pearl) പ്രവാളമും (പവിഴം = Coral) ചേർത്തി തൊടുത്തു,
അതിൽ ഭക്തിയും, മുക്തിയും, വിഭക്തിയും, വാത്സ്യവും, പ്രേമവും, രക്ഷയും, ശിക്ഷയും,
എല്ലാം ചേത്ത് ഭംഗിയായി രചിച്ചതാണ് ഈ കാവ്യം. ..............................................
ഒന്നാം സർഗ്ഗം --------------------- ശ്രീ കൃഷ്ണാവതാരം ---------------------------
ഗണപതി ഭഗവാനും അബ്ജയോനി- പ്രണയിനിയാകിയ ദേവി വാണിതാനും ഗുണനിധി ഗുരുനാഥനും സദാ മേ തുണയരുളീടുക കാവ്യബന്ധനാർത്ഥം . #1
പുരഹരനമലൻ മുരാരി ദേവൻ പുരമുരശാസനസൂനുഭൂതനാഥൻ ധരണിസുരമഹാജനങ്ങളും മേ വരമരുളിടുക വാഞ്ചിതനുകൂലം #2
മധുരിപു ചരിതം മനോഭിരാമം മധുരപദാകലിതം മണിപ്രവാളം മതികമല വികാസ ഹേതുഭൂതം കതിപയ സർഗ്ഗമിദം കരോമി കാവ്യം #3
ദുരിത നിധികളായ ദാനവാനാം ഭരമതി ദുസ്സഹ മാകയാലൊരുന്നാൾ ധരണി ഭഗവതി വിരിഞ്ചലോകേ വിരവോടുചെന്നു വണങ്ങിനിന്നു ചൊന്നാൾ #4
" സരസിജഭവ! ദേവ! പാഹി പാഹി ത്വരിതതരം കരുണാനിധേ! നമസ്തേ പരവശതരയാം ധരണി ഞാനെ - ന്നറിക ഭവാനഖില പ്രപഞ്ചബന്ധോ " #5
" അമരമുനി മഹാസഭാന്തരാളേ കിമപി മയം ച വിനാ നിതംബിനീനാം
വചന മുചിതമല്ല മല്ലയോനേ ! സൂചിര വിഷാദവശേന വേണ്ടിവന്നു " #6
" അനുചിതമിദമെൻകിലും മഹാത്മൻ കനിവൊടു ഹന്തഭവാൻ ക്ഷമിക്കവേണം മലകളിളകിലും മാഹാജനാനാം മനമിളകാ ചപലോക്തി കേൾകിലും കേൾ " #7
" അസുരഭടജനം മനുഷ്യഭാവം പ്രസഭമിയനന്നിഹ കoസസാരഭൂതം അവനുടയ പടജ്ജനം ച ഘോരം ശിവശിവ! പൂർണ്ണമതായി മൽപ്രദേശെ " #8
" ദ്വിജവരയ ജനാദി കർമ്മമെല്ലാം ഭുജബലശാലി ശഠൻ മുടക്കുവാനായ് അനുദിവസമവൻ ബഹുപ്രകാരം ദനുജകുലാനി നിയോജയാഞ്ചകാര " #9
" പശുകുലഹരണം, പതിവ്രതാനം ഭ്ഋശതര ദൂഷണ, മഗ്രഹാരനാശം ഇതി ബഹുവിധ ദുഷ്ടകർമ മിപ്പോ- ളതിശയപാപി ജനങ്ങളാരഭന്ത. " #10
" ഇടിയൊടു പടവെട്ടുമട്ടഹാസം കടുകരദുസ്സഹകത്സനാദിവാക്കും കടിലകചരിതങ്ങും നിനച്ചാൽ ഝടിതിനടുങ്ങുമശേഷജീവലോകം ". #11
" ഗിരികളടവിയും മരങ്ങളും മേ
