തിരുക്കുറൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വി.വി.അബ്ദുല്ല സാഹിബിന്റെ മറ്റൊരു പ്രസിദ്ധ തർജ്ജമ പുസ്തകമാണിത്. സാമൂഹികമായും വൈജ്ഞാനികമായും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു.

മുഖവുര[തിരുത്തുക]

അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവനയനാർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല.തമിഴ്ഗ്രന്ഥങ്ങളിൽ വെച്ച്‌ ഏറ്റവും വിശിഷ്ടമാണ്‌ തിരുക്കുറൾ എന്ന്‌ അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. തമിഴ്‌വേദമെന്ന അപരനാമത്താലാണ്‌ അതറിയപ്പെടുന്നത്‌.

തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച്‌ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്‌. ക്രിസ്തുവിന്‌ മുമ്പ്‌ രണ്ടാം നൂറ്റാണ്ടിലാണ്‌ തിരുവള്ളുവർ ജിവിച്ചിരുന്നതെന്ന്‌ ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന്‌ പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന്‌ പതിനഞ്ച്‌ നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമത ക്കാരനാണെന്നാണ്‌ ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരാംഗസൂത്രം, ഉപാസദർശകം എന്നീ ജൈനമതഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ്‌ കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ,വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൗ രനായ ആത്മീയ പുരുഷനായിട്ടാണ്‌ അദ്ദേഹം പരിലസിക്കുന്നത്‌.

ജാതിമതവർണ്ണദേദമെന്യേ മനുഷ്യകുലത്തിന്‌ ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ കാലാതിവർത്തി യായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതുസ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.

അനേകം ലോകഭാഷകളിലേക്ക്‌ കുറൾ പരാവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത്‌ അതിന്റെ വൈശിഷ്ട്യം വിളിച്ചോതുന്നുണ്ട്‌.അത്‌ സംബന്ധമായ ഒരു ചെറുവിവരണം പ്രസക്തമാണെന്ന്‌ കരുതുന്നു.

തിരുക്കുറൾ - ഇതരഭാഷകളിൽ

താഴെ കാണിക്കുന്ന ഭാരതീയ ഭാഷകളിലേക്കും ഭാരതീയേതര ഭാഷകളിലേക്കും തിരുക്കുറൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

ഭാരതീയ ഭാഷകൾ

ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, ഓറിയ, പഞ്ചാബി, രാജസ്ഥാനി, സൗരാഷ്ട്ര, തെലുഗു, ഉർദു, സംസ്കൃതം, മലയാളം.

ഏഷ്യൻ ഭാഷകൾ

അറബിക്‌, ബർമീസ്‌, ചൈനീസ്‌, ജപ്പാനീസ്‌, മലയ,സിംഹാളീസ്‌, ഫീജിയൻ.

യൂറോപ്യൻ ഭാഷകൾ

ആർമേനിയൻ, ചെക്ക്‌, ഡച്ച്‌, ഇംഗ്ലീഷ്‌, ഫിന്നിഷ്‌, ഫ്രഞ്ച്‌, ജർമൻ, ലാറ്റിൻ, പോളിഷ്‌, റഷ്യൻ, സ്വീഡിഷ്‌, ഇറ്റാലിയൻ.

മലയാള ഭാഷയിൽ തിരുക്കുറളിന്റെ പല വിവർത്തനങ്ങളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്‌. എന്നാൽ ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക്‌ എളുപ്പം മനസ്സിലാകത്തക്ക നിലയിലും സഹൃദയർക്ക്‌ അതിവേഗം ഹൃദിസ്ഥമാക്കാൻ സാദ്ധ്യമാകുന്ന തരത്തിലും ലളിതഭാഷയിൽ കാവ്യരൂപത്തിലാണ്‌ ഈ വിവർത്തനം നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്‌.

ഈ മലയാളപദ്യവിവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്ന്‌ എന്നെ രണ്ടുവ്യക്തികൾ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്‌. ഒന്ന്‌, ഈരോട്‌, ചെന്നിമലൈ സ്വദേശി, ശ്രീമാൻ തങ്കവേലുമാസ്റ്റർ ബി.എ.,ബി.ടി. (റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപകൻ) രണ്ട്‌, മലയാളിയും ഈരോട്‌ സ്ഥിരവാസിയും കോട്ടക്കൽ ആര്യവൈദ്യശാല ഫിസിഷ്യനുമായ ഡോക്ടർ മോഹനൻ വരിക്കോട്ടിൽ, ഡി.എ.എം. ഭാഷാപര മായും ആശയപരമായും മറ്റുവിധത്തിലും ഇവർ ചെയ്തിട്ടുള്ള സേവനങ്ങൾക്ക്‌ നന്ദി പറയുവാൻ ഉചിതമായ ഭാഷ എനിക്ക്‌ സ്വാധീനമല്ല. അപ്രകാരം തന്നെ വിവർത്തനശ്ലോകങ്ങൾ യഥാക്രമം വായിച്ചു വിലയിരുത്തി എനിക്ക്‌ വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയ ശ്രീമാൻ എം.സി. രാമൻ മാസ്റ്റർ എം.എ.ബി.എഡ്‌. അവർകളുടെ സഹായസഹകരണങ്ങൾക്ക്‌ ഞാൻ വളരെ നന്ദിയുള്ളവനാണ്‌.

ഈ വിവർത്തനത്തിന്‌ എനിക്ക്‌ സഹായകമായവ താഴെ കുറിക്കുന്ന ഗ്രന്ഥങ്ങളാണ്‌.

1. പരിമേലഴകരുടെ തമിഴ്‌ വിവർത്തനം.

2. ഡോക്ടർ മുനുസ്വാമി വരദരാജൻ അവർകളുടെ തിരുക്കുറൾ തെളിവുരൈ.

3. ഈക്കാട്ട്‌ സഭാപതി മുദലിയാർ അവർകളുടെ തിരുക്കുറൾ വിളക്കവുരൈ.

4. സി. രാജഗോപാലാചാരി അവർകളുടെ തെരഞ്ഞെടുത്ത കുറൾ ഈരടികളുടെ ഇംഗ്ലീഷ്‌ വിവർത്തനം.

ഒരു ആത്മീയ ഗ്രന്ഥം പോലെ സർവ്വവ്യാപകമായി പ്രശോഭിക്കുന്ന കുറൾ വൈജ്ഞാനികവും വൈകാരികവുമായ തലങ്ങളിലൂടെ മനുഷ്യനെ ഉൽകൃഷ്ടനാക്കുന്നുു. മലയാളികൾ ഈ കൃതി സ്വീകരിച്ച്‌ അതിന്റെ ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം എന്നെ യഥോചിതം പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടുകൂടി ഞാൻ ഇത്‌ ബഹുജനസമക്ഷം സവിനയം സമർപ്പിച്ചുകൊള്ളുന്നു.

                                                                                     രചയിതാവ്‌

പെരിഞ്ഞനം വി.വി.അബ്ദുല്ലാസാഹിബ്‌ 20.10.2002 പെരിഞ്ഞനം, തൃശൂർ 680 686


                                 ഈശ്വരസ്തുതി
                     ഒരുമയുടൻ നിനതുതിരുമലരടി നിനക്കിന്റ
                     ഉത്തമർതം ഉറവു വേണ്ടും
                     ഉൾഒന്റ്റു വൈത്തു പുറം പൊന്റ്റുപേശുവാർ
                     ഉറവുകല വാമൈ വേണ്ടും.
                     പെരുമൈ പെറുനിനതുപുകഴ്‌ വേശുവേണ്ടും
                     പൊയ്മൈ പേശാതിരിക്കവേണ്ടും
                     പെരുനെറി പിടിത്തൊളുകവേണ്ടും മതമാന
                     പേയ്‌ പിടിയാതിരിക്കവേണ്ടും.
                     മരുവുപെൺ ആശൈയൈമറക്കവേണ്ടും
                     ഉനൈമറവാതിരിക്കവേണ്ടും
                     മതിവേണ്ടും നിൻകരുണൈ നിധിവേണ്ടും
                     നോയറ്റവാഴ്വിൽ നാൻ മാഴവേണ്ടും
                     അരുട്‌പെരും ജ്യോതി അരുട്‌ പെരും ജ്യോതി॥
                     തനിപ്പെരും കരുണൈ॥

(ഒരു മനസ്സോടുകൂടി നിന്റെ പുഷ്പമാകുന്ന കാലടികളെ ഓർമ്മിക്കുന്ന ഉത്തമന്മാരുടെ സ്‌നേഹം എനിക്കു നൽകേണമേ ഒന്നു വിചാരി ക്കുകയും മറ്റൊന്ന്‌ പറയുകയും ചെയ്യുന്നവരുടെ സഹവാസം വിടർത്തേണമേ മഹത്തായ നിന്റെ കീർത്തിയെപ്പറ്റി പുകഴ്ത്തി പറയാൻ കഴിയേണമേ, കളവു പറയാതിരിക്കാൻ കഴിയേണമേ, സത്യത്തൊടെ വാഴുമാറാക്കേണമേ, അന്യ സ്ത്രീകളോടുള്ള ആശ മറക്കേണമേ. നിന്റെ ഓർമ്മ മറക്കാതെ എപ്പോഴും നിലനിൽക്കേണമേ, നല്ല ബുദ്ധി നൽകേണമേ, നിന്റെ ദയയാകുന്ന നിധി നിർലോഭം നൽകേ ണമേ. തീരാവ്യാധികളില്ലാതെ എന്നെ വാഴുമാറാക്കേണമേ.)

                                                                                                 രാമലിംഗ അടികൾ


ലോകപ്രസിദ്ധമായ തിരുക്കുറളിന്റെ വൈശിഷ്ട്യത്തെപ്പറ്റി എഴുതുന്നതിന്നുള്ള പാണ്ഡിത്യമോ അർഹതയോ എനിക്കില്ല.

ഇവിടെ ഞാൻ പണ്ഡിതവര്യനായ പെരിഞ്ഞനം വി.വി.അബ്ദുള്ളാസാഹിബിനെ അഭിനന്ദിക്കുകയാണ്‌. തന്റെ പ്രായത്തെ അവഗണിച്ച്‌, നിരന്തരപരിശ്രമത്തിലൂടെ തിരുക്കുറൾ മലയാളഭാഷയിൽ ലളിതമായ പദ്യത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരിക്കുന്നു. അത്ഭുതകരമായ ഒരു പ്രവർത്തിയാണ്‌ അദ്ദേഹം ചെയ്തു തീർത്തിരിക്കുന്നത്‌. മുൻപ്‌ പലരും തിരുക്കുറളിന്റെ മൂന്നു ഭാഗങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടോ മറ്റു ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്‌. മിക്കവരും മൂന്നാം ഭാഗമായ കാമത്തുപാൽ ഒഴിവാക്കുകയാണ്‌ പതിവ്‌. കാരണം അവർ തർജ്ജമ ചെയ്യുന്ന ഭാഷയിൽ തമിഴ്‌ വാക്കുകൾക്ക്‌ സമാനമായ പദം ഇല്ലാത്തതുതന്നെ. എന്നിട്ടും കഠിനമായ പ്രയത്നം കൊണ്ട്‌ മുഴുവനായും തിരുക്കുറൾ തർജ്ജമ ചെയ്തവരിൽ വി. വി. അബ്ദുള്ളാ സാഹിബ്‌ മുൻപിൽ നിൽക്കുന്നു. അദ്ദേഹത്തെ എങ്ങിനെ പുകഴ്‌ത്തണമെന്ന്‌ എനിക്കറിയില്ല. ഭംഗിയായി തർജ്ജമ നിർവ്വഹിച്ചിരി ക്കുന്നു. മലയാളികൾക്ക്‌ ഒരു പുതിയ സാഹിത്യവിരുന്നാണ്‌ ഈ മലയാളതിരുക്കുറൾ.

ഇനിയും പല നല്ല പുസ്തകങ്ങൾ എഴുതിയും തർജ്ജമ ചെയ്തും, ഭാഷാഐകൃത്തിന്നും, ദേശീയ ഐകൃത്തിന്നും, മനുഷ്യസ്‌നേഹ ത്തിന്റെ പരിപോഷണത്തിന്നും പ്രയത്നിക്കുവാൻ താങ്കൾക്ക്‌ ദീർഘായുസ്സും ശരീരാരോഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

                                                                                                 (ഒപ്പ്)

ഈരോട്‌, എൻ. തങ്കവേൽ B.A,B.T 11.8.1999. ചെന്നിമലൈ


M.C.രാമൻ M.A.B.Ed
മെമ്പർ,S.N ട്രസ്റ്റ് ഡയറക്ടർ ബോർഡ്‌
മുമ്പു വീട്ടിൽ, പെരിഞ്ഞനം                                                                             2, 8,1999
                               ഒരു വിലയിരുത്തൽ

മലയാളം തിരുക്കുറൾ, തിരുവള്ളുവർ സ്വാമികളുടെ കുറളിന്റെ പദ്യവിവർത്തനം ഇപ്പോൾ വായിച്ചു, കേന്ദ്ര ഗവർമെൻറ്‌ പെൻഷന റായ ശ്രീ. വി.വി. അബ്ദുല്ലാ സാഹിബ്‌ B.A.എന്ന ആളാണ്‌ ഇതിന്റെ രചയിതാവ്‌, തമിഴ്‌നാട്ടിൽ വളരെ കാലം ജീവിച്ച്‌ തമിഴ്‌ ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട അദ്ദേഹം ഈ രചനക്ക്‌ അനുയോജ്യനും അധികാരിയുമാണ്‌. മാത്രമല്ല അദ്ദേഹം ഒരു ഭാഷാപണ്ഡിതനുമാ ണ്‌. മലയാളം, ഇഗ്ലീഷ്‌ കൂടാതെ തമിഴ്‌, കന്നട, ഹിന്ദി,സംസ്കൃതം, ഉർദു, അറബി എന്നീ ഭാഷകളും അദ്ദേഹത്തിന്‌ സ്വാധീനമാണ്.

ഈ മലയാള വിവർത്തനം വൃക്തവും, ലളിതവും, സുന്ദരവുമായിട്ടുണ്ടെന്നു പ്രസ്താവിക്കാൻ എനിക്ക്‌ സന്തോഷമുണ്ട്. ഒരു മലയാളി ഇത്‌ വായിക്കാനിഷ്ടപ്പെടും. തമിഴിലെ തത്വചിന്താശകലങ്ങൾ വളരെ ഹൃദയസ്പൃക്കായ നിലയിൽ ശ്ലോകമാക്കിയിരി ക്കയാൽ അത്‌ ഹൃദിസ്ഥമാക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ്‌.

ഗണിതം,ഊർജ്ജതന്ത്രം,നക്ഷത്രശാസ്ത്രം, വേദാന്തം, മതം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ച്‌ അബ്ദുല്ലാ സാഹിബ്‌ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ തിരുക്കുറൾ വിവർത്തനം പുർത്തിയാക്കി, അദ്ദേഹത്തിന്റെ ഈ കൃതി കേരളിയർക്ക്‌ ഒരു മുതൽക്കൂട്ടാണ്‌.

സാഹിബിന്‌ എല്ലാ ഭാവി മംഗളങ്ങളും ആശംസിക്കുന്നതോടൊപ്പം അടുത്ത രചന പ്രതീക്ഷിക്കുന്നു,

                                                                                                       ടd/- 
                                                                                                     M.C.രാമൻ
                                      തിരുവള്ളുവരുടെ ഇതരനാമങ്ങൾ
                                          നായനാർ           നാൻമുകനാർ
                                          തേവർ (ദേവർ)    മാതാനുപങ്കി
                                          മുതർപ്പാവലർ      ചെന്നാപ്പോതാർ
                                          ദൈവപ്പുലവർ      പെരുനാവലർ
                                        തിരുക്കുറളിന്റെ ഇതരനാമങ്ങൾ
                                           മൂപ്പാ൯നൂൽ       പൊയ്യാമൊഴി
                                           ഉത്തരവേദം       വായുറൈ വാഴ്ത്തു
                                           ദൈവനൂൽ        തമിഴ് മറയ്
                                           തിരുവള്ളൂവർ     പൊതുമറൈ
                                                      ==ശീർഷകങ്ങൾ==
                                            (പുസ്‌തകത്തിലെ ക്രമപ്രകാരം)

ധർമ്മപ്രകരണം                            32. പരദ്രോഹം                                                                             
1. ദൈവസ്തുതി                             33. കൊല്ലായ്ക                                                                                                 
2. ആകാശമഹിമ                          34. നശ്വരത                                            
3. സന്യാസം                               35. വൈരാഗ്യം                            
4. ധർമ്മം                                  36. ജ്ഞാനം 
5. ഗൃഹസ്ഥം                               37. നിസ്സംഗത
6. ജീവിതസഖി                            38. കർമ്മഫലം 
7. സന്താനങ്ങൾ                           ഭൗതികപ്രകരണം
8. ദയ                                      39. സാമ്രാജ്യം                                     
9. ആതിഥ്യം                               40. പഠനം
10.മധുരവാണി                             41. അനഭ്യാസം             
11. നന്ദി                                    42. ശ്രവണം               
12. നീതി                                   43. വിജ്ഞാനം                                 
13. അടക്കം                                44. കുറ്റം
14. സത്സ്വഭാവം                            45. സഹവാസം                          
15. വ്യഭിചാരം                             46. വംശം
16. ക്ഷമ                                   47. പ്രവർത്തനം
17. അസൂയ                                48. ശക്തി
18. അത്യാഗ്രഹം                           49. കാലം
19. പരദൂഷണം                            50. സ്ഥാനം
20. വായാടിത്തം                           51. വരണം
21. ദുഷ്കർമ്മം                              52. ഭാരവാഹികൾ
22. സമൂഹം                                53. സ്വജനം
23. ദാനശീലം                              54. മറതി
24. സൽകീർത്തി                           55. ഭരണം
25. കാരുണ്യം                              56. ദുർഭരണം
26. മാംസാഹാരം                           57. ദണ്ഡനം
27. തപം                                    58. ദൃഷ്‌ടിപാതം
28. വഞ്ചന                                  59. ചാരന്മാർ                            
29. മോഷണം                               60. ധീരത
30. സത്യം                                   61. ഉത്സാഹം                              
31. കോപം                                  62. അദ്ധ്വാനം 
63.സഹനം                                  99.കുലീനത
64.മന്ത്രി                                     100.സംസ്‌കാരം
65.വാചാലത                                 101.പിശുക്ക്
66.കർമ്മശുദ്ധി                               102.മാന്യത
67.കാര്യക്ഷമത                              103.പൗരത്വം
68.ആക്രമണം                                104.കൃഷി 
69.ദൂത്‌                                       105.ദാരിദ്ര്യം 
70.കൊട്ടാര ജീവിതം                         106.ഭിക്ഷാടനം            
71.ലക്ഷണം                                  107.യാചിക്കായ്ക
72.സഭാതലം                                  108.അധമത്വം 
73.പ്രസംഗം                                  ആനന്ദപ്രകരണം
74.നാട്                                        109.മദനി
75.കോട്ട                                       110.സൂചന
76.ധനം                                        111.ആലിംഗനം
77.സേന                                       112.സ്തുതി
78.ശൗര്യം                                      113.പ്രേമമാഹാത്മ്യം
79.സ്‌നേഹം                                    114.ലജ്ജ
80.സ്‌നേഹാന്വേഷണം                          115.അപവാദം                   
81.പഴമ                                         116.വിരഹം
82.ദുർജ്ജനബന്ധം                              117.മെലിച്ചിൽ
83.രാജ്യസ്‌നേഹം                               118.ദർശനം
84.വിഡ്ഡിത്തം                                   119.വർണ്ണഭേദം
85.അജ്ഞത                                    120.ഏകാന്തത
86.ദാക്ഷിണ്യം                                  121.സ്മരണ
87.പക                                          122.സ്വപ്നം
88.ശത്രുക്കൾ                                    123.സമയം
89.ഉൾപ്പക                                       124.അവയവങ്ങൾ
90.മഹാന്മാർ                                     125.ഹൃദയം
91.സ്ത്രീജിതത്വം                                 126.സ്ത്രീത്വം
92.കുലട                                         127.രോദനം
93.മദ്യവർജ്ജനം                                  128.വ്യംഗ്യം
94.ചൂതാട്ടം                                       129.ആലിംഗനം
95.മരുന്ന്‌                                         130.മനസ്സിനോട്‌
96.കുലം                                          131.പിണക്കം           
97.അഭിമാനം                                     132.അഭിനയപ്പിണക്കം
98.മഹത്വം                                        133.പുനരൈക്യം


                                       1. അറത്തുപ്പാൽ
                                       1. കടവുൾ വാഴ്ത്തു


1.              അകരമുതല എഴുത്തെല്ലാം ആതി
                പകവൻമുതറ്റേ ഉലകു
2.              കറ്റതനാലായപയനെൻകൊൽ
                വാലറിവൻ- നട്രാൻ തൊഴാഅർ എനിൻ
3.              മലർ മിശൈഏകിനാൻ മാണടി ചേർന്താർ
                നിലമിശൈ നീടുവാഴ്വാർ
4.              വേണ്ടുതൽവേണ്ടാമൈ ഇലാൻ അടിശേർന്താർക്ക്‌
                യാണ്ടും  ഇടുമ്പൈയില
5.              ഇരുൾചേർ  ഇരുവിനൈയും ചേരാഇറൈവൻ
                പൊരുൾ ചേർപുകഴ് പുരിന്താർമാട്ടു
6.              പൊറിവായിൽഐന്തവിത്താൻ പൊയ്തീർ ഒഴുക്ക
                നെറിനിന്റാർ നീടുവാൾവാർ
7.              തനക്കുഉവമൈഇല്ലാതാൻതാൾ ചേർന്താർക്കുഅല്ലാൽ
                മനക്കവലൈമാറ്റൽ അരിതു
8.              അറആഴിഅന്തണൻതാൾ ചേർന്താർക്കു അല്ലാൽ
                പിറആഴി നീന്തൽഅരിതു
9.              കോളിൽപൊറിയിൽ കുണമിലവേ എൺകുണത്താൻ
                താളൈ വണങ്കാത്തലൈ
10.             പിറവിപ്പെരുങ്കടൽ നീന്തുവർ നീന്താർ
                ഇറൈവൻ അടിചേരാതാർ


                                         1. ദൈവസ്തുതി


               അകാരത്തിൽത്തുടങ്ങുന്നു         പഞ്ചേന്ദ്രിയസംയമനം
               അക്ഷരാവലിയെന്നപോൽ         ചെയ്തുദൈവീകമാർഗ്ഗമായ്‌
               പ്രപഞ്ചോൽപ്പത്തിയാരംഭം         ജീവിതായോധനം ചെയ്‌വോർ
               ഭഗവൽശക്തിതന്നെയാം           ചിരഞ്ജീവികളായിടും


              ജ്ഞാനസ്വരൂപൻ ദൈവത്തെ       നിസ്തുലഗുണവാനാകും 
              യാരാധിക്കാതിരിപ്പവൻ            ദൈവത്തിൻ നിനവെന്നിയേ
              നേടിയിട്ടുള്ള വിജ്ഞാനം          മനോദുഃഖമകറ്റിടാൻ  
              നിശ്ചയംഫലശൂന്യമാം             സാദ്ധ്യമാകുന്നതല്ലകേൾ


              ഭക്തരിൻമനമാംതാരിൽ           ദൈവവിശ്വാസമുൾക്കൊണ്ട്  
              വസിക്കുംദിവ്യശക്തിയെ          ധർമക്കടൽ കടക്കാതെ
              ധ്യാനിക്കുന്നജനംമോക്ഷ-         അർത്ഥകാമാഴികൾതാങ്ങാൻ 
              ലബ്ധിയിൽ തുഷ്ടിനേടിടും         സാദ്ധ്യമാകില്ലൊരിക്കലും
   
