താൾ:Puranakadhakal Part 1 1949.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കപോതചരിതം
35

നിൎഗ്ഗമിച്ച ഉടനെ ദിവ്യമായ ഒരു ശരീരത്തെ പ്രാപിച്ചു് ആകാശദേശത്തിൽ വിമാനത്തിൽ കയറിയിരിക്കുന്ന ഭർത്താവിനെ കാണുകയും ഒരുമിച്ചു അതിൽ കയറി സുകൃതംകൊണ്ടു സമ്പാദിച്ച സ്വർലോകത്തിലേയ്ക്കു ഗമിക്കുകയും ചെയ്തു.

കപോതദമ്പതികൾ സ്വൎഗ്ഗത്തേയ്ക്കു പേകുന്നതു കണ്ടുംകൊണ്ടു നിന്നിരുന്ന വേടൻ അന്നുമുതൽ അവയെപ്പോലെ ധമ്മം അനുഷ്ഠിച്ചു് അനശ്വരമായ സ്വൎഗ്ഗവാസസുഖം സമ്പാദിക്കാൻ ഉറയ്ക്കുകയും സർവ്വവും സന്യസിച്ചു വായ്വാഹാരനായി തപസ്സു തുടങ്ങുകയും ചെയ്തു. തപസ്സു ചെയ്യാൻ യോഗ്യമായ ഒരു പ്രദേശം അന്വേഷിച്ചുകൊണ്ടു് കാടുതോറും ചുററിനടന്നിരുന്ന അവൻ ഒരു ദിവസം തെളിഞ്ഞ തണുപ്പുള്ള വെള്ളവും താമരപ്പൂക്കളും നിറഞ്ഞ വലിയൊരു തടാകവും അതിൻറെ തീരത്തിൽ താപസന്മാർക്കു താമസിപ്പാൻ തക്കതായ സ്ഥലവും കണ്ടെത്തി. ചുററും പറന്നു സ്വൈരമായി സഞ്ചരിച്ചിരുന്ന പക്ഷികളെ തിരിഞ്ഞു നോക്കുകകൂടി ചെയ്യാതെ വേടൻ സരസ്സമീപത്തിലേയ്ക്കും നടന്നപ്പോൾ വഴിക്കുണ്ടായിരുന്ന മൂൎച്ചയുള്ള മുള്ളുകൾ തട്ടി മേലെല്ലാം മുറിഞ്ഞു. അങ്ങിനെ അവൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കെ, പൊടുന്നനവേ ഒരു കാറ്റടിക്കുകയും അടുത്ത പ്രദേശത്തിൽ ഉണങ്ങിനിന്നിരുന്ന മരങ്ങൾ തമ്മിൽ കൂട്ടിമുട്ടി കാട്ടുതീയ്യ് കത്തിത്തുടങ്ങകയും ചെയ്തു. ചരങ്ങളും അചരങ്ങളുമായ ജീവജാലങ്ങളെ യെല്ലാം ദഹി

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/41&oldid=214058" എന്ന താളിൽനിന്ന് ശേഖരിച്ചത്