തരളതിമിംഗലമാഴിചക്രൃമേഴും ഇവ പലതുമെനിക്കു ഭാരമല്ലോ, ശിവശിവ! ദുർജ്ജനഭാരമേവ ഭാരം. " #12
" പടഹഘടഘടായിതം മുഴക്കി- പ്പടകളിടൻഞു നടക്കുമദ്ദശായാം ഇടിപൊടി തകരും ധരാവിഭാഗേ പൊടിപടലത്തിലൊളിച്ചു ഭാനുബിംബം ". #13
" അവരുടെ പടയും പരാക്രമം കൊ - ണ്ടഖിലനിലിമ്പ ബലം വശംകെടുൻനു. അവനിപതികളെന്നുഭാവമാത്രം ഭുവനവിനാശ കഠോരകശ്മലാനാം ". #14 " മമ ഭയമഖിലം ശമിപ്പതിന്നായ് കിമപി തുണച്ചരുളേണമബ്ജയോനേ, സമവിഷമദശാവിശേഷമെല്ലാ- മമലമതേ, ധരിയാതിരിക്കുമോ നീ. " #15
ഇതി വസുമതി ത്ൻെറ വാക്കുകേട്ട- ങ്ങതികരുണാകുലനാം വിരിഞ്ചനപ്പോൾ സ്മിതമധുരതരാക്ഷരം ബഭാഷേ " മതിമതി താപമെടോ മഹാനുഭാവേ.". #16 " പരമപുരുഷനാം പയോധിശായീ പരചിദനാകുലമൂർത്തി പത്മനാഭൻ പരിചൊടുപരിതാപശാന്തയേ തേ വരമരുളീടു, മവൻ നമുക്കുദൈവം.". #17
" അവനവനി നിനക്കു ജീവനാഥൻ ഭുവനജനാർത്തിഹരൻ ഭുജംഗശായീ അവനുടെ നികടേ ഗമിക്കെടോ നാ - മവശത തീരുമവൻടെ സന്നിധാനാൽ." #18
" അമരപതിയുംമിന്ദുചൂഢനും മ - ററമരജനങ്ങളുമാസ്ഥയോടു ഞാനും അനലനനിലനും വസുക്കളെട്ടും പുനരുപദേവകളും ഗമിക്കവേണം ". #19
" പരിചൊടുബത പാൽക്കടൽക്കുമദ്ധേൃ പരമുരഗപ്പെരുമാളെ മെത്തയാക്കി പരമസുഖരസേന പള്ളികൊള്ളും പരമപുമാനെ വണങ്ങുവാൻ നടപ്പിൻ " #20
" അവനുടെ ക്രൃപകൊണ്ടു സൃഷ്ടികർത്താ- വഹമിതി ഭാവമെനിക്കുരത്നഗർഭേ! അവനുടെ ചരണാംബുജങ്ങളെനേൃ ശിവനുമെനിക്കുമൊരാശ്രയ-- നമന്യേ". #21 ഇതി മുഹുരരുൾ ചെയ്തു പത്മജന്മാ -- വതിജവമോടെഴുന്നേറ്റു പത്മപീഠാൽ അമരപതികളോടുമൂഴിയോടും സമമഥ യാത്ര തുടങ്ങി ഭംഗിയോടെ. #22
വിരവൊടു കലശാംബുരാശിതീരേ സുരപതിയും വിധിയും മഹാസമൂഹം ത്വരിതതരമണഞ്ഞു ഭക്തിയോടേ മുരരിപുതൻ ചരിതം സ്തുതിച്ചുചൊന്നാർ. #23 " നളിനനയന! ഹേ ഹരേ! നമസ്തേ നരകരിപോ ! കരുണാംബുധേ! നമസ്തേ ജയ ജയ ജഗതീപതേ! നമസ്തേ ജലധരചാരുതരാക്രൃതേ ! നമസ്തേ." #24
" ജഗദുദയ വിനാശകാരണണൻ നീ ജനപരിപാലന ശീലനായതും നീ അജനമലനനന്തനായതും നീ സുജനവിചിത്ര ചരിത്രനായതും നീ.". #25
