താൾ:Pracheena Malayalam 2.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മനുസംഹിത ൧൧ അ

‘ബ്രഹ്മഹത്യാസുരാപാനം സ്തേയം ഗുർവംഗതാഗമഃ
മഹാന്തിപാതകാന്യാഹുസ്സംസർഗ്ഗാശ്ഛാപിതൈസ്സഹ
സ്വർണ്ണസ്തെയീസുരാപായീ ബ്രഹ്മഹാഗുരുതല്പഗഃ
മഹാപാതകിനസ്തെവൈതത്സംസർഗ്ഗീച പഞ്ചമഃ’


  ഈ പ്രമാണപ്രകാരവും വീരഹത്തിയാകട്ടെ അല്ലെങ്കിൽ ബ്രഹ്മഹത്തിയാകട്ടേ ഉള്ളവരായ പാതകരോടുള്ള ഏറ്റവും അടുത്ത സംസർഗ്ഗം നിമിത്തം ഇവരും (ബ്രാഹ്മണരും) പാതകികൾ തന്നെയെന്നു ന്യായം കൊണ്ടു സിദ്ധിക്കുന്നു. അത്രയുമല്ല, കുലയ്ക്ക് ഉത്സാഹിപ്പിക്കുക, സഹായിക്കുക, കുലഭ്രഷ്ടുവരുത്തുക, ഇതുകൾ നിമിത്തം മഹാദുഷ്ടരെന്നും കൂടി സിദ്ധിക്കുന്നു. കാരയിതാവിനു ദോഷമുഭയ ലോക പ്രസിദ്ധമാണല്ലൊ.


  ഇനിയും ബ്രാഹ്മണന്നു് വീരഹത്യ അല്ലെങ്കിൽ ബ്രഹ്മഹത്യാദോഷം സംഭവിച്ചാൽ ആയതു (ആ ബ്രഹ്മഹത്യാ ദോഷത്തിനു്) അവന്നും അവന്റെ കുലത്തിനും ക്ഷത്രിയ മര്യാദയും മരുമക്കത്തായവുമായിട്ടും അവരോടു പല പ്രകാരത്തിൽ ചേരുന്നവരും ഏതദ്ദോഷകാരയിതാക്കന്മാരും ആയ ബ്രാഹ്മണരെ സ്പർശിക്കാത്ത വിധത്തിലും പരിണമിക്കുമെന്നുള്ളതു് ആശ്ചര്യകരമാകാതിരിക്കയില്ല.


  ഇനിയും ഇപ്രകാരം ദോഷപ്പെട്ടവർ (നമ്പിടിമാർ) മറ്റവരോടു നിർബന്ധിച്ചു ശരിയാക്കിച്ചു കൊള്ളാതെ ഇങ്ങനെ അടങ്ങിപാർക്കുന്നതു കൊണ്ടും ഈ സംഗതി നടന്നതല്ലെന്നു നിശ്ചയിക്കേണ്ടിയിരിക്കുന്നു.

  എന്നാൽ നിർബന്ധിച്ചാലും ബ്രാഹ്മണരിവരെ ശരിയാക്കി ചേർത്തുകൊള്ളുകയില്ലായെന്നുള്ളതുകൊണ്ടാണെങ്കിൽ, അപ്രകാരമുള്ള ദുഷ്ടന്മാരുടെ സംസർഗ്ഗം ഇനിയും അധികമധികം ദോഷവർദ്ധനയ്ക്കു കാരണമെന്നറിഞ്ഞാൽ പിന്നെയും ഇവരെ സ്വവംശ വർദ്ധകന്മാരാക്കുന്നതിനു് അനുവദിക്കാനിടയില്ല.


  ഇതെല്ലാം കൊണ്ടും ഇവർ പറയുന്ന പ്രകാരം ഒന്നുമല്ലെന്നും ഈ ബ്രാഹ്മണർക്കു് വെളിയിൽ പറയാൻ പാടില്ലാത്ത വിധത്തിലുള്ള തകരാറുകളിതിലുമുണ്ടെന്നും നിശ്ചയിക്കേണ്ടിയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/38&oldid=215678" എന്ന താളിൽനിന്ന് ശേഖരിച്ചത്