തിരഞ്ഞെടുത്ത ഹദീസുകൾ/കുളി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
  1. ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കുന്പോൾ ആദ്യം രണ്ടു കയ്യും കഴുകും അനന്തരം നമസ്കാരത്തിന് വേണ്ടിയെന്ന പോലെ വുളു എടുക്കും. പിന്നീട് തൻറെ കൈവിരലുകൾ വെള്ളത്തിൽ മുക്കി ആ വിരലുകൾ തല മുടിയിൽ കടത്തിയിട്ട് ആ മുടിയുടെ ജട തീർക്കും. ശേഷം മൂന്നു പ്രാവശ്യം ഇരു കൈകൊണ്ടും വെള്ളമെടുത്തു തലയിലൊഴിക്കും. അനന്തരം ചർമ്മം മുഴുവൻ വെള്ളമൊഴിക്കും. (ബുഖാരി. 1. 5. 248)
  2. മൈമൂന(റ) നിവേദനം: തിരുമേനി(സ) കുളിക്ക് മുന്പ് നമസ്കാരത്തിന് എന്നതുപോലെ വുളു എടുക്കും. എന്നാൽ രണ്ടു കാലും കഴുകുകയില്ല. തൻറെ ഗുഹ്യസ്ഥാനം കഴുകും. അശുദ്ധിയായ ഭാഗങ്ങളും. എന്നിട്ട് ശരീരത്തിലാകമാനം വെള്ളമൊഴിക്കും. അനന്തരം അല്പം മാറി നിന്ന് രണ്ടു കാലും കഴുകും. ഇങ്ങനെയായിരുന്നു അവിടുത്തെ ജനാബത്തു കുളി. (ബുഖാരി. 1. 5. 249)
  3. ആയിശ(റ) നിവേദനം: ഞാനും തിരുമേനി(സ)യും ഒരൊറ്റ പാത്രത്തിൽ നിന്ന് (ഒരേ സമയം) കുളിക്കാറുണ്ട്. ഫറക്ക് എന്നാണ് അതു വിളിക്കപ്പെടാറുള്ളത്. (ബുഖാരി. 1. 5. 250)
  4. അബൂസലമ പറയുന്നു: ഞാനും ആയിശയുടെ ഒരു സഹോദരനും കൂടി ആയിശയുടെ അടുത്തു പ്രവേശിച്ചു. അവരുടെ സഹോദരൻ സബി(സ)യുടെ കുളിയെ സംബന്ധിച്ച് അവരോട് ചോദിച്ചു. അപ്പോൾ ഏതാണ്ട് ഒരു സ്വാഅ് വെള്ളം കൊളളുന്ന ഒരു പാത്രത്തിൽ അവർ വെള്ളം വരുത്തി. അതും കൊണ്ട് അവർ കുളിച്ചു. തലയിലാണ് അവർ വെള്ളമൊഴിച്ചത്. ഞങ്ങളുടെയും അവരുടെയും ഇടയിൽ അന്നേരം ഒരു മറയുണ്ടായിരുന്നു. (ബുഖാരി. 1. 5. 251)
  5. ജാബിറുബ്നു അബ്ദില്ല(റ) നിവേദനം: അദ്ദേഹത്തോട് ഒരാൾ (കുളിക്ക് എത്ര വെള്ളം വേണമെന്നതിനെപ്പറ്റി) ചോദിച്ചു. നിനക്ക് കുളിക്കാൻ ഒരു സ്വാഅ് വെള്ളം മതിയെന്ന് ജാബിർ(റ) മറുപടി പറഞ്ഞു. എനിക്കത് മതിയാവുകയില്ലെന്ന് ചോദ്യകർത്താവ് പ്രത്യുത്തരം നൽകി. ജാബിർ(റ) പറഞ്ഞു. നിന്നെക്കാൾ കൂടുതൽ മുടിയും ഉന്നതസ്ഥാനവുമുള്ള ഒരാൾക്ക് (നബിക്ക്) കുളിക്കാൻ അത്രയും വെള്ളം മതിയായിരുന്നു. (എന്നിട്ട് നീ അതിന്ന് വെറുപ്പ് കാണിക്കുകയോ) ശേഷം ഒരൊറ്റ വസ്ത്രം ധരിച്ച് ഞങ്ങൾക്ക് ഇമാമായി നിന്ന് കൊണ്ട് ജാബിർ(റ) നമസ്കരിച്ചു. (ബുഖാരി. 1. 5. 252)
