താൾ:Puthenpaana.djvu/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
114
ദൈവമാതാവിന്റെ വ്യാകുലപ്രബന്ധം
 


ഭയങ്കരം നീയുടനെ വരാഞ്ഞാൽ
തൂങ്ങും തലചായ്ച്ചനുവാദമോടും
നീ ചെയ്തതെല്ലാം ദയയാൽ പൊറുക്കും
അഴിഞ്ഞു ചിത്തം വരിക പ്രിയത്താൽ
നിർവൃത്തികൾക്കുത്തരമെന്തു കാൺക
കൺകൊണ്ടുപാർക്കും തഴുകും വരുമ്പോൾ
അങ്ങേ പ്രിയം കണ്ടലിയാത്തതെ
ഉള്ളം തുറന്നു ചതിയൊട്ടുമില്ല
തൻ ചങ്കിലും ചേർപ്പതിനാശയുണ്ട്
അതിന്നു യോഗക്രിയകൾ നിനക്കു
മില്ലെന്നതോർത്താൽ ചരണം പിടിക്ക
തൃക്കാൽ ഗ്രഹിച്ചാൽ കഴുകും കൃതത്തിൻ
കറയതിൽ നിന്നുവരുന്ന രക്തം
ദേവത്വസിംഹാസന പുണ്യദേഹം
മുത്തുന്നു ഞാൻ സർവ്വ മനഃപ്രിയത്താൽ
നിൻ ചോരയാൽ ഭൂമി നനഞ്ഞകാലം
മയം ധരിക്കും സുകൃതം ഫലിക്കും
നിന്റെ ക്ഷതം മിന്നുന്ന പത്മരാഗം
ദ്യോവിന്റെ ജനത്തിൽ സുഖമാവഹിക്കും
ആദിത്യനേക്കാൾ ബഹുരശ്മിയാലും
അറ്റം വരാതെ സതതം വിളങ്ങും
ചെയ്ത്താൻ സുതന്റെ മുറിവാൽ മുറിഞ്ഞു
തൻ മൃത്യുവാലും മരണം വരിച്ചു
രണ്ടിൻബലം കെട്ടതിൽ സഹായം
മോക്ഷത്തിലെ വാതിലും നീ തുറന്നു
ഞങ്ങൾക്കു മേലിൽ സുഖലാഭമാവാൻ
ഈവണ്ണമമ്മ പ്രിയമോടു ചൊന്നാൾ
ആ രണ്ടു ദുഃഖം നിയതം മനസ്സിൽ
നന്മേ ഗ്രഹിപ്പിച്ചരുളേണമമ്മേ.

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/116&oldid=216058" എന്ന താളിൽനിന്ന് ശേഖരിച്ചത്