രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും
രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും
പഴയ തിരുവിതാംകൂർ പള്ളിക്കൂടങ്ങളിൽ മലയാള അലങ്കാരങ്ങൾ പഠിപ്പിക്കാൻ ഉപയോഗിക്കാറുണ്ടായിരുന്ന ഒരു പദ്യശകലം

രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും
 ഉഷസ്സെങ്ങും പ്രകാശിച്ചിടും
ദേവൻ സൂര്യനുദിക്കുമിക്കമലവും
 കാലേ വിടർന്നീടുമേ.

ഏവം മൊട്ടിനകത്തിരുന്നളി
 മനോരാജ്യം തുടർന്നീടവേ
ദൈവത്തിൻ മനമിന്നാരുകണ്ടു
 പിഴുതാൻ ദന്തീന്ദ്രനപ്പദ്മിനീം.