  6. ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ)യും മൈമൂനയും ഒരേ പാത്രത്തിൽ നിന്നും കുളിക്കാറുണ്ട്. ശുഅ്ബ പറയുന്നു. ഒരു സ്വാഅ് അളവുള്ള പാത്രത്തിൽ നിന്നും. (ബുഖാരി. 1. 5. 253)
  7. ജൂബൈർറ്ബ്നു മുത്വ്ഇം(റ) നിവേദനം: തിരുമേനി(സ) അരുളി: എന്നാൽ ഞാൻ കുളിക്കുന്പോൾ മൂന്ന് പ്രാവശ്യം എൻറെ തലയിൽ വെള്ളം ഒഴിക്കും. ഇത് പറഞ്ഞ് തിരുമേനി(സ) തൻറെ രണ്ടു കൈകൊണ്ട് ആംഗ്യം കാണിച്ചു. (ബുഖാരി. 1. 5. 254)
  8. ജാബിർ(റ) നിവേദനം: തിരുമേനി(സ) അവിടുത്തെ ശിരസ്സിനുമുകളിൽ മൂന്ന് പ്രാവശ്യം കോരി ഒഴിക്കും. (ബുഖാരി. 1. 5. 255)
  9. മൈമൂന(റ) നിവേദനം: ഞാൻ ഒരിക്കൽ നബി(സ)ക്ക് കുളിക്കുവാനായി വെളളം തയ്യാർ ചെയ്തുകൊടുത്തു. എന്നിട്ട് അവിടുന്ന് രണേ്ടാ മൂന്നോ പ്രാവശ്യം കൈപടം കഴുകി. പിന്നീട് ഇടതു കൈകൊണ്ട് തൻറെ ജനനേന്ദ്രിയം വെള്ളം ഒഴിച്ചുകൊണ്ട് കഴുകി. ശേഷം തൻറെ കൈ നിലത്തുരച്ച് കഴുകി. ശേഷം വായിലും മൂക്കിലും വെള്ളം കയറ്റി ചീറ്റിക്കളഞ്ഞു. തുടർന്നു മുഖവും കൈകൾ (മുട്ടുവരെയും) കഴുകി. അനന്തരം ശരീരം മുഴുവൻ വെള്ളം ഒരു പ്രാവശ്യം കോരി ഒഴിച്ചു. അവിടെനിന്നും മാറിനിന്ന് ഇരുകാലുകളും കഴുകി. (ബുഖാരി. 1. 5. 257)
  10. ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കാനൊരുങ്ങിയാൽ ഹിലാബ് പോലെയുള്ള വല്ല വസ്തുവും കൊണ്ടു വരാൻ ആവശ്യപ്പെടും. എന്നിട്ട് അതു കയ്യിലെടുത്തു ആദ്യം തലയുടെ വലഭാഗവും പിന്നീട് ഇടഭാഗവും തേക്കും. അനന്തരം തലയുടെ മധ്യഭാഗവും. (ബുഖാരി. 1. 5. 258)
  11. മൈമൂന:(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളി നിർവ്വഹിച്ചപ്പോൾ അവിടുത്തെ ഗുഹ്യസ്ഥാനം കഴുകുകയും ശേഷം കൈ ചുമരിൽ തടവുകയും പിന്നീട് കഴുകുകയും ചെയ്തു. അനന്തരം നമസ്കാരത്തിന് എന്നതുപോലെ വുളു എടുത്തു. കുളിയിൽ നിന്ന് വിരമിച്ചപ്പോൾ തൻറെ ഇരു കാലുകളും കഴുകി. (ബുഖാരി. 1. 5. 260)
  12. ആയിശ(റ) നിവേദനം: ഞാനും നബി(സ)യും ഒരേ പാത്രത്തിൽ നിന്നും കുളിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ കൈകൾ മാറി മാറി വെള്ളം മുക്കി എടുക്കും. (ബുഖാരി. 1. 5. 261)
