വിദ്യയുമായി ബന്ധപ്പെട്ട സുഭാഷിതങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
 വിദ്യ പ്രശസ്യതേ ലോകൈർ
 വിദ്യം സർവ്വത്ര ഗൗരവ
 വിദ്യയാ ലഭതേ സർവ്വം
 വിദ്വാൻ സർവ്വത്ര പൂജ്യതേ
  • ലോകത്തിൽ അറിവ് പ്രശംസിക്കപ്പെടുന്നു. അതെവിടെയും ആദരിക്കപ്പെടുന്നു. വിദ്യ എല്ലാം നേടിത്തരുന്നു. വിദ്വാൻ എവിടെയും പൂജിക്കപ്പെടുന്നു.
വിദ്യാ ദദാതി വിനയം
വിനയാദ്യാതി പാത്രതാം
പാത്രത്വാദ്ധനമാപ്രോതി
ധനാദ്ധർമ്മ തത്:സുഖം.
  • അറിവ് വിനയത്തെ നൽകുന്നു. വിനയത്തിലൂടെ യോഗ്യത കൈവരുന്നു. അതിലൂടെ സമ്പത്ത് നേടുവാനും സാധിക്കുന്നു. സമ്പത്തിലൂടെ ധർമ്മ പാലനവും അതിലൂടെ സുഖവും അനുഭവിക്കാൻ കഴിയുന്നു.
വിദ്വത്വം ച നൃപത്വം ച
നൈവം തുല്യം കദാചന
സ്വദേശേ പൂജ്യതെ രാജാ
വിദ്വാൻ സർവ്വത്ര പൂജ്യതേ 
  • പണ്ഡിതനും രാജാവും ഒരിക്കലും തുല്യ നല്ല. രാജാവ് സ്വദേശത്തിൽ പൂജിക്കപ്പെടുന്നു. എന്നാൽ വിദ്വാൻ എല്ലായിടത്തും പൂജിക്കപ്പെടുന്നു.
കിം കുലേന വിശാലേന
വിദ്യാഹീനസ്യ ദേഹിന: 
അകുലീനോപി വിദ്യാവാൻ
ദേ വൈരപി സ പൂജ്യതേ.
  • വലിയ കുലത്തിൽ ജനിച്ചു എന്നതുകൊണ്ട് എന്തുപ്രയോജനം? വിദ്യാ ഹീനന്മാർ ആദരിക്കപ്പെടുകയില്ല. കുലമഹിമയൊന്നുമില്ലാത്ത സാധാരണക്കാർ വിദ്യ ഉള്ളവരാണെങ്കിൽ, ദേവന്മാരാൽ പോലും അവർ ആദരിക്കപ്പെടും.
പുസ്തകസ്ഥാ ച യാ വിദ്യാ
പരഹസ്തേചയ ദ്ധനം.
കാര്യകാലെ സമായാതെ
നസാ വിദ്യാന ച ദ്ധനം. 
  • യാതൊരു അറിവ് പുസ്തകത്തിൽ മാത്രവും ധനം മറ്റുള്ളവർവശവുമാണോ, ആവശ്യസമയത്ത് ലഭ്യമല്ലാത്ത അത് അറിവോ ധനമോ അല്ല.
ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യ:സ്വമേധയാ
പാദം സ ബ്രഹ്മചാരിഭ്യ:
പാദം കാലക്രമേണ ച. 
  • ഒരു ശിഷ്യൻ ആചാര്യനിൽ നിന്ന് നാലിലൊന്ന് പഠിക്കുന്നു.നാലിലൊന്നു

സ്വമേധയും, നാലിലൊന്ന് സഹപാഠികളിൽ നിന്നും, നാലിലൊന്ന് കാലക്രമേണയും പഠിക്കുന്നു.

രൂപയൗവ്വന സമ്പന്നാ
വിശാലകുല സംഭവ:
വിദ്യാഹീനാ:നശോഭന്തേ
നിർഗന്ധായിവ കിംശുകാ:
  • ഒരാൾ എത്രയധികം സൗന്ദര്യമുള്ളവനാകട്ടെ, ഉന്നതകുലത്തിൽ ജനിച്ചവനാകട്ടെ അയാൾ വിദ്യാഹീനനെങ്കിൽ ഒരിടത്തും ശോഭിക്കാനാവില്ല. പരിമളമില്ലാത്ത പുഷ്പത്തെ വണ്ടുകളോ ശലഭങ്ങളോ ശ്രദ്ധിക്കാറില്ലല്ലോ.
ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃർ രാജ്യം ന ച ഭാരകാരി
വ്യയേ കൃതേ വർദ്ധത ഏവ നിത്യം
വിദ്യാധനം സർവ്വധനാൽ പ്രധാനം 
  • കള്ളൻ മോഷ്ടിക്കില്ല, രാജാവ് നികുതിയും വാങ്ങില്ല, സോദരന് ഓഹരി കൊടുക്കണ്ട, ഭാരവുമില്ല. കൊടുക്കുന്തോറും വർദ്ധിക്കുക മാത്രം ചെയ്യുന്ന വിദ്യാധനം തന്നെയാണ് എല്ലാ ധനങ്ങളിലും മികച്ചത്.
സ്വ ഗൃഹേ പൂജ്യതേ മൂർഖ:
സ്വ ഗ്രാമേ പൂജ്യതേ പ്രഭു:
സ്വ ദേശേ പൂജ്യതേ രാജാ
വിദ്വാൻ സർവ്വത്ര പൂജ്യതേ. 
  • അജ്ഞാനികൾ സ്വന്തം ഗൃഹത്തിൽ ആദരിക്കപ്പെടും. രാജാക്കന്മാർ സ്വന്തം രാജ്യത്തിൽ ആദരിക്കപ്പെടും, അറിവുള്ളവർ സർവ്വത്ര ആദരിക്കപ്പെടുന്നു.
മാതാ പിതാ ച വൈ ശത്രു:
യേന ബാല്യേ ന പാഠ്യതേ
സഭാമധ്യേ ന ശോഭേത
ഹംസമധ്യേ ബകോ യഥാ 
                   
  • (നീതിസാരം എന്ന സുഭാഷിത ഗ്രന്ഥത്തിൽ ഉള്ള ശ്ലോകമാണിത്.) മക്കളെ വിദ്യ അഭ്യസിപ്പിക്കാത്ത മാതാപിതാക്കൾ ശത്രുക്കളാണ്. എന്തെന്നാൽ, അരയന്നങ്ങളുടെ ഇടയിൽ പെടുന്ന താറാവ് എന്നപോലെ വിദ്യ ഇല്ലാത്തവർ ഒരു സദസ്സിലും ചോദിക്കുന്നില്ല.