              ഇഷ്ടാനിഷ്ടങ്ങളില്ലാത്ത             കർമ്മശേഷി നശിച്ചുള്ള
              ഭഗവാനേനിരന്തരം                 പഞ്ചേന്ദ്രിയങ്ങൾ പോലവേ
              ഓർമ്മയുള്ളോർക്കൊരുനാളും     അഷ്ടഗുണവാനീശനെ
              ദുഃഖംവന്നുഭവിച്ചിടാ               ഭജിക്കാത്തോൻ വിനഷ്ടമാം  
              ദൈവത്തിൽ വിശ്വസിച്ചുംകൊ-   ദൈവഭക്തിയൊടേ ലോക--
              ണ്ടെപ്പോഴും നന്മചെയ്യുകിൽ        ജീവിതം നിയ്രന്ത്രിപ്പവൻ
              തിന്മവന്നുഭവിക്കില്ലാ               പുനർജ്ജന്മക്കടൽ താണ്ടു-           
              ജീവിതത്തിലൊരിക്കലും           മല്ലാത്തോർക്കതസാദ്ധ്യമാം


                                           2, വാൻശിറപ്പു  
11.            വാൻനിൻറു ഉലകം വഴങ്കിവരുതലാൻ
               താൻ അമിഴ്തംഎന്റുണരർപാറ്റു
12.            തുപ്പാർക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു
               ത്തുപ്പായതു ഉം മഴൈ
13.            വിൺഇൻടുപൊയ്പ്പിൻവിരിനീർ വിയനുലകത്തു
               ഉൾനിൻറു ഉടററുംപശി
14.            ഏരിൻഉഴാഅർ ഉഴവർപുയലെന്നും
               വാരിവളങ്കൻറിക്കാൽ
15.            കെടുപ്പതു ഉംകെട്ടാർക്കുച്ചാർവായ്മറ്റു ആങ്കേ
               എടുപ്പതു ഉം എല്ലാം മഴൈ
16.            വിശുമ്പിൻ തുളിവീഴിൻ അല്ലാൽമറ്റു ആങ്കേ
               പശുംപുൽ തലൈകാൺപു അരിതു
17.            നെടുംകടലുംതൻനീർമൈകുൻറുംതടിന്തു എഴിലി
               താൻ നൽകാതാകിവിടിൻ
18.            ചിറപ്പൊട്ടപൂശനൈ ചെല്ലാതുവാനം
               വറക്കുമേൽ വാനോർക്കും ഈണ്ടു
19.            താനംതവയിരണ്ടും തങ്കാവിയൻ ഉലകം
               വാനം വാഴങ്കാതു എനിൻ
20.            നീരിൻറു അമൈയാതു ഉലകെനിൻയാർയാർക്കും
               വാൻഇൻറു അമൈയാതു ഒഴുക്കു


                                            2. ആകാശമഹിമ
               വർഷപാതത്തിനാൽ ലോകം             ഭൂമുഖത്ത്‌ മഴത്തുള്ളി 
               ജീവസ്സുറ്റു വളർന്നിടും                   വീഴുകില്ലെന്ന്‌ വന്നിടിൽ
               തന്മൂലം മാരി ലോകത്തി-               കാലികൾക്കാഹരിക്കാനായ്‌ 
               ന്നമൃതാകുന്നു നിശ്ചയം.                തൃണവർഗ്ഗം മുളച്ചിടാ.
               ഭക്ഷ്യധാന്യങ്ങളുണ്ടാക്കി                 ആഴിയിൽ നിന്നെടുത്ത നീ-           
               മാനവർക്ക്‌ കൊടുപ്പതും                 രാഴിയിൽ ചേർന്നിടായ്കിലോ
               താനും ഭക്ഷണമായ്ത്തന്നെ              സുമുദ്രത്തിന്റെ ഗാംഭീര്യം
               നിലകൊള്ളുന്നതും മഴ.                 നന്നേ കുറഞ്ഞുപോം
               കാലത്താൽ മഴ പെയ്യാതെ              ദേവന്മാർക്കായ്‌ നടത്തുന്ന
               യിരുന്നാലാഴി ചൂഴുമീ                   പൂജകർമാദിയൊക്കെയും    
               ഭൂമിയിൽ പശിയാൽ നാശ.             മുടങ്ങാനിടവന്നീടും 
               മേറെവന്നു ഭവിച്ചിടും                   മഴപെയ്യാതിരിക്കുകിൽ
              മാരിയാകും വളം തീരെ                 വാനം പിന്മാറിയെന്നാകിൽ
              കുറവായെന്ന്‌ വന്നിടിൽ                 ജനം ചെയ്തുവരുന്നതാം
              കൃഷിക്കാർ കന്നുപൂട്ടാനായ്‌             തപദാനാദികൾക്കെല്ലാം
              തയ്യാറാവില്ലൊരിക്കലും.                 നൂനം വിഘ്നം ഭവിച്ചീടും.
              ദുഷ്ടരേ മഴപെയ്യാതെ                     ജലമില്ലാതെ ജിവിക്കാ-
              ദ്രോഹിക്കുന്നത്‌ പോലവേ                നാരാലും കഴിവറ്റതാം
              പെയ്തു ദുഷ്ടരെ രക്ഷിക്കാൻ               മഴയില്ലെങ്കിൽ സന്മാർഗ്ഗ
              പ്രാപ്തിയുടയതും മഴ                      ജീവിതം ദുഷ്കരം ദൃഡം. 


                                            3. നീത്താർപെരുമൈ
21. ഒഴുക്കത്തു നീത്താർപെരുമൈ വിഴുപ്പത്തു
    വേണ്ടും പനുവൽതുണിവു
22. തുറന്താർ പെരുമൈതുണൈക്കൂറിൻ വൈയത്തു
    ഇറന്താരൈ എണ്ണിക്കൊണ്ടറ്റു
23. ഇരുമൈവകൈതെരിന്തു ഈണ്ടു അറം പൂണ്ടാർ 
    പെരുമൈ പിറങ്കിറ്റു ഉലകു
24. ഉരൻ എന്നും തോട്ടിയാൻ ഓരൈന്തുംകാപ്പാൻ
    വരൻ എനും വൈപ്പിർക്ക്‌ ഓർവിത്തു
25. ഐന്തവിത്താൻ ആറ്റൽ അകൽവിശുമ്പുനാർകോമാൻ
    ഇന്ദിരനേശാലും കരി
26.  ശെയർക്കരിയശെയ്‌വാർ പെരിയർശിറിയർ
     ശെയർക്കരിയ ശെയ്കലാതാർ
27.  ചുവൈഒളി ഊറുഓശൈനാറ്റമെൻറു ഐന്തിൻ
     വകൈതെരിവാൻകട്ടേ ഉലകു
28.  നിദൈമൊഴിമാന്തർചെരുമൈനിലത്തു
     മറൈമൊഴികാട്ടിവിടും
29.  കുണമെന്നും കുൻറെറിനിൻറാർ വെകുളി
     കണമേയും കാത്തൽ അരിതു
30.  അന്തണർ എൻപോർഅറവോർമറ്റെദ്യുയിർക്കും
     ശെന്തൺമൈപുണ്ടൊഴുകലാൻ
                                         3. സന്യാസം
                ആശ്രമനീതിപാലിച്ചും              ജന്മനാതുല്യരെന്നാലും
                ആശയറ്റും കഴിഞ്ഞിടും            ശ്രേഷ്ഠകർമ്മാനുവർത്തികൾ
                ശ്രേഷ്‌ഠന്മാരിൻ മഹത്വങ്ങൾ        പെരിയോർ,മറ്റവർതാണ
                ഗ്രന്ഥങ്ങൾ പുകഴുന്നതാം.          നിലവാരത്തിലുള്ളവർ.
                ഊഹിപ്പാൻ  സാദ്ധ്യമാവില്ല         സ്പർശനം, ദർശനം, (ഘാണം
                വൈരാഗ്യത്തിന്റെ മേന്മകൾ       ശ്രവണം രുചിയെന്നിവ
                ലോകത്തിലന്തരിച്ചോരെ            ചിന്തിക്കാൻ ശക്തിപ്രാപിച്ച
                ഗണിക്കാൻ സാദ്ധമാകുമോ?        വ്യക്തിലോകമറിഞ്ഞിടും.
                                                    
                ജീവിതമരണം പോലെ              അഴിയാമുനിമന്ത്രങ്ങൾ
                ദ്വന്ദഭാവങ്ങൾ വേണ്ടപോൽ         നിലനിൽക്കുന്നതോർക്കുകിൽ
                ചിന്തിച്ചറിഞ്ഞു സന്യാസ           പുണ്യവാക്കരുളിച്ചെയ്ത
                മെടുത്തോരതിദിവ്യരാം.           മുനികൾ മേന്മ ഗ്രാഹ്യമാം,
                ജ്ഞാനമാമായുധത്താലേ            മഹത്വമാം ശൈലത്തിന്മേൽ
                പഞ്ചേന്ദ്രിയ ഗജങ്ങളെ              രമിക്കും മുനിപുംഗവർ
                അടക്കിവാഴും ശക്തൻതാൻ        കണം കോപമീയന്നെന്നാൽ
                മോക്ഷമർഹിച്ചിടുന്നവൻ.          ശാപമോക്ഷമസാദ്ധ്യമാം.
    
                ഇന്ദ്രിയനിഗ്രഹം ചെയ്തു              ജീവരാശികളിൻ നേരേ
                കൈവരിക്കുന്ന മാതൃക            ദയവുള്ളവരാകയാൽ
                വാനലോകത്തിലെല്ലാർക്കും         അന്തണരെന്നറിവോരെ    
                നേതാവയിടുമിന്ദ്രനാം               മുനിമാരെന്നുരക്കലാം


                                      4. അറൻവലിയുറുത്തൽ
     31.        ശിറപ്പുഈനും ശെൽവമും ഈനും അറത്തിനുങ്കു
                ആക്കം എവനോ ഉയിർക്കു?
     32.        അറത്തിനു ഉങ്കുആക്കമും ഇല്ലൈ അതനൈ
                മറത്തലിൻ ഊങ്കില്ലൈകേടു
     33.        ഒല്ലുംവകൈയാൻ അറവിനൈ ഓവാതേ
                ചെല്ലും വായെല്ലാം ശെയൽ
     34.        മനത്തുക്കൺമാശിലൻ  ആതൻഅനൈത്തു അറൻ
                ആകുലനീര പിറ
     35.         അഴുക്കാറു അവാവെകുളി ഇന്നാച്ചൊൽനാങ്കും
                 ഇഴുക്കാ ഇയർറതു അറം
     36.         അൻറു അറിവാം എന്നാതു അറം ചെയ്കമറ്റതു
                 പൊൻറും കാൽ പൊൻറാത്തുണൈ
     37.         അറത്താറു ഇതുഎനവേണ്ടാ ശിവികൈ 
                 പൊറുത്താനോടു ഊർന്താൻ ഇടൈ
     38.         വീഴ്‌നാർപെടാഅമൈ നൻറാറ്റിൻ അകതൊരുവൻ
                 വാഴ്‌നാർവഴിയടൈക്കും കൽ
      39.        അറത്താൽ വരുവതേ ഇമ്പം മറ്റെല്ലാം
                 പുറത്ത പുകഴും ഇല
      40.        ശെയർപാലതു ഓരും അറനേ ഒരുവർക്കു
                 ഉയർപാലതോരും പഴി
                                         4. ധർമ്മം
             ധർമ്മം മാനൃതയുണ്ടാക്കും            തൽക്ഷണം ധർമ്മപന്ഥാവിൽ
             കൂടേ സമ്പത്തുമേകിടും               ചരിക്കു,നീട്ടി വെക്കൊലാ;
             ഇത്രമേൽ നന്മ ചെയ്യുന്ന               സർവ്വം നിന്നെ ത്യജിച്ചാലും
             ധർമ്മമെത്ര സഹായകം                ധർമ്മം നിന്നെത്തുണച്ചിടും.
            ധർമ്മത്തേക്കാൾ മഹത്തായ            ധർമ്മത്താലുളവാം മേന്മ-
            വിത്തം വേറില്ലനേടുവാൻ              യെന്തെന്നോതാതറിഞ്ഞിടാം
            ധർമ്മത്തേ വിസ്മരിക്കുന്ന-              പല്ലക്കേറ്റിനടപ്പോർക്ക്‌
            തേറ്റം ദൗർഭാഗ്യമായിടും.               യാത്രികർ തുല്യരാകുമോ?
            തന്നാലാവും വിധം ധർമ്മ               ധർമ്മവിഘ്നം ഭവിക്കാതെ     
            മാർഗ്ഗത്തിൽ വിഹരിക്കണം;            ജീവകാലം കഴിക്കുകിൽ
       +     ധർമ്മമാർഗ്ഗം തൃജിക്കാതെ              പുനർജന്മകവാടത്തെ
            സ്ഥിരമായ്‌ നിലകൊള്ളണം.            തടയും ശിലയായിടും 
                      
            ദുഷ്ടചിന്ത ജനിക്കാത്ത                  ധർമ്മജീവിതമൊന്നേതാൻ
            മനം ധർമ്മനിദാനമാം;                  നൂനമാനന്ദദായകം
            മനശ്ശുദ്ധിവിനാ കർമ്മ-                  അന്യഥാലബ്ധമോദങ്ങൾ
            മെല്ലാം പ്രകടനങ്ങളാം.                  ദുഃഖകാരണമായിടും.                                      
                                                                                                                          
            കോപം ഭോഗേച്ഛയും പിന്നെ            ഏവനും ഉയിർവാഴുമ്പോൾ
            ദുർഭാഷണമസൂയയും                   ശ്രദ്ധയാനിർവ്വഹിക്കുവാൻ
            ഇവനാലും ത്യജിച്ചീടി-                  കടപ്പെട്ടുള്ളതേ ധർമ്മം;
            ലതു ധാർമ്മിക ജീവിതം                പാപമോ വർജ്ജനീയമാം,                


                                       5.ഇൽവാഴ്‌ക്കൈ

41. ഇൽവാൾവാൻ എമ്പാൻഇയൽ പുടയമുവർക്കും

      നല്ലാറ്റിൻ നിന്റതുണൈ

42. തുറന്താർക്കും തുവ്വാതവർക്കും ഇറന്താർക്കും

      ഇൽവാൾവാൻ എമ്പാൻതുണൈ 

43. തെൻപുലത്താർതെയ്‌വം വിരുന്തൊക്കൽതാനെൻറാങ്കു

      ഐമ്പുലത്താർ ഓമ്പൽതലൈ 

44. പഴിയഞ്ചിപ്പാത്തൂൺ ഉടൈത്തായിൻ വാഴ്‌ക്കൈ

      വഴിയെഞ്ചൽ എഞ്ഞാൻറും ഇൽ

45. അൻപും അറനും ഉടൈത്തായിൻ ഇൽവാഴ്‌ക്കൈ

      പൺപും പയനും അതു

46. അറത്താറ്റിൻ ഇൽവാഴ്‌ക്കൈ ആറ്റിൻപുറത്താറ്റിൻ

      പോ ഒയ്പെറുവത്‌ എവൻ?

47. ജയൽപിനാൻ ഇൽ വാഴ്‌ക്കൈവാഴ്പവൻ എൻപാൻ

      മുയൽവാരുൾ എല്ലാം തലൈ

48. ആറ്റിൻ ഒഴുക്കിഅറനിഴുക്കാ, ഇൽവാഴ്‌ക്കൈ

      നോർപാരിൻനോൻമൈ ഉടൈത്തു

49. അറനെനപ്പെട്ടതേ ഇൽവാഴ്‌ക്കൈ അത്തും

      പിറൻപഴിപ്പതു ഇല്ലായിൻ നൻറു

50. വൈയത്തുൾ വാഴ്വാങ്കു വാഴ്പവൻ വാനുറൈയും

      ദൈവത്തുൾ വൈക്കപ്പെട്ടം
                                             5.ഗൃഹസ്ഥം 
          ഗൃഹസ്ഥന്റെ സഹായത്താ-              വഴിപോലേ സ്വധർമ്മങ്ങൾ
          ലിതരാശ്രമവാസികൾ                     ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ
          യഥായോഗ്യം സ്വധർമ്മങ്ങൾ              പ്രവേശിക്കുന്നതെന്തിന്നായ്‌
          നിർവ്വഹിക്കുന്നു ക്ഷേമമായ്.             മറ്റു മുന്നാശ്രമങ്ങളിൽ? 
                                                                       
          സന്യാസം സ്വീകരിച്ചോർക്കും             ധർമ്മമോഹികളായുള്ള
          പൊരുളില്ലാദരിദ്രർക്കും                    മുമുക്ഷുക്കളനേകരിൽ
          യാചനം തൊഴിലായോർക്കും               കടമകൾ പാലിക്കുന്ന
          ഗൃഹസ്ഥൻ തുണയായിടും.                ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും
                                                     
          പിതൃക്ക,ളതിഥീ,ദൈവം                   വീഴ്ചപറ്റാതെ കർത്തവ്യം
          കുഡുംബാദികൾതാനുമാം                  നിറവേറ്റും ഗൃഹസ്ഥനോ
          ധർമ്മമൈവർക്കനുഷ്ഠിക്ക-                  ആത്മദണ്ഡന ചെയ്യുന്ന 
          ലെന്നും കടമയായിടും.                     മുനിയേക്കാൾ വിശിഷ്ടനാം.
          പാപം ഭയന്ന സമ്പാദ്യം                     ധർമ്മമെന്നു പറഞ്ഞാലോ
          ഭാഗം ചെയ്തനുഭോഗവും;                    ഗൃഹസ്ഥം തന്നെയായിടും
          ഗൃഹസ്ഥൻ നിഷ്ഠപാലിക്കി-                 പഴിയന്യരുരക്കാറി-
          ലൈശ്വര്യമേറിടും ക്രമാൽ,                ല്ലെങ്കിലേറെ വിശിഷ്ടമാം.
          സ്നേഹവായ്പുമതോടൊപ്പം                  ഐഹികജീവിതം നീതി-
          സ്വധർമ്മത്തിങ്കൽ ദീക്ഷയും                നിഷ്ഠയോടെനയിപ്പവൻ 
          നിഷ്കൃഷ്ടമായ്‌ പാലിക്കുന്ന                   സ്വർഗ്ഗലോകസ്ഥരാം ദേവൻ- 
          ഗൃഹസ്ഥാശ്രമി ധന്യനാം.                   മാർക്ക്‌ തുല്യം ഗണിച്ചിടും.


                                      6. വാഴ് ക്കൈത്തുണൈനലം

51. മനൈത്തക്കമാൺപുടൈയളാകിത്തർകൊണ്ടാൻ

     വളത്തക്കാൾ വാഴ് ക്കൈത്തുണൈ

52. മനൈമാടചി ഇല്ലാൾകൺഇല്ലായിൻ വാഴ്‌ ക്കൈ

     എനൈമാട് ചിത്തായിനും ഇൽ

53. ഇല്ലതെൻ ഇല്ലവൾമാണ്ടാനാൽ ഉള്ളതെൻ

     ഇല്ലവൾമാണാക്കടൈ?

54. പെണ്ണിൻപെരുന്തക്കയാവുളകർപെന്നും

     തിൺമൈയുൺടാകപ്പെറിൻ?

55. ദൈവം തൊഴാഅൾകൊഴുനൻ തൊഴുതെഴുവാൾ

     പെയ്യെനപെയ്യും മഴൈ

56. തർക്കാത്തുത്തർകൊണ്ടാൻ പേണിത്തകൈശാന്റ

     ചൊൽക്കാത്തുച്ചോർവിലാൾപെൺ

57. ചിറൈകാപ്പും കാപ്പെവൻചെയ്യും? മകളിർ

     നിറൈകാക്കുംകാപ്പേതലൈ

58. പെറ്റാൽപെറിൻ പെറുവർപെണ്ടിൻ പെരുഞ്ചിറപ്പു

     പുത്തേളിർവാഴും ഉലകു

59. പുകഴ്‌പുരിന്തഇൽഇലോർക്കില്ലൈ ഇകഴ്‌വാർമുൺ

     ഏറുപോൽ പിടുനടൈ

60. മങ്കലം എൻപമനൈമാട് ചി മറ്റതൻ

      നൻക്കലം നന്മക്കട്ടേറു
                                                ജീവിതസഖി
        ഭർത്താവിൽ ശേഷിയും ജീവ                                പതിഭക്തിയോടേയെന്നും
        ലക്ഷ്യവും കരുതുന്നതായ്‌                                   തന്നെയും തന്റെ മാനവും
        സ്വയം സംയമനം പാലി-                                    പതിയേയും സൽഗുണത്തേയും
        ക്കുന്നോളുത്തമ പത്നിയാം.                                 രക്ഷിക്കുന്നവളുത്തമി.
        പത്നിയിൽ ഗൃഹനാഥന്നു                                    സ്ത്രീകൾക്ക്‌ പുറമേനിന്ന്‌
        യോജിക്കും ഗുണമില്ലയേൽ                                   നൽകും കാവൽഫലപ്പെടാ
        മേന്മയെത്രയിരുന്നാലും                                       പാതിവ്രത്യത്തൊടേതങ്ങൾ
        ജിവിതം പുണ്യമറ്റതാം.                                       സ്വയം കാപ്പത് കാവലാം.
        ഭാര്യ ഗുണവതീയെങ്കി-                                       ഭർത്താക്കന്മാരെ ദൈവംപോൽ
        ലെല്ലാമൈശ്വര്യപൂർണ്ണമാം                                    ഭക്തിയോടെ നിനക്കുകിൽ
        ഗുണം കെട്ടവളാണെങ്കിൽ                                    സ്ത്രീകൾക്ക് പരലോകത്തിൽ
        മേന്മയെല്ലാം നശിച്ചുപോം.                                    മഹത്വം കൈവരുന്നതാം.
        നിശ്ചയം പത്നിയിൻ പാതി-                                  ഭക്തയാം പത്നിയില്ലാത്തോൻ
        വ്രത്യത്തേക്കാളുയർന്നതായ്‌                                    പഴികൂറും വിരോധിതൻ
        പ്രതീക്ഷിക്കേണ്ടതായില്ല                                       മുമ്പാകെ വീരസിംഹം പോ-
        വേറെ സൽഗുണമൊന്നുമേ.                                   ലഭിമാനം നടിച്ചിടാ.
        പ്രഭാതത്തിലെഴുന്നേറ്റു                                         ഗുണസമ്പന്നയാം പത്നി                          
        പതിയേ ദൈവമെന്നപോൽ                                    ഭവനത്തിന്ന്‌ മംഗളം;
        ഭക്തിയോടെ നമിക്കുന്നോൾ                                   നല്ല സന്താനമുണ്ടായാ-
        പെയ്യെ,ന്നാൽ പെയ്യുമേ മഴ                                    ലലങ്കാരവുമായിടും. 