  13. ആയിശ(റ) നിവേദനം: തിരുമേനി(സ) വലിയ അശുദ്ധിയുടെ കുളി നിർവ്വഹിക്കുന്പോൾ തൻറെ കൈകൾ കഴുകാറുണ്ടായിരുന്നു. (ബുഖാരി. 1. 5. 262)
  14. അനസ്ബ്നു മാലിക്(റ) നിവേദനം: തിരുമേനി(സ)യും അവിടുത്തെ ഭാര്യമാരിൽ ഒരുത്തിയും ഒരേ പാത്രത്തിൽ നിന്നും കുളിക്കാറുണ്ടായിരുന്നു. ശുഅ്ബ:(റ) പറയുന്നു. വലിയഅശുദ്ധിയോടു കൂടി. (ബുഖാരി. 1. 5. 264)
  15. മൈമൂന:(റ) നിവേദനം: ഞാൻ ഒരിക്കൽ തിരുമേനി(സ)ക്ക് കുളിക്കുവാൻ വേണ്ടോ മൂന്നോ പ്രാവശ്യം കൈ കഴുകി. പിന്നീട്

വലം കൈകൊണ്ട് ഇടം കയ്യിന്മേൽ വെള്ളം ഒഴുക്കി. തൻറെ ഗുഹ്യസ്ഥാനം കഴുകി. അനന്തരം കൈ മണ്ണിൽ തുടച്ചു. ശേഷം കുലുക്കുഴിയുകയും മൂക്കിൽ വെള്ളം കയറ്റുകയും ചെയ്തു. തൻറെ മുഖവും കൈകളും കഴുകി. മൂന്ന് കോരൽ വെള്ളം എടുത്തു തല കഴുകി. പിന്നീട് ശരീരത്തിൽ വെള്ളം ഒഴിച്ചു. അവിടെ നിന്നും മാറി നിന്ന് ഇരുകാലുകളും കഴുകുകയും ചെയ്തു. (ബുഖാരി. 1. 5. 265)

  1. ആയിശ(റ) നിവേദനം: അബൂഅബ്ദി റഹ്മാന് അല്ലാഹു അനുഗ്രഹം ചെയ്യട്ടെ. ഞാൻ തിരുമേനി(സ)ക്ക് സുഗന്ധദ്രവ്യങ്ങൾ പൂശിക്കൊടുക്കുകയും എന്നിട്ട് തിരുമേനി(സ) തൻറെ പത്നിമാരെയെല്ലാം സന്ദർശിക്കുകയും ചെയ്യാറുണ്ടായിരുന്നു. പിന്നീട് പ്രഭാതത്തിൽ തിരുമേനി(സ) ഇഹ്റാം കെട്ടും. അന്നേരം തിരുമേനി(സ)യുടെ ശരീരത്തിൽ നിന്ന് സുഗന്ധം അടിച്ചുവീശിക്കൊണ്ടിരിക്കും. (ബുഖാരി. 1. 5. 267)
  2. ആയിശ(റ) നിവേദനം: തിരുമേനി(സ) മുടി വാർന്നുവെച്ചിട്ട് തലയുടെ മധ്യത്തിൽ നീണ്ടുകിടക്കുന്ന ആ വരയിൽ പൂശിയ സുഗന്ധദ്രവ്യം മിന്നിതിളങ്ങുന്നതു ഇതാ ഇപ്പോഴും ഞാൻ ദർശിക്കുന്നു. അന്നേരം തിരുമേനി(സ) ഇഹ്റാം കെട്ടിയിരിക്കയായിരുന്നു. (ബുഖാരി. 1. 5. 271)
  3. ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കാനൊരുങ്ങിയാൽ രണ്ടു കയ്യും കഴുകും. നമസ്കാരത്തിനെന്ന പോലെ വുളുചെയ്യും. പിന്നീട് കുളിയിൽ പ്രവേശിക്കും. തൻറെ രണ്ടു കൈകൊണ്ടും ജടനീക്കും. മുടിയുടെ അടിഭാഗത്തിൻറെ ഉഷ്ണം ശമിച്ചുവെന്ന് കണ്ടാൽ മൂന്നു പ്രാവശ്യം അതിൻമേൽ വെള്ളമൊഴിക്കും ശേഷം ശരീരത്തിലെ ബാക്കി ഭാഗങ്ങൾ കഴുകും. (ബുഖാരി. 1. 5. 272)
