താൾ:Subadrarjjanam 1901.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

["സുഭദ്രാൎജ്ജുനം"] ഭാഷാനാടകം

മൂന്നാമങ്കം

[അനന്തരം കഞ്ചുകി പ്രവേശിക്കുന്നു]

കഞ്ചുകി.

ഒരുവനുമില്ലനിനച്ചാലരമനയിതിൽ വൃദ്ധനായിനിയ്ക്കൊപ്പം കരുതുകിലെന്നുടെ മുടിയോപരമിഹവെഞ്ചാമരയ്ക്കു സമമല്ലൊ !!

[നെടുവീൎപ്പുവിട്ട്]

കഷ്ടം ശിഷ്ടജനാപാരം വിട്ടു ഞാനെത്രകാലമായ് മട്ടോൽ വാണിക്ക്യുതൻ വാക്കുകേട്ടുഴലുന്നതും. അതിനാലന്തഃപുരത്തിങ്കലുള്ള ഉപജീവനം ജുഗുപ്സിതം തന്നെ.

[ചുറ്റി നടന്നു നോക്കീട്ടു]

ആരാണീ വരുന്നതു?

[അടുത്തു ചെന്നിട്ടു] ആരു? ദുൎ‌യ്യോധനന്റെ ദൂതൻ ദുൎവ്വിദഗ്ധനൊ? ദുൎവ്വിദഗ്ധൻ. ആൎ‌യ്യ ! ബീഭത്സക ! ഭവാൻ എന്നെ അറിഞ്ഞില്ലെ?

ബീഭത്സകൻ. അല്പ ദിവസമായിട്ട് എനിയ്ക്കു കണ്ണിന്നു നല്ല സുഖമില്ല. ആളെ അറിയേണമെങ്കിൽ അടുക്കണം.

ദുൎവ്വിദഗ്ധൻ.

വാൎദ്ധക്യത്താലായിരിയ്ക്കും, അല്ലേ !

ബീഭത്സകൻ.

അല്ല. ഉഷ്ണാധിക്യത്താലാണു.

ദുൎവ്വിദഗ്ധൻ.

ഇതു വൃദ്ധന്മാരുടെ സ്വഭാവമാണല്ലൊ. ആകട്ടെ, ഇപ്പോൾ എവിടയ്ക്കു പോകുന്നു ?





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Marathp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/40&oldid=171474" എന്ന താളിൽനിന്ന് ശേഖരിച്ചത്