ഉത്സവപ്രാൎത്ഥനകൾ 35
൨.
യേശു ക്രിസ്തുവിന്നും ഞങ്ങൾക്കും പിതാവും ദൈവവുമായുള്ളോ
വേ, പ്രിയപുത്രനെ നീ മരിച്ചവരിൽനിന്നു ഉണൎത്തി, തേജസ്സും മാ
നവും അണിയിച്ചു. സ്വൎല്ലോകങ്ങളിൽ നിന്റെ വലഭാഗത്തു ഇരു
ത്തി, സഭെക്കു എന്നും തലയും ഭൎത്താവുമാക്കിവെച്ചതുകൊണ്ടു, ഞ
ങ്ങൾ വാഴ്ത്തി സ്തുതിക്കുന്നു. ക്രിസ്തു യേശുവിൽ നീ ഞങ്ങളെ സ്നേഹി
ച്ചു, പാപങ്ങളിൽ മരിച്ചവരായപ്പോൾ അവനോടു കൂടെ ഉയിൎപ്പി
ച്ചുണൎത്തി, സ്വൎല്ലോകങ്ങളിൽ കൂടെ ഇരുത്തുകയും ചെയ്ത നിന്റെ
മഹാവാത്സല്യത്തിന്നു സ്തോത്രം. കൎത്താവായ യേശുവേ, നീ മരി
ച്ചവനായി ഇനി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനാകയാൽ, നി
നക്കും സ്തോത്രവും വന്ദനവും ഉണ്ടാക. ഞാൻ ജീവിച്ചിരിക്കുന്നു,
നിങ്ങളും ജീവിച്ചിരിക്കും എന്നു ഞങ്ങളോടു അരുളിച്ചെയ്കയാൽ,
നിന്നോടു കൂടെ ഞങ്ങളെ സത്യജീവന്നും മഹാജയത്തിന്നും, നി
ന്റെ മരണത്തിന്റെ വിലയേറിയ ഫലങ്ങൾക്കും പങ്കാളികളാ
ക്കി തീൎക്കുന്നു. ഇനി ഞങ്ങൾക്കായി തന്നെ അല്ല, ഞങ്ങൾക്കു വേ
ണ്ടി മരിച്ചു ഉയിൎത്തെഴുനീറ്റ നിനക്കായി തന്നെ ജീവിക്കേണ്ടതി
ന്നു, ഞങ്ങളിൽ വ്യാപരിക്കേണമേ. ഉറങ്ങുന്നവനേ, ഉണൎന്നു മരിച്ച
വരിൽനിന്നു എഴുനീല്ക്ക, എന്നാൽ ക്രിസ്തു നിനക്കു ഉജ്ജ്വലിക്കും
എന്നുള്ള കരുണാശബ്ദത്തെ എല്ലാ മനുഷ്യരോടും എത്തിച്ചരുളേ
ണമേ. പ്രിയ പിതാവേ, ആടുകളുടെ വലിയ ഇടയനാകുന്ന ഞങ്ങളു
ടെ കൎത്താവായ യേശുവേ, നിത്യ നിയമത്തിന്റെ രക്തത്താൽ മരി
ച്ചവരിൽനിന്നു മടക്കി വരുത്തിയ സമാധാനത്തിന്റെ ദൈവമായു
ള്ളോവേ, നിന്റെ ഇഷ്ടം ചെയ്വാന്തക്കവണ്ണം, ഞങ്ങളെ സകല സ
ൽക്രിയയിലും യഥാസ്ഥാനപ്പെടുത്തി, നിനക്കു പ്രസാദമുള്ളതിനെ
പ്രിയ പുത്രനായ യേശു ക്രിസ്തുമൂലം ഞങ്ങളിൽ നടത്തേണമേ.
ആയവനു എന്നെന്നേക്കും സ്തോത്രവും ബഹുമാനവും ഭവിപ്പൂതാക.
ആമെൻ. Bs. W.
സ്വൎഗ്ഗാരോഹണനാൾ.
സകല മനുഷ്യൎക്കും ഏക രക്ഷിതാവും കൎത്താവുമായ യേശു ക്രി
സ്തുവേ, ഞങ്ങളുടെ വീണ്ടെടുപ്പിന്റെ പ്രവൃത്തിയെ നീ തീൎത്തു സ്വ
5*