കിളിപ്പാട്ട് 845
സത്സമക്ഷത്തിൽപരംസംഗരംചെയ്തിട്ടിപ്പോൾ
മർത്യവിഗ്രഹംവെടിഞ്ഞങ്ങുപോയ് സ്വർഗ്ഗംപുക്കു
പഥ്യമാചരിയ്ക്കുന്നതമ്പിതാവിനെക്കണ്ടു
സൌഖ്യമായമർന്നാലുംശക്രജന്മാവെതെല്ലും
ശകൃമല്ലോർത്താലിന്നുമജ്ജയംധരിച്ചാലും
ഇത്തരംസഹിയ്ക്കുവാനാകാത്തവാക്യംകേട്ടു
ശക്തനാംശതക്രതുനന്ദനൻധനഞ്ജയൻ
ക്രുദ്ധനായെരിഞ്ഞാശുരുഗ്മഭ്രഷിതങ്ങളാ
മുത്തമാശുഗങ്ങളായുള്ളവനിവാരണ
മെന്നിയെശരീരത്തിലെത്തിയേറുകമൂലം
ഭിന്നനായേറ്റംനീറ്റംപൂണ്ടുതാനെന്നാകിലും
മന്ദമായ് രണംവിട്ടുമാറാതെകിരീടിജൻ
അസ്രൂസഞ്ചയംചൊരിഞ്ഞാപാദചൂഢംമെയ്യി
ലസ്രപൂർണ്ണമാംതുളക്കണ്ണാരായിരംതീർത്തു
നിശ്ചയംശരീരകൊണ്ടീന്ദ്രജൻഭവാനിപ്പോ
ളച്ഛനോടൊക്കംന്ത്രനമെന്നാക്കികിരീടിയെ
വിദ്രുതെനിയന്ത്രവാഹങ്ങളോടൊന്നിച്ചങ്ങു
തദ്രഥത്തേയുംസ്തബ്ധമാക്കിനിന്നാർത്തീടിനാൻ
നാകിനായകാത്മജൻപിന്നെയുംശരങ്ങളെ
ത്തൂകിനാനവയെല്ലാമങ്ങണഞ്ഞീടുംമുമ്പിൽ
കാലരൂപിയാംബഭ്ര വാഹനൻതൃണങ്ങളെ
പ്പോലഹോനുറുക്കിവീഴ്ത്തീടിനാൻതദന്തരേ
ഗംഗതൻമഹാശാപംപറ്റുവാനടുക്കയാൽ
സംഗരേമോഹംകൊണ്ടുസവ്യസാചിയാംവീരൻ
വിൽപ്രയോഗവുംമറന്നുൾപ്പെടുംഭയംകൊണ്ടു
വിഭ്രമംകലർന്നങ്ങുനിന്നുപോതിന്മദ്ധ്യേ
ജ്വാലയാംബാണംകാലസന്നിഭംകാലാനല
ജ്വാലയാജടാലമായുള്ളതങ്ങെടുത്തുടൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.