അകവൂർ ചാത്തൻ ൧൫൭ അവനീമട്ടു സേവിക്കു- മവനീദേവപുംഗവൻ ഭുവനേ കീർത്തി ചീർത്തുള്ളോൻ ഭവനെസ്സേവ ചെയവൻ. ൪
അപ്രമേയഗുണം ചേരും വിപ്രമാന്യപ്രവൃത്തികൾ അപ്രമാണി വിടാതെല്ലാ- മുൾപ്രമോദാൽ നടത്തിനാൻ. ൫
അരുണോദയവും കണ്ട- ത്തരുണദ്വിജനേകദാ ഒരു നല്ലാറു ചേരുമ്പോ- ഴൊരു നല്ലാരുമെത്തിനാൾ. ൬
കാറണിക്കൂന്തൽ കെട്ടാതി- ട്ടാറണഞ്ഞക്കൃശോദരി മാറണിക്കൊങ്കയാൾ മാര- മാരണം പോലെയുള്ളവൾ. ൭
മുടിയും ധൈർയ്യമോടന്നാ മുടിയും മുഖഭംഗിയും ചൊടിയും കണ്ടവൻ നിന്ന പടിയേ നിന്നിതന്ധനായ്. ൮
'തമ്പുരാൻ തിണ്ടൊലാ'യെന്നായ് തേൻപുരണ്ടുള്ള വാക്കുകൾ പിമ്പു രാജീവബണന്റെ വമ്പുരച്ചു തിരിച്ചുതേ. ൯
തീണ്ടുന്ന ജാതിയാണെന്നു കണ്ടുനില്ലാതെ മന്മഥൻ വേണ്ടുന്നധൈർയ്യമമ്പെയ്തു വീണ്ടുന്നേർപ്പിച്ചു വിപ്രനിൽ. ൧൦
അരുതാത്തവളിൽ ക്കാമ- വിരുതാലുള്ളിലാഗ്രഹം പെരുതയ്ക്കണ്ടു ഭൂദേവൻ പൂരതാപമിയന്നുതേ. ൧൧
കണ്ണടച്ച ദ്വിജൻ വേണ്ടും വണ്ണം ധ്യാനിക്കവേ ശിവൻ തൂർണ്ണമന്നദ്ധനാരീശൻ പൂർണ്ണനാരീശനായിതേ. ൧൨
അകത്തുള്ളവരേത്തീരേ- യകത്തയൊരു നീചയാൾ അകത്തുള്ളവളായവന്നോ രഘത്താൽ മാഴ്കിനാൻ ദ്വിജൻ. ൧൩
പാപമാമീ വിചാരത്തിൻ വേർ പറിപ്പാൻ കുഴങ്ങുവോൻ പേർ പരം പാരിൽ നട്ടുള്ളോൻ താപമേറിത്തളർന്നുതേ. ൧൪
നൂനം പാപമറും തീർത്ഥ- സ്നാനംകൊണ്ടെന്നു വൈദികൻ ഊനമറ്റോതിയദ്ധാത്രീ- വാനവൻ പോയതിന്നുടൻ. ൧൫
ചീർത്ത ഭക്തിയൊടും ഭൃത്യൻ ചാത്തൊത്തു നടന്നവൻ തീർത്ഥങ്ങളാടിനാൻ പാപം
നേർകന്മഷനാകുവാൻ. ൧൬
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.