ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
(148) ഉപന്യാസങ്ങൾ.കെ.എം
രുന്നുവെന്നു നോക്കുക.പ്രേമാത്മകനായും സുന്ദരാകാരനായും ഗാ
നസ്വത്രപനായുമിരിക്കുന്ന സാക്ഷാൽ ജഗദീശ്വരൻതന്നെ മൂത്തി
മോനായി അവതരിച്ച്സ്വതത്ത്വങ്ങളേയും സ്വമാഹാത്മ്യങ്ങളേയും
വാഗ്രൂവേണ പ്രകാശിപ്പിച്ചിരിക്കുന്നു. അതാണ് യഥാത്ഥമായ
ഗീതം;അതാണ് യഥാത്ഥമായ കവിത;അദ്ദേഹമാണ് യഥാത്ഥ
കവി.ബാക്കിയുളളവരെല്ലാം അതിൽ താഴെയുളള സ്ഥാനാത്തെ മാ
ത്രം വഹിക്കുന്നതേയുളളു.
ഒരു പദ്യത്തിൽ വൃത്തം, പ്രാസം മുതലായവകൊണ്ടുണ്ടാവു
ന്ന ശ്രാവ്യത മേല്പറഞ്ഞ ഗാനരസത്തെ സൂചിപ്പിക്കുകതന്നെയാ
ണ്. പക്ഷേ അതു കേവലം തൊലിപ്പുറമെ മാത്രമുളളതാകുന്നു. വി
ചാരശീലന്മാർ അതിൽ ശ്രദ്ധ വെക്കുകയില്ല. അവർ അതുകൊ
ണ്ടു ത്രപ്തിപ്പെടുന്നതുമില്ല.എങ്കിലും ആരംഭാവസ്ഥയിൽ അതു വേ
ണ്ടതാണ്താനും.
ഇംഗ്ലിഷ് പണ്ഡിതനും മഹാ വിചാരശീലനുമായ മുൻപറഞ്ഞ
കാർലൈൽ എന്ന മഹാൻ കവിതയെപ്പററി എഴുതീട്ടുളള ഏഭിപ്രാ
യത്തെ ഇവിടെ ചേക്കാം"ഗാനരസത്തോടുകൂടി രചിക്കപ്പെ
ട്ടിട്ടുളള ഒരു വാക്യത്തെ എവിടെ കാണുന്നുവോ അതിൽ ആന്തര
മായിട്ട് ഉൽകൃഷ്ടമായ ഒരത്ഥമുണ്ടാകമെന്നു കരുതാവുന്നതാണ് എ
ന്ന് കോളറിജ് എന്ന മഹാൻ പറയുകയുണ്ടായിട്ടുണ്ട്. അതിൽ വ
ളരെ വാസതവമുണ്ട്. എന്തെന്നാൽ, ദേഹവുമാത്മാവുമെന്നപോ
ലെ വാക്കു അത്ഥവും വളരെ സംബന്ധപ്പെട്ടാണിരിക്കുന്നത്.ഗാ
നം! പഴമായിലുളള ഋഷീശ്വരന്മാരുടെ കൃതികളെല്ലാം ഗീതങ്ങളാ
കുന്നു. യഥാത്ഥമായ എലിലാ കവിതകളും ഗീതങ്ങളാണ്. ചില കി
ണികിണീശബ്ദങ്ങളോടുകൂടി ഞെക്കിത്തൂറിച്ചുണ്ടാക്കുന്ന ഒരു വാ
ക്യം വ്യാകരണശാസ്രത്തെ. ദുഷിപ്പിക്കുന്നതിന്നും വായനക്കാരെ
ദുഃഖിപ്പിക്കുന്നതിന്നും മാത്രമായ ഒരു വാക്യം കവിതയാണെന്ന
ഭിമാനിക്കുന്നവന്നു വിചാരമായിട്ടു വല്ലതുമുണ്ടെങ്കിൽ അതു മാത്രമേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.