ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമർപ്പണം
എനിയ്ക്കു സിദ്ധിച്ചിട്ടുള്ള സകല ഗുണങ്ങളുടേയും ഉത്ഭവസ്ഥാനമായി പരിലസിച്ചിരുന്ന ദേഹവും ശാന്തശീലനും സൽഗുണസമ്പൂർണ്ണനും തൻെറ പരിചിതന്മാർ ഏവരുടേയും സ്നേഹ പാത്രവും ആയി മാതൃകായോഗ്യമായ വിധത്തിൽ ജീവിച്ച്, 1929 സെപ്റ്റംബർ 23-ാംനു 67-ാമത്തെ വയസ്സിൽ, വാത്സല്യ സന്താനങ്ങൾക്കും സ്വജനങ്ങൾക്കും ശ്രേഷ്ഠമായ ഉപദേശങ്ങൾനൾകിയും അവസാന നിമിഷംവരേയും മശിഹായുടെ മാധുര്യമേറിയ തിരുനാമം ഉച്ചരിച്ചുംകൊണ്ട് ഭാഗ്യമരണം പ്രാപിച്ച
എൻെറ പ്രിയ പിതാവിൻെറ നിത്യസ്മാരകമായി എൻെറ ആദ്യകൃതിയായ ഈ പാവന ചരിതത്തെ വിനീത പുത്രനായ ഞാൻ ഭക്തിപുരസ്സരം സമർപ്പിച്ചുകൊള്ളുന്നു
ചാക്കൊ ഐസക്ക് ളാച്ചുംതറ കാവാലം