  4. അബൂഹുറൈറ(റ) നിവേദനം: ഒരിക്കൽ നമസ്ക്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടു. അണികളെല്ലാം വളവില്ലാതെ നീണ്ടു നിന്നു. അനന്തരം തിരുമേനി(സ) ഞങ്ങളുടെ അടുക്കലേക്ക് കടന്നുവന്നു. തൻറെ നമസ്ക്കാര സ്ഥലത്തുനിന്ന് കഴിഞ്ഞപ്പോഴാണ് ജനാബത്തു കുളിക്കാനുള്ള കാര്യം അവിടുന്ന് ഓർത്തത്. ഉടനെ അവിടെ തന്നെ നിൽക്കുക എന്നു പറഞ്ഞിട്ട് തിരിച്ചുപോയി. വേഗം കുളിച്ച് ഞങ്ങളുടെ അടുക്കലേക്കുതന്നെ മടങ്ങി വന്നു. അന്നേരം തിരുമേനി(സ)യുടെ ഇറ്റിവീഴുന്നുണ്ടായിരുന്നു. അങ്ങനെ തിരുമേനി തക്ബീർ ചൊല്ലി നമസ്ക്കാരത്തിൽ പ്രവേശിച്ചു. ഞങ്ങൾ കൂടെ നമസ്ക്കരിച്ചു. (ബുഖാരി. 1. 5. 274)
  5. ആയിശ:(റ) നിവേദനം: അവർ പറയുന്നു: ഞങ്ങളിൽ ജനാബത്തുണ്ടായാൽ രണ്ടുകൈകൊണ്ടും വെള്ളം കോരിയെടുത്തു മൂന്ന്പ്രാവശ്യം തലയിൽ ഒഴുക്കും ശേഷം വെള്ളമെടുത്തു അവളുടെ വലതുഭാഗത്തും ഒഴുക്കും. (ബുഖാരി. 1. 5. 276)
  6. അബൂഹുറൈറ നിവേദനം: തിരുമേനി(സ) അരുളി: ഇസ്രായീല്യർ നഗ്നരായിട്ടാണ് കുളിച്ചിരുന്നത്. ചിലർ ചിലരുടെ നഗ്നതയിലേക്ക് നോക്കികൊണ്ടും. എന്നാൽ മൂസാ (അ) (മറ്റുള്ളവരുടെ കൂട്ടത്തിൽ ചേരാതെ) ഏകനായികൊണ്ടാണ് കുളിച്ചിരുന്നത്. അപ്പോൾ മൂസക്കു ആന്ത്രവീക്കം (പാനി) ഉണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും അവർ പറഞ്ഞു. പിന്നീടൊരിക്കൽ മൂസ കുളിക്കാൻ പോയി. തൻറെ വസ്ത്രം ഒരു കല്ലിന്മേൽ വെച്ചു. ഉടനെ ആ കല്ല് വസ്ത്രവും കൊണ്ടോടി. മൂസ അതിൻറെ പിന്നാലെ കല്ലേ എൻറെ വസ്ത്രം എന്ന് പറഞ്ഞുകൊണ്ടോടി. ഇസ്രായീല്യർ എല്ലാവരും അങ്ങനെ മൂസയുടെ നഗ്നത നോക്കി കണ്ടു. അപ്പോൾ അവർ പറഞ്ഞു: അല്ലാഹു സത്യം മൂസക്ക് യാതൊരു കുഴപ്പവുമില്ല. മൂസ തൻറെ വസ്ത്രം എടുത്തു. എന്നിട്ട് കല്ലിനെ അടിക്കാൻ തുടങ്ങി. അബൂഹുറൈറ പറയുന്നു. മൂസ അടിച്ചതിൻറെ ആറോ ഏഴോ അടയാളം ആ കല്ലിൽ അവശേഷിച്ചിട്ടുണ്ട്. (ബുഖാരി. 1. 5. 277)
