കിളിപ്പാട്ട്. 537
തപ്തമാം മിന്നലും വെട്ടുമിടികളും
തിങ്ങുംകളകളത്തോടെ തെളുതെളെ-
യെങ്ങും നിറഞ്ഞുപൊകഞ്ഞെരിഞ്ഞങ്ങിനെ
വിശ്വാവസാനപ്രദീപ്തസർവ്വാദിത്യ
വൈശ്വാനരജ്വാലയെന്നുതോന്നും പടി
ഫൂൽക്കാരഹുങ്കാരമുഖ്യഘോഷങ്ങളും
നോക്കാവതല്ലാതഘോരത്വവും പൂണ്ടു
ബ്രഹ്മാണ്ഡമെല്ലാം പിളർന്നുഭസ്മീകരി
ച്ചമ്മാറുതുള്ളും പ്രഭാവം തികഞ്ഞതായ്
ബ്രഹ്മാസ്ത്രവും തഥാനാരായണാസ്ത്രവും
സമ്മാന്ന്യമായുള്ളവൈകുണ്ഠചക്രവും
കാമവൈരിയ്ക്കുള്ളപാശുപതാസ്ത്രവും
ശൂലവും മാനിച്ചുചാഞ്ചല്യമെന്നിയെ
സഖ്യമേകീടുവാൻ തക്കതായെത്രയും
മുഖ്യമാം ധാമ്നിമുങ്ങിക്കുളിച്ചങ്ങിനെ
എങ്ങുസുധന്ന്വോത്തമാംഗമെന്നുംതിര-
ഞ്ഞങ്ങുചെല്ലുന്നേരമാകാശവാസികൾ
ഗന്ധർവ്വസിദ്ധവിദ്യാധരർ തൊട്ടവർ
ചന്തംകലർന്നീടുമപ്സരോനാരികൾ
എന്നിവർ പേടിച്ചുമണ്ടിമാറീടിനാ-
രെന്നപോലുള്ള മർത്ത്യന്മാരുമാകവെ
മർത്ത്യർപോലെ പാർത്ഥശസ്ത്രസന്ധർശനെ
മൃത്യുഭീതിഭ്രമം പൂണ്ടുമണ്ടീടിനാർ
ഹസ്തിതേരശ്വവാദ്യാദികോലാഹല-
മസ്തമിച്ചെന്നപോലായീരണാജിരേ
സ്വസ്തിയോടും പുറപ്പെട്ടബാണാരവ-
ഗ്രസ്തമായൊന്നുമേകേൾക്കുന്നതില്ലഹോ
എന്തിതെന്നെത്രയും വിസ്മയം തേടിനാ-
നന്തരം ഗേഹം സകേതുവാം മന്നവൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.