ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧൬ ജാനകീപരിണയം അഞ്ചാമങ്കം
(എന്ന ചുററിനടന്നു നോക്കീട്ട) താത! ഗൃദ്ധ്രരാജ! പൂജ്യനായ അങ്ങെ ദശരപുത്രനായ ഞാൻ നമസ്കുരിക്കുന്ന. ജടായു - ഉണ്ണി! ദീർഗ്ഘായുസ്സായ്ഭവിക്കുന്നു. സീതാ - ആര്യ!അങ്ങെക്കു നമസ്കാരം. ജടായു - വഝേ! വീരനായ ശിശു ഉണ്ടാകട്ടെ . രാമൻ - (ലക്ഷ്മണനെ ആലിംഗനം ചെയ്ത) ഭാഗ്യത്താൽ വിജയിയായ ഉണ്ണിയെ ഞാൻ കാണുന്നു. ലക്ഷ്മണൻ - എല്ലാം താതജടായുവിൻറ്റെ അനുഗ്രഹം തന്നെ. ജടായു - ഉണിയുടെ ജയത്തെ രാമഭദ്രൻ കണ്ടുവൊ? രാമൻ - ഞങ്ങൾ പർവതശിഖരത്തിലിരുന്ന എല്ലാം കണ്ടു. സീതാ - എന്നാൽ ആ രാക്ഷസൻറ്റെയും രാക്ഷസിയുടേയും പേരും വാസസ്ഥലവും മനസ്സിലായില്ല. ജടായു - ജനസ്ഥാനത്തിൽ സഞ്ചരിക്കുന്ന വിരാധനാണ ആ രാക്ഷസൻ. *ആശരരീരേഴായിര മീശനതിൽഖരനുമായിയൊരുഭാത്തും ക്ലേശിപ്പിപ്പതുമുനികളെ യാശുവിരാധൻതനിച്ചമറുഭാഗത്തും ആ രാക്ഷസി ഖരൻറെ അനുജയായ ശൂർപ്പണഖയാണ. രാമൻ - വിരാധനെത്തന്നെയാണൊ ഉണ്ണി കൊന്നത? (എന്ന സ്നേഹബഹുമാനങ്ങളോടുകൂടി ലക്ഷ്മണനെ നോക്കുന്നു.) (ലക്ഷ്മണൻ തല താഴ്ത്തി നില്ക്കുന്നു.) ജടായു - അതെ. രാമൻ - എൻറെ ഓഹരിക്കു മററുള്ള രാക്ഷസരെ എല്ലാം കൊല്ലേണ്ടതാണെന്ന തീർച്ചപ്പെട്ടു. ജടായു - ശൂർപ്പണഖയുടെ വൈരൂപ്യത്തെ കണ്ടാൽ ഖരൻ കോപിച്ച ഒരു മുഹുർതത്തിന്നുള്ളിൽ ഉണ്ണിയോടു യുദ്ധത്തിന്ന വരും.
രാമൻ - (ഉഝാഹത്തോടുകൂടി) വരട്ടെ , ഹാനി എന്തുള്ള. ജടായു - ഞാനിപ്പോൾ കുഞ്ജവാൻ പർവ്വതത്തിൻറെ ശിഖരത്തിൽ ചെന്നിരുന്ന ക്ഷീണം തീർപ്പാൻ വിചാരിക്കുന്നു രാമൻ - ആര്യൻറെ ഇഷ്ടംപോലെയാകട്ടെ. ജടായു -ഇനിമേ ഉണ്ണി നല്ല ജാഗ്രതയോടുകൂടിയിരിക്കണം, (എന്ന പോയി)
(അണിയറയിൽ)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.