                                            7. മക്കട്പേറു


61. പെറുമ വറ്റുൾയാം അറിവതില്ലൈഅറിവറിന്ത

        മക്കട്പേറു ഇല്ല പിറ

62. എഴുപിറപ്പും തീയവൈതീണ്ടാപഴിപിറങ്കാ-

        പ്പൺ പുടൈമക്കൾ പെറിൻ

63. തൻപൊരുൾഎൻപ തന്മക്കൾ അവർ പൊരുൾ

        തം തം വിനൈയാൻവരും

64. അമിഴ്തിനും അറ്റഇനിതേ തം മക്കൾ

        ചിറുകൈ അളാവിയകൂൾ

65. മക്കൾ മെയ്തീണ്ടൽ ഉടർക്കിമ്പം മറ്റു അവർ

        ചൊർകേട്ടൽ ഇമ്പം ചെവിക്കു

66. കുഴൽ ഇനിതുയാൾ ഇനിതു എൻപതം മക്കൾ

        മഴലൈച്ചൊൽ കേളാതവർ

67. തന്തൈമകർക്കു ആറ്റും നൻറി അവൈയത്തു

        മുന്തിയിരുപ്പച്ചെയൽ

68. തന്മിൻതം മക്കൾ അറിവുടൈമൈമാനിലത്തു

        മന്നുയിർക്കു എല്ലാം ഇനിതു

69. ഈന്റപൊഴുതിൻ പെരിതുവക്കും തൻമകനൈ

        ച്ചാഒൻറാൻഎനക്കേട്ടതായ്‌

70. മകൻതന്തൈക്കു ആറ്റും, ഉഭവിഇവൻതന്തൈ

        എൻനോറ്റാൻകൊൽ എനുംചൊൽ
                                               7 സന്താനങ്ങൾ


                 ഐഹിക ജീവിതത്തിങ്ക-                    കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത
                 ലനുഗ്രഹമനേകമാം;                         മന്ദഭാഗ്യർ കഥിച്ചിടും:
                 വിദ്വൽ സന്താനലാഭം പോ-                  വീണയും കുഴലും കേൾവി-
                 ലില്ലമാന്യത ലോകരിൽ,                     ക്കേറ്റം സുന്ദരമായിടും.
                 അന്യരാൽ പഴികൂറാത്ത                      താതൻ പുത്രന്ന്‌ നൽകുന്ന
                 പുത്രനൊന്നു ജനിക്കുകിൽ                   ശ്രേഷ്ഠമാം ധനമൊന്നുതാൻ
                 ഏഴുജന്മം വരാവുന്ന                          പണ്ഡിതന്മാർ സമൂഹത്തിൽ
                 തീ വിനകളൊഴിഞ്ഞിടും.                    മുൻ നിൽക്കാൻ പ്രാപ്തമാക്കുക.
                 സന്താനങ്ങൾ പിതൃസ്വത്താ-                 പുത്രൻ പണ്ഡിതനാകുമ്പോൾ
                 ണെന്ന്‌ ലോകോക്തിയുള്ളതാൽ              പിതാവിന്നേറെമോദമാം 
                 മക്കളാലാർജ്ജിതം വിത്തം                   ലോകജനതക്കെല്ലാർക്കു-
                 താതൻ സമ്പാദ്യമായിടും.                    മാനന്ദമൊരുപോലെയാം 
                 സ്വന്തം കുഞ്ഞിൻ കരത്താലേ                തന്റെ പുത്രൻ പഠിപ്പുള്ളോ-
                 കലമ്പിച്ചേർത്ത ഭക്ഷണം                     നെന്ന്‌ ലോകർ കഥിക്കവേ
                 പിതാവിൻ ജിഹ്വയിൽ തീർത്തും             പിറന്ന നാളേക്കാളേറെ
                 പിയൂഷം പോൽ രുചിപ്രദം.                  സന്തോഷമടയുന്നു തായ്‌
                 മക്കളിന്നുടൽ ദേഹത്തിൽ                   തപത്താലിത്ര സൽപ്പുത്രൻ
                 സ്പർശിച്ചാൽ കുളിരേകിടും                   ജനിച്ചെന്നു ജനങ്ങളാൽ 
                 ശബ്ദശ്രവണമോ കാതി-                      പുകഴ്ത്താനിടയാക്കുന്ന- 
                 ന്നിമ്പമേകുന്നതായിടും.                      തച്ഛനോടുള്ള നന്ദിയാം. 

                                           8, അൻപുടൈമൈ

71. അൻപിർക്കും ഉണ്ടോ അടൈക്കും താഴ്‌? ആർവലർ

           പുൻകൺനീർപുശൽ തരും

72. അൻപിലാർ എല്ലാം തമക്കുരിയർ; അൻപുടൈയാർ

           എൻപും ഉരിയർ പിറർക്കു

73. അൻപോടു ഇയൈന്തവഴക്കെൻപ ആരുയിർക്കു

           എൽപോടുഇയൈന്ത തൊടർപു

74. അൻപു ഈനും ആർവം ഉടൈമൈ; അതു ഈനും

           നൺപു എന്നും നാടാച്ചിറപ്പു

75. അൻപുറ്റു അമർന്തവഴക്കെൻപവൈയകത്തു

           ഇൻപുറ്റാർഎയ്‌തും ശിറപ്പു

76. അറത്തിർക്കേ അൻപുചാർപ്പെൻപ അറിയാർ

           മറത്തിർക്കും അത്തേ തുണൈ

77. എൻപു ഇലതനൈ വെയിൽ പോലറിക്കായുമേ

           അൻപുഇലതനൈ അറം

78. അൻപകത്തില്ലാ ഉയിർവാഴ്‌ക്കൈവൻപാർകൺ

           വറ്റൽ മരം തളിർത്തറ്റു

79. പുറത്തുറുപ്പുഎല്ലാം എവൻ പെയ്യും യാക്കൈ

           അകത്തുറുപ്പു അൻപിലവർക്കു?

80. അൻപിൻവഴിയതു ഉയിർനിലൈ അത്തിലാർക്കു

           എൻപുതോൽ പോർത്ത ഉടമ്പു
                                             8.ദയ


          ദയയുള്ളോർ പരൻദുഃഖം                    ദയയാൽ ധർമകർമ്മങ്ങൾ
          കണ്ടാൽ കണ്ണീരൊഴുക്കിടും                 മാത്രമുൽപ്പന്നമായിടും
          ദയയെന്ന ഗുണം താഴി-                     എന്നതജ്ഞരുടെ ചിന്ത;
          ട്ടടക്കാനാവതാകുമോ?                       ധീരതക്കുമതേ തുണ.
          ദയയില്ലാത്തവർ സർവം                     വെയിൽ വാട്ടിയുണക്കും പോ-
          തങ്ങൾക്കെന്നു ധരിക്കയാം                  ലെല്ലില്ലാത്ത പുഴുക്കളെ
          ദയയുള്ളോരെല്ലും കൂടെ                     ധർമ്മനീതിഹനിക്കുന്നു
          പൊതുസ്വത്തായ്‌ ഗണിച്ചിടും.               ദയയില്ലാത്ത ദുഷ്ടരെ.
          ദേഹത്തിന്നും വഹിക്കുന്ന                   മരുഭൂമിയിൽ വാടുന്ന
          ദേഹിക്കുമിടയിൽ വരും                     തരുവിൻ തളിരെന്ന പോൽ
          ബന്ധം തന്നെ നിനച്ചീടിൽ                   ഫലമില്ലാതെ പാഴാകും
          ദയയാലുത്ഭവിപ്പതാം,                        ദയാശൂന്യന്റെ ജീവിതം.
          ബന്ധമില്ലെങ്കിലും സ്നേഹം                  ദയയാകുന്നൊരുള്ളംഗ-
          തോന്നിക്കും ദയ കാട്ടണം                    മുടമപ്പെട്ടിടാത്തവൻ
          ദൈവജീവിതമാർഗ്ഗത്തിൽ                    ബാഹ്യമംഗളങ്ങളുണ്ടായി - 
          ജ്ഞാനമുൽപ്പന്നമായിടും.-                   ട്ടെന്തവന്ന്‌ പ്രയോജനം? 
          ലോകരോടു ദയാപൂർവ്വം                      ദയാശീലൻ ജീവിക്കുന്നു
          പഴകിക്കഴിയുന്നവർ                           ദേഹിയുള്ള ശരീരമായ്
          നിർണ്ണയമിഹലോകത്തി-                      ദയയില്ലാത്തവൻ, പാർത്താൽ,
          ലിമ്പമനുഭവിച്ചിടും,                           തോൽക്കുടിലസ്ഥിപഞ്ജരം.


                                       9. വിരുന്തോമ്പൽ 


81. ഇരുന്തോമ്പിഇൽവാഴ്വതെല്ലാം വിരുന്തോമ്പി

         വേളാൺമൈചെയ്യപ്പൊരുട്ട്‌

82. വിരുന്തു പുറത്തതാത്താനുണ്ടൽ ചാവാ

         മരുന്തെനിനും വേണ്ടർപാറ്ററ്റു

83. വരുവിരുന്തു വൈകലും ഓമ്പുവാൻ വാഴ്‌ക്കൈ

         പരുവന്തു പാഴ്പെട്ടതൽ ഇൻറു

84. അകനമർന്തുചെയ്യാൾ ഉറൈയും മുകനമർന്തു

         നൽവിരുന്തു ഓമ്പുവാൻ ഇൽ

85. വിത്തും ഇടൽ വേണ്ടും കൊല്ലോ വിരുന്തോമ്പി

         മിച്ചിൽമിശൈവാൻ പുലം?

86. ചെൽവിരുന്തു ഓമ്പിവരുവിരുന്തു പാർത്തിരിപ്പാൻ

         നൽവിരുന്തു വാനത്തവർക്കു

87. ഇനൈത്തുണൈത്തെമ്പതൊൻറുഇല്ലൈവിരുന്തിൻ

         തുണൈത്തുണൈ വേൾവിപ്പയൻ

88. പരിന്തോമ്പിപ്പറ്ററ്റെം എൻപർവിരുന്തോമ്പി

         വേൾവിതലൈപ്പടാതാർ

89. ഉടൈമൈയുൾഇൻമൈവിരുന്തോമ്പൽ ഓമ്പാ

         മടമൈ മടവാർകൺ ഉണ്ടു

90. മോപ്പക്കുഴൈയും അനിച്ചം മുകംതിരിന്തു

         നോക്കക്കുഴൈയും വിരുന്തു
                                                      9. ആതിഥ്യം


                അതിഥീ സേവനം ചെയ്‌വാൻ                     വന്നവർക്കന്നമേകി, പിൻ
                ലക്ഷ്യമുള്ളിലിരിക്കയാൽ                         വരുവോരെ പ്രതീക്ഷിക്കും
                ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ                   ഗൃഹസ്ഥൻ വാനലോകത്തിൽ
                ധനമാർജ്ജിപ്പതൊക്കെയും.                        ദേവർക്കതിഥിയായിടും.
               അതിഥി വീട്ടിലുള്ളപ്പോൾ                         വിരുന്നൂട്ടി സ്വയം ധർമ്മ -
               തനിയേ താൻ ഭുജിച്ചിടൽ                          മാചരിക്കും ഗൃഹസ്ഥന്റെ 
               അമൃത്‌ തന്നെയായാലു-                            പുണ്യമായതിഥിക്കേറ്റ   
               മൊട്ടുമുചിതമല്ല.കേൾ,                             സംതൃപ്തിക്കനുപാതമാം.


               അതിഥികൾക്കെല്ലായ്‌പ്പോഴു-                       ആതിഥേയത്വമേൽക്കാതെ
               മാതിഥ്യം നൽകിടുന്നവൻ                          ലോഭത്തോടെ കഴിപ്പവൻ
               എവ്വിധദുഃഖതാപത്താ-                              എല്ലാം നശിച്ചുപോയല്ലോ-
               ലൊട്ടും കെട്ടുമുടിഞ്ഞിടാ.                         യെന്നൊരിക്കൽ തപിച്ചിടും. 
               അതിഥിയെ സ്നേഹത്തോടേ                       അതിഥി സൽക്കാരം ചെയ്‌വാൻ
               സ്വീകരിച്ചാദരിച്ചിടും                               മടികാട്ടും ധനാധിപൻ
               ഭവനത്തിലെല്ലായ് പ്പോഴു                           ഐശ്വര്യത്തോടെ ദാരിദ്ര്യം 
               മൈശ്വര്യം വിളയാടിടും.                           പേറും ഭോഷത്വമാർന്നവൻ.
               അതിഥി സൽക്കാരം ചെയ്തു                         മുഖത്തണച്ചു സൗഗന്ധ- 
               ശേഷിപ്പതു ഭുജിപ്പവൻ                              മേറ്റാൽ വാടുന്നു പുഷ്‌പകം 
               സ്വന്തം കൃഷിയിടത്തിങ്കൽ                         ആതിഥേയമുഖം കണ്ടാൽ
               വിത്തുപാകേണ്ടതില്ല പോൽ.                       വാടിപ്പോകും വിരുന്നുകാർ.


                                            10. ഇനിയവൈകൂറൽ 


91. ഇൻചൊലാൽ ഈരം അളൈഇപ്പടിറുഇലവാം

         ചെമ്പൊരുൾ കണ്ടാർവായ്‌ചൊൽ

92. അകനമർന്തു ഈതലിൻ നന്റേമുകനമർത്ത്‌

         ഇൻചൊലനാകപ്പെറിൻ

93. മുകത്താൻ അമർന്തിനിതു നോക്കി അകത്താനാം

         ഇൻചൊല്ലിനതേ അറം

94. തുൻപുറു ഉന്തുവ്വാമൈ ഇല്ലാകുംയാർമാട്ടും

         ഇൻപുറൂഉം ഇൻചൊല്ലവർക്കു

95. പണിവുടൈയൻ ഇൻചൊലൻ ആതൽഒരുവർക്കു

         അണിയല്ലമറ്റുപ്പിറ 

96. അല്ലവൈതേയ അറംപെരുകും നല്ലവൈ

         നാടിഇനിയ ചൊലിൻ

97. നയൻഈൻറു നൻറിപയക്കുംപയൻ ഈൻറു

         പൺപിൻതലൈപ്പിരിയാച്ചൊൽ

98. പിറുമൈയുൾ നീങ്കിയ ഇൻചൊൽമറുമൈയും

         ഇൻമൈയും ഇമ്പം തരും

99. ഇൻചൊൽ ഇനിതു ഈൻറൽകാൺപാൻ എവൻകൊലോ

         വൻചൊൽ വഴങ്കുവതു?

100. ഇനിയ ഉളവാകഇന്നാത കുറൽ

         കനിയിരുപ്പക്കായ്‌ കവർന്തറ്റു

ഭാഗം 2[തിരുത്തുക]

                                             10. മധുരവാണി
           വഞ്ചന ലേശമില്ലാതെ                         അന്യരിൻ നന്മയാശിച്ചും
           സ്നേഹപൂർവ്വം കഥിപ്പവൻ                    നല്ലവാക്കുരിയാടിയാൽ
           വിജഞരിൻ വാക്യമെപ്പോഴും .                പാപങ്ങൾ തേഞ്ഞുമാഞ്ഞീടും
           മാധുര്യം പ്രകടിപ്പതാം.                        പുണ്യങ്ങളേറി വന്നിടും.
           സുസ്‌മേരവദനത്തോടേ                       ദാനം ചെയ്യുന്നതോടൊപ്പം
           മധുപോലുരിയാടിയാൽ                       നന്മയായ്‌ വാക്കുരക്കുകിൽ
           ആത്മാർത്ഥമാം ദാനത്തേക്കാ-                ഇമ്പമാം ജീവിതം ലഭ്യം
           ളേറ്റവും നന്മയുള്ളതാം.                       നന്മയേറെ വളർന്നിടും.
           തുഷ്ടമാം മുഖഭാവത്തി-                       ദോഷമന്യർക്ക്‌ ചെയ്യാതെ
           ലിമ്പമായ്‌ വദനം നോക്കി                     മധുരഭാഷിയാവുകിൽ
           സ്നേഹമൂറുന്ന വാക്യങ്ങ-                    നിർണ്ണയമിരുലോകത്തു-
           ളുച്ചരിപ്പതു ധർമ്മമാം.                        മിമ്പമോടെ വസിക്കലാം.
           സന്തോഷമുളവാംവണ്ണം                       സ്വാദേറും വാക്കുകൾ നൽകു-
           ഭാഷണം ശീലമാക്കുകിൽ                     മാനന്ദമാസ്വദിച്ചവൻ
           ദാരിദ്ര്യഹേതുവാലൊട്ടും                      അന്യരോടുരിയാടുമ്പോൾ
           ദുഃഖിക്കാനിടവന്നിടാ.                         ക്രൂരമാവുന്നതെന്തിനോ?
           വിനയഭാവവും,കൂടെ                          മധുരവാക്കുരക്കാതെ
           തേനൂറും മൃദുവാണിയും:                     പാരുഷ്യം വെളിവാക്കുകിൽ
           വ്യക്തിയിൽ ദൂഷണം വേറി-                  തരുവിൽ പഴമുള്ളപ്പോൾ
           ട്ടൊന്നുമില്ലതു പോലെകേൾ.                   കായ്ഭുജിപ്പതു പോലെയാം. 100


                                   11. ചെയ്ന്നിൻറിയറിതൽ

101. ചെയ്യാമൽ ചെയ്ത ഉദവിക്ക്‌ വൈയകമും

       വാനകമും ആറ്റലരിതു

102. കാലത്തിനാൽ ചെയ്തനൻറിചിറിതെനിനും

       ഞാലത്തിൽ മാണപ്പെരിതു

103. പയൻതുക്കാർ ചെയ്തഉദവിനയൻ തൂക്കിൻ

       നൻമൈകടലിർപെരിതു

104. തിനൈത്തുണൈനൻറിചെയിനും പനൈത്തുണൈയാ-

       ക്കൊൾവർ പയൻതെരിവാർ

105. ഉദവിവരൈത്തൻറു ഉദവി ഉദവി

       ചെയപ്പട്ടാർ ചാൽപിൻ വരൈത്തു

106. മറവർക മാശറ്റാർകേൺമൈ തുറവർക

       തുമ്പത്തുൾ തുപ്പായാർ നട് പു

107. എഴുമൈഎഴുപിറപ്പും ഉള്ളുവർ തങ്കൺ

       വിഴുമം തുടൈത്തവർ നട് പു

108. നൻറിമറപ്പതു നൻറൻറു നൻറല്ലതു

       അന്റേമറപ്പതു നൻറു

109. കൊൻറന്നഇന്നാചെയിനും അവർ ചെയ്ത

       ഒൻറുനൻറു ഉള്ളക്കെട്ടം

110. എന്നൻറി കൊൻറാർക്കും ഉയ് വുണ്ടാം ഉയ് വില്ലൈ

       ചെയ്ന്നൻറികൊൻറമകർക്കു
                                               11.നന്ദി
            നാം ചെയ്യാതെ, നമുക്കായി                   സജജനബന്ധമെപ്പോഴും                         
            ചെയ്തിടും സേവനത്തിനായ്‌                    ഭദ്രമായ്‌ നിലനിർത്തണം;
            മണ്ണും വിണ്ണും കൊടുത്താലും                 കഷ്ടകാലേ തുണച്ചോരോ-
            സാമ്യമാകില്ലൊരിക്കലും.                     ടെന്നെന്നും നന്ദി കാട്ടണം.
            ചെറുതെങ്കിലുമാപത്തിൽ                      ആപൽക്കാലത്തു ദവിയാൽ 
            വേണ്ടനേരത്ത്‌ ചെയ്തതാം                       രക്ഷചെയ്തുള്ള മിത്രരെ
            ഉപകാരം നിനക്കുമ്പോൾ                       ഏഴുജന്മത്തിലും കൂടെ
            ലോകത്തേക്കാൾ മികച്ചതാം.                   മറക്കുന്നില്ല സജ്ജനം,
            പ്രത്യുപകാരമോരാതെ-                         സ്നേഹം പരകൃതം തീരേ
            യന്യർനൽകുന്ന സേവനം                       മറക്കുന്നതധർമ്മമാം;
            ദയാവായ്പിൽ നിനക്കുമ്പോ-                     ദ്രോഹമാണെങ്കിലന്നേരം
            ളാഴിയേക്കാൾ മഹത്തരം.                      തന്നേയങ്ങു മറക്കണം.
            നന്മ തിനയോളം ചെയ്താൽ                      കൊലചെയ്‌ വത്‌ പോലുള്ള
            കാണ്മതോ പനയോളമായ്‌                       തിന്മ ചെയ്തവനാകിലും
            മഹാമനസ്കരായുള്ള                             മുൻചെയ്ത നന്മയോർക്കുമ്പോ-
            നന്ദികാട്ടുന്ന പണ്ഡിതർ.                        ളുള്ളിലാശ്വാസമായിടും.
            മുൻ ചെയ്ത സേവനത്തോടും                     പെരും ദുഷ്ടത ചെയ്താലും
            ചേർത്തു നന്ദി മതിക്കൊലാ;                    പാപമുക്തി ലഭിച്ചിടാം;
            ഭോക്താവിന്നുളവാകുന്ന                        നന്ദി കാട്ടാത്ത ദുഷ്ടർക്ക്‌,
            ഭോഗം താൻ നന്ദിമൂല്യമാം.                     മോചനം സാധ്യമല്ല കേൾ,


                                         12. നടുവുനിലൈമൈ

111. തകുതി എന ഒൻറുനന്റേപകുതിയാൽ

          പാർപട്ടുഒഴുകപ്പെറിൻ

112. ചെപ്പം ഉടൈയവൻ ആക്കം ചിതൈവിൻറി

          എച്ചത്തിർക്കേമാപ്പു ഉടൈത്തു

113. നന്റേതരിനും നടുവികന്തം ആക്കത്തൈ

          അന്റെ ഒഴിയവിടൽ

114. തക്കാർതകവിലർ എമ്പതുഅവരവർ

          എച്ചത്താൽ കാണപ്പെടും.

115. കേടും പെരുക്കമും ഇല്ലല്ല; നെഞ്ചത്തു-

          ക്കോടാമൈശാൻേറാർക്കുഅണി

116. കെടുവൽയാൻ എമ്പതുഅറികതൻ നെഞ്ചം

          നടുപൊരീഇ അല്ല ചെയിൻ

117. കെടുവാകവൈയാതു ഉലകം നടുവാക

          നർറിക്കൺതങ്കിയാൻ താഴ്വൂ

118. ചമൻ ചെയ്തുശീർതൂക്കും കോൽപോൽ അമൈന്തൊരുപാൽ

          കോടാമൈശാൻേറാർക്കു അണി

119. ചൊർകോട്ടം ഇല്ലാതുചെപ്പം ഒരു തലൈയാ

          ഉൾകോട്ടം ഇൻമൈപെറിൻ

120. വാണികം ചെയ്വാർക്കു വാണികം പേണി-

          പ്പിറവും തമപോൽ ചെയിൻ
                                        12.നീതി
          സമൂഹബന്ധമോരാതെ                        നിഷ്പക്ഷനിലവിട്ടുംകൊ-
          നീതിയെല്ലാർക്കുമൊന്നുപോൽ                ണ്ടുള്ളം ചായുന്നതാകുകിൽ
          നൽകുവാൻ കഴിവായീടി-                    നീക്കം നാശത്തിലേക്കാണെ-
          ലതുവ്യക്തിയിൽ നന്മയാം.                   ന്നുള്ള ബോധമുദിക്കണം.
          നീതിമാൻ തന്റെ സമ്പാദ്യം                   നീതിയിൽ നിഷ്ഠ പാലിക്കെ
          നാശമേൽക്കാതെ നിത്യമായ്‌                   ദാരിദ്ര്യം വന്നുചേരുകിൽ
          പിൻവരും താവഴിക്കാർക്കായ്‌                  ദരിദ്രനായ്‌ ഗണിക്കില്ല
          സ്ഥായിയായ്‌ നിലനിന്നിടും.                   ലോകരാധർമ്മനിഷ്ഠനെ.
          നീതിയല്ലാത്ത മാർഗേണ                       മുമ്പിലും തൂക്കിടുമ്പോഴും
          നേടുന്ന പൊരുളൊക്കെയും                    സമം നിൽക്കും തുലാസ്സുപോൽ
          നിർദ്ദോഷമെന്ന്‌ കണ്ടാലും                     മനം നിഷ്പക്ഷമായ്‌നിൽപ്പ-
          നിരാകരിക്കലുത്തമം.                         തഴകാകുന്നു വിജഞരിൽ.
          നീതിപാലിപ്പവൻ, നീതി                       ഉള്ളിൽ നിഷ്പക്ഷതാഭാവം
          ലംഘനം ചെയ്തിടുന്നവൻ;                      പാലിക്കുന്നവരവ്വിധം
          സന്താനജീവിതം നോക്കി-                     വാക്കിലും നീതിപാലിക്കൽ
          യറിയാം രണ്ടുപേരെയും.                      പൂർണ്ണതക്ക്‌ നിദാനമാം.             
          ജീവിതത്തിൽ ഭവിക്കുന്നു                      തന്റെ വ്യാപാരതാൽപ്പര്യം    
          നന്മയും തിന്മയും ക്രമാൽ;                     സംരക്ഷിപ്പത്‌ പോലവേ
          സജ്ജനം മനമെപ്പോഴും                         അന്യരിൻ നന്മ രക്ഷിക്കൽ
          നീതിയിൽ നിലനിർത്തണം.                   വണിജന്നുടെ ധർമ്മമാം.