  7. അബൂഹുറൈറ(റ) നിവേദനം: അയ്യൂബ് നബി (അ) ഒരിക്കൽ നഗ്നനായികൊണ്ട് കുളിക്കുകയാ യിരുന്നു. അന്നേരം അദ്ദേഹത്തിൻറെ അടുത്ത് സ്വർണ്ണത്തിൻറെ വെട്ടുകിളികൾ വന്നു വീഴാൻ തുടങ്ങി. അയ്യൂബ്നബി (അ) ആ വെട്ടുകിളികളെയെല്ലാം പിടിച്ചു തൻറെ വസ്ത്രത്തിലിട്ടു. അപ്പോൾ അദ്ദേഹത്തിൻറെ രക്ഷിതാവ് വിളിച്ചുപറഞ്ഞു. ഓ! അയ്യൂബ്! ഈ സ്വർണ്ണത്തിൻറെ വെട്ടുകിളികളെ കൂടാതെത്തന്നെ സ്വയം പര്യാപ്തനായി ജീവിക്കുവാനുള്ള പരിതസ്ഥിതി നിനക്ക് ഞാൻ കൈവരുത്തിതന്നിട്ടല്ലേ? അയ്യൂബ് നബി (അ) പറഞ്ഞു. അതെ നിൻറെ പ്രതാപത്തെക്കൊണ്ടു സത്യം. ആ പരിതസ്ഥിതി നീ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ നിൻറെ പക്കൽനിന്നുള്ള ബറക്കത്തിനെ ആശ്രയിക്കാതെ എനിക്ക് ജീവിക്കാൻ കഴിയുകയില്ല. (ബുഖാരി. 1. 5. 277)
  8. ഉമ്മുഹാനിഅ്(റ) നിവേദനം: തിരുമേനി(സ)യുടെ അടുക്കലേക്ക് മക്ക ജയിച്ചടക്കിയവർഷം ഞാൻ ചെന്നു. അപ്പോൾ അവിടുന്നു കുളിക്കുന്നതായി ഞാൻ കണ്ടു. ഫാത്തിമ(റ) തിരുമേനി(സ)ക്ക് മറപിടിച്ചുകൊണ്ടു നിൽക്കുന്നുമുണ്ട്. ആരാണെന്ന് തിരുമേനി(സ) ചോദിച്ചു. ഞാൻ ഉമ്മുഹാനിഅ് ആണെന്ന് മറുപടി പറഞ്ഞു. (ബുഖാരി. 1. 5. 278)
  9. അബൂഹുറൈറ(റ) നിവേദനം: മദീനയിലെ ചില വഴിയിൽ വെച്ച് തിരുമേനി(സ) അദ്ദേഹത്തെ കണ്ടു. അന്നേരം അബൂഹുറൈറയിൽ ജനാബത്തു കുളി അവശേഷിച്ചിരുന്നു. അബൂഹുറൈറ(റ) പറയുന്നു. ഞാൻ അന്നേരം തിരുമേനി(സ) യിൽ നിന്ന് ഒഴിഞ്ഞുമാറിക്കളഞ്ഞു. എന്നിട്ട് ഞാൻ പോയി കുളിച്ചുതിരിച്ചുവന്നു. അപ്പോൾ അബൂഹുറൈറ! നീ എവിടെ പോയിരുന്നുവെന്ന് തിരുമേനി ചോദിച്ചു. ഞാൻ ജനാബത്തുകാരനായിരുന്നു. അശുദ്ധനായികൊണ്ട് അങ്ങയോടൊപ്പം ഇരിക്കുന്നതിൽ വെറുപ്പുതോന്നി എന്ന് അബൂഹുറൈറ: പറഞ്ഞു. തിരുമേനി(സ) അരുളി : സുബ്ഹാനല്ലാഹു. സത്യവിശ്വാസി ഒരിക്കലും അശുദ്ധനാവുകയില്ല. (ബുഖാരി. 1. 5. 281)
  10. അബൂസലമ(റ) പറയുന്നു: ഞാൻ ആയിശ(റ) യോടു ചോദിച്ചു. നബി(സ) ജനാബത്തുകാരനായി ഉറങ്ങാറുണ്ടോ? അവർ പറഞ്ഞു. അതെ, അവിടുന്നു വുളു എടുക്കും. (ബുഖാരി. 1. 5. 284)
  11. ഉമർ(റ) നിവേദനം: ഞങ്ങളിൽ വല്ലവരിലും ജനാബത്തുകുളി അവശേഷിച്ചാൽ ഉറങ്ങാൻ പാടുണ്ടോ? എന്ന് തിരുമേനി(സ) യോടു അദ്ദേഹം ചോദിച്ചു. അതെ നിങ്ങളിൽ ജനാബത്തുകുളി അവശേഷിച്ചിട്ടുണെ്ടങ്കിൽ വുളു ചെയ്തിട്ടു ഉറങ്ങാം എന്നു അവിടുന്ന് മറുപടി നൽകി. (ബുഖാരി. 1. 5. 286)
  12. ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തുകാരനായി ഉറങ്ങാൻ ഉദ്ദേശിച്ചാൽ ഗുഹ്യസ്ഥാനം കഴുകി വുളു എടുക്കും. നമസ്ക്കാരത്തിന് എന്നതു പോലെ. (ബുഖാരി. 1. 5. 287)
