താൾ:GkVI22d.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154 സഭാശുശ്രൂഷെക്കു ആക്കുക.

ഗിച്ചു നടത്തേണ്ടതു, അവന്റെ സഭെക്കു വീട്ടുവൎദ്ധന ഉണ്ടാവാനും
വിശ്വാസികൾ അവന്റെ നിറവിൽനിന്നു കൃപെക്കു വേണ്ടി കൃപയും
ലഭിപ്പാനും തന്നെ.

പിന്നെ നീ (നിങ്ങൾ) ക്രിസ്തീയപാഠശാലകളെ ഉത്സാഹത്തോ
ടെ വിചാരിക്കയും ദരിദ്രന്മാരെ നോക്കിക്കാണ്കയും, സുവിശേഷവാ
ൎത്തയെ രോഗികളെയും ദുഃഖിതരെയും കേൾ്പിക്കയും, മരണമടുത്ത
വരെ വിശ്വസ്തതയോടെ പ്രബോധിപ്പിക്കയും ആശ്വാസം ചൊല്ലു
കയും വേണം.

നീ സേവിക്കുന്ന സഭയിൽ യോഗ്യമായ ശിക്ഷാരക്ഷയെ വേദ
ത്തിൽ കല്പിച്ചപ്രകാരം ക്രമത്തിന്നു ഉചിതമാകുംവണ്ണം നടത്തു
കയും ആവു. സഭയോടും വീടുതോറും സത്യദൈവഭക്തിയെയും സ്നേ
ഹസമാധാനങ്ങളിലും സുബോധസ്വഛ്ശതകളിലും കുറ്റമില്ലാത്ത
വിശുദ്ധനടപ്പിനെയും വൎണ്ണിച്ചു പ്രബോധിപ്പിക്കയും, രാജ്ഞിയെയും
സകല അധികാരസ്ഥരെയും അനുസരിപ്പാനും, അവൎക്കു വേണ്ടി
പ്രാൎത്ഥിപ്പാനും സഭയുടെ അവയവങ്ങൾ ഒക്കയും ഉണൎത്തുകയും
വേണ്ടതു. പ്രത്യേകം വാക്കിലും നടപ്പിലും സ്നേഹവിശ്വാസങ്ങളി
ലും നിൎമ്മലതയിലും വിശ്വാസികൾക്കു മാതൃകയായ്ചമക. അദ്ധ്യയന
ത്തിലും ദൈവവചനത്തെ ആരായുന്നതിലും ഉത്സാഹിച്ചു, നിന്റെ
മുഴുപ്പു എല്ലാവൎക്കും പ്രസിദ്ധമായ്തീരേണ്ടതിന്നു ആ വക എല്ലാം ക
രുതുക. വചനത്താൽ തന്നെയല്ല, അപ്രകാരമേ നടപ്പിനാലും സു
വിശേഷത്തെ അറിയിക്ക, ഞാൻ ക്രിസ്തുവിന്നു എന്ന പോലെ നി
ങ്ങൾ എനിക്കു അനുകാരികൾ ആകുവിൻ, എന്നു പറവാന്തക്ക പ്രാ
പ്തിയെ സമ്പാദിച്ചു കൊൾക. വചനത്തിൽ ശുശ്രൂഷിക്കുന്നവൻ
കേവലം നിരപവാദ്യനും, ഒന്നിലും ഒരു തടങ്ങലും കൊടുക്കാത്തവ
നും, നിന്ദയിലും പിശാചിന്റെ കണിയിലും വീഴായ്വാൻ പുറത്തു
ള്ളവരിലും നല്ല ശ്രുതിയുള്ളവനും ആകേണ്ടു.

കൎത്താവിൽ പ്രിയ സഹോദരനാ(രാ) യുള്ളോവേ, ഈ വകെക്കു
നിന്നിൽ തന്നെ പ്രാപ്തിയില്ല, എന്നതു നിനക്കു അറിയാം. കൊമ്പു
വള്ളിയിൽ വസിച്ചിട്ടല്ലാതെ തന്നാൽ തന്നെ കായ്പാൻ കഴിയാത്ത
പ്രകാരം, എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങളും തന്നെ. ഞാൻ കൂടാ
തെ നിങ്ങൾക്കു ഒന്നും ചെയ്വാൻ കഴികയില്ല, എന്നു ക്രിസ്തു പറഞ്ഞി

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/166&oldid=186018" എന്ന താളിൽനിന്ന് ശേഖരിച്ചത്