താൾ:Subadrarjjanam 1901.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൨൫


രണ്ടാമങ്കം

രുതന്നെ പറഞ്ഞാലും സ്വീകരിയ്ക്കേണ്ടതാണല്ലൊ. അവിടെ സേവ്യസേവകഭാവം വിചാരിപ്പാൻ ആവശ്യവും ഇല്ല.

ബലഭദ്രർ.

എന്നാൽ ഉദ്ധവൻ പോയി വേഗത്തിൽ സുഭദ്രയുടെ മനസ്സറിഞ്ഞു വരു.

ഉദ്ധവർ

ഇതത്രവേഗത്തിൽ സാധിയ്ക്കുന്ന കാൎയ്യമല്ല.

പ്രാണസ്നേഹിതയായതന്റെസഖിയോ
ടെന്നാകിലും ലജ്ജയാ
ലേണാക്ഷീജനമാശുതന്നഭിമതം ചൊൽ
വാൻ മടിയ്ക്കും ദൃഢം
ആണായീടുകിലേറ്റമുണ്ടുവിഷമം
കാണ്മാനുമിക്കന്ന്യമാർ
നാണംകൊണ്ടുകൊടുക്കയില്ലവസരം
ശേഷം കഥിക്കേണമൊ!       ൧൯

അതിനാൽ ദേവിമാരിൽ ആരെങ്കിലും കന്യകയുടെ സഖിമാരെ ഈ കാൎയ്യം ഏല്പിച്ചാൽ അവർ അല്പദിവസംകൊണ്ടറിഞ്ഞുപറയുമായിരിയ്ക്കാം.

ബലഭദ്രർ.

അതങ്ങിനെ ആവട്ടെ. നിങ്ങൾ രണ്ടുപേരും ഉടനെപോയി വിവാഹത്തിന്നുവേണ്ട ഒരുക്കങ്ങൾ വിശേഷമായി ചെയ്യിയ്ക്കണം.

കൃഷ്ണൻ.

എന്നാൽ എന്തെങ്കിലും ശുഭകൎമ്മങ്ങൾ ആരംഭിയ്ക്കന്നതിന്ന മുമ്പിൽ ഇഷ്ടദേവതാപ്രീതി വരുത്തേണമെന്ന വൃദ്ധന്മാർ പറഞ്ഞുകേട്ടിട്ടുണ്ട. ഇവിടെ അന്തൎദ്വീപത്തിങ്കൽ പതിവായി കഴിച്ചുവരുന്ന ഉത്സവം തന്നെ ഈ സംവത്സരത്തിൽ കഴിഞ്ഞിട്ടില്ല.

ബലഭദ്രർ.

എങ്കിൽ വിവാഹം അതു കഴിഞ്ഞിട്ടു മതി. ഉത്സവം പതിവിലധികം ഘോഷിയ്ക്കുകയും, നാമെല്ലാവരും പോകുകയും വേണം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/38&oldid=171471" എന്ന താളിൽനിന്ന് ശേഖരിച്ചത്