                                   13. അടക്കമുടൈമൈ

121. അടക്കും അമരരുൾഉയ്ക്കും അടങ്കാമൈ

         ആരിരുൾ ഉയ്ത്തുവിട്ടം

122. കാക്ക പൊരുളാ അടക്കത്തൈ ആക്കം

         അതനിൻ ഊങ്കിലൈ ഉയിർക്കു

123. ചെറിവറിന്തു ശീർമൈപയക്കും അറിവറിന്തു

         ആറ്റിൻ അടങ്കപ്പെറിൻ 

124. നിലൈയിൻ തിരിയാതടങ്കിയാൻതോറ്റം

         മലൈയിനും മാണപ്പെരിതു

125. എല്ലാർക്കും നൻറാം പണിതൽ അവരുള്ളും

         ചെൽവർക്കേ ശെൽവംതകൈത്തു

126. ഒരുമൈയുൾആമൈപോൽ ഐന്തടക്കൽ ആറ്റിൻ

         എഴുമൈയും ഏമാച്ചുടൈത്തു

127. യാകാവാരായിനും നാകാക്ക കാവവാക്കാൽ

         ശോകാപ്പർചൊല്ലിഴുക്കപ്പെട്ടു

128. ഒൻറാനും തീച്ചൊൽപൊരുട് പയൻ ഉണ്ടായിൻ

         നൻറാകാതാകിവിട്ടം

129. തീയിനാൽ ചുട്ടപുൺ ഉള്ളാറും ആറാനേ

         നാവിനാൽ ചുട്ടവടു

130. കതംകാത്തുക്കുറ്റടങ്കൽ ആറ്റുവാൻ ചെവ്വി

         അറംപാർക്കും ആറ്റിൻനുഴൈന്തു


                                            13. അടക്കം


             അടക്കമുള്ളവർ ദേവ                            പഞ്ചേന്ദ്രിയങ്ങൾ കൂർമ്മം പോ-
             ലോകത്തിൽ ചെന്നുചേർന്നിടും;                 ലടക്കാൻ പ്രാപ്തനായവൻ
             അടക്കമില്ലാത്തോരന്ധ-                          ഏഴുജന്മങ്ങളിൽ സ്വന്തം
             കാരത്തിലാപതിച്ചിടും.                           ജീവിതം രക്ഷനേടിടും.
             അടക്കം നിധിപോൽ കാത്തു                     എന്തടക്കാൻ മറന്നാലും
             രക്ഷിക്കേണ്ടതുതന്നെയാം;                        നാവടക്കാൻ മറക്കൊലാ;
             അതിനേക്കാൾ വിലപ്പെട്ട                          മറന്നാൽ പിഴവാക്കാലേ
             ഗുണം വേറില്ലമർത്ത്യരിൽ.                       ദു;ഖത്തിനിടയായിടും.
             അറിവുള്ളതിനോടൊപ്പ-                           നീചവാക്യമുരച്ചും കൊ-
             മടക്കവുമൊരുത്തനിൽ                            ണ്ടന്യന്ന്‌ നോവുനൽകുകിൽ
             സ്ഥായിയായ്‌ കാണ്കിലോ ലോക-                ധർമ്മകർമ്മങ്ങളാൽ കിട്ടും
             രെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും.                    പുണ്യമെല്ലാം നശിച്ചിടും.
             സ്വന്തം നിലയറിഞ്ഞും കൊ-                      കാല ക്രമത്തിലാറുന്നു
             ണ്ടടങ്ങിക്കഴിയുന്നവൻ                             തീയിനാലേർപ്പെടും വ്രണം
             ആയുസ്സിലടയും മേന്മ                              വായിനാൽ വ്രണമുണ്ടായാ-
             മലയേക്കാളുയർന്നതാം.                            ലൊരുനാളുമുണങ്ങിടാ.
             വിനയത്തോടടക്കവു-                              കോപമുളളിൽ കനിയാതെ-
             മെല്ലാർക്കും നൽഗുണങ്ങളാം;                      യടങ്ങി വിദ്യ നേടുകിൽ
             ധന്യരിലവയുണ്ടെങ്കി-                              അവനിൽ വന്നുചേർന്നീടു-
             ലേറ്റവും ധന്യരാണവർ                             മെല്ലാധർമ്മ ഗുണങ്ങളും.  


                                          14. ഒഴുക്കം ഉടൈമൈ

131. ഒഴുക്കം വിഴുപ്പം തരലാൻ ഒഴുക്കം

         ഉയിരിനും ഓമ്പപ്പെടും

132. പരിന്തോമ്പിക്കാക്ക ഒഴുക്കം തെരിന്തോമ്പി.-

         ത്തേരിനും അത്തേതുണൈ

133. ഒഴുക്കമൂടൈമൈകുടിമൈ;ഇഴുക്കം

         ഇഴിന്തപിറപ്പായ്‌ വിടും

134. മറപ്പിനും ഓത്തുക്കൊളലാകും;പാർപ്പാൻ

         പിറപ്പൊഴുക്കം കുൻറക്കെടും

135. അഴുക്കാറുടൈയാൻ കൺ ആക്കം പോൻനു ഇല്ലൈ

         ഒഴുക്കമിലാൻകൺ ഉയർവു

136. ഒഴുക്കത്തിൻ ഒൽകാർ ഉരവോർ ഇഴുക്കത്തിൻ

         ഏതം പടുപാക്കറിന്തു

137. ഒഴുക്കത്തിൽ എയ്തുവർമേൻമൈ;ഇഴുക്കത്തിൻ

         എയ്തുവർ എയ്താപ്പഴി .

138. നന്റിക്ക്‌ വിത്താകും നല്ലൊഴുക്കം; തീയൊഴുക്കം

         എന്റും ഇടുമ്പൈത്തരും

139. ഒഴുക്കമുടൈയവർക്ക്‌ ഒല്ലാവേ തീയ

         വഴുക്കിയും വായാൽ ചൊലൽ.

140. ഉലകത്തോടു ഒട്ടഒഴുകൽ പലകറ്റും

         കല്ലാർ അറിവിലാതാർ.
                                       14.സത്സ്വഭാവം


         മേന്മക്ക്‌ കാരണമായി-                  ആചാരമൊഴിവാക്കിടൽ
         ത്തീരുമാചാര രീതികൾ                 കുറ്റമായറിയപ്പെടും;
         കാക്കണം; സത്സ്വഭാവങ്ങ-             മാനം കാക്കുന്ന മാന്യന്മാരാ-
         ളുയിരേക്കാളുയർന്നതാം.               രാചാരം നിറവേറ്റിടും.
         ശ്രദ്ധയാനില നിർത്തേണം              ആചാരങ്ങളനുഷ്ഠിച്ചാൽ    
         സത്സ്വഭാവങ്ങൾ വായ് വിനിൽ;        മേൽഗതിക്കിടയായിടും;
         വിദ്യയേറെ ലഭിച്ചാലും                 ആചാരഹാനിയേർപ്പെട്ടാൽ
         സ്വഭാവം തുണയായിടും.               പഴികേൾക്കാനിടം വരും,
         സ്വഭാവഗുണമെപ്പോഴും                 സത്സ്വഭാവത്തിനാലിമ്പം
         കുലമേന്മക്ക്‌ ചേർന്നതാം;               ജീവിതത്തിൽ ലഭിച്ചിടും;
         ദുഷ്ടസ്വഭാവിയാണെങ്കിൽ               കഷ്ടതക്കിരയായിടും
         ജന്മം നീചകുലത്തിലാം.                സ്വഭാവദൂഷ്യമുള്ളവർ,
         ദ്വിജനോത്ത്‌മറന്നെങ്കിൽ                സത്സ്വഭാവികളിൻ വായിൽ
         വീണ്ടുമോതിപ്പഠിക്കലാം;               സഭ്യമല്ലാത്തവാക്കുകൾ
         ആചാരദോഷമേർപ്പെട്ടാൽ              ശ്രദ്ധയില്ലാതെയായ്‌ പോലു-
         കുലമേന്മനശിച്ചിടും.                   മുച്ചരിക്കാനിടം വരാ.
  
         അസൂയയുള്ളവൻ പക്കൽ              ലോകനീതിക്ക്‌ യോജിപ്പായ്‌
         ധനമില്ലാതെയായപോൽ                പഴകാൻ പഠിയാതവർ
         സ്വഭാവഗുണമില്ലെങ്കി-                  ഗ്രന്ഥമേറെപ്പഠിച്ചാലു
         ലുയർച്ചയുമകന്നുപോം.                മജ്ഞരെന്നുര ചെയ്യണം.


                                  15. പിൻഇൽവിഴൈയാമൈ


141. പിറൻപൊരുളാർ പെട്ടൊഴുകും പേതൈമൈഞാലത്തു

         അറം പൊരുൾകണ്ടാർകൺഇൽ

142. അറൻകടൈനിൻറാരു എല്ലാം പിറൻകടൈ

         നിൻറാരിൻ പേതൈയാർ ഇൽ

143. വിളിന്താരിൻ വേറല്ലർ മ൯റ തെളിന്താരിൽ

         തീമൈപുരിന്തൊഴുകുവാർ

144. എനൈത്തുണൈയരായിനും എന്നാം? തിനൈത്തുണൈയും

         തേരാൻ പിറനിൽ പുകൽ

145. എളിതെനപ്പഇല്ലിറപ്പാൻ എയ്തുമെഞ്ഞാന്റും

         വിളിയാതു നിർക്കും പഴി

146. പകൈയാവം അച്ചംപഴിയെനനാങ്കും

         ഇകവാവാം ഇല്ലിറപ്പാൻകൺ

147. അറനിയലാൻഇൽ വാൾവാൻഎൻപാൻപിറനിയലാൻ

         പെൺമൈനയവാതവൻ

148. പിറൻമനൈനോക്കാതപേരാൺമൈശാന്റോർക്കു

         അറനൊന്റോ ആന്റ ഒഴുക്കു

149. നലക്കുരിയാർയാരെനിൻ നാമനീർവൈപ്പിൻ

        പിറർക്കുരിയാൾ തോൾതോയാതാർ

150. അറൻവരൈയാൻ അല്ലചെയിനും പിറൻപരൈയാൻ

        പെൺമൈനയവാമൈ നന്റു
                                        15. വ്യഭിചാരം
            പരദാരങ്ങളിൽ മോഹം                      ശത്രുത,പാപവും,നിന്ദാ,
            ജനിക്കുന്നതബദ്ധമാം;                       ഭയമെന്നീ ചതുർവിന
            ധർമ്മജ്ഞാനികളായുള്ളോർ                 പരസ്ത്രീഗമനം ചെയ്യും 
            തദ്ദോഷത്തിൽ വിമുക്തരാം.                നീചനെ വിട്ടുപോയിടാ.
            ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ               പരസ്ത്രീയിൽ മനം വെക്കാ-
            കാമഭ്രാന്തിന്ന്‌ പാത്രമായ്‌                     തുള്ളം ശുദ്ധമിയന്നവൻ
            പരഗേഹകവാടത്തിൽ                       ധർമ്മമാർഗേചരിക്കുന്ന
            നിൽക്കുന്നോർ വിഡ്ഢികൾ നൃണം         ഗൃഹസ്ഥാശ്രമിയായിടും.
            വിശ്വസ്ത സ്നേഹിതൻ വീട്ടിൽ               പരഗേഹിനിയിൽ മോഹം 
            നീചമായ്‌ വിഹരിപ്പവർ                      ജനിക്കാതേ, ദർശിക്കാതേ
            ജീവനോടെയിരുന്നാലും                     പുരുഷത്തന്മ കാക്കുന്നോൻ
            പിണം പോൽ കഴിയുന്നവർ,                ധർമ്മിയും സത്സ്വഭാവിയാം.
           ഏറേ യോഗ്യതയാർന്നാലും                   പരദാരത്തിലാശിക്കാ-
           എള്ളോളം ചിന്തയെന്നിയേ                   തടങ്ങി ക്കഴിയുന്നവൻ
           പരഗേഹം പ്രവേശിപ്പോൻ                    കടൽ ചൂഴുന്നലോകത്തിൽ
           നിന്ദ്യനായി ഭവിച്ചിടും.                       നന്മകൾക്കർഹനായിടും.
           സാരമാക്കാതെയന്യന്റെ                      ധർമ്മനിഷേധിയായ്‌ മുറ്റും
           പത്നിയോടെ രമിപ്പവൻ                      പാപപങ്കിലനാകിലും
           അടയും നിന്ദ്യതയോർത്താൽ                 പരസ്ത്രീസ്പർശനം കൂടാ-
           മരണാന്തം നിലപ്പതാം.                       തുയിർ വാഴുന്നതുത്തമം. 
                                      16. പൊറൈഉടൈമൈ

151. അകഴ്‌വാരൈത്താക്കും നിലംപോലത്തമൈ

         ഇകഴ്‌വാർ പ്പൊറുത്തൽ തലൈ

152. പൊറുത്തൽ ഇറപ്പിനൈ എൻറും; അതനൈ

         മറത്തൽ അതനിനും നൻറു

153. ഇൻമൈയുൾ ഇൻമൈ വിരുന്തൊരാൽ; വൻമൈയുൾ

         വൻമൈ മടവാർപ്പൊറൈ

154. നിറൈയുടൈമൈനീങ്കാമൈ വേണ്ടിൻപൊറൈയുടൈമൈ

         പോറ്റി ഒഴുകപ്പെടും

155. ഒറുത്താരൈഒന്റാകവൈയാരേ; വൈപ്പർ

         പൊറുത്താരൈ പൊൻപോൽ പൊതിന്തു

156. ഒറുത്താർക്കു ഒരുനാളൈ ഇമ്പം; പൊറുത്താർക്കു-

         പ്പൊൻറും തുണൈയും പുകഴ്‌

157. തിറനല്ലതർപിറർ ചെയ് വിനും നോനൊന്തു

         അറനല്ല ചെയ്യാമൈനൻറു

158. മികുതിയാൻ മിക്കവൈ ചെയ്താരൈത്താംതം

         തകുതിയാൻ വെൻറു വിടൽ

159. തുറന്താരിൻ തൂയ്മൈ ഉടൈയർ ഇറന്താർവായ്‌

         ഇന്നാച്ചൊൽ നോർക്കിറപവർ

160. ഉണ്ണാതുനോർപാർപെരിയർ പിറർചൊല്ലും

        ഇന്നാച്ചൊൽ നോർപാരിൻമി പിൻ
                                           16. ക്ഷമ 
            തന്നെ വെട്ടിക്കുഴിപ്പോർക്കും                 പകപോക്കുന്ന സംതൃപ്തി - 
            താങ്ങായ്‌ നിൽക്കുന്ന ഭൂമിപോൽ             യൊരുനാളേക്ക്‌ മാത്രമാം;
            തിന്മ ചെയ്യുന്ന ദ്രോഹിക്കും                  ക്ഷമിച്ചാലുള്ള സൽകീർത്തി
            നന്മ ചെയ് വത് ധർമ്മമാം.                   നിലനിൽക്കുന്നു സർവ്വനാൾ.
            ഒരുത്തൻ ചെയ്തിടും തിന്മ                    അസഹ്യമാം കുറ്റം ചെയ്‌വോ
            പൊറുക്കുന്നത്‌ പുണ്യമാം                    ർക്കതിനാൽ നാശമേർപ്പെടും
            മറക്കുന്നതതിനേക്കാ-                        പകപോക്കാനധർമ്മങ്ങ-
            ളേറെ ശ്രേഷ്ഠമിയന്നതാം.                     ളൊഴിവാക്കുന്നതുത്തമം.
            അതിഥിസൽക്കാരം ചെയ് വാ                ഗർവ്വഭാവത്തിനാലേകൻ 
            നാകാഞ്ഞാലേറെ ദുഃഖമാം;                  തീയകർമ്മങ്ങൾ ചെയ്യുകിൽ
            വിഡ്ഡിയോടു ക്ഷമിക്കുന്ന                     പകരം നന്മ ചെയ്തും കൊ- 
            തുൽകൃഷ്ടഗുണമായിടും                      ണ്ടവനെ വിജയിക്കണം.
            എല്ലാം തികഞ്ഞ ഭാവത്തിൽ                  വഴിതെറ്റി നടപ്പോരിൻ
            ജീവിപ്പാനാഗ്രഹിപ്പവൻ                        പിഴവാക്കു ക്ഷമിക്കുകിൽ  
            എല്ലായ് പ്പോഴും ക്ഷമാശീലം                  ഗൃഹസ്ഥനാകിലും സന്യാ-
            കൈവിടാതെയിരിക്കണം.                    സിയെപ്പോൽ പുണ്യവാനയാൾ
            തിന്മക്ക്‌ പ്രതികാരങ്ങൾ                       ഉണ്ണാവ്രതമനുഷ്ഠിച്ചോർ
            സർവ്വദാ ചെയ് വതാകിലും                   ശ്രേഷ്ഠരാകുന്നു; നീചമാം
            ക്ഷമിക്കുന്നത്‌ പൊൻപോലെ                  വചനങ്ങൾ ക്ഷമിക്കുന്നോ-
            മഹത്തായ്‌ കരുതപ്പെടും.                     രതിലും ശ്രേഷ്ഠരായിടും. 
                                      17. അഴുക്കാറാമൈ

161. ഒഴുക്കാറാക്കൊൾക ഒരുവൻ തൻനെഞ്ചത്തു

        അഴുക്കാറു ഇലാത ഇയൽപു

162. വിഴുക്കേറ്റിൻ അത്തൊപതു ഇല്ലൈയാർമാട്ടും

        അഴുക്കാറ്റിൻ അൻമൈപെറിൻ

163. അറൻ ആക്കം വേണ്ടാതാൻ എമ്പാൻ പിറനാക്കം

        പേണാതു അഴുക്കറുപ്പാൻ

164. അഴുക്കാറ്റിൻ അല്ലവൈ ചെയ്യാർ ഇഴുക്കാറ്റിൻ

        ഏതം പടുപാക്കു അറിന്തു

165. അഴുക്കാറു ഉടൈയാർക്കു അതുചാലും ഒന്നാർ

        വഴുക്കിയും കേടീമ്പതു

166. കൊടുപ്പതു അഴുക്കറുപ്പാൻചുററം ഉടുപ്പതുഉം

        ഉൺപതുഉം ഇന്റിക്കെടും

167. അവ്വിത്തുഅഴുക്കാറു ഉടൈയാനൈച്ചെയ്യവൾ

        തവ്വൈയൈക്കാട്ടിവിടും

168. അഴുക്കാറെന ഓരുപാവിതിരുച്ചെറ്റു-

        ത്തീയുഴി ഉയ്ത്തുവിടും

169. അവ്വിയനെഞ്ചത്താൻ ആക്കമും ചെവ്വിയാൻ

        കേടും നിനൈക്കപ്പടും

170. അഴുക്കറ്റകൻറാരും ഇല്ലൈ; അത്തില്ലാർ

        പെരുക്കത്തിൻ തീർന്താരും ഇൽ
                                                17. അസൂയ


                 ഹീനമായ സ്വഭാവത്തി-             അന്യർക്ക്‌ ദയവായ്‌ കിട്ടും
                 ലേറെ നിന്ദ്യമസൂയയാം              സമ്പത്തിൽ വേദനിഷവൻ
                 തദ്ദോഷം മനമേറാതെ               കുഡുംബം പുടയും തീനു
                 കാത്തു സൂക്ഷിച്ചുകൊള്ളണം.      മില്ലാതെ നാശമായിടും.
                 അസൂയാദോഷമേശാത്ത            അസൂയക്കാരനെക്കണ്ടാൽ 
                 മനമേകന്നിരിക്കുകിൽ              ലക്ഷ്മീദേവിക്കസൂയയാം
                 അതിന്നു സമമായുള്ള               അവനെക്കൈമാറും നേരം
                 ഗുണം വേറില്ല നേടുവാൻ.          ദാരിദ്ര്യദേവിയേറ്റിടും.
                 ഇരുലോകനന്മക്കായി-               അസൂയക്കാരനാം പാപി-
                 ട്ടർത്ഥധർമ്മങ്ങളിൽ പ്രിയം          ക്കുള്ള സമ്പത്തുനഷ്ട്മാം
                 ഇല്ലാത്തോനന്യരിൻ മേന്മ            ലോകജീവിതവും ദുർമാ-
                 കണ്ടസൂയപ്പെടുന്നതാം.              ർഗ്ഗത്തിലായിക്കഴിഞ്ഞിടും.
                 അസൂയാലുക്കളായുള്ളോ-           അസൂയ നൽകും സമ്പത്തും
                 ർക്കിരുവീട്ടിലുമേർപ്പെടും           മനോശുദ്ധന്റെ ക്ഷാമവും
                 ദുഃഖമെന്നറിയും നല്ലോ-             മുജ്ജന്മവിനയാലെന്നു
                 രധർമ്മമൊഴിവാക്കിടും.             പണ്ഡിതന്മാരറിഞ്ഞിടും.
                 അസൂയാലുവിനായ്‌ വേറെ          അസൂയപ്പെട്ടതാലാരും
                 ശത്രുവെന്തിന്‌ ഭൂതലേ!              ധന്യനായി ഭവിച്ചിടാ
                 ശത്രുചെയ്യുന്ന ദ്രോഹങ്ങ-           അസൂയതോന്നിയില്ലെങ്കിൽ
                 ളസൂയ തന്നെ ചെയ്തിടും.            ദാരിദ്ര്യം വന്നണഞ്ഞിടാ.  