" സഗുണനഗുണനേകനായതും നീ സകലചരാചരജീവനായതും നീ സകളനപി ച നിഷ്കളൻ ഹരേ! നീ സകലപതേ! കമലാപതേ! നമസ്തേ." #26
" പ്രക്രൃതിപുരുഷനാം ഭവാനനന്തൻ പ്രകടയതി പ്രഥമം പ്രപഞ്ചമെല്ലാം പ്രക്രൃതി ജനനി മായയായ ദേവി വിപുലതരഭ്രമമീദ്ഋശം വിധത്തേ.". #27
" ഒരുവനതിധനൻ പരൻ ദരിദ്രൻ പരനതികർക്കശനന്യനത്യുദാരൻ ഇതി പലവിധഭാവഹേതുഭൂതൻ ദിതിജവിനാശനനാദി കേശവൻ നീ. ". #28
" പ്ഋഥുതരമൊരു മത്സമായതും നീ പ്രഥിതമഹാബല കൂർമ്മമായതും നീ കഠിനതരവരാഹമായതും നീ കടുതരഘോരന്ഋസിംഹമായതും നീ.". #29
" പുനരൊരുവടുവേഷനായതും നീ മനുജവരാന്തകരാമനായതും നീ ദശമുഖരിപുരാമനായതും നീ വിശദമഹോ കരുണാനിധേ നമസ്തേ." #30
" നരകമഥന ! നാഥ ! ദീനബന്ധോ ! വിരവൊടു പാലയ വിശ്വനായകാ ! നീ ധരണിയുടെ ഭാരം നിരാകരിപ്പാൻ കരുണ ഭവിച്ചരുളേണമന്തരംഗേ .". #31
ഇതി നുതിവചനങ്ങളോതി നിന്നാ- രതിഘനഭക്തി വിശുദ്ധരാം സുരന്മാർ അതു സമയമുദാരമേഘനാദ-
പ്രതിനിധിയാമശരീരിവാക്കുമാസീൽ. #32
ഗഗനവചനതത്ത്വമങ്ങറിഞ്ഞാ- നമലസമാധിസമേതനാം വിരിഞ്ചൻ. മധുമഥനനിയോഗമാകവേതാൻ മധുരമുവാചമുദാ മഹാസഭായാം. #33
" അനിമിഷവരരേ! ധരിച്ചുകൊൾവിൻ കനിവൊടു കൈടഭവൈരിതൻ നിയോഗം അവനവനിതലേ സമുത്ഭവിക്കും ഭുവനപതിർവ്വസുദേവപുത്രഭാവാൽ." #34
"ഉരഗവരനനന്തനും ജനിക്കും മുരരിപുതന്നുടെ പൂർവ്വജത്വമോടെ അവരുടെ പരിവാര പൌരുഷാർത്ഥം യദുകുലധാമനി നിങ്ങളും ജനിപ്പിൻ.". #35
" ഭുവനജനനിയായ മായതാനും ഭുവിജനനേ കനിവോടൊരുമ്പെടുന്നു സുരതരുണികളും ധരാതലേ ചെ - ന്നുരുതരസൌഭഗമുത്ഭവിക്കവേണം.". #36
" വസുമതിയുടെ ഭാരമാശു തീർപ്പാൻ വിരവൊടുടൻ തുടരുന്നു വാസുദേവൻ അസുവിനു സമയായ ധാത്രി തൻ്റെ വ്യസനമഹോ ഭഗവാൻ സഹിക്കുമോ താൻ.". #37
ഇതി വിധിവചനങ്ങൾ കേട്ടനേരം മതിതളിരിൽക്കലരും പ്രമോദമോടെ ക്ഷിതിയുമതി കുതൂഹലം മറഞ്ഞാ - ളമരജനങ്ങളുമഞ്ജസാഗമിച്ചാർ. #38
തദനു ച മഥുരാപുരേ വിളങ്ങും മുദിത മഹാമതിയായ ശൂരപുത്രൻ ഗുണനിധി വസുദേവയാദവേന്ദ്രൻ പ്രണയിനി ദേവകിയെസ്സുഖേനവേട്ടാൻ. #39