  13. ഉമർ(റ) നിവേദനം: അദ്ദേഹത്തിന് രാത്രിയിൽ വലിയ അശുദ്ധിയുണ്ടാവും. അപ്പോൾ നബി(സ) അദ്ദേഹത്തോട് പറഞ്ഞു. നീ നിൻറെ ലിംഗം കഴുകിയ ശേഷം ഉറങ്ങുക. (ബുഖാരി. 1. 5. 288)
  14. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പുരുഷൻ സ്ത്രീയുടെ നാല് ശാഖകൾക്കിടയിൽ ഇരിക്കുകയും എന്നിട്ട് അവളെ ബുദ്ധിമുട്ടിക്കുകയും ചെയ്താൽ കുളി നിർബന്ധമായി. (ബുഖാരി. 1. 5. 290)
  15. ഉസ്മാൻ(റ) നിവേദനം: ഒരാൾ തൻറെ ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുകയും ഇന്ദ്രിയസ്ഖലനം ഉണ്ടാവുന്നതിന് മുന്പ് തന്നെ വിരമിക്കുകയും ചെയ്താൽ അവൻ കുളിക്കേണ്ടതുണ്ടോ എന്ന് സെയ്ദ്ബ്നുഖാലിദ് അദ്ദേഹത്തോടു ചോദിച്ചു. അപ്പോൾ ഉസ്മാൻ(റ) പറഞ്ഞു. നമസ്ക്കാരത്തിന് വുളു എടുക്കുന്നത് പോലെ വുളു എടുക്കുകയും ജനനേന്ദ്രിയം കഴുകുകയും ചെയ്താൽ മാത്രം മതി. ഞാനത് നബി(സ) യിൽ നിന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ഞാൻ ഈ വിഷയത്തെക്കുറിച്ച് അലി(റ) സൂബൈർ(റ) ത്വൽഹ:(റ) ഉബയ്യ്(റ) എന്നിവരോട് ചോദിച്ചു. അവരും ഉസ്മാൻ(റ) പറഞ്ഞതുപോലെ കുളിക്കേണ്ടതില്ലാ എന്ന് പറഞ്ഞു. അബൂഅയ്യൂബും(റ) ഇതു നബി(സ) യിൽ നിന്ന് കേട്ടിട്ടുണ്ട്. (ബുഖാരി. 1. 5. 291)
  16. ഉബ്യ്യ്ബ്നുകഅ്ബ്(റ) നിവേദനം: അല്ലാഹുവിൻറെ ദൂതരേ! ഒരാൾ തൻറെ ഭാര്യയുമായി സംയോഗം ചെയ്തു സ്ഖലനം ഉണ്ടാവുന്നതിന് മുന്പ് വിരമിച്ചാൽ അയാൾ കുളിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു തിരുമേനി(സ) അരുളി : സ്ത്രീയിൽ നിന്നും സ്പർശിച്ച ലിംഗം കഴുകുകയും അനന്തരം വുളു എടുക്കുകയും ചെയ്തുകൊണ്ട് അവൻ നമസ്ക്കരിക്കട്ടെ. അബൂഅബ്ദില്ല (ബുഖാരി) പറയുന്നു. കുളിക്കുന്നതാണ് ഏറ്റവും സൂക്ഷ്മത. അതാണ് അവസാനത്തേത്. അവരുടെ ഭിന്നത വിവരിക്കാനാണ് ഇത്രയും വിവരിച്ചത്. (ബുഖാരി. 1. 5. 292)
  17. അബുഹുറൈറ(റ) പറഞ്ഞു: അല്ലാഹുവിൻറെ ദൂതൻ(സ) പറഞ്ഞു: മൃതശരീരം കുളിപ്പിക്കുന്നയാൾ കുളിക്കേണ്ടതാണ്. (ഇബ്നുമാജാ)
  18. ഖയിസ്ബ്നു ആസിം(റ) നിവേദനം ചെയ്തു: അദ്ദേഹം ഇസ്ലാംമതം സ്വീകരിച്ചു. അപ്പോൾ പ്രവാചകൻ(സ) അദ്ദേഹത്തോടു വെള്ളം കൊണ്ടും സിദിർ (ലോട്ടുവൃക്ഷത്തിൻറെ ഇല) കൊണ്ടും കുളിക്കുവാൻ ആജ്ഞാപിച്ചു. (തിർമിദി)