                                       18. വെക്കാമൈ

171. നടുവിൻറിനൻപൊരുൾ വെക്കിൻകുടി പൊൻറി-

         ക്കുറ്റമും ആങ്കേതരും

172. പടുപയൻ വെക്കിപ്പഴിപ്പെടുവ ചെയ്യാർ

         നടുവൻമൈ നാണുപവർ

173. ചിറ്റിമ്പം വെക്കി അറനല്ലചെയ്യാരേ

         മറ്റിമ്പം വേണ്ടു പവർ

174. ഇലമെൻറും വെക്കുതൽ ചെചാർ പുലം വെൻറ

         പുൻമൈയിൽ കാട് ചിയവർ

175. അക്കിയകൻറഅറിവെന്നാം യാർമാട്ടും

         വെക്കിവെറിയചെയിൻ

176. അരുൾവെക്കി ആറ്റിൻകൺ നിൻറാൻപൊരുൾ വെക്കി-

         പ്പൊല്ലാത ചൂഴക്കെടും

177. വേണ്ടർകവെക്കിയാം ആക്കം; വിളൈവയിൻ

         മാണ്ടർക്കരിതാം പയൻ

178. അക്കാമൈശെൽവത്തിർക്കുയാതെനിൻ വെക്കാമൈ

         വേണ്ടും പിറൻകൈ പൊരുൾ

179. അറനറിന്തുവെക്കാ അറിവുടൈയാർച്ചേരും

         തിറനറിന്തു ആങ്കേതിരു

180. ഇറൽ ഈനും എണ്ണാതുവെക്കിൻ; വിറലീനും

         വേണ്ടാമൈ എന്നും ചെരുക്കു
                                              18. അത്യാഗ്രഹം
               മദ്ധ്യനില വെടിഞ്ഞന്യ                     മോക്ഷത്തിലാശയൂന്നുന്ന
               സമ്പത്തിലാശ തോന്നുകിൽ                ഗൃഹസ്ഥൻ പരവസ്തുവിൽ
               പല പാപങ്ങളും ചെയ്യും                    ആശവെച്ചിട്ടധർമ്മങ്ങൾ
               കുഡുംബം കെട്ടുപോയിടും.               ചെയ്യുകിൽ കെട്ടുപോയിടും.
               മദ്ധ്യമാം നിലയേൽക്കാത്ത                 അത്യാശയാൽ ലഭിക്കുന്ന              
               പാപം ചെയ് വാൻ ഭയന്നവൻ               ദ്രവ്യങ്ങളുപയോഗത്തിൽ
               പരൻ പൊരുൾ തനിക്കാക്കും               നന്മ നൽകാത്തതോർക്കുമ്പോ-
               കുറ്റം ചെയ്യാൻ മടിച്ചിടും.                  ളാശ കൈവിടലുത്തമം.
               ആത്മനിർവൃതി തേടുന്നോർ                ശ്വരഭൗതികസ്വത്തിൽ
               ഭൗതികസുഖലബ്ധിയിൽ                     നാശ മേശാതിരിക്കുവാൻ
               ആശവെച്ചു ധനം നേടാൻ                   അന്യസമ്പത്ത്‌ കാണുമ്പോ-
               പാപകർമ്മത്തിലേർപ്പെടാ.                  ളാശ തോന്നാതിരിക്കണം.

               ഇന്ദ്രിയനിഗ്രഹം ചെയ്ത                      ധർമ്മമാണെന്നറിഞ്ഞന്യ
               ജ്ഞാനികൾ ശുദ്ധമാനസർ                  സമ്പത്തിലാഗ്രഹം വിനാ 
               സ്വന്തമില്ലായ്മ പോക്കാനാ-                  ജീവിച്ചാൽ ലക്ഷ്മിയിൻ ദുഷ്ടി-
               യാശിക്കില്ലന്യരിൻ ധനം.                   യവൻ മേലേ പതിച്ചിടും.
               അത്യാഗ്രഹത്തിനാലന്യ                     ഭാവിദോഷം ഗണിക്കാതെ 
               പൊരുൾകൾ കൈക്കലാക്കിയാൽ           പൊരുളാശവിനാശമാം
               അഭ്യസിച്ച പരിജ്ഞാനം                     അന്യപൊരുളാശിക്കാതെ-
               ഫലമില്ലാതെയായിടും.                      യിരുന്നാൽ വിജയം ഫലം.

                                           19. പുറം കൂറാമൈ


181. അറംകൂറാൻ അല്ലശെയിനും ഒരുവൻ

           പുറംകൂറാൻ എൻറൽ ഇനിതു

182. അറനഴീഇ ഇല്ലവൈ ചെയ്തലിൻ തീതേ

           പുറനഴീഇ പ്പൊയ്ത്തുനകൈ

183. പുറംകൂറിപ്പൊയ്ത്തുയിർവാഴ്തലിൻ ചാതൽ

           അറംകൂറും ആക്കം തരും

184. കൺനിൻറു കണ്ണറച്ചൊല്ലിനും ചൊല്ലർക

           മുന്നീൻറു പിൻനോക്കാച്ചൊൽ

185. അറംചൊല്ലും നെഞ്ചത്താൻ അൻമൈപുറം ചൊല്ലും

           പുൻമൈയാൽ കാണപ്പെടും

186. പിറൻപഴികൂറുവാൻ ത൯ പഴിയുള്ളും

           തിറൻതെരിന്തു കൂറപ്പട്ടം

187. പകചൊല്ലിക്കേളിർപിരിപ്പർനകച്ചൊല്ലി

           നട് പാടൽ തേറ്റാതവർ

188. തുന്നിയാർകുറ്റമും തൂറ്റും മരപിനാർ

           എന്നൈകൊൽ ഏതിലാർമാട്ടു?

189. അറൻനോക്കിയാറ്റുങ്കോൽവൈയം പുറൻനോക്കി-

           പ്പുൻചൊൽ ഉരൈപ്പാന പൊറൈ?

190. ഏതിലാർകുറ്റം പോൽതംകുറ്റും കാൺകിർപിൻ

          തീതുണ്ടോ മന്നും ഉയിർക്കു


                                                19. പരദൂഷണം
                  ധർമ്മകർമ്മത്തെ വാഴ്ത്താത്ത              ദോഷമന്യന്റെ കൂറുന്നോൻ
                  ദുഷ്കർമ്മചാരിയാകിലും                     സ്വന്തമപരാധങ്ങളിൽ
                  പ്രദോഷം വചിക്കാത്തോ-                  ഏററവും ഗുരുവായുള്ള-
                  നെന്ന പേർ നേടലുത്തമം,                  തന്യനാൽ പറയപ്പെടും
                  കുറ്റം ചൊല്ലലഭാവത്തിൽ                   മധുരവാണിയായ്‌ കാലം
                  മുഖം നോക്കിപ്പുകഴ്ത്തലും                 കഴിക്കാനറിയാത്തവർ
                  ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ             പരദൂഷണഭാഷ്യത്താൽ
                  ചെയ്വതേക്കാൾ നികൃഷ്ടമാം,               സ്നേഹിതർ നഷ്ടമായിടും.
                  പരദൂഷണമാർഗ്ഗേണ                         ഉറ്റവരായടുത്തോരെ                
                  വാഴ്വതേക്കാൾ ദരിദ്രനായ്                  ദോഷം ചൊല്ലും സ്വഭാവികൾ
                  മൃതിയടഞ്ഞീടിൽ ധർമ്മ                    പുതുതായുള്ളയൽക്കാരെ
                  ഗ്രന്ഥം ചൊല്ലും ഗുണം വരും.               കുറ്റം ചൊല്ലാതിരിക്കുമോ?
                  വ്യക്തി  തന്നുടെ മുമ്പിൽവെ-               പരദൂഷണദുഷ്കീർത്തി
                  ച്ചേറെ പ്പഴിയുരക്കിലും                       പേറും ദുഷ്ടജനങ്ങളിൻ
                  ഇല്ലായ്കിൽ ഭാവിനോക്കാതെ                   ഭാരം താങ്ങുകതൻധർമ്മ-
                  കുറ്റം ചൊല്ലാതിരിക്കണം.                    മെന്ന്‌ ഭൂമി നിനപ്പതോ?
                  അന്യനെപ്പഴികൂറുന്നോൻ                     അയലാരുടെ കുറ്റങ്ങൾ
                  സന്മാർഗ്ഗത്തെ സ്തുതിക്കിലും                  താൻ കണ്ടെത്തുന്ന രീതിയിൽ 
                  നെഞ്ചിൽ വഞ്ചനയുണ്ടെന്ന                  തൻകുറ്റം സ്വയമോർത്തെങ്കിൽ          
                  സത്യം ലോകം ഗ്രഹിച്ചിടും.                  ജീവിതം ഭാരമാകുമോ?


                                            20. പയനില ചൊല്ലാമൈ

191. പല്ലാർമുനിയപ്പയനില ചൊല്ലുവാൻ

        എല്ലാരും എള്ളുപ്പടും

192. പയൻഇല പല്ലാർമുൻ ചൊല്ലൽ നയനില

        നട്ടാർകൺ ചെയ്തലിൻ തീതു

193. നയനിലൻ എമ്പതു ചൊല്ലും പയൻഇല

        പാരിത്തുരൈക്കും ഉരൈ

194. നയൻചാരാനൻമൈയിൻ നീക്കും പയൻചാരാ-

        പ്പൺപിൽചൊൽ പല്ലാരകത്തു

195. ശീർമൈശിറപ്പൊടു നീങ്കും പയനില

        നീർമൈയുടൈയാർ ചൊലിൻ

196. പയനിൽ ചൊൽ പാരാട്ടുവാനൈമകൻ എനൽ

        മക്കട് പതടി ഉമി നൽ

197. നയനില ചൊല്ലിനും ചൊല്ലുക ഷാന്റോർ

        പയനില ചൊല്ലാമൈ നൻറു

198. അരുംപയൻ ആയും അറിവിനാർ ചൊല്ലാർ

        പെരും പയൻ ഇല്ലാതെ ചൊൽ

199. പൊരുൾ തീർന്ത പൊച്ചാന്തും ചൊല്ലാർമരുൾതീർന്ത

        മാശറുകാട് ചിയവർ

200. ചൊല്ലുകചൊല്ലിൻ പയനുടൈയചൊല്ലർക

        ചൊല്ലിൻ പയനിലാച്ചൊൽ
                                                  20 വായാടിത്തം


                 ശ്രോതാക്കൾക്ക്‌ വെറുപ്പാകും              ഫലമില്ലാത്ത കാര്യങ്ങൾ
                 മട്ടിൽ പാഴായിവാർത്തകൾ                ആവർത്തിച്ചു കഥിപ്പവൻ 
                 പേശും ശീലമിയന്നോനെ                  മനുഷ്യനായ്‌ ഗണിക്കാതെ           
                 നിന്ദിക്കും ജനമൊക്കെയും.                പതിരെന്നുര ചെയ്യണം.
                 പലർ മുന്നിൽ ഗുണം കെട്ടു               വിജ്ഞരായുള്ള യോഗ്യന്മാർ
                 സംസാരിക്കുനതോർക്കുകിൽ              നീതിയില്ലാത്തവാർത്തകൾ
                 സ്നേഹിതർക്കെതിരായ്‌ കുറ്റം             ചൊന്നാലും ഗുണമില്ലാത്ത
                 ചെയ് വതേക്കാളബദ്ധമാം.                 കാര്യമോതാതിരിക്കണം,
                 യോഗ്യമല്ലാത്തകാര്യങ്ങൾ                  മാലോകരറിയത്തക്ക
                 വിസ്തരിച്ചേകനോതുകിൽ                   തത്വങ്ങളുരിയാടുവാൻ
                 നീതിയില്ലാത്തവായാടി-                    കഴിവുള്ളോർ ദുർവാക്യങ്ങ-
                 യെന്നതിൻ തെളിവായിടും.                ളൊരുനാളും കഥിച്ചിടാ. 
                 ഗുണമില്ലാത്ത സംസാരം                   മയക്കം തീർന്നുണർന്നുള്ള
                 പലരോടും പുലമ്പുകിൽ                   ബോധം തെളിഞ്ഞ ജഞാനികൾ    
                 ഗുണം കെട്ടവനായ്ത്തന്നെ                 ഓർമ്മയില്ലാതെയായ്‌ പോലും
                 ഭാവിയിലവനായിടും.                      വീണായൊന്നുമുരച്ചിടാ. 
                 സൽസ്വഭാവികളായുള്ളോർ                പ്രയോജനമടങ്ങീടും 
                 വീൺവാർത്തകൾ വിളമ്പുകിൽ            വാർത്തമാത്രമുരക്കണം 
                 അവരേന്തും മതിപ്പെല്ലാം                   നന്മയില്ലാത്ത കാര്യങ്ങൾ
                 ജനമദ്ധ്യേ നശിച്ചുപോം.                    ചൊല്ലാതെയൊഴിവാക്കണം. 


                                           21. തീവിനൈ അച്ചം


201. തീവിനൈയാർഅഞ്ചാർവിഴുമിയാർ അഞ്ചുവർ

        തീവിനൈ എന്നും ചെരുക്കു

202. തീയവൈതീയ പയത്തലാൽ തീയവൈ

        തീയിനും അഞ്ച പ്പടും

203. അറിവിനുൾ എല്ലാം തലൈയെമ്പതീയ

        ചെറുവാർക്കും ചെയ് യാവിടൽ

204. മമറന്തും പിറൻകേടു ചൂഴർക ചൂഴിൻ

        അറം ചൂഴും ചൂഴ്ന്തവൻ  കേടു

205. ഇലൻ എൻറു തീയവൈചെയ്യർകചെയ്യിൻ

        ഇലനാകും മറ്റും പെയർത്തു

206. തീ ലതാൻപിറർകൺചെയ്യർകനോയ് പ്പാല

       തന്നൈഅടൈവേണ്ടാതാൻ

207. എനൈപ്പകൈ ഉറ്റാരും ഉയ് വർ വിനൈപ്പകൈ

       വീയാതു പിൻചെൻറു അടും

208. തീയവൈചെയ്താർകെടുതൽ നിഴൽതന്നൈ

       വീയാതുഅടി ഉറൈന്തറ്റു

209. തന്നൈത്താൻ കാതലൻ ആയിൻഎനെത്തൊൻറും

       തുന്നർക തീവിനൈപ്പാൽ

210 അരുങ്കേടൻ എമ്പതറികമരുങ്കോടി-

       ത്തീവിനൈ ചെയ്യാൻ എനിൻ
                                                    21. ദുഷ്കർമ്മം


                   ദുഷ്കർമ്മം ചെയ്തു ശീലിച്ചോ-              തനിക്ക്‌ തിന്മയേൽക്കാതെ 
                   രാവർത്തിക്കാൻ ഭയപ്പെടാ.               ജീവിക്കാനാഗ്രഹിപ്പവൻ
                   സദ് വൃത്തരാം ജനങ്ങൾക്ക-              തിന്മ ചെയ്യാതിരിക്കേണം
                   ച്ചിന്ത പോലും ഭയാനകം.                 സ്വയമന്യർക്കൊരിക്കലും
                   ദുഷ്ക്കർമ്മം തുടർകാലത്തിൽ            വമ്പിച്ച  ശത്രുവെപ്പോലും  
                   ദുഷ്‌ഫലങ്ങൾ തരുന്നതാം                 നേരിട്ടങ്ങു ജയിച്ചിടാം  
                   ആകയാൽ ദുഷ്ടകർമ്മങ്ങ-                 വിടാതെന്നും തുടർന്നീടും
                   ളഗ്നിയേക്കാൾ ഭയങ്കരം.                   സ്വകർമ്മജന്യമാം പക.

                   ദ്രോഹം ചെയ്യും ജനങ്ങൾക്ക്‌               ദേഹത്തിന്റെ നിഴൽനിന്നോ-
                   ദ്രോഹങ്ങൾ പ്രതികാരമായ്‌                ടൊപ്പമേപ്പോഴുമുള്ള പോൽ 
                   ചെയ്യുന്നതൊഴിവാക്കീടൽ                 നീചെയ്യും ദുഷ്ടകർമ്മത്തിൻ
                   ശ്രേഷ്ഠമെന്നുധരിക്കണം.                   ദുഷ്ഫലം നിന്നൊടൊപ്പമാം
                   മറന്നും പൊതുവിൽ ദ്രോഹ -              ഒരുത്തൻ തന്റെ സ്വത്വത്തിൽ   
                   മാകും കർമ്മം നിനക്കൊലാ-              സ്നേഹമുള്ളവനാകുകിൽ
                   നിനച്ചാൽ നിന്നിലേൽപ്പിക്കും              അന്യരിൽ തീയകർമ്മങ്ങൾ
                   ദ്രോഹങ്ങൾ ധർമ്മദേവനും.                ചെയ്തിടാതുച്ഛമാകിലും.
                   വറം പോക്കാൻ നിനച്ചുംകൊ-             സന്മാർഗ്ഗരീതിതെറ്റാതെ-  
                   ണ്ടന്യരിൽ തിന്മ ചെയ്യുകിൽ               യന്യരിൽ തിന്മ ചെയ്യാതെ
                   വർദ്ധമാന ദരിദ്രത്തി-                     കാലം പോക്കുന്നവൻ ദോഷ
                   ലാറാടാനിടയായിടും.                      മേശാത്തോനെന്ന്‌ ചൊല്ലലാം.


                                          22. ഒപ്പുരവു അറിതൽ


211. കൈന്മാറുവേണ്ടാകടപ്പാടു മാരിമാട്ടു

         എന്നാറ്റും കൊല്ലോ ഉലകു

212. താളാറ്റിത്തന്തപൊരുളെല്ലാം തക്കാർക്കു

         വേളാൺമൈചെയ്തൽ പൊരുട്ടു

213. പൂത്തേൾ ഉലകത്തും ഈണ്ടും പെറലരിതേ

         ഒപ്പുരവിൻ നല്ല പിറ

214. ഒത്തതറിവാൻ ഉയിർവാഴ്വാൻ മറ്റൈയാൻ

         ചെത്താരുൾവൈക്കപ്പടും

215. ഊരുണി നീർനിറൈന്തറ്റേ ഉലകവാം |

         പേരറിവാളൻ തിരു

216. പയൻമരം ഉള്ളൂർപ്പഴുത്തറ്റാൽ ശെൽവം

         നയൻ ഉടൈയാൻ കൺപടിൻ

217. മരുന്താകിത്തപ്പാമരത്തറ്റാൻ ശെൽവം

         പെരുന്തകൈയാൻകൺപടിൻ

218. ഇടനിൽപരുവത്തും ഒപ്പുരവിൽ ക്കൊൽകാർ

         കടനറികാട് ചിയവർ 

219. നയനുടൈയാൻ നൽകൂർന്താൻ ആതൽ ശെയും നീര

         ചെയ്യാതു അമൈകലാവാറു

220. ഒപ്പുരവിനാൽ വരും കേടെനിൻ അത്തൊരുവൻ

         വിറ്റുക്കോൾ തക്കതുടൈത്തു
                                                 22. സമൂഹം


                 മാരിനൽകുന്ന മേഘങ്ങൾ                   പരോപകാരിയാം മ൪ത്ത്യ 
                 ക്കെന്തു പകരം ചെയ്‌വു നാം?               ന്നൈശ്വര്യം വന്നു ചേരുകിൽ
                 മേഘം പോലാശയില്ലാതെ                    ഗ്രാമമദ്ധ്യത്തിലേ വൃക്ഷം
                 നന്മ ചെയ്യുന്നു സജ്ജനം.                     ഫലം കായ്ക്കും പ്രതീതിയാം.
                 ശക്തിക്ക്‌ ചേർന്ന വണ്ണം താൻ               സമ്പൽ സമൃദ്ധിയുള്ളപ്പോ-
                 യത്നിച്ചുണ്ടാക്കിടും ധനം                    ളൗ ദാര്യശീലനാം പുമാൻ
                 പുണ്യമായ് ച്ചെലവാക്കുന്നു                   സമൂലമുപയോജ്യമാ
                 സൽപാത്രങ്ങൾക്ക്‌ ദാനമായ്‌                  മൗഷധത്തരുവായിടും.
                 മണ്ണിലും വിണ്ണിലും പാർത്താ-                സമൂഹത്തിൽ തനിക്കുള്ള
                 ലന്യർക്കായുപകാരങ്ങൾ                      ഭാരങ്ങൾ ബോധമുള്ളവൻ 
                 ചെയ്യും പോൽ ശുഭമായുള്ള                  ദാരിദ്ര്യബാധയേറ്റാലും 
                 സൽക്കർമ്മം വേറെയില്ല കേൾ,              കർത്തവ്യം നിർവഹിച്ചിടും.
                 സമൂഹത്തോടിഴുകിച്ചേ-                      ദാനശീലന്ന്‌ ദാരിദ്ര്യ
                 ർന്നൊത്തുകൂടി വസിപ്പവൻ                  മായാലേറുന്ന വേദന   
                 ജീവിക്കുന്നു യഥാർത്ഥത്തിൽ;               ശീലം പോലുപകാരങ്ങൾ
                 മറ്റുള്ളോർ ശവതുല്യരാം.                     ചെയ് വാനാവാത്ത ഖേദമാം.
 
                 സമൂഹബോധവാൻ, വിജ്ഞൻ,               ദാനം ദാരിദ്യമുണ്ടാക്കു- 
                 ധന്യനായ്‌ വിലസീടുകിൽ                    മെന്ന്‌ തന്നെ നിനക്കിലും 
                 നാട്ടിൽ പൊതുതടാകത്തിൽ                 സ്വന്തത്തെ വിൽപ്പന ചെയ്തും
                 നീരേറുന്നത്‌ പോലെയാം.                    തന്നംശം സ്വീകരിക്കലാം.


                                                  23. ഈകൈ


221. വറിയാർക്കൊന്റീവതേ ഇകൈമറ്റെല്ലാം

        കുറിയെതിർപ്പൈ നീരതുടൈത്തു

222. നല്ലാറെനിനും കൊളൽതീതുമേലുലകം

        ഇല്ലെനിനും ഈ തലേനൻറു

223. ഇലനെന്നും എൽപം ഉരൈയാമൽ ഈതൽ

        കുലനുടൈയാൻ കണ്ണേ ഉള

224. ഇന്നാതു ഇരക്കപ്പെടുതൽ ഇരന്തവർ

        ഇൻമൂകം കാണും അളവ്‌

225. ആറ്റുവാർ ആറ്റൽ പശിയാറ്റൽ അപ്പശിയൈ

        മാറ്റുവാർ ആറ്റലിൻ പിൻ

226. അറ്റാർ അഴിപശിതീർത്തൽ അത്തൊരുവൻ

        പെറ്റാൻ   പൊരുൾവൈപ്പുഴി

227. പാത്തുൺമരീ ഇയവനൈപശിയെന്നും

        തീപ്പിണിതീണ്ടൽ അരിതു

228. ഈത്തുവക്കും ഇമ്പം അറിയാർകൊൽതാം ഉടൈമൈ

        വൈത്തിഴക്കും വൻകണവർ?

