ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
57
ഇതെന്താ ആശ്ച൪യ്യം! ഗോസ്സായിമാ൪ ഈ വഴിക്കു അവകാശമില്ലല്ലോ. വേഷം മാറ്റി കാപ്പിതോട്ടങ്ങളിലേക്കു പണം കൊണ്ടുപോകയായിരിക്കണം. ഇതു തോട്ടങ്ങളിലേക്കുള്ള കുറുക്കുവഴിയാണല്ലോ. ഒരു സമയം ഇവ൪ നമ്മെക്കാളും സമ൪ത്ഥനായിരിക്കും. ഗഡിയാളും കോപ്പും എടുത്തു നമ്മെ വധം കഴിക്കുമോ? (കൈതോക്കു എടുത്തും കൊണ്ടു്) ഈകൈതോക്കു ഇരിക്കെ എന്തു ഭയം. (നോക്കി വയ്ക്കുന്നു.)
ഭൂ-ദാ :_ }
സാരാ:_ } (പ്രവേശിച്ചു മിത്രബന്ധു കാണാത്ത നാട്യത്തി)
ഗീതം ൫൧. ചെഞ്ചുരുട്ടി ആദിതാളം.
പല്ലവി.
സ്വാമി൯ സ്വാമി൯ ഭഗവ൯ ശ്രീമൽപദം തന്നെ കൂപ്പാം
അനുപല്ലവി.
ആമയം ക്ഷണം തീ൪ത്തു ആനന്ദം നൽകീടണേ (സ്വാം)
ചരണം.
നി൪മ്മമാ! ചിത്തെ ചിത്തെ മരുവും കരുണക്കടലെ!
നന്മമേന്മേൽനല്കനാഥാ! നീവെടിഞ്ഞാലോരുമില്ലേ. (സ്വാം)
രണ്ടുപേരും:_ബാലാജി ബലഹാരിറാം ബാലാജിബലഹാരിറാം. (ഇങ്ങിനെ പാടുന്നു സീതാറാം (മിത്രബന്ധുവെ കണ്ടിട്ട്.)
സീതാറാം, സീതാറാം .(അടുത്തുചെന്നു.) മഹാരാജനെ കണ്ടതു പരദേശികളായ ഞങ്ങളുടെ ഭാഗ്യം.
മിത്ര:_നമ്മേ നിങ്ങൾ അറികയില്ലായിരിയ്ക്കാം. നാഗോടി വലിയ സത്രം കെട്ടിച്ചതു നോമാണു്. നമ്മുടെ പേ൪ മിത്ര ബന്ധു, കേട്ടിട്ടുണ്ടായിരിയ്ക്കാം.
ഭൂ-ദാ:_മിത്ര ബന്ധുവിന്റെ ധ൪മ്മത്തെപ്പറ്റി കെൾക്കാത്തവരകാണ!ഗോക൪ണ്ണക്ഷേത്രത്തിന് എതിരായി സത്രവും ഭവാനുണ്ടാക്കിച്ചതല്ലെ .
മിത്ര:_ (മന്ദഹാസത്തോടെ) അതേ അതേ . അറിവുണ്ട് , ഇല്ലേ?ഇരുട്ടാകുന്നു. വേഗം പോകാം.
ഈ പാലം കടന്നാൽ ഒരു എളുപ്പ വഴിയുണ്ടു്. അ
8*

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.