ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഞങ്ങളുടെ വായനശാല
ശ്ശേഷമാല-[ഗ്രന്ഥകർത്താവ് മരുത്തൂർ കരുണാകരമേനോനവർകൾ.]
പ്രക്രതിയിലുള്ള ഭാവങ്ങളെ വർണ്ണച്ചു തന്മയത്വം വരുത്തി രസിപ്പിക്കുന്നതാണ് കവിത. ശബ്ദസാദ്രശ്യം പിടിച്ചു വിസദ്രൾങ്ങളായ അർത്ഥങ്ങളെപ്പോലും ഒന്നിച്ചു കാണിക്കുന്നത് ഒരുമാതിരി 'ചെപ്പടിവിദ്യയാണ്' ഇവയിൽ ഏതിനെയാണ് സഹൃദയൻമാർ അഭിനന്ദിക്കുന്നതെന്നുള്ള സംഗതി രഘുവംശപ്രണേതാവായ കാളീദാസന്റയ്യം, വാസവദത്തകർത്താവായ 'സുബന്ധു'വിന്റേയും യശസ്സിന്റ താർതമ്യത്വംകൊണ്ടു തന്നെ തെളിയുന്നുണ്ട്. മലയാളഭാഷായോഷയ്കു കിട്ടിയ ഈ പുതിയ മാലയിൽ 'വാസന' വിളയാടുന്നുണ്ട്. സംസ്ക്രതകവികൾ പലപ്പോഴും ഉപയോഗിച്ചു പഴക്കം തട്ടിയ പല ശ്ശേഷപുഷ്പങ്ങളും ഇടയ്കിടയ്കു കുത്തിത്തൂടർത്തി
ചമച്ചിട്ടുള്ള ഈ മാല പഴക്കക്കുറ്റം പറഞ്ഞു തള്ളാതിരിപ്പാൻ കേരള ഭാഷയോടു ഞങ്ങൾ ശിപാർശ ചെയ്യുന്നു.
[2] ഭാഷാഭ്രഷണം-[രണ്ടാം പതിപ്പ്]. ബി.വി. ബുക്കുഡിപ്പ,തിരുവനന്ദപുരം വിജ 1ക4ണ]
സാഹിത്യലോകത്തിൽ പ്രഖ്യാതിയും പ്രതിഷ്ടയും സമ്പാടിച്ചിട്ടുള്ള ഈ വിശിഷ്ട്ട്ടഗ്രന്ഥത്തെപറ്റി ഇപ്പോൾ ഒരു നിരൂപണം ചെയ്യേണ്ട ആവശ്യമില്ല. ഗ്രന്ഥകർത്താവായ കേരളപാണിനി, ഗദ്യമെഴുതുന്നതിൽ ബാലന്മാരിൽ സഹായിപ്പാനായി ഒരു പുതിയ പുസ്തകം ചമയ്ക്കുന്നതായി രണ്ടാം പതിപ്പിന്റെ മുഖവുരയിൽ പ്രസ്താവിച്ചിരിക്കുന്നതു ഭാഷാഭിമാനികൾക്കു സന്തോഷഹേതു തന്നെ . അച്ചടി നന്നായിട്ടുണ്ട്.
അഭിപ്രായത്തിന്നായി അയച്ചുതന്നിട്ടുള്ള പല പുസ്തകങ്ങളും സംഗതിവശാൽ നിർത്തിവെക്കേണ്ടിവന്നിട്ടുണ്ട്. അടുത്ത അവസരത്തിൽ അവയെ നിരൂപിക്കുന്നതാണെന്നു പുസ്തകപ്രേഷകന്മാരെ അറിയിച്ചു കൊള്ളുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.