229. ഇരത്തലിർ ഇന്നാതുമൻറ? നിരപ്പിയ

        താമേതമിയർ ഉണൽ

230. ചാതലിൻ ഇന്നാതതില്ലൈ ഇനിതതൂഉം

        ഈതൽ ഈയൈയാക്കടൈ
                                               23. ദാനശീലം


                    ദരിദ്രരാം ജനങ്ങൾക്കായ്‌                ധനികൻ ധനമില്ലാത്തോ-   
                    നൽകീടുന്നത്‌ ദാനമാം;                 ർക്കു തക്കം ചെയ്യലുത്തമം; 
                    അല്ലാത്തോർക്കുള്ള ദാനങ്ങൾ           ഭാവിഭോഗത്തിനായുള്ള
                    കാമ്യാദാനമതായിടും.                   നിക്ഷേപമതുതന്നെയാം.
                    ഭിക്ഷാടനം നല്ലതെന്ന്‌                    തൻ സ്വത്തിന്നുപഭോഗത്തി-
                    ചൊൽകിലും ഭിക്ഷ നീചമാം            ലന്യരെപ്പങ്കുചേർപ്പവൻ
                    മോക്ഷം ദായകനില്ലെന്ന്‌                 ദാരിദ്ര്യമെന്ന രോഗത്തി-
                    വന്നാലും ദാനമുത്തമം.                  ന്നിരയാവില്ലൊരിക്കലും.
                    താൻ തന്നെ ദരിദ്രനാണെ-               ദാനം ചെയ്യാതെ സ്വത്തേറെ- 
                    നന്യനോടുരിയാടാതെ                    ച്ചേർത്തിയെല്ലാം നശിപ്പവൻ 
                    ചോദിപ്പോർക്കു കൊടുക്കൽ സൽ-       ദാനത്താലുളവാം ശാന്തി
                    കുലത്തിന്നുള്ള ലക്ഷണം.                നുകരാനാവാത്ത ദുർഭഗൻ.
                    യാചകൻ വന്നടുക്കുമ്പോൾ                ക്ഷാമം തടയുവാനന്യർ-  
                    തോന്നുമീർഷ്യതയൊക്കെയും             ക്കേകാതെ, ധനികൻ സ്വയം
                    ഭിക്ഷുവിൻ മുഖസന്തോഷം               ഭോജനം യാചനത്തേക്കാൾ
                    കാണും നേരമൊഴിഞ്ഞുപോം.            ദുഃഖഹേതുകമായിടും.
                    പശിതാങ്ങൽ ക്ഷമാപൂർവ്വം                ഭിക്ഷ നൽകാൻ കഴിവറ്റ
                    താപസർക്ക്‌ മഹത്വമാം;                   സജ്ജനത്തിന്റെ ചിന്തതിൽ 
                    അതിലും ശ്രേഷ്ഠമായീടു-                  വേദനാജന്യമാം മൃത്യു
                    മന്നത്താൽ പശിമാറ്റിയാൽ.                സന്തോഷകരമായിടും. 


                                                 24. പുകഴ്


231. ഈതൽ ഇശൈപടവാഴ്തൽ; അതുവല്ലതു

        ഊദിയം ഇല്ലൈ ഉയിർക്കു

232. ഉരൈപ്പാരുരൈപ്പവൈ എല്ലാം ഇരപ്പാർക്കൊൻറു

        ഈവാർമേൽ നിർക്കും പുകഴ്‌

233. ന്റൊ ഉലകത്തുയർന്ത പുകഴല്ലാൽ

        പൊൻറാതു നിർപ്പതൊൻറു ഇൽ

234. നിലവരൈ നീർ പുകഴ്‌ ആറ്റിൻ പുലവരൈ-

       പ്പോറ്റാതു പുത്തേൾ ഉലകു

235. നത്തംപോൽ കേടു ഉളതാകും ചാക്കാടും

       വിത്താകർക്കല്ലാൽ അരിതു

236. തോൻറിൻ പുകഴോടു തോൻറുക; അത്തിലാർ

       തോൻറലിൻ തോൻറാമൈ നൻറു

237. പുകഴ് പടവാഴാതാർതം നോവാർതമൈ

       ഇകഴ്വാരൈ നോവതു എവൻ?

238. വശൈ എമ്പവ്വൈയത്താർക്കെല്ലാം ഇശൈ എന്നും

       എച്ചം പെറാ അവിടിൻ

239. വശൈയിലാവൺപയൻ കുൻറും ഇശൈയിലാ

       യാക്കൈ പൊറുത്തനിലം

240. വശൈയൊഴിയവാൾവാരേവാഴ്വാർ ഇശൈഒഴിയ

      വാഴ്വാരേ വാഴാതവർ
                                             24. സൽകീർത്തി


                     ദരിദ്രർക്കുപകാരം ചെയ്‌-               പ്രശംസ നേടുവാൻ തക്ക
                     താർജ്ജിക്കേണം പുകഴ്ചകൾ             ഗുണത്തോടെ മനുഷ്യനായ്‌
                     ജീവിതത്തിലതല്ലാതെ                   ജന്മമാകണമല്ലെങ്കിൽ
                     ലാഭം വേറില്ല മർത്ത്യരിൽ.             ജന്മമില്ലായ്കിലുത്തമം.
                     യാചിപ്പോർക്ക്‌ പൊരുൾ നൽകി         ദുഷ്ടമാർഗേ ചരിക്കുന്നോർ
                     സേവനം ചെയ്തിടുന്നവർ-                സ്വയം നോവാതെ തങ്ങളെ
                     പുകഴ്ത്തുന്നോരുരച്ചീടും                നിന്ദിപ്പോരെ ദുഷിക്കുന്ന-
                     പുകഴ്ച്ചക്കർഹരാണവർ.                തെത്ര ബുദ്ധി വിലോപമാം.
                     ഒരുത്തന്നിഹ ലോകത്തിൽ              പ്രശസ്തനായ്‌ ഭവിക്കാതെ 
                     താൻ ചെയ്തിട്ടുള്ള നന്മയാൽ             ജീവകാലം കഴിക്കുകിൽ 
                     നേടും സൽകീർത്തിയോന്നേതാൻ       ജീവിതം പഴിയായെന്ന്‌
                     സ്ഥിരമായ്‌ നിലനിൽപ്പതാം.             സജ്ജനങ്ങൾ വിധിച്ചിടും.
                     അഴിയാത്തയശസ്സിന്നു                   യശസ്സറ്റ ശരീരത്തെ- 
                     ഹേതുവാം പുണ്യകർമ്മിയെ             ത്താങ്ങും ദേശം യഥേഷ്ടമായ്‌
                     വാനലോകം പുകഴ്ത്തുന്നു               വളമിട്ടും വിളയാത്ത
                     ജ്ഞാനിയേക്കാൾ മഹത്വമായ്‌.           നിലം പോൽ ഫലശൂന്യമാം
                     യശസ്സും ക്ഷാമവും ചേർന്ന              കീർത്തിക്ക്‌ പാത്രമായ് ക്കൊണ്ട്
                     ജീവിതം കീർത്തി ധന്യനായ്‌             ജീവിപ്പോരുയിർ വാഴുവോർ;
                     മരണം- വിജ്ഞരല്ലാത്തോർ              നിന്ദയാണുലഭിക്കുന്ന-
                     ക്കസാദ്ധം തന്നെ നിശ്ചയം.              തെങ്കിലോ മൃതരാണവർ. 

                                            25. അരുൾ ഉടൈമൈ


241. അരുട്ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം

         പൂരിയാർകണ്ണും ഉള

242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ

         തേരിനും അത്തേതുണൈ

243. അരുൾശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത

         ഇന്നാ ഉലകം പുകൽ

244. മന്നുയിർ ഓമ്പി അരുളാർ വാർക്കില്ലെമ്പ

         തന്നുയിർ അഞ്ചും വിനൈ

245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും

         മല്ലൽമാ ഞാലം കരി

246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി

         അല്ലവൈ ചെയ്തൊഴുകുവാർ

247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു

         ഇപ്പുലകം ഇല്ലാകിയാങ്കു

248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ

         അറ്റാർമറ്റാതൽ അരിതു

249. തെരുളാതാൻ മെയ് പ്പൊരുൾ കണ്ടറ്റാൽ തേരിൻ

         അരുളാതാൻ ചെയ്യും അറം

250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ

         മെലിയാർമേൽ ചെല്ലും ഇടത്തു

ഭാഗം 2[തിരുത്തുക]

                                        25. അരുൾ ഉടൈമൈ


241. അരുട് ശെൽവം ശെൽവത്തൾ ശെൽവം; പൊരുൾ ശെൽവം

        പൂരിയാർകണ്ണും ഉള

242. നല്ലാറ്റാൽ നാടി അരുളാൾക പല്ലാറ്റാൽ

        തേരിനും അത്തേതുണൈ                                                                                                                                                                                                                                                                                                                                                                                                                                    

243. അരുൾ ശേർന്തനെഞ്ചിനാർക്കില്ലൈ ഇരുൾശേർന്ത

        ഇന്നാ ഉലകം പുകൽ

244. മന്നുയിർ ഓമ്പി അരുളാൾ വാർക്കില്ലെമ്പ

        തന്നുയിർ അഞ്ചും വിനൈ

245. അല്ലൽ അരുളാൾവാർക്കില്ലൈവഴിവഴങ്കും

        മല്ലൽമാ ഞാലം കരി

246. പൊരുൾ നീങ്കിപ്പൊച്ചാന്താർ എമ്പർ അരുൾ നീങ്കി

        അല്ലവൈ ചെയ്തൊഴുകുവാർ

247. അരുളില്ലാർക്കു അവ്വുലകം ഇല്ലൈ, പൊരുളില്ലാർക്കു

        ഇപ്പുലകം ഇല്ലാകിയാങ്കു 

248. പൊരുളറ്റാർ പൂപ്പർ ഒരുകാൻ; അരുളറ്റാർ

        അറ്റാർ മറ്റാതൽ അരിതു

249. തെരുളാതാൻ മെയ്പ്പൊരുൾ കണ്ടാൽ തേരിൻ

        അരുളാതാൻ ചെയ്യും അറം

250. വലിയാർമുൻതന്നൈനിനൈക്കതാൻ തന്നിൻ

        മെലിയാർമേൽ ചെല്ലും ഇടത്തു
                                                 25. കാരുണ്യം


                     യോഗ്യരിൽ ശ്രേഷ്ഠമാകുന്നു               കാരുണ്യഭാവമില്ലാതേ- 
                     ദയയെന്ന മഹാധനം                      യധർമ്മത്തിൽ രമിപ്പവർ
                     ഭൗതികധനമെപ്പോഴു-                     ഇഹത്തിൽ ജീവിതലക്ഷ്യം
                     മെല്ലാവരിലുമുള്ളതാം.                    നഷ്ടപ്പെട്ടവർ തന്നെയാം.

                     സന്മാർഗ്ഗ ചിന്തയിൽകൂടി                  ഇഹത്തിൽ ധനമില്ലാത്തോ-
                     കാരുണ്യശീലനാവണം                     ർക്കാനന്ദം നഷ്ടമായപോൽ
                     സർവ്വമാർഗേണയോർത്താലും              ജീവകാരുണ്യമില്ലാത്തോ- 
                     ജീവന്ന്‌ തുണയായിടും.                    ർക്കില്ലസൗഖ്യം പരത്തിലും.
                     ഇരുളേറുന്ന സംസാര                       ധനമില്ലാത്തവൻ പിന്നീ-
                     സാഗരത്തിൽ തുടിക്കവേ                   ടൊരു നാൾ ധന്യനാകലാം
                     മനസ്സിൽ കൃപയുണ്ടെങ്കിൽ                 കൃപയില്ലാത്തവൻ വാഴ്വി-
                     ശോകകാരണമേർപ്പെടാ.                    ലെന്നും തോൽവിയടഞ്ഞവൻ.
                                                          
                     ജീവജാലങ്ങളോടെല്ലാം                      അറിവാൻ കഴിവില്ലാത്തോൻ             
                     കാരുണ്യത്തിൽ ചരിപ്പവൻ                  ഗ്രന്ഥമോതുന്ന പോലവേ
                     സ്വന്തം ജീവന്റെ കാര്യത്തിൽ              ദയയില്ലാത്തവൻ ചെയ്യും
                     ക്ലേശിക്കാനിടയായിടാ.                      ധർമ്മകർമ്മം വൃഥാവിലാം.
                     ദയാദാക്ഷിണ്യമുള്ളോരിൽ                  അന്യനോടു ദയാശൂന്യൻ
                     ദുഃഖം വന്നു ഭവിച്ചിടാ;                      ക്രൂരമായ്‌ പെരുമാറവേ
                     ഉയിർ വാഴുന്നനേകം പേർ                   തന്നോട്‌ കഠിനം ചെയ്വോർ 
                     കാറ്റടിക്കുന്ന ഭൂമിയിൽ                      മുന്നിൽ താൻനിൽപ്പതോർക്കണം.


                                            26. പുലാൽ മറുത്തൽ


251. തന്നൂൻ പെരുക്കർക്കുതാൻ പിറിതു ഊനുൺപാൻ

         എങ്ങനം ആളും അരുൾ

252. പൊരുളാട്‌ ചിപോറ്റാതാർക്കില്ലൈ; അരുളാട്ചി

         ആങ്കില്ലൈ ഊൻ തിൻപവർക്കു

253. പടൈകൊണ്ടാർനെഞ്ചം പോൽ നൻറൂക്കാതു ഒൻറൻ

         ഉടൽചുവൈ ഉണ്ടാർമനം

254. അരുളല്ലതുയാതെനിൽ കൊല്ലാമൈ കോറൽ

         പൊരുളല്ലതു അവ്വുൻ തിനൽ

255. ഉണ്ണാമൈ ഉള്ളുതു ഉയിർനിലൈ ഊനുണ്ണ

         അണ്ണാത്തൽ ചെയ്യാതു അളറു

256. തിനൽ പൊരുട്ടാൽ കൊല്ലാതുലകെ നിൻയാരും

         വിലൈപ്പൊരുട്ടാൽ ഊൻ തരുവാർ ഇൽ

257. ഉണ്ണാമൈ വേണ്ടും പുലാ അൽപിറിതൊൻറൻ

         പുൺ അതുണർവാർപ്പെറിൻ

258. ചെയിരിൻതലൈ പിരിന്തകാട്ചിയാർ ഉണ്ണാർ

         ഉയിരിൻ തലൈപ്പിരിന്ത ഊൻ

259. അവിശൊറിന്തു ആയിരം വേട്ടാലിൻ ഒൻറൻ

         ഉയിർ ചെകുത്തു ഉണ്ണാമൈ നൻറു

260. കൊല്ലാൻ പുലാവൈമറുത്താനൈക്കൈ കുപ്പി

        എല്ലാ ഉയിരും തൊഴും
                                             26. മാംസാഹാരം


                    തൻദേഹം നിലനിർത്താനായ്‌               ആഹാരകാരണത്തിന്നായ്‌
                    മറുദേഹം  ഭുജിപ്പവൻ                      ജീവഹത്യ വെടിഞ്ഞീടിൽ   
                    ജീവകാരുണ്യമുള്ളോനെ-                   മാംസം വിറ്റുപജീവിക്കും
                    ന്നുരചെയ്യുവതെങ്ങനെ?                     തൊഴിലപ്രത്യക്ഷമായിടും.
                    ധനം സൂക്ഷിക്കവയ്യാത്തോ-                 മാംസമെന്നതുയിർവാഴും
                    നതിൻ മേന്മ ലഭിച്ചിടാ;                      ജീവിതൻ വ്രണമായിടും
                    മാംസഭുക്കിനലഭ്യം താൻ                    തത്വബോധമുദിച്ചുള്ളോർ
                    കാരുണ്യത്തിന്റെ മേന്മകൾ.                മാംസമുണ്ണാതിരിക്കണം
                    മാരകായുധമേന്തുന്നോ-                      ഉയിരുള്ള ശരീരത്തിൽ
                    ർക്കുള്ളിൽ കാരുണ്യമൂറുമോ?               നിന്നു വേർപെട്ട ഭാഗമാം
                    മാംസം ഭക്ഷിപ്പവർ നെഞ്ചിൽ               പിണമായുള്ള മാംസത്തെ
                    ദയതോന്നില്ലൊരിക്കലും.                    ഭുജിക്കാ വിജ്ഞരായവർ.
 
                    കൊല്ലായ്ക ദയവായീടും                       വധിച്ച ജീവിയിൻ കായ-
                    ജീവഹത്യ വിരുദ്ധമാം;                       മന്നമാക്കാതിരിക്കുകിൽ
                    ഹത്യയാൽ ലഭ്യമാമന്നം                      ഹവിസ്സോടായിരം യാഗം 
                    ഭുജിക്കുന്നതധർമ്മമാം,                       ചെയ് വതേക്കാൾ വിശിഷ്ടമാം.
                    മാംസാഹാരമുപേക്ഷിച്ചാൽ                   ജീവഹാനി വരുത്താതെ, 
                    ജീവികൾക്കത്‌ രക്ഷയാം;                     മാംസമൊട്ടുമശിക്കാതെ
                    മാംസഭുക്കുകളെന്നെന്നും                     ജീവിക്കും സാത്വികന്മാരെ 
                    താമസം നരകത്തിലാം.                      ലോകരെല്ലാം വണങ്ങിടും.


                                             27. തവം


261. ഉറ്റനോയ്നോൻറൽ ഉയിർക്കുറുകൺ ചെയ്യാമൈ

        അറ്റേതലത്തിർക്കുരു

262. തവമും തവമുടൈയാർക്കാകും അവം അതനൈ

        അത്തിലാർമേർക്കൊൾവതു

263. കുറന്താർക്കുത്തുപ്പുരവുവേണ്ടി മറന്താർ കൊൽ

        മറ്റൈയവർകൾ തവം?

264. ഒന്നാർതെറലും ഉവന്താരൈ ആക്കലും

        എണ്ണിൻതവത്താൻ വരും

265. വേണ്ടിയവേണ്ടിയാങ്കെയ്തലാൽ ചെയ്തവം

        ഈണ്ടുമുയലപ്പടും

266. തവഞ്ചെയ് വാർതം കരുമം ചെയ് വാർമറ്റല്ലാർ

        അവഞ്ചെയ് വാർ ആശൈയുൾപ്പട്ടു

267. ചുടച്ചുടരും പൊൻപോൽ ഒളിവിടും തുമ്പ

        ചുടച്ചുടനോർക്കിർ പവർക്കു

268. തന്നുയിർതാനാറപ്പെറ്റാനൈ ഏനൈയ

         മന്നുയിർ എല്ലാം തൊഴും

269. കൂറ്റം കുതിത്തലുംകൈ കൂടും നോറ്റലിൻ

         ആറ്റൽ തലൈപ്പട്ടവർക്കു

270. ഇലർ പലർ ആകിയ കാരണം നോർപാർ

         ചിലർ പലർ നോലാതവർ
                                                        27. തപം


                         കഷ്ടാരിഷ്ടതയേൽക്കുമ്പോൽ              തപം ചെയ്തവരേ സ്വന്തം
                         ക്ഷമയോടെ സഹിക്കലും                 ധർമ്മം ചെയ്തവരായിടൂ 
                         സഹജീവികളിൽ ദ്രോഹം                 അന്യർ ഭൗതികമോഹത്തിൻ
                         ചെയ്യാതൊഴിയലും തപം                  കുടുക്കിൽപ്പെട്ടുപോയവർ.
                         തപഃക്ലേശം സഹിച്ചോർ താൻ              നീറിനീറിക്കറനീങ്ങി-
                         തപശ്ചര്യക്ക് യോഗ്യരാം                    ത്തിളങ്ങും സ്വർണ്ണമെന്നപോൽ 
                         തപോഭാവം വിനാവേഷം                   തപശ്ചര്യയിൽ പാപം പോയ്‌ 
                         ചമയൽ വീൺ പ്രവർത്തനം                ജ്ഞാനമുള്ളിൽ തിളങ്ങിടും.
 
                         താപസർക്കനുകൂലങ്ങൾ                    ആത്മനിയന്ത്രണം നേടി
                         ചെയ്തു പുണ്യമെടുക്കുവാൻ                  ദിവ്യത്വം കൈവരിച്ചവർ;
                         വേണ്ടിയല്ലേ ഗൃഹസ്ഥൻവൈ               മാഹാത്മ്യം വൃക്തമാകുമ്പോൾ   
                         രാഗ്യമേൽക.കാതെ വാഴ്വതും             മാലോകർ കൈവണങ്ങിടും.
                         ശാപം ദുഷ്ടരിലേൽപ്പിച്ചും                   തപശ്ശക്തികൾ കൈവന്ന
                         ശിഷ്ടരിൽ നന്മ നൽകിയും                  മുനിപുംഗവർ ദിവ്യരാം  
                         വൈരാശികൾ തപശ്ശക്തി                   യമൻ വന്നണയുമ്പോഴും 
                         ദൃശ്യമാക്കുന്നു ലോകരിൽ.                 നേരിടാൻ ശക്തരാണവർ.
 
                         ആശിക്കും പരപുണ്യങ്ങ-                   ദരിദ്രരേറെ, സമ്പന്നർ
                         ളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ             കുറവും തന്നെ ഭൂമിയിൽ
                         റിഷിധർമ്മങ്ങൾ വിജ്ഞന്മാ-                റിഷികൾ തുച്ഛമല്ലാത്തോർ  
                         രനുഷ്ഠിക്കും ഗൃഹസ്തരായ്                    ബഹുകോടികൾ തന്നെയാം. 


                                       28.കൂടാ ഒഴുക്കം


271. വഞ്ചമനത്താൻ പടിറ്റൊഴുക്കം പൂതങ്കൾ

        ഐന്തും അകത്തേനകും

272. പാനുയർതോറ്റം എവൻ ചെയ്യും തൻ നെഞ്ചം

        താൻ അറികുറ്റപ്പടിൻ?

273. വലിയിൽ നിലൈമൈയാൻ വല്ലുരുവം പെറ്റം

        പുലിയിൻ തോൽ പേർത്തമേയ്ന്തറ്റു 

274. തവം മറ്റെന്തു അല്ലവൈ ചെയ്തൽ പുതൽമറൈന്തു

        വേട്ടുവൻ പുൾചിമിഴ്ന്തറ്റു

275. പറ്ററ്റെം എമ്പാർപടിറ്റൊഴുക്കം എറ്റെറ്റെൻറു

        ഏതൻ പലവും തരും

276. നെഞ്ചിൽ തുറവാർ തുറന്താർ പോൽ വഞ്ചിത്തു

        വാഴ്വാരിൻ വൻകണാർഇൽ

277. പുറങ്കുൻറി കണ്ടനൈയരേനും അകങ്കുൻറി

        മുക്കിൽ കരിയാർ ഉടൈത്തു

278. മനത്തതുമാശു ആകമാണ്ടാർ നീരാടി

        മറൈന്തൊഴുകു മാന്തർ പലർ

279. കണൈ കൊടിതുയാഴ്‌കോട്ട ചെവ്വിതു ആങ്കുന്ന

        വിനൈപടുപാലാൽ കൊളൽ

280. മഴിത്തലും നീട്ടലും വേണ്ടാ; ഉലകം

        പഴിത്തതൊഴിത്തുവിടിൽ
                                                  28. വഞ്ചന


                   ഉള്ളിൽ വഞ്ചനയുള്ളോന്റെ             ദേഹേച്ഛകളൊഴിഞ്ഞെന്ന
                   കാപട്യം ചേർന്ന ജീവിതം                നാട്യം കാട്ടുന്ന വഞ്ചകൻ 
                   തന്നിലേ പഞ്ചഭൂതങ്ങൾ                  അന്യരെ കബളിപ്പിക്കും
                   നിരീക്ഷിച്ചു വസിക്കയാം.                പെരും ചതിയനാണവൻ.
                   ഒരുത്തൻ തന്റെ കുറ്റങ്ങൾ               കുന്നിക്കുരുവിനെപ്പോലെ
                   സ്വയം കണ്ടു തിരുത്തുകിൽ              പുറം ചെന്നിറമെങ്കിലും 
                   വാനം മുട്ടും തശ്ചര്യ-                     കുന്നിയെപ്പോൽ കറുപ്പുള്ളി-
                   യനുഷ്ഠിക്കേഷ്ഠിക്കേണ്ടതില്ലവൻ.           ലുള്ളമാനുഷരെത്രയോ!
                   സംയമനം സാധിക്കാത്ത                  അഴുക്കുള്ള മനസ്സോടെ
                   മുനിതൻ വേഷഭൂഷണം                   തപശ്ശക്തിയടഞ്ഞപോൽ
                   പശുക്കൾ പുലിവേഷത്തിൽ               നീരാടി വേഷം കാട്ടുന്ന 
                   ക്കൃഷിതിന്നുന്ന പോലെയാം,             വഞ്ചകർ പലതുള്ളതാം.
                   താപസശ്രേഷ്ഠവേഷത്തിൽ                 കഠിനം നേർമ്മയുള്ളമ്പും 
                   പാപകർമ്മങ്ങൾ ചെയ് വവൻ              മധുരം വക്രവീണയും
                   വലയിൽ പക്ഷിയെക്കൂട്ടാൻ                ആളെത്തരം തിരിക്കേണം
                   കാത്തിരിക്കുന്ന വേടനാം.                 വേഷം കൊണ്ടല്ല വേലയാൽ.
                   മനശ്ശുദ്ധി വരിച്ചെന്ന്‌                       സജ്ജനം പഴിചൊല്ലുന്ന
                   പൊതുവാക്യമുരപ്പവൻ                     ദുർവിനകളൊഴിക്കുകിൽ
                   താൻ ചെയ്ത പാപകർമ്മങ്ങ-                 മുണ്ഡനം ചെയ്കയും വേണ്ടാ
                   ളോർത്തുദുഃഖമിയന്നിടും.                  ത്ധടനീട്ടുന്നതും വൃഥാ.


