ബാഷ്പാഞ്ജലി/പാരവശ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പാരവശ്യം
മധുരചിന്തകളിളകും സങ്കൽപ-
മധുവിധുകാലരജനികൾ,
ഹൃദയനാളത്തെത്തഴുകി, മന്ദമെൻ-
വിജനശയ്യയിലണയവെ;
ഉദിതതാരകളിരുളിലെമ്പാടു-
മമൃതധോരണിചൊരിയവേ;
ഇനിയും പൂങ്കുയിൽ മുഴുവനാക്കാത്ത
പ്രണയഗാനത്തിൻശകലങ്ങൾ
പലതു, മയ്യയേ്യാ, ശിഥിലമായൊരീ
മുരളിയിൽവന്നു നിറയുന്നു.
ഫലമെന്തെന്നാലു,മൊരുരാഗം പോലും
പൊഴിയുവാനതിനരുതല്ലോ.
കഴിയണമോരോ ദിനവുമെണ്ണി ഞാ-
നിതുവിധം ഘോരകദനത്തിൽ!
åå *åå *åå *
å പുലരിപ്പൊന്നിളവെയിലുലകിനെ-
പ്പുളകപ്പൂമ്പട്ടിൽ പൊതിയവെ;
സുഖദശീകരമിളിതശീതള-
സുരഭിലാനിലനിളകവെ;
മൃദുലനിദ്രതന്മടിയിൽനിന്നുമെൻ-
വ്രണിതമാം ജീവനുണരവെ;
അവളെ,കഷ്ട ,മെന്നരികിൽ കാണാതെൻ-
ഹൃദയം നൊന്തു ഞാൻ കരയുന്നു.
ഒരുകിനാവിലെ ക്ഷണികസല്ലാപ-
സ്മരണമാത്രമുണ്ടിനിയെന്നിൽ-
å പരിധിയില്ലാത്ത പരമശൂന്യത-
å യ്ക്കിടയിലുള്ളോരോ ചുഴികളിൽ,
å ഇരുളും ഞാനുമായ് തഴുകിയന്യോന്യ-
å മിനിയുമെത്ര നാൾ കഴിയണം?
ഹൃദയസങ്കൽപവിപുലസീമയ്ക്കു-
മകലെയുള്ളേതോ വനികയിൽ,
ഭജനലോലയായ് കഴികയാണവൾ
പ്രണയലേഖമൊന്നെഴുതുവാൻ.
വിരഹചിന്തയാൽ വിവശനായൊരെൻ-
വിവിധസന്തപ്തസ്മരണകൾ,
ചിറകടിച്ചടിച്ചമരസാമ്രാജ്യ-
പരിധിയും കടന്നുയരിലും,
അവളെന്നെധ്യാനിച്ചമരും ചന്ദന-
ത്തണലിലെന്നിനിയണയും ഞാൻ!
കനകനക്ഷത്രപ്പൊടിവിതറിയ
ഗഗനവീഥിയിൽമുഴുവനും,
ഒരു മനോഹരമണിമേഘത്തേരി-
ലവളെ നോക്കി ഞാൻ പലദിനം,
വഴിചോദിക്കുവാനൊരുവനില്ലാതാ
വിജനതയിലൊട്ടുഴറിനേൻ.
ഒരുകാലത്തിനിയവളോടിക്കഥ
പരിഭവമായിപ്പറയും ഞാൻ!
åå *åå *åå *
മൃദുലചുംബനസുലഭമായൊര-
ക്കുസുമശയ്യയിലൊരുനാളിൽ,
നറുനിലാവിങ്കലിരുവർ ഞങ്ങളൊ-
ത്തവികലാനന്ദഭരിതരായ്
അമിതരാഗാർദ്രസരസസല്ലാപ-
കുതുകികളായിമരുവുകിൽ,
വെറുമസൂയയാ,ലൊരു പക്ഷേ, ലോകം
പഴുതേചൊന്നേയ്ക്കാം പരിഭവ!
പ്രണയസുന്ദരകലഹകല്ലോല-
ച്ചുരുളിൽഞങ്ങളന്നുരുളുമ്പോൾ,
കൊതിയാകും മന്നിനൊരു കൊച്ചോമന-
മുരളിയായ്മേലിൽകഴിയുവാൻ.
കവനമോഹിനിയവളെന്നെയൊരു
പുളകമായ് മാറ്റും നിമിഷത്തിൽ,
അറിയും ഞാ, നോരോ കുയിലുമന്നോളം
ചൊരിയും ഗീതത്തിൻ പൊരുളുകൾ.
സതതമെൻ മനം തകരു, മാ രമ്യ-
സുദിനമെന്മുന്നിലണവോളം!!ååå6-9-1109

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/പാരവശ്യം&oldid=36076" എന്ന താളിൽനിന്ന് ശേഖരിച്ചത്