നവജലധരചാരുവേണിയാളാ-- മവളുടെ യഗ്രജനുഗ്രസേനപുത്രൻ പ്രഋഥുതരഭുജശാലി ഭോജരാജൻ പ്രഥിത മഹാജനകമ്പകാരി കംസൻ. #40
അവനതികുതുകീ രഥംകരേറി കനിവവൊടു ദമ്പതിമാർക്കു തേർതെളിപ്പാൻ യുവതിധനമനേകമാനതേരും കുതിരയുമാനകദുന്ദുഭിക്കു നൽകി. #41
പടുപടഹരവങ്ങളാലവട്ടം കുട തഴ ചാമരമാദി രാജചിഹ്നം പടകളുമിടകൂടീ രൂഢഘോഷം ഝടിതി നടന്നു തുടങ്ങി ഭംഗിയോടേ, #42
അതുപൊഴുതശരീരി വാക്യഘോഷം വിതത ഭയങ്കരമംബരേഭവിച്ചു " ഇവളുടെ സുതനഷ്ടമൻ ഭവാനെ -- ജ്ഝടിതി വധിക്കുമറിഞ്ഞുകൊൾക കംസ." #43
അതു വിരവൊടു കേട്ടു രുഷ്ടനായാ -- നതുലപരാക്രമശാലി ഭോജരാജൻ ഭഗിനിയുടെ കചം പിടിച്ചിഴച്ചാ -- നസിലതകൊണ്ടഥ വെട്ടുവാൻ തുടർന്നാൻ. #44
ശുഭമതി വസുദേവനേവമപ്പോ -- ളഭയമിരന്നു വണങ്ങിനിന്നു ചൊന്നാൻ, " അരുതരുതു വധൂവധം മഹാത്മൻ ! ദുരിതമകപ്പെടുമിപ്രകാരമായാൽ.". #45 " യുവതികളെ വധിക്ക യോഗ്യമോതാ -- നവരതി ദുഷ്ടകളെങ്കിലും നരേന്ദ്ര ! ഇവൾ പുനരപരാധമെന്തുചെയ്തു ശിവശിവ, ! നിഷ് ക്രൃപനായതെന്നെടോ താൻ. #46
നിജമരണഭയം നിനയ്ക്കകൊണ്ടോ നിജഭഗിനീനിധനായ നീ മുതിർന്നു ? നിജഭുജബലകീർത്തി പൂർത്തിയെല്ലാം ത്യജതി ഭവാനിഹ ജീവിതാഗ്രഹത്താൽ. #47
ജനനമരണമെന്നതിജ്ജനാനാ-- മനുഭവമെന്നതിനെന്തെടോ വിവാദം ? മരണദിവസവും ശിരസ്സിലാക്കി -- ദ്ധരണിതലം പ്രവിശന്തിമാനുഷന്മാർ. #48
ചിലരിഹ പലവാസരം വസിക്കും ചിലരുടനേ നിജകർമ്മണാമരിക്കും മരണമൊരുവനും വരാത്തതല്ലെ-- ന്നറികഭവാനറിവുള്ള ചാരുബുദ്ധേ ! #49
അവികല മലമൂത്രമാംസപിണ്ഡം ഭുവി ബഹുദുർഘട ദു:ഖദുഷ്ടപാത്രം ഇദമവനിപതേ ! നരൻെറ ഗാത്രം, വദവദ, വാഞ്ഛിതമെത്രനിഷ്ഫലംതേ. #50 " അശരണ ജന നിഗ്രഹം തുടർന്നാ -- ലശനിമസം തവ പാപമാപതിക്കും ദ്രൃശതരനരകാഗ്നിയിൽപ്പതിക്കും കുശമതിയായ ഭവാനിതോവരേണ്ടൂ ? #51
" തെരുതെരെ വളരുന്ന സാഹസങ്ങൾ -- ക്കുരുതരപാത്രമതായി ഭോജരാജൻ അരുതിവനൊടു കൂടിവാസമിത്ഥം കരുതി നടക്കുമിനി പ്രജാസമൂഹം. " #52
