താൾ:GkVI22d.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണം. 113

സ്തുതിക്കുന്നു. പ്രിയം ഏറിയ പിതാവേ, ഇനിയും നിൻ സഹായ
ത്താലെ അവൾ വിശ്വാസമുള്ളവളായി നിൻ ഇഷ്ടത്തെ ചെയ്തു
കൊണ്ടു, ജീവിച്ചു നടക്കേണമെന്നും സഞ്ചാരദിവസങ്ങളുടെ അവ
സാനത്തിൽ വരുന്ന ജീവന്റെ നിത്യ തേജസ്സിൽ പ്രാപിക്കേണം, എ
ന്നും കൎത്താവായ യേശുക്രിസ്തുമൂലം നിന്നോടു കരുണ യാചിക്കുന്നു.
ആമെൻ.

II.സ്ഥിരീകരണം.

a. സുവിശേഷ സഭയിൽനിന്നുള്ള ബാല്യക്കാരെയും ബാല്യക്കാരത്തി
കളെയും തിരുവത്താഴത്തിൽ ചേൎക്കേണ്ടുന്നതു.

നമ്മുടെ ആരംഭം സ്വൎഗ്ഗങ്ങളെയും ഭൂമിയെയും ഉണ്ടാക്കിയ യ
ഹോവയുടെ നാമത്തിൽ ഉണ്ടാകേണമേ.

യേശുക്രിസ്തുവിൽ പ്രിയമുള്ളവരേ, ഈ ബാലന്മാർ സ്നാനംമൂലം
ഞങ്ങളോടു ഒന്നിച്ചു ദൈവകരുണയിൽ കൂട്ടാളികളായതുകൊണ്ടു, ത
ങ്ങളുടെ കൎത്താവും വീണ്ടെടുപ്പുകാരനുമായവന്റെ മുമ്പിൽ നിന്നു
കൊണ്ടു ഈ ക്രിസ്തീയസഭ കാണ്കേ സ്നാനനിയമത്തെ പുതുക്കുവാൻ
ഒരുങ്ങിയിരിക്കുന്നു. സുവിശേഷസത്യം താല്പൎയ്യത്തോടെ പഠിപ്പിച്ചു
കൊടുക്കയാൽ, രക്ഷയുടെ അറിവിലേക്കു വേണ്ടുന്ന പഠിപ്പു സാധി
ച്ചു. കൎത്താവു തന്റെ സഭെക്കു സമ്മാനിക്കുന്ന സകല അനുഗ്രഹ
ത്തിലും കൂട്ടവകാശം ലഭിക്കയും, അവന്റെ കൃപാകരമായ അത്താഴ
ത്തിൽ ചേൎന്നുകൊണ്ടു രക്ഷിതാവിനോടുള്ള യോഗത്തെ മുറുക്കയും
വേണം, എന്നതു അവരുടെ ആഗ്രഹവും അപേക്ഷയും തന്നെ. എ
ങ്കിലൊ അവർ വെറുതെ ഭാവിച്ചതല്ല, എന്നു തെളിയേണ്ടതിന്നു ദൈ
വത്തിന്നും ഈ ക്രിസ്തീയസഭെക്കും മുമ്പാകെ നമ്മുടെ വിശ്വാസ
ത്തെ സ്വീകരിച്ചു ചൊല്വാനും, സ്നാനത്തിലെ നേൎച്ചയെ ഉറക്കെ
നേൎന്നു. കൊൾ്വാനും മനസ്സുണ്ടു. അതുകൊണ്ടു ഞാൻ ദൈവനാമ
ത്തിൽ നിങ്ങളെ പ്രബോധിപ്പിക്കുന്നതാവിതു: ഈ പ്രിയ ബാലന്മാരു
ടെ സ്വീകാരവും വാഗ്ദത്തവും ശിഷ്യൎക്കു യോഗ്യമായ അനുരാഗത്തോ
ടെ കേട്ടും, പ്രാൎത്ഥനയിൽ അവരെ താല്പൎയ്യത്തോടെ ഓൎത്തും കൊ
ൾ്വിൻ. ദൈവം സദാത്മമൂലം ഇവരിൽ ആരംഭിച്ച നല്ല പ്രവൃത്തിയെ
ഉറപ്പിച്ചു തികക്കേണ്ടതിന്നു നാം ഐകമത്യപ്പെട്ടു പ്രാൎത്ഥിപ്പൂതാക

15

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/125&oldid=185977" എന്ന താളിൽനിന്ന് ശേഖരിച്ചത്