                                             29. കള്ളാമൈ

281. എള്ളാമൈ വേണ്ടുവാൻ എൻപാൻ എനൈത്തൊൻറും

           കള്ളാമൈ കാക്കനൻ നെഞ്ചു

282. ഉള്ളത്താൽ ഉള്ളലും തീതേ പിറൻപൊരുളൈ

            കള്ളത്താൽകൾവേം എനൽ

283. കളവിനാൽ ആകിയ ആക്കം അളവിറന്തു

            ആവതു  പോലക്കെടും

284. കളവിൻ കൺകൻറിയകാതൽ വിളൈവിൻകൺ

            വീയാവിഴുമം തരും

285. അരുൾകരുതി അൻപുടൈയരാതൽ പൊരുൾ കരുതി-

            പ്പൊച്ചാപ്പു പാർപ്പാർ കൺ ഇൽ

286. അളവിൻ കൺനിന്റോഴുകൽ ആറ്റാർ കളവിൻ കൺ

            കൻറിയകാതലവർ

287. കളവെന്നും കാരറിവാൺമൈ അളവെന്നും

            ആറ്റൽപുരിന്താർ കൺ ഇൽ

288. അളവറിന്താർ നെഞ്ചത്തു അറംപോല നിർക്കും

            കളവറിന്താർ നെഞ്ചിൽ കരവു

289. അളവല്ലചെയ്താങ്കേ വീവർ കളവല്ല

            മറ്റൈയ്യതേറ്റാതവർ

230. കൾവാർക്കുത്തള്ളും ഉയിർനിലൈ; കളളാർക്കു-

            ത്തള്ളാതു പുത്തേഴുലകു 
                                            29. മോഷണം


                 പഴികേൾക്കാതെ ജീവിക്കാ-                 മോഷണം ചെയ്തുയിർവാഴാ-
                 നാശയുള്ളിലിരിപ്പവൻ                       നീടുപെട്ട ജനങ്ങളിൽ
                 മോഷണത്വരകൂടാതെ                       ജീവികൾക്കിടയിൽ കാണും
                 മനം സ്വാധീനമാക്കണം.                     കൃപാബോധമുദിച്ചിട.
                 പാപകർമ്മങ്ങൾ ചെയ്യാനാ-                   ജീവരാശി മഹത്വങ്ങൾ
                 യുദ്ദേശിപ്പത്‌ പാപമാം.                        യഥാതഥമറിഞ്ഞവർ
                 മോഷണം ചെയ്യുവാനുള്ളി-                   മോഷണം പോലിരുൾ തിങ്ങു-
                 ലാശതോന്നാതിരിക്കണം.                     മാശയങ്ങൾക്ക്‌ കീഴ് പ്പെടാ. 
                                                   
                 കവർച്ച ചെയ്ത സമ്പാദ്യം                       ജീവമാഹാത്മ്യമാരാഞ്ഞോ-
                 വളരും പോലെതോന്നിടും                     ർക്കുള്ളിൽ ധർമ്മവിഭാവനം;
                 കാലം ചെറ്റുകഴിഞ്ഞെന്നാ-                    മോഷണത്തിലകപ്പെട്ടോ-
                 ലെല്ലാം നാശമടഞ്ഞിടും.                      ർക്കുള്ളിലുള്ളത്‌ വഞ്ചന.
                 വഞ്ചിച്ചന്യരുടേ ദ്രവ്യം                         മോഷണത്തൊഴിലല്ലാതെ
                 ചേർക്കുമ്പോളിമ്പമേറെയാം;                   മറ്റൊന്നുമറിയാത്തവർ
                 പ്രയോജനപ്പെടുത്തുമ്പോൾ                      നീറും നീചവിചാരത്താൽ
                 ദുഃഖത്തിന്നത്‌ ഹേതുവാം.                      കെട്ടടങ്ങി മുടിഞ്ഞിടും.
                 കവർച്ചക്ക്‌ തരം പാർത്തു                      മോഷ്ടാക്കൾക്കുലകിൽ നീണാൾ
                 കാത്തിരിക്കുന്ന കള്ളരിൽ                     ജീവിതം സാദ്ധ്യമായിടാ;
                 കാരുണ്യത്തിൻ മനോഭാവ-                    തദ്ദോഷരഹിതർ ദേവ-
                 മുണ്ടാകില്ലൊരു കാലവും.                     ലോകത്തും നീണ്ടുവാഴുവോർ.


                                               30. വായ്മൈ


291. വായ്മൈ എനപ്പെടുവതുയാതെ നിൻയാതൊൻറും

          തീമൈ ഇലാതചൊലൽ

292. പൊയ്മൈയും വായ്മൈയിടത്തുപുരൈ തീർന്ത

          നന്മയ്‌ പയക്കും എനിൻ

293. തൻനെഞ്ചറിവതു പൊയ്യർക പൊയ്ത്തപിൻ

          തൻനെഞ്ചേതനൈച്ച്യൂടും

294. ഉള്ളത്താൽ പൊയ്യാതൊഴുകിൻ ഉലകത്താർ

          ഉള്ളത്തുൾ എല്ലാം ഉളൻ

295. മനത്തൊടുവായ്മൈമൊഴിയിൻ തവത്തൊടു

          ദാനം ചെയ് വാരിൻ തലൈ

296. പൊയ്യാമൈഅന്നപുകഴില്ലൈ; എയ്യാമൈ

          എല്ലാഅറമും തരും

297. പൊയ്യാമൈ പൊയ്യാമൈ ആറ്റിൻ അറംപിറ

          ചെയ്യാമൈ ചെയ്യാമൈ നൻറു

298. പുറം തുയ്മൈ നീരാൻ അമൈയും; അകംതുയ്മൈ

          വായ്മൈയാൽ കാണപ്പടും

299. എല്ലാവിളക്കും വിളക്കല്ല; ശാൻറോർക്കു-

          പ്പൊയ്യാവിളക്കേ വിളക്കു

300. യാംമെയ്യാകണ്ടവറ്റുൾ ഇല്ലൈഎനൈത്തൊൻറും

          വായ്മൈയിൻ നല്ലപിറ
                                              30. സത്യം
                 സത്യ ഭാഷണമെന്തെന്നാ-             സത്യവാനെന്ന സൽകീർത്തി-
                 ലിതരർക്കണുവോളവും               ക്കിണവേറില്ല ലോകരിൽ;
                 ദ്രോഹകാരണമാവാത്ത                അനേകപുണ്യധർമ്മങ്ങ-
                 നിർദ്ദോഷവചനങ്ങളാം.               ളയത്നം സിദ്ധമായിടും.
                 കുറ്റം ലേശവുമേശാതെ                പൊളിചൊല്ലാവ്രതത്തിങ്കൽ 
                 ശുദ്ധനന്മവരുത്തുകിൽ                സ്ഥിരമാനസനാകുകിൽ
                 അസത്യവചനം പോലും               മറ്റുധാർമ്മികകർമ്മങ്ങ
                 സത്യം പോലെ ഗണിക്കലാം.          ളൊഴിച്ചാൽ ദോഷമേശിടാ. 
                 ഒരു കാര്യത്തിലും വ്യാജ-             ദേഹശുദ്ധിവരുത്തിടാൻ   
                 മുച്ചരിക്കാതിരിക്കണം                 ജലത്താൽ കഴിയുന്നപോൽ
                 വ്യാജമോലും മനസ്സാക്ഷി              മനോശുദ്ധിവരുത്തീടാം  
                 യെന്നും വേദനനൽകിടും.             സത്യനിഷ്ഠയിലൂന്നിയാൽ.
                 മനമറിഞ്ഞുപൊയ്ചൊല്ലാ-             എല്ലാദീപങ്ങളും ദീപ- 
                 തൊരുവൻ നിൽപ്പതാകുകിൽ          മല്ല; ശ്രേഷ്ഠജനങ്ങളിൽ
                 മാലോകർ തൻ മനസ്സുള്ളിൽ           ദീപമന്തർപ്രകാശത്തിൻ
                 ജീവിക്കുമവനെന്നുമേ.                 സത്യവ്രതിമതൊന്നുതാൻ.
                 മനസ്സാക്ഷിക്കിണങ്ങും പോൽ          ധർമ്മജീവിതമാർഗ്ഗത്തി-
                 സത്യവാക്കുരിയാടുകിൽ               ലേറെക്കർമ്മങ്ങളുള്ളതിൽ
                 തപസ്സും ദാനവും ചെയ്യും               മഹത്വമേറിടും കർമ്മം 
                 കർമ്മത്തേക്കാൾ വിശിഷ്ടമാം.          സത്യവാങ്ങ്‌ നിഷ്ഠതന്നെയാം.
             
                                        31. വെകുളാമൈ


301. ചെല്ലിടത്തുക്കാപ്പാൻ ശിനംകാപ്പാൻ അല്ലിടത്തു-

          ക്കാക്കിനെൻകാവാക്കാൽ എൻ?

302. ചെല്ലാഇടത്തുച്ചിനം തീതു; ചെല്ലിടത്തും

          ക്കൊല്ലതനിൻ തീയപിറ

303. മറത്തൽ വെകുളിയൈയാർമാട്ടും; തീയ

          പിറത്തൽ അതനാൻവരും

304. നകൈയും ഉവകൈയും കൊല്ലും ശീനത്തിൻ

          പകൈയും ഉളവോ പിറ?

305. തന്നൈത്താൻ കാക്കിൻശിനം കാക്ക; കാവാക്കാൽ

          തന്നൈയേ കൊല്ലുംശിനം

306. ശിനമെന്നും ചേർത്താരൈക്കൊല്ലി ഇനമെന്നും

          ഏമപ്പുണൈയൈച്ചൂടും

307. ശിനത്തൈപ്പൊരുളെൻറു കൊണ്ടവൻ കേടു

          നിലത്തറൈന്താൻ കൈപിഴൈയാതറ്റു

308 ഇണരെരിതോയ് വന്ന ഇന്നാശെയിനും

          പുണരിൻ വെകുളാമൈ നൻറു

309. ഉള്ളിയതെല്ലാം ഉടനെയ്തും ഉള്ളത്താൽ

          ഉള്ളാൻവെകുളി എനിൻ

310. ഇറന്താർ ഇറന്താർ അനൈയർ; ശിനത്തൈ-

          ത്തുറന്താർ തുറന്താർ തുണൈ
                                               31 കോപം 


                    ഫലിക്കുന്നേടത്ത്‌ കോപ-              കോപിയെച്ചുട്ടഴിക്കുന്ന
                    മടക്കുന്നോൻ ക്ഷമിപ്പവൻ              കോപം സത്യത്തിലഗ്നിയാം
                    മറ്റിടത്ത്‌ ക്ഷമിച്ചാലു-                  കോപിയോടൊട്ടിനിൽക്കുന്ന
                    മല്ലേലും ഭാവമൊന്നുതാൻ.             സർവ്വതും വെന്തു ചാമ്പലാം.
                    വിപത്തു വന്നണഞ്ഞീടും               കോപം മഹത്വമേകുന്ന
                    വമ്പനോടു കയർക്കുകിൽ;             ഗുണമെന്ന്‌ ധരിച്ചവൻ
                    താഴ്ന്നവരോടു കോപിക്ക-              ദുഃഖിക്കാനിടയാകും കൈ
                    ലേറ്റവും നിന്ദ്യ കർമ്മമാം.              നിലത്തടിച്ചാലെന്നപോൽ.
                    ആരിടത്താകിലും കോപം               അഗ്നിപോൽ സഹ്യമല്ലാത്ത
                    ദുഷ്ഫലങ്ങൾ വരുത്തിടും                 ദ്രോഹം ചെയ്തവനാകിലും
                    ആകയാലാരിലും കോപം               കഴിവായാലവൻനേരേ
                    വിസ്മരിക്കുന്നതുത്തമം.                  കോപം തോന്നായ്കിലുത്തമം.
                    മുഖപ്രകാശനത്തേയും                   ഒരുനാളും മനസ്സുള്ളിൽ
                    മസ്സമാധാനത്തെയും                     കോപം തോന്നാതിരിപ്പവൻ
                    ഹനിക്കും കോപഭാവം പോൽ           ആശിക്കും നന്മകൾ മുറ്റും
                    ശത്രുവേറില്ല ഭൂമിയിൽ.                 ഏകഭാവന്നു ചേർന്നിടും.
                    ആത്മരക്ഷനിനക്കുന്നോൻ               അമിതമായ്‌ കോപിക്കുന്നോർ
                    ക്രുദ്ധനാവാതിരിക്കണം                  മൃതപ്രായർക്ക്‌ തുല്യമാം
                    ക്രോധിക്കുന്നവനേ കോപം              കോപമടക്കി വാഴുന്നോർ
                    തന്നെത്താനേഹനിച്ചിടും.                ജീവിക്കുന്നു മരിക്കിലും.


                                            32. ഇന്നാ ചെയ്യാമൈ


311. ശിറപ്പീനും ശെൽവം പെറിനും പിറർക്കു ഇന്നാ

       ചെയ്യാമൈമാശറ്റാർകോൾ

312. കറുത്തു ഇന്നാ ചെയ്തവക്കണ്ണും മറുത്തു ഇന്നാ

       ചെയ്യാമൈമാശറ്റാർകോൾ

313. ചെയ്യാമൽ ചെറ്റാർക്കും ഇന്നാത ചെയ്തപിൻ

       ഉയ്യാവിഴുമം തരും

314. ഇന്നാചെയ്താരൈ ഒറുത്തൽ അവർനാണ

       നന്നയം ചെയ്തുവിടൽ

315. അറിവിനാൻ ആകുവതുണ്ടോ പിറിതിൻ നോയ്‌

       തംനോയ്‌ പോൽ പോറ്റാക്കടൈ?

316. ഇന്നാ എനത്താൻ ഉണർന്തവൈതുന്നാമൈ

       വേണ്ടും പിറൻകൺ ചെയൽ

317. എനൈത്താനും എഞ്ഞാൻറും യാർക്കും മനത്താനാം

       മാണാചെയ്യാമൈ തലൈ

318. തന്നുയിർക്കിന്നാമൈ താനറിവാൻ എൻകൊലോ

       മന്നുയിർക്കിന്നാചെയൽ?

319. പിറർക്കു ഇന്നാമുർപകൽ ചെയ്യിൻതമക്കുഇന്നാ

       പിർപകൽ താനേ വരും

320. നോയ്‌ എല്ലാം നോയ്‌ ചെയ്താർ മേലവാം; നോയ്ചെയ്യാർ

       നോയിൻമൈ വേണ്ടു പവർ
                                            32. പരദ്രോഹം
               ഏറെ നന്മകളാർന്നാലും                 ദുഃഖഹേതുകമെന്നാത്മ           
               ദ്രോഹം ചെയ്യാതെയന്യരിൽ             ചിന്തയിൽ ബോദ്ധ്യമായതാം   
               സ്വയം നിയന്ത്രണം ചെയ്യൽ             ദുർവിനകളന്യർ നേരേ
               ശ്രേഷ്ഠമാം ഗുണമായിടും.                ചെയ്യുന്നതൊഴിവാക്കണം.
               എത്രഗർവ്വ്‌ നടിച്ചാലും                    ആരിലുമൊരുകാലത്തു-
               ദ്രോഹം ചെയ്ത ജനത്തിനായ്‌              മുള്ളറിഞ്ഞൊരുതിന്മയും
               പകരം തിന്മചെയ്യാതെ                   ഏറ്റവും തുച്ഛമായാലു- 
               പൊറുക്കുന്നു മഹത്തുകൾ.              മൊഴിവാക്കുന്നത്‌ പുണ്യമാം.
               തിന്മചെയ്യാതെ, ദ്രോഹത്തി-             തനിക്ക് ദുഖമേകുന്ന
               ന്നിരയായി ഭവിക്കിലും                   കാര്യങ്ങളറിയുന്നവൻ
               പകരം ദ്രോഹമേൽപ്പിച്ചാ-                അത്തരം ദുഷ്ടകർമ്മങ്ങ
               ലേൽക്കും നാശഫലം ദൃഢം.             ളന്യർക്കെങ്ങനെ ചെയ്യുവാൻ?
               ദ്രോഹം ചെയ്തവർ ലജജിക്ക-              പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും      
               ത.തക്കനന്മകൾ ചെയ്യണം                നീചകർമ്മമതേവിധനം
               ഗുണമോ ദോഷമോ - ചെയ്ത              സായാഹ്നത്തിലവന നേരേ
               കർമ്മങ്ങൾ വിസ്മരിക്കണം.               നിശ്ചയം  വന്നുചേർന്നിടും.
 
               അന്യനനുഭവിക്കുന്ന                      തിന്മവന്നുഭവിക്കുന്നു 
               ദുഃഖങ്ങൾ സ്വന്തമെന്നപോൽ             തിന്മചെയ്യും ജനങ്ങളിൽ
               ഭാവിക്കാൻ കഴിയാതുള്ളോർ             തിന്മയൊഴിവാനാശിപ്പോർ 
               നിശ്ചയം വിജ്ഞരല്ലകേൾ.                തിന്മചെയ്യാതിരിക്കണം.


                                         33. കൊല്ലാമൈ

321. അറവിനൈയാതെനിൽ കൊല്ലാമൈ കോറൽ

        പിറവിനൈ എല്ലാം തരും

322. പകുത്തുണ്ടു പല്ലുയിർ ഓമ്പുതൽകുലോർ

        തൊകുത്തവറ്റുൾ എല്ലാം തലൈ

323. ഒൻറാകനല്ലതു കൊല്ലാമൈ; മറ്റു അതൻ

        പിൻചാരപ്പൊയ്യാമൈ നൻറു

324. നല്ലാറെനപ്പെടുവതുയാതെനിൻയാതൊൻറും

        കൊല്ലാമൈ ചൂഴും നെറി

325. നിലൈയഞ്ചിനീത്താരുർ എല്ലാം കൊലൈയഞ്ചി-

        ക്കൊല്ലാമൈ ചൂഴ്വാൻ തലൈ

326. കൊല്ലാമൈമേർകൊണ്ടു ഒഴുകുവാൻ വാഴ്‌നാൾമേൽ

        ചെല്ലാതുയിരുണ്ണും കൂറ്റു

327. തന്നുയിർ നീരിനും ചെയ്യർക, താൻപിറിതു

        ഇന്നുയിർനീക്കും വിനൈ

328. നൻറാകും ആക്കം പെരിതെനിനും ശാൻറോർക്കു-

        ക്കൊൻറാകും ആക്കം കടൈ

329. കൊലൈ വിനൈയരാകിയമാക്കൾ പുലൈവിനൈയർ

        പുൻമൈതെരിവാരകത്തു

330. ഉയിരുടമ്പിൻ നീക്കിയാരെമ്പ, ശെയിർ ഉടമ്പിൻ

        ചെല്ലാത്തീ വാഴ്‌ക്കൈയവർ
                                               33. കൊല്ലായ്ക
                       ധർമ്മമെല്ലാമടങ്ങുന്നു                 കൊലചെയ്യാവ്രതത്തിങ്കൽ
                       ഹിംസ ചെയ്യാതിരുപ്പതിൽ            സ്ഥിരചിത്തതയുള്ളവൻ
                       കൊലയെന്നുള്ള കർമ്മത്തി-          ഉയിർവാഴുന്ന കാലത്തിൽ
                       ലെല്ലാ പാപം വിളഞ്ഞിടും.           യമനും വന്നടുത്തിടാ.
                       ഉള്ളഭക്ഷണമെല്ലാരും                 സ്വന്തം  ജീവർ പിരിയുന്ന
                       താനും പങ്കിട്ടശിക്കുകിൽ             നേരമതൊഴിവാക്കുവാൻ
                       ശ്രേഷ്ഠധർമ്മമതാണെന്നാ-             മറ്റൊരുത്തൻറെ ജീവന്ന്‌
                       ണെല്ലാഗ്രന്ധമുരപ്പതും.               ഹാനിയുണ്ടാക്കിടായ്ക നീ.
                        സമമില്ലാമഹാധർമ്മം                ജീവൻ ബലികൊടുത്താകിൽ 
                        കൊല്ലായ്കയെന്ന കർമ്മമാം           പുണ്യമുണ്ടെന്ന്‌ ചൊല്ലുകിൽ 
                        മഹത്വത്തിലടുത്തായി               തൽപുണ്യമുന്നതന്മാരാൽ
                        പൊളിചൊല്ലാതിരുപ്പതും             താഴ്ന്നതായറിയപ്പെടും.
                        കൊല്ലായ്കയെന്ന കർമ്മത്തിൽ         കൊലചെയ്തുപജീവനം
                        സ്ഥായിയാം നിഷ്ഠ പാലനം            നടത്തുന്ന ജനങ്ങളിൻ
                        നിശ്ചയം സത്യപാന്ഥാവെ-            തൊഴിലേറ്റം നികൃഷ്ടമെ-
                        ന്നോതുന്നു ധർമ്മരേഖകൾ,           ന്നറിവുള്ളോരറിഞ്ഞിടും.
                        കൊലയിൻ ക്രൂരഭാവത്തെ            ഉരുവാം രോഗികൾ, കൊടും 
                        ഭയന്നുപിൻമാറുന്നവൻ                ദാരിദ്ര്യമേറ്റ മാനുഷർ
                        ജീവതത്വമറിഞ്ഞോരി-               കൊലചെയ്തു കഴിഞ്ഞോരിൻ 
                        ലേറ്റവും ശ്രേഷ്ഠനായിടും.             ജന്മമാണെന്ന്‌ വിജ്ഞർകൾ. 


                                                 34. നിലൈയാമൈ

331. നില്ലാതവറ്റൈനിലയിന എൻറുണരും

       പുല്ലറിവാൺമൈ കടൈ

332. കൂത്താട്ടു അവൈക്കുഴാത്തറ്റേ പെരുംശെൽവം

       പോക്കും അതു വിനിത്തറ്റു

333. അർകാഇയൽ പിറ്റുശ്ശെൽവം അതു പെറ്റാൽ

       അർകുപ ആങ്കേ ശെയൽ

334. നാളെന ഒൻറുപോൽകാട്ടി ഉയിർഈരും

       വാളതു ഉണർവായ് പ്പെറിൻ   

335. നാച്ചെറ്റുവിക്കുൾമേൽ വാരാമുൻ നൽവിനൈ

       മേർചെൻറു ചെയ്യപ്പെടും

336. നെരുനൽ ഉളനൊരുവൻ ഇൻറില്ലൈ എന്നും

       പെരുമൈഉടൈത്തുളവുലകു

337. ഒരു പൊഴുതും വാഴ്വ തറിയാർ കരുതുപ

       കോടിയും അല്ലപല

338. കുടമ്പൈ തനിത്തൊഴിയപ്പുൾ പറന്തറ്റേ

       ഉടമ്പോടുയിരിടൈ നട്പു

339. ഉറങ്കുവതു പോലും ചാക്കാടു; ഉറങ്കി

       വിഴിപ്പതുപോലും പിറപ്പു 

340. പൂക്കിൽ അമൈന്തിൻറുകൊല്ലോ ഉടമ്പിനുൾ

       തുച്ചിൽ ഇരുന്ത ഉയിർക്കു?