" അതിശഠമതി കംസനെന്നുനിന്നെ ക്രൃതികൾ ദുഷിക്കുമതിന്നുനീക്കമില്ല-- അതിനു മുതിരൊലാ മഹാമതേ ! നീ മതി മതി സാഹസ മിങ്ങുവാങ്ങിനിൽക്ക. ". #53 ഇതിബഹുവിധവാക്കു കേൾക്കകൊണ്ടും മതിയിലോരാർദ്രത ഭോജരാജനില്ല. മനസിദ്ഋഢമറിഞ്ഞുറച്ചു ക്ഋതൃം പുനരപിതം വസുദേവനേവമൂചേ . #54
" ഇനിയുമൊരുപദേശമാശുകേൾ നീ ന്ഋപ തവ സോദരിയാമിവൾക്കുജാതം തനയനെ വിരവോടഹം തരുന്നേൻ മനുജപതേ ! മതിയുണ്ടുകുണ്ഠിതം തേ . #55
ഇതി പല വസുദേവഭാഷിതം കേ -- ട്ടതിമുദിതോഗ്ഋഹമാപഭോജരാജൻ. പതിയൊടു സഹദേവകീ ഗമിച്ചാ -- ളതനുമുദാനിജമന്ദിരേ രമിച്ചാൾ. #56
പല ദിവസശതം കഴിഞ്ഞശേഷം ചലമിഴിയാൾക്കഥ ഗർഭമുത്ഭവിച്ചു. സുലളിതനൊരു പുത്രനും ജനിച്ചു സുലഭമഹോ ഗുണികൾക്കു വാഞ്ഛിതാർത്ഥം . #57
സമയമഥനിനച്ചു സത്യസന്ധൻ തമപി ച കംസനു നൽകിനാൻ പിതാവും. പ്രമുദിതമതി കംസനേവമൂചേ " സമുചിതമല്ലസഖേ! ശിശോർവ്വധം മേ.". #58 " കനിവൊടിവനെ നീ വളർത്തുകൊൾക പുനരഹമഷ്ടമനെപ്പരം വധിപ്പൻ. " ഇതിദനുജന്ഋപേണ ദത്തനാകും സുതനെ മുദാവസുദേവനാശു വീണ്ടാൽ. #59
കലഹകുതൂകി നാരദൻ കദാചിൽ ഖലമതിയാമവനോടു വന്നുചൊന്നാൻ " അരുതരുതു നിനക്കു ഭോജരാജാ കരളിലൊരാർജ്ജവ, മെന്തിതെന്നു ചൊല്ലാം.". #60
തവ പരിജനവും ഭവാനുമെല്ലാം ഭുവിഗതരാമസുരാംശ സംഭവന്മാർ അപിപുനരിഹ വൃഷ്ണിയാദവന്മാ -- രറിക ഭവാനമരാംശസംഭവന്മാർ. #61
ഏവം മുനീന്ദ്രവചനം ബത കേട്ടനേരം ഭാവം പകർന്നരിശമേറിന ഭോജരാജൻ മുന്നംപിറന്നു വളരുുന്നൊരു കീർത്തിമാനെ -- ക്കൊന്നും കളഞ്ഞഥ തെളിഞ്ഞുഞെളിഞ്ഞു വാണാൻ. #62
രണ്ടാമതും തനയനമ്പൊടു ദേവകിക്ക -- ങ്ങുണ്ടായി, കംസനവനേയുമുടൻ വധിച്ചാൻ ഈ വണ്ണമറ്റുശിശുമാരണമാശുചെയ്താൻ ജീവാവസാനഭയചഞ്ചലനായ കംസൻ. #63
ഉത്തമപുരുഷശാസന കൈക്കൊ -- ള്ളുരഗകുലാധിപസന്നിധിയോഗാൽ സപ്തമമാകിനഗർഭമുദാരം സപദി ധരിച്ചിതു ദേവകിതാനും. #64
വൈകുണ്ഠദേവനരുൾ ചെയ്തിതു മായയോടു വൈകാതെ ദേവകിയുടെ ജഠരത്തിൽനിന്നും ലോകോപകാരകമതാകിയ ബീജമിപ്പോ-- ളാകർഷണേന വശമാക്കുക നീ സുശീലേ ! ". #65
