താൾ:Sabhapravesam Parayanthullal.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അർജ്ജുനനഗ്രജനാകുംഭീമസേനൻമഹാദുഷ്ടൻ
ലജ്ജകൂടാതെവൻനമ്മേവാലെടുക്കുംതത്രചെന്നാൽ
പൊണ്ണനാംഭിമനെത്തെല്ലുംഭീതിയില്ലാനമുക്കുള്ളിൽ
അണ്ണനെന്തിന്നുകൂസുന്നുഎന്നുദുശ്ശാസനൻചൊന്നാൻ
കർണ്ണനുമങ്ങനെപക്ഷം,ശകുനിക്കുമതുപക്ഷം
നിർണ്ണയിച്ചുപുറപ്പാടുകൂട്ടിദുര്യോധനനപ്പോൾ
താതനോടുയാത്രചോൽവാനൊരുമ്പേട്ടുനൂറ്റുപേരും
ജാതമോദംശകുനിയുംകർണ്ണനുമാദരവോടെ
ജനകന്നുംകണ്ണുകാണാ,ജനനിക്കുംകണ്ണുകാണാ
തന്നയന്മാരരികത്തുചെന്നുകൂപ്പിച്ചുമച്ചപ്പോൾ
ചുമക്കുന്നാരെടായെന്നുധൃതരാഷ്ട്രഗിരംകെട്ടു
ചുമക്കുന്നതടിയങ്ങളെന്നവരുമുണർത്തിച്ചു
ഉണ്ണികൾക്കെന്തൊരുദ്യോഗംഎന്നുതാതൻഅടിയങ്ങൾ
കണ്ണൂരണ്ടുംസഫലമാക്കീടുവാനായിതുടങ്ങുന്നു
മക്കളേ!നിങ്ങടെവാക്കിന്നർത്ഥമുണ്ടായീലെന്നഛൻ
മിക്കവാറുംമുണർത്തിക്കാമർത്ഥമുണ്ടായില്ലെന്നാകിൽ
ധർമ്മജന്റെപുരംതന്നിലുണ്ടുപോലുമോരാശ്ചര്യം
രമ്യമാകുംസഭാസ്ഥാനംതീർത്തുപോൽ ദാനവാശാരി
അദ്ധ്വഗന്മാർപറഞ്ഞേവംകേട്ടുഞങ്ങളതുകാണ്മാൻ
അത്രനിന്നുപുറപ്പെട്ടുജനകൻസമ്മതിക്കേണം
അതുകാണാത്തവരുടെകണ്ണൂരണ്ടുംപാഴിലെന്നു
പഥികന്മാർപറയുന്നുപാർത്തുകണ്ടാലറിഞ്ഞീടാം
എങ്കിലെൻമക്കളെചെന്നുകണ്ടുവേഗേനപൊന്നാലും
ശങ്കവേണംമനക്കാമ്പിൽശത്രുരാജ്യത്തുചെല്ലുമ്പോൾ
ഇജ്ജനത്തെഅവർക്കാർക്കുമിഷ്ടമില്ലെന്നറിഞ്ഞാലും
അർജ്ജുനൻഭീമനുംകൂടെച്ചതികൂട്ടുന്നതോർക്കേണം
അത്രയുമല്ലതിനോക്കാളുണ്ടൊരുദുർഘടമിപ്പോൾ
എത്രയുംബന്ധുവായിട്ടുണ്ടേഷണിക്കാനെന്നങ്ങേകൻ
ശത്രുപക്ഷക്കാരിൽമുൻപൻശാഠ്യമോരോന്നുളവാക്കും
അത്രനമ്മേച്ചതിപ്പാനല്ലാതേമറ്റുതൊഴിലില്ല
താനല്ലെന്ന്‌ഭാവിക്കുന്തരംനോക്കിപ്രയോഗിക്കും
സ്ഥാനത്തങ്ങോരേടത്തുംതന്റെവേഷംകാട്ടുകില്ല
മാനത്തുപറക്കുന്നപരുന്തുപക്ഷിയെപ്പോലെ
മീനത്തെക്കൊക്കിലാക്കികൊണ്ടുപോയെഅറിഞ്ഞിടു
കപ്പാനുംമടിയില്ലാകാമിനിമാർകളെപ്പാട്ടിൽ
വയ്പാനുംമടിയില്ലാവധിപ്പാനുംമടിയില്ല
നമ്മെചെണ്ടകൊട്ടിപ്പാൻതരംനോക്കിനടക്കുന്നു
നന്മക്കുനിരൂപിച്ചിട്ടബന്ധംവന്നുപോകൊല്ലാ
വെട്ടത്തുകാണുകില്ലപിറകെനിന്നൊരുവെടി
പൊട്ടിക്കുന്നതേകേൾക്കുചത്തുവീഴുന്നതേകാണു
അങ്ങിനെയുള്ളൊരുദേഹമങ്ങിരുന്നുപ്രയോഗിക്കു
മെങ്ങിനെയെന്നറിയാതെഇജ്ജനത്തെച്ചതികൂട്ടും
എന്നുടെമക്കളെനിങ്ങളായവന്റെകപടത്തിൽ
ചെന്നുച്ചാടിവലയാതെപോന്നുകൊൾവിൻവിരവോടെ
സജ്ജനങ്ങളിരിക്കുന്നദിക്കിലേസഞ്ചാരിക്കാവു
ദുർജ്ജനങ്ങളോടുചേർന്നാൽദൂഷണംസംഭവിച്ചീടും
ഒാട്ടുപാത്രങ്ങളിൽനല്ലപുളിച്ചതൈരൊഴിച്ചെന്നാൽ
കൂട്ടുവാൻകൊള്ളരുതെന്നുകേട്ടുകണ്ടീടുന്നതല്ലോ
കാട്ടുമൂർഖപ്പാമ്പിനെക്കൈകൊണ്ടുമെല്ലെത്തലോടിത്തൻ
പാട്ടിലാക്കാമെന്നുമോഹംമാനുഷന്മാർക്കുളവാമോ
അജ്ജനങ്ങൾക്കിജ്ജനത്തോടുള്ളവൈരം പോകയില്ല
ഇജ്ജനങ്ങൾക്കജ്ജനത്തോടുള്ളവൈരവുമപ്രകാരം
രണ്ടുക്കൂട്ടക്കാരുമായിച്ചേരുവാനുള്ളദുർമ്മോഹം
കൊണ്ടുപാഴിൽപ്രയത്നങ്ങൾചെയ്തുഞാൻമക്കളേകേൾപ്പിൻ!
എലിയുംപൂച്ചയുംതമ്മിൽകീരിയുംസർപ്പവുംതമ്മിൽ
പുലിയുംഗോക്കളുംതമ്മിൽകാക്കയുംമൂങ്ങയുംതമ്മിൽ
ഒരുനാൾചേർച്ചയുണ്ടാമോഎന്നപോലെകണ്ടുകൊൾവിൻ

"https://ml.wikisource.org/w/index.php?title=താൾ:Sabhapravesam_Parayanthullal.pdf/11&oldid=206880" എന്ന താളിൽനിന്ന് ശേഖരിച്ചത്