34. നശ്വരത നര്വരങ്ങളനഭ്വര- ഉന്നലെക്കുടെയുങായോ- മെന്നു തെറ്റായ്‌ ഗണിദ്ദുവാൻ നിന്നു നമെകിരിഞ്ഞുപോയ്‌ പ്രേരിരിക്കുന്ന മുഷ്ധത്വ- ഉരക്കത്രയുമുർക്കൊള്ളു- മുർക്കൊള്ളുന്നവർ നിന്യരാം. മൊന്നല്ലോ ലോകമോർത്തുകൊർ. കുത്തുകാണാർ ഉരക്കുട്ടം അടുത്ത നിമിഷം ജീവ-

കൂടും പോൽ ധനദ്ിടും കൂത്തുകണ്ടവർ പോകുംപോൽ ധനവും വിട്ടുപോയിടും.

ഐമ്യര്യം സ്ഥിരമായൊന്നിൽ രിലനിൽക്കാത്തവസ്തുവാം വന്നുചേർന്നാലുടൻ ധർമ -

കർമങ്ങൾ ചെയ്തു തീർക്കണം.

രാളാകുന്നതളക്കുന വാളാകുന്നു; ശരീരത്തെ ദിനം തോറുമ്റുത്തുഃ കൊ- ങുയിരേവേർപെടുത്തിടും.

നാവടഞിയുടൻ വായു- ഗതിയും നിൽഷരിന്നുമുൻ ആത്മമോക്ഷത്തിനായ്‌ പുണ്യം ചെയ്യുവാൻ ധ്യതികാട്ടണം.

നുറരില്ലാത്ത മാനുഷർ കോടിയിൽക്കുവിയും പരി- പാടിയിട്ടു നടഷവർ,

ഉയിരിന്നുടലോടുള്ള കുറുനോക്കുകു മുട്ടയിൽ വിരിയും കുഞ്ഞുപ്രായത്തിൽ തോടുവിട്ടു പറന്നുപോം.

മരണമെന്നതോ പാർത്താൽ നിദ്രപോലെ മയക്കമാം രി്രവിട്ടുണരും പോലെ ത്തന്നെയാണ്‌ പിറഷതും.

നോവുതങ്ങും ശരീരത്തി-

ലൊരു കോണിൽ വസിച്ചിടും ആനത്മാവിന്ന്‌ സ്ഥിരം ഗേഹ- മെങ്ങും സില്ധിച്ചരില്ലപോൽ, 340

35. തുറവു വാതെനിൻ യാതെരി നീഭ്രിയാൻ നോതൽ അതനിൻ അതിൻ ഉലൽ

വേണ്ിൻ ഉണാകത്തുറക്കു; തുറത്തപിൽ ഉണ്ടു ഉയർപാല പല

അടൽവേണും ഐത്തൽ പുലത്തൈ; വിടൽവേണ്ടും വേണ്ടിയ എല്ലാം ഒരുങ്കു

ഉയൽ പാകും നോമ്പിർക്കൊന്റിൻമൈ ഉടൈമൈ മയലാകും മറ്റും പെയർത്തു

മറ്റും തൊടർഷാടെവൻകൊൽ പിറഷറുക്കൽ ഉറ്റാർഴുടമ്പും മികൈ?

യാർ എനതു എന്നും ചെരുക്കറുഷാൻ വാനോർക്കു ഉയർന്ത ഉലകം പുകും

പ്രിവിടാഅ ഉടുമ്പൈകൾ ഫ്്റിനൈ- ക്്വീവിട അതവർക്കു

തലൈദട്ടാർ തീരത്തുറത്താർ മയി വലൈഷീട്ടാർ മറ്റൈയവർ

പറ്റുകണ്ണേ പിറഷുക്കും; മുറു നിലൈയാമൈ കാണകെടും

പറ്റുക പ്ര്റാൽ ഫ്ിനൈ; അർറ്റൈ-- ഒറ്റുക പ്രുവിടർക്കു

35. വൈരാഗ്യം

ഒരു വസ്തുവിനോടുള്ള മനോബന്ധം മുറിച്ചിടിൽ അതിനാൽ നേദിട്ടതാപ- മൊഴിഞ്ഞു തുറവായിടും.

നർറ്റൊഴിവാകുമ്പോ- ളിമ്പമുള്ളിലുദിച്ചിടും ആശയെല്ലാമൊഴിച്ചെന്നാ- ലുങ്ങം തോഷമനൽക്മാം,

ഉദ്രിയനിഗ്രഹം ചെയ്തി ട്ടാരയൊക്കെയടക്കുണം അവയ്ടട്‌ വേണ്വസ്തുക്ക- ഉെല്ലാമൊന്നായ്‌ വെറുക്കണം,

താപസർക്ക്‌ മനഷ്്ു

മുറ്റും നീങ്ങലവരശ്യമാം ഒന്നിൽ പ്രുവരേഷിച്ചാൽ തപം പോയ്‌, മയങ്ങും മനം.

തുടർജയമൊഴിച്ചിടാ- രി്ലിഷോർക്കുടൽ ഭാരമാം രിലനിൽഷ്ുമറ്റൊനി-

ലാര വെക്കുന്നതെന്തിനായ്‌?

ഞാനുടൽ ഫൊരുളെന്റേതെ- ന്നുള്ളമായാവിഭാവന കൈവിട്ടോർക്കുളവാം സ്ഥാനം ദേവരാരിലുമുന്നതം.

ഞാനെന്റേതെന്ന ദ്വിമുഖ മാരാപാരത്തിൽ ബന്ധിതർ അനേകവിധദുഃഖങ്ങ- ഉലേകഷ്ടമിയന്നിടും.

ആരമുദ്റും തൃജിച്ചുള്ളോർ മുക്തിയാർജ്ജിക്കുമുന്നതർ മ്റുള്ളോരന്ധകാരത്തിൽ കാട്ടിൽ പെട്ടുഴലുന്നവർ.

ദ്വീവിധം ബന്ധമ്റുള്ളോർ പുനർജ്ജന൯വിമുക്തരാം ആരവെച്ചുപുലർത്തുന്നോർ ഇനദുഃഖം സഹിക്കണം.

ബന്ധമില്ലാത്ത ദൈവത്തിൽ മാത്രമായ്‌ ബന്ധമാവണം ദൈവബന്ധമിയന്നാലേ മ്ുബന്ധമൊഴിഞ്ഞിടു. 350

36. മെയ്‌ ഉണർതൽ പൊരുളല്ലവറ്റൈഷൊരുളെൽറുണരും രുളാനാം മാണാപിറഷു

ഉരുൾ നീരി ഉമ്പം പയക്കും മരുൾ നീരി മാരു അറുകാട്ചിയവർക്കു

ഐയത്തിർ നീഭിത്തെളിന്താർക്കുവൈയത്തിൽ വാനം നണിയതുടൈത്തു

ഐയുണർവു എയ്തിയക്കണ്ണും പയമിന്റേ മെയ്യുണർവു ഉല്ലാതവർക്ക്‌

എകൊരുർ എത്തൻരൈത്തായിനും അപൊരുർ മെയ്‌ പൊരുർ കാൺപത്രിവു

കൂറ്റീണ്ദുമെയ്കൊരുർ കങാർതലൈപടുവർ ല്വീങു വാരാന്റെ!

ഓർത്തുള്ളം ഉള്ളതു ഉണരിൻ ഒരു തലൈയാ- ശേർത്തുള്ള വേങാപിറഷു

പിറരെന്നും പേതൈമൈനിച്ചിറഷെന്നും ചെമ്പൊരുർ ഓാൺപതിവു

ചാർപുണർന്തു ചാർപുകെടവൊഴുകിൽ മ്വുഴിത്തു ച്ലാർതരാ ചാർതരുംനോയ്‌

കാമം വെകുളിമയക്കം ഉവൈമുൻറൻ നാമം കെടക്കെടും നോയ്‌

36. ഇഞാനം

മുല്മില്ലാത്തവസ്തുക്ക. ഉജഞാനതിമിരത്തിനാൽ മുലയമുള്ളവയായെണ്ണി

ക്ലേരമാക്കുന്നു ജീവിതം.

മായയും തിമിരം വിട്ടു ശുദ്ധഇഞാനികളായവർ ജീവിതക്ലേരമില്ലാതെ തുഷ്ടിയോടുയിർവാഴുവോർ,

സദേഹമുവിജണർക്റ്‌ ലോകം മുന്നിലിരിക്കിലും മുക്തിനൽകും വരും ലോകം സമീപത്തിലിരുഷ്താം.

പഞ്ചേന്രിയങ്ങളിൽക്കുടി ലദ്യമാമറിവൊക്കെയും ഉർജ്ഞാനസില്ധിയില്ലാമുത്താ- ർക്കൊരു പോതും ഗുണ്ടു തരാ,

ദർശിക്കും വസ്തുവിൽ ബാഹ്യ രൂപം കണ്ദുമയങ്ങൊലാ അന്തർദുതയഥാർത്ഥങ്ങ- ഉുർക്കൊള്ളൽ ജഞാനുദ്ധിയാം.

വിദയനേടി യഥാർത്ഥങ്ങ- ഉറിയാർ പ്രാപ്തരായവർ വിണ്ടും പിറവിനേടാതെ മോക്ഷമാർറ്ഗമടഞ്ഞിടും.

അറിവും യുക്തിയും ചേർന മനം സത്യമറിഞ്ഞിടിൽ പുനർജ്ജര്മവന്ില്ലാ- യെന്ന വസ്സ്മുത നിർണ്ണയം.

ജനുകാരണ്മജ്ഞാന- മെന്നറിഞ്ഞതു നീങ്ങുവാൻ യാഥാർത്ഥ്യങ്ങളിഞ്ഞിടൽ ശുദ്ധമാം ഇഞാനമായ്‌ വരും.

സർവ്വവസ്തുക്കളിൽച്ചേർന യാഥാർത്ധ്യങ്ങളിഞ്ഞുടൻ ആശയില്ലാതെ ജീവിച്ചാൽ 8ഃഖമൊന്നുമണഞ്ഞിടാ,

കാമം ക്രോധവുമജഞാനം നാമം പോലുമൊഴിഞ്ഞിടിൽ അവയാലേർഷെടും താപ- മേല്ലാം കെട്ടുനരിച്ചുപോം. 360

37. അലാഅറുത്തൽ അവാഎമ്പ എല്ലാ ഉയിർക്കും എഞ്ഞാൻറും തവാ അഭിറരിനും വിത്തു

വേണ്ുംകാൽവേണ്ും പിറവാമൈ; മുതു വേങാമൈ വേണവരും

വേണാമൈ അനന വിഴുച്ചെൽവം ഉദണ്ില്ല്െ യാണ്ദും അത്തൊക്തു ഉൽ

തുഉയ്മൈ എമ്പതു അവാവിൻമൈ മറ്റതു വാ അയ്മൈ വേണവരും

അററവർ എമ്പാർ അവാഅ്്റാർ; മറ്റൈയാർ അആവാതു അറുതിലർ

അഞ്ചുവതോരും അറേ; ഓരുവനൈ വഞ്ചി തോരും അവാ

അവാവിനൈ ആ അറുഭി തവാവിനൈ താൻവേണ്ടു മാറ്റാൻ വരും

അവാ ഉല്ലാർക്കില്ലാകും തുമ്പം; അത്തുങ്ടേൽ തവാഅതുമേൻ മേൽവരും

ഉമ്പം ഉടൈയറാതിങും അവാവെന്നും തുമ്പത്തുർതുമ്പം കെടിൻ

ആരാഉയർമകൈ അവാനീരിൻ അന്നിലൈയേ പ്േരാഉയർകൈരരും

ജീവികൾക്കൊഴിവാകാത്ത ആരയാകുന്നതിൽ ദീതി- ദുഃഖം ജനിമുതിക്രിയ ഷെട്ടുവാഴ്വതു ധർമമാം ആശരയാകുന്ന വിത്തിൽ നി. ഇരദുഃഖത്തിലേക്കാര-

നുങ്ങകുന്നെന്നു ജ്ഞാനികൾ.

പിറവിപ്രക്രിയ നീങ്ങാ- നാരിക്കുനത്‌ യോ്യമാം ആശരപൂർത്തീകരിക്കാനായ്‌ ഭരതികാര നമിക്കണം.

നിദ്തംഗമാം മനോഭാവം ശ്രേഷ്ഠമാം പൊരുളായിടും തുലയമാം പൊരുളി്ില്ല മറ്റങ്ങുമില്ല നിദ്ധയം.

ആരയൊനിലുമില്ലാത്ത

ഭാവം താൻ മനരുദ്ധിയാം ദൈവചിന്തയിൽ മുഴ്കുമ്പോ- ഉാരരറ്റുവരായിടും.

ആരയ്യുവദേ മോക്ഷ. ഒടഞ്ഞൊരെന്ന്‌ ചൊല്ലലാം ആശയുള്ളിലിരിഷോരെ ജനദുഃഖം തുടർന്നിടും,

യാവാഹിക്കും മനുഷ്യനെ.

ആരയെല്ലാമൊഴിച്ചെന്നാൽ

നാശമേൽക്കാതെ മുക്തിയിൽ ചേരുവാൻ തക്കസൽക്കർഥം ചെയ്വാർ സാദ്യത നേരിടും.

ആരയുള്ളിൽ നരിച്ചെങ്രിൽ ദുഖമൊന്നും ഭവിച്ചിടാ അൽഷ്മാരയിരിഷോരി- ലേറെ ദുഃഖങ്ങളേർഷെടും.

ദുഃഖങ്ങളിൽ പെരും ദുഃഖ ഓാകുമാശയൊഴിഞ്ഞിടിൽ ജീവമുക്തിയടഞ്ഞും കൊ- ങിമ്പമോടുയിർ വാഴലാം.

ഒരിക്കലും നിരക്കാത്ത ഭാവമുർക്കൊള്ളുമാരയെ ഒഴിച്ചാലടയും തുഷ്ടി- തെന്നേക്കും നിലനിന്നിടും, 370

38. ഉൾ 371. ആകുഴാൽ തോന്റും അരമൈവിൻമൈ, കെഷൊരുർ പോകുഴാൻതോന്റും9ടി

372, പേതൈകടുക്കും ഉഴവൂർ; അറിവക്റ്റും ആകലൂർ ഉറുക്കടൈ

373. നുണ്ണിയനുൽപലകർപിനും മറ്റും തൻ ഉൺമൈ അറിവേമികും

374, ഉരുവേറുലകത്തു ഇയർകൈ; തിരുവേറു തെള്ളിയർ ആതലും വേറു

375. നല്ലുവൈ എല്ലാ അംതീയവാം തീയവും രല്ലവാം ശെൽവം ചെയർക്കു

376. പിരിയിനും ആകാവാം പാലല്ല; ഉയ്ത്തു- ച്ചൊരിയിനും പോകാത്രമ

877, വരുത്താൻ വകുത്തവകൈയല്ലാൽ കോടി തൊകുത്താർക്കും തുയ്ത്തൽ അരിതു

378, തുഷാർമർതുഷുര വില്ലാർ ഉറർപാല ഉട്ടാകഴിയുമെനിൽ

379, നർറാങ്കാൽ നല്ലൂവാക്കാൺപവർ അർറാങാൽ അല്ലർപടുവതെവൻ

380, ഉഴഴിൻപെരുവഴിയാവുള? മറ്റൊൻറു ചുഴിനും താൻമുന്തുറും

38. കർമ്മഫലം സമ്പത്തുങാക്കുമുത്സാഹം; കർമമത്താലർഹലല്ലാത്ത നാഭകാരണമാം മടി; ഫൊരുളൊക്കെയൊഴിഞ്ഞു ഫോം രണ്ടും കർമഫലത്താലേ ഒ്രിയാകൈവെടിഞ്ഞാലു- മനുഷ്യന്ന്‌ ഭവിഷതാം. ൭ർഹിക്കുന്നവയൊക്കെയും. നഷ്ടഷെടേണ നേരത്തി- പാടുപെട്ടുമെനക്കെട്ടു ലജ്ഞാനം വന്നു ചേർന്നിടും കോടികൾ സംഭരിക്കിലും ലാഭം ജഞാനത്തിനാൽ; രണ്ടും കർമനിർണ്ണിതമല്ലാതെ- 8വിക്കും കർമഹേതുവാൽ, യുപദോഗമസാദ്ധ്യമാം. ഗ്രന്ഥമേദെഷദിച്ചാലു- : കർമ്മമരുദവിക്കാതെ- മുയിർ വാഴുന്ന നാർകളിൽ യൊഴിയൽ സാല്ധ്യമാകുകിൽ കർമത്തിന്റെ ഫലം പോലെ പൊരുളില്ലാത്ത പാവങ്ങൾ മാത്രമനുദവകഷെടും. സന്യാസം സ്വികരിച്ചിടും. കർമത്താൽ പ്രക്ൃതിക്കുള്ള സൽക്കർമത്തിന്റെ പുണ്യത്താ- ഫലം രണ്ദുവിധത്തിലാം: ലിമ്പ്മനുദവിഷവർ ചിലർ സമ്പന്നരായ മാറും ദുഷ്കർമദുഃഖേർഷട്ടാ- ചിലർ പണ്ഡിതരായിടും. ലെത്രിനനനുതപിക്കണം! സമ്പാദ്യത്തിന്റെ കാര്യത്തി- തടയാൻ കഴിവാരില്ല ലദ്ധ്യാനം ഫലരുന്യവും കർമത്തിൽ ഫലമേവനും ലഘുയത്നം സഫലവു-- രിസ്തുലരക്തമാം കർമം രാവാം കർമുഫലത്തിനാൽ, ജീവിതത്തിൽ മുഴച്ചിടും. 380

ജ, ജചഠ൯ഴ്ട്പാശർ

39. ഇഥൈമാട്ചി

പടൈകുടികുഴ്‌അമൈച്ചു നട്പരൻ ആറും ഉടൈയാൻ അരചരുർ ഏറു

അഞ്ചാമൈ ഉകൈ്ങറിവുക്കം ഉന്നാങകും എഞ്ചാമൈവേന്തർകിയൽപു

തുങ്കൂമൈ കൽവിതുണിവുടൈമൈ ഉനമുർറും നീാനിലരാർ പവർക്കു

അറനിഴുക്കാതല്ലുവൈ നീക്കിമനിഴുക്കാ മാനം ഉടൈയതരരു

ഉയ്യുലും ഉടട്ടലും കാത്തലും കാത്ത വകുത്തലും ലല്ലതരരു

കാട്ചിക്കു എളിയൻകടുംചൊല്ലൻ അല്ലനേൽ മീഭഴുറും മന്നൻ നിലം

ഉൻചൊല്ലാൽ ഉരത്തളിക്കവല്ലാർക്കുത്തൽ ചൊലാൽ താൻകണ്ടനൈത്തിവുലകു

മുറൈ ചെയ്തു കാഷറ്റും മണവൻ ൭ക്കട്കഴു ഉദൈയെർറു വൈക്കട്ടം

ചെവികൈഷച്ചൊർപൊറുക്കും പൺപുടൈവേത്തൽ കവികൈകീഴ്ത്തും ഉലകു

കൊടൈയളിചെത്കോൽ കുടിയോമ്പൽ നാങ്കും ഉടൈയാനാം വേന്തർക്കൊളി


ജു. ആഈരംൂപക്കാരണം 39. സാദ്രാജ്യം

സേനയും, ഒത്രിയും, കോട്ട, ഉനവും, ധനവും, പ്രിയർ ഉവയാറും തികഞ്ഞുള്ള രാജൻ സിംഹസമൻ ലൃഡ്ധം.

ഭയരാഹിര്യവും, ദാന ശീലവും, പിൻവിവേകവും, ഉത്സാഹമീ ഗുണം നാലും രാജനിൽ നിലകൊള്ളണം.

അദ്ധ്വാനശീലവും ജ്ഞാനം മൈദ്യമെന്നീ ഗുണങ്ങളും ഒഴിയാതെയിരിക്കേണം നാടുവാഴുന്ന മന്നിൽ.

വാഴ്ചക്ക്‌ ചേർന്ന ധൈര്യത്തോ- ധർമം നീക്കി വീര്യവും കാത്തു, മാനമതിഷോടെ

വാഴും രാജൻ വിശിഷ്ടനാം.

ധനമുൽഷാദനം പിന്നെ സമാഹാരം സുരക്ഷണം വയം ചെയ്യുന്നതിൽ നീതി നിഷ്ഠയും രാജധർമമാം.

ാഴ്ചക്കെളിമയും വാർത്താ- കാഠിന്യമിയലായ്മയും രാജനീഗുണമുണ്ടെങ്കിൽ രാജ്യം ലോകപ്രശസ്തമാം.

മധുരവാണിയോടൊഷം ദീനരക്ഷണരീലനാം

രാജൻ തൻ പുകഴും നാടു- മിച്ഛപോൽ രൂപമാർനിടും.

പ്രജാരക്ഷണവും ചെയ്തു നീതിപൂർവ്വം ദരിക്കുന രാജനെ വിലകൽഭിക്കും ദൈവം പോൽ പ്രജകോടികർ.

കുറ്റം കുറുന്നതായാലു- മുപദേശങ്ങൾ ്രദ്ധയാ കേൾക്കും രാജൻ കുടക്കിഴി- ലമരും ലോകമൊക്കെയും.

ദാനവും ദയയും ചെങ്കോൽ മുറയും, ദീനരക്ഷയും

നാലും ചേർന്നരുളും രാജൻ വിളങ്ങും ദീപമെന്നപോൽ. 390

40. കൽവി കർക്കു കരദറക്കർദവൈ; കുറുപിൽ

രിർക അരർകു ത്തക

എന്റ്റെ എഏനൈ എഴുത്തെമ്പ ഉവ്വിരണ്ടും കരണ്ണെമ്പവാഴും ഉയിർക്കു

കൂണ്ണുടൈയർ എമ്പവർകറ്റാർ; മുകത്തിരണ്ടു പുണ്ണുടൈയർ കല്ലാതവർ

ഉവഷത്തലൈക്കൂടി ഉള്ളഷിരിതൽ അനൈനത്തേ പുലവർ തൊഴിൽ

ഉടൈയാർമുൻഉല്ലാർപോൽ ഏക്കറ്റും കാർ കരടൈയരേ ഒല്ലാതവർ

തൊട്ടനൈത്തുറും മണർകേണിമാനർക്കു- ക്രുനൈത്തു ഉദറും അറിവു

യാതാനും നാടാമാൽ ഉദരാമാൽ എന്നൊരുലൻ ചാന്തുണൈയും ഒല്ലാതവാറു

രുമൈക്കൺ താൻകുറ്റുകൽവി ഒരുവർക്ക്‌ എഴുമൈയും ഏമാഷുടൈത്തു

തമിൻപുറുവതു ഉലകിൽപുറക്കണ്ടു കാമുറുവർകു റിന്താർ

കരടിൽ വിഴുച്ചെൽവം കൽവി ഒരുവർക്കു; മാടല്ല മറ്റൈയവൈ

"https://ml.wikisource.org/w/index.php?title=തിരുക്കുറൾ&oldid=217897" എന്ന താളിൽനിന്ന് ശേഖരിച്ചത്