താൾ:GkVI22d.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 83

അല്ല ഞാൻ തൽക്ഷണം എന്റെ പിതാവിനോടു പന്ത്രണ്ടു ലെ
ഗ്യോൻ ദൂതരിലും അധികം എനിക്കു നിറുത്തേണ്ടതിന്നു അപേക്ഷി
ച്ചുകൂടാ, എന്നു തോന്നുന്നുവോ? എന്നാൽ തിരുവെഴുത്തുകൾക്കു എ
ങ്ങിനെ നിവൃത്തി വരും. ഇപ്രകാരം സംഭവിക്കേണ്ടുന്നതുണ്ടല്ലോ.
(യൊ. മ. മാ. ലൂ.)

ആ നാഴികയിൽ തന്നെ യേശു തന്റെ നേരെ വന്ന മഹാപു
രോഹിതരോടും ദൈവാലയത്തിലെ പടനായകരോടും മൂപ്പന്മാരോടും
പറഞ്ഞിതു: ഒരു കള്ളനെ കൊള്ളെ എന്ന പോലെ, നിങ്ങൾ വാ
ളുവടികളുമായി എന്നെ പിടിപ്പാൻ പുറപ്പെട്ടു വന്നു. ഞാൻ ദിവ
സേന ദൈവാലയത്തിൽ നിങ്ങളോടു കൂട ഇരുന്നിട്ടും, എന്റെ നേ
രെ കൈകളെ നീട്ടീട്ടില്ല. എങ്കിലും ഇതു നിങ്ങളുടെ നാഴികയും ഇ
രുളിന്റെ അധികാരവും ആകുന്നു. ഇതു ഒക്കയും പ്രവാചകരുടെ
എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നത്രെ സംഭവിച്ചതു. അപ്പോൾ
ശിഷ്യർ എല്ലാവരും അവനെ വിട്ടു മണ്ടിപ്പോയി. അവനെ ഒരു
യുവാവു വെറും മെയ്യിൽ പുതപ്പു പുതെച്ചും കൊണ്ടു അനുഗമിച്ചു.
ആയവനെ ബാല്യക്കാർ പിടിക്കുന്നേരം അവൻ പുതപ്പു വിട്ടു, നഗ്ന
നായി അവൎക്കു തെറ്റി മണ്ടി പോയി. (മ. മാ. ലൂ.)

൪. മഹാപുരോഹിതരുടെ ന്യായ വിസ്താരവും
ശിമോന്റെ വീഴ്ചയും.

പട്ടാളവും സഹസ്രാധിപനും യഹൂദരുടെ ഭൃത്യന്മാരും യേശുവെ
പിടിച്ചു കെട്ടി, അന്നാ ആ വൎഷത്തെ മഹാപുരോഹിതനായ കയ
ഫാവിന്റെ അമ്മായപ്പൻ ആകകൊണ്ടു, മുമ്പെ അവനടുക്കെ
കൊണ്ടു പോയി. കയഫാ എന്നവനോ ജനത്തിനു വേണ്ടി ഒരു
മനുഷ്യൻ നശിച്ചു പോകുന്നതു ഉപകാരം, എന്നു യഹൂദരോടു ആ
ലോചിച്ചു പറഞ്ഞവൻ തന്നെ. ശിമോൻ പേത്രനും മറെറ ശി
ഷ്യനും യേശുവിൻ പിന്നാലെ ചെല്ലുമ്പോൾ, ആ ശിഷ്യൻ മഹാ
പുരോഹിതനോടു പരിചയമുള്ളവനാകയാൽ, യേശുവോടു കൂട മ
ഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. പേത്രൻ വാതില്ക്കൽ

11*

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/95&oldid=185947" എന്ന താളിൽനിന്ന് ശേഖരിച്ചത്