ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
39

പിടികൂടി ന്യായാധിപന്റെ മുമ്പിൽ കൊണ്ടു പോയി. അയാൾ മോഷണം നടത്തിയതായി ആവലാതി ബോധിപ്പിച്ചു. പരിശോധിച്ചു നോക്കിയതിൽ, യാത്രക്കാരന്റെ പക്കൽ ആ ഉരുപ്പടികളൊന്നും കണ്ടില്ല. പ്രതിയെ തടവിൽ വയ്ക്കണമെന്നു് ന്യായാധിപൻ വിചാരിച്ചു. അപ്പോൾ ആ യാത്രക്കാരൻ ഇങ്ങനെ ബോധിപ്പിച്ചു:-

"ഈ കച്ചവടക്കാർ തീരെ ആലോചന യില്ലാത്തവരാണു്. നേരിട്ടു കാണാതെയും ഒരു


വസ്തുവിനെപ്പറ്റി പലതും ഗ്രഹിക്കാം. പക്ഷേ അതു മനസ്സിലാക്കാനുള്ള ബുദ്ധിശക്തി ഇവർക്കില്ല. വാസ്തവത്തിൽ ഒട്ടകത്തിനെ ഞാൻ കണ്ടില്ല. എങ്കിലും അതു കൈവിട്ടു തിരിഞ്ഞു പോയിരിക്കും എന്നും എനിക്കു മനസ്സിലായി.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/45&oldid=221476" എന്ന താളിൽനിന്ന് ശേഖരിച്ചത്