  19. ആയിശ(റ) നിവേദനം ചെയ്തു: നാലവസരത്തിൽ പ്രവാചകൻ(സ) കുളിക്കുമായിരുന്നു. : ജനാബത്തു കാരണത്താലും, വെള്ളിയാഴ്ചകളിലും, (കൊന്പുവച്ച്) രക്തമെടുക്കുന്നതിനാലും, മൃതശരീരം കുളിപ്പിച്ചതിനാലും. (അബൂദാവൂദ്)
  20. അനസ്(റ) പറഞ്ഞു: യഹൂദ സ്ത്രീ ഋതുമതിയായിരിക്കുന്പോൾ, അവർ അവളുമായി ഭക്ഷിക്കുകയോ ഒരേ മുറിയിൽ അവളുമായി ഇരിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് സഹചാരികൾ പ്രവാചകനോട് ചോദിക്കുകയും, അല്ലാഹു അവിടുന്നിന് ദിവ്യോദ്ബോധനം നൽകുകയും ചെയ്തു: ആർത്തവത്തെ ക്കുറിച്ച് അവർ നിന്നോട് ചോദിക്കുന്നു. (ഖു. 2: 222). അല്ലാഹുവിൻറെ ദൂതൻ(സ) പറഞ്ഞു. സംഭോഗമൊഴിച്ച് മറ്റെല്ലാ കാര്യവും ചെയ്യുക. (മുസ്ലിം)
  21. ആയിശ(റ) പറഞ്ഞു: പ്രവാചകൻ(സ) കുളിക്കുശേഷം വുസു ചെയ്തിട്ടില്ല. (തിർമിദി)
  22. യഅ്ലാ(റ) പറഞ്ഞു: അല്ലാഹുവിൻറെ ദൂതൻ(സ) ഒരു ദിവസം ഒരാൾ (നഗ്നനായി) ഒരുതുറന്ന സ്ഥലത്തുനിന്നു കുളിക്കുന്നതു കണ്ടു. അവിടുന്നു പീഠത്തിൽ കയറി അല്ലാഹുവിനെ സ്തുതിക്കയും സ്തോത്രം ചെയ്യുകയും ചെയ്ത ശേഷം പറഞ്ഞു: അല്ലാഹു ലജ്ജയുള്ളവനും കുറ്റങ്ങളെ മറയ്ക്കുന്നവനും ആകുന്നു. അവൻ ലജ്ജയെയും ലജ്ജയുള്ളതേതോ അതു മറയ്ക്കുന്നതിനേയും ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നിങ്ങളിൽ ആരാണെങ്കിലും, കുളിക്കുന്പോൾ മറയ്ക്കട്ടെ. (അബൂദാവൂദ്)
  23. അബീദർറു(റ) പറഞ്ഞു: അല്ലാഹുവിൻറെ ദൂതൻ(സ) പറഞ്ഞു; പത്തുകൊല്ലത്തേയ്ക്കു വെള്ളം കിട്ടിയില്ലെങ്കിലും, ശുദ്ധമായ മണ്ണുകൊണ്ട്, ഒരു മുസ്ലീമിൻറെ വുസു നിർവ്വഹിക്കാവുന്നതാണ്. വെള്ളം കിട്ടുന്പോൾ ശരീരം അതുകൊണ്ട് കഴുകാവുന്നതാണ്. അതാണ് നല്ലത്. (അബൂദാവൂദ്)
  24. ജാബിർ(റ) പറഞ്ഞു: ഞങ്ങൾ ഒരു യാത്ര തിരിച്ചു. ഞങ്ങളിൽ ഒരാൾക്ക് കല്ല് തട്ടുകയും, തലപൊട്ടുകയും രാത്രി ഇന്ദ്രീയ സ്ഖലനമുണ്ടാകുകയും ചെയ്തു. പ്രവാചകൻ പറഞ്ഞു: തയമ്മും ചെയ്കയും മുറിവുണ്ടായിരുന്ന സ്ഥലത്ത് കെട്ടുകയും അതിൽ തുടയ്ക്കുകയും ശരീരത്തിൻറെ ബാക്കി ഭാഗങ്ങൾ കഴുകുകയും ചെയ്തെങ്കിൽ മതിയാകുമായിരുന്നു. (അബൂദാവൂദ്)