പ്രഥിതവിനയശോഭാ ധീരനാം ശൌരി തൻ്റെ പ്രഥമമഹിഷിയാകും രരോഹിണിദേവി തൻ്റെ ജഠരകഹരദേശേ ശേഷതേജോവിശേഷം ഘടയ കുടിലകർമ്മ പ്രക്രിയാസു പ്രവീണേ ! #66 " ഗോപലോകമകടാവതം സമണി നന്ദഗോപരുടെ പത്നിയാം ഗോപികാകുലകലാപമാകിന യശോദതന്നുദരകന്ദരേ ചെന്നിരുന്നഥ ജനിക്ക നീ ജനന -- പാശനാശരചനോന്മുഖേ ! നന്നു നന്നിതു നിനക്കെടോ നിഖില -- വന്ദനീയ ചരണാംബുജേ ! ". #67
ഏവമാദിമുരവൈരിദേവനുടെ ശാസനേന കില മായതാൻ ദേവകീ ജഠരഗാമി ധാമമതു രോഹിണീ ജഠരമാനയൽ നന്ദസുന്ദരി യശോദതന്നുദര -- കന്ദരത്തിലിടചേർന്നുടൻ മന്ദമന്ദമവളും ജനിപ്പതിനു കോപ്പുകൂട്ടിമരുവീടിനാൾ. #68
ദേവകിയ്ക്കലസി ഗർഭമെന്നൊരു വി -- ശേഷമമ്പൊടു മഹീതലേ കേവലം വിലസി നീളാവസപദി കേണുവാണിതു മഹാജനം ദേവദേവനഖിലേശനവ്യയൻ അമേയശീലനജനച്യുതൻ ദേവകിംപുരുഷസേവിതൻ സപദി ദേവകീജഠരമാവിശൽ. #69
രോഹിണീ തദനു മോഹനീയഗുണ -- ദേഹകാന്തിമയചന്ദ്രികാ -- മോഹിതാഖില ചരാചരം കില -- കുമാരമാശു സൂഷ്ടവേ മുദാ. ദേഹികൾക്കതികുതൂഹലം മനസി രോഹിണീസുത വിലോകനേ രോഹിണീശവദനൻ മനോഹര -- വിലാസമമ്പൊടു വിളങ്ങിനാൻ. #70
കാളമേഘമിടതിങ്ങിവിങ്ങിബത ഭംഗിയേറുമിടിമിന്നലും മേളമോടു ജലധാര മാരികളു -- മെത്രയും ബഹുമനോഹരം അർദ്ധരാത്രിസമയം സമാഗതമു -- ദിച്ചു ചന്ദ്രനുമഹോ തദാ സിദ്ധചാരണസുരാവലിസ്തുതിക -- ളുദ്ധതം ദിവിമഹോത്സവം. #71
പൂർണ്ണേഗർഭേ സമസ്തത്രിഭുവനശുഭക -- ർമ്മങ്ങളേകത്ര കൂടി -- പ്പൂർണ്ണാനന്ദം വിളങ്ങീടിന ഘനപടല -- ശ്യാമധാമാഭിരാമൻ മംഗല്യേ സന്മുഹൂർത്തേ മഹിതഗുണമിയ -- ന്നഷ്ടമീരോഹിണീഭ്യാം സംഗേ ഭംഗ്യാ ജനിച്ചാനഴകൊടു ജഗതീ -- മൂലകന്ദം മുകുന്ദൻ. #72
മിന്നും പൊന്നിൻകിരീടം, തരിവള, കടകം, കാഞ്ചി, പൂഞ്ചേല, മാലാ-- ധന്യശ്രീവത്സസൽക്കൌസ്തുഭമിടകലരും ചാരുദോരന്തരാളം ശംഖംചക്രം ഗദാപങ്കജമിതിവിലസും നാലുത്രൃക്കൈകളോടേ സങ്കീർണ്ണശ്യാമവർണ്ണം ഹരിവപുരമലം പൂരയേന്മംഗലം വ: #73
**ശ്രീ കൃഷ്ണാവതാരം സമാപ്തം ** *********************************