96 കഷ്ടാനുഭവചരിത്രം.
൭. ശവസംസ്കാരം.
സന്ധ്യയായപ്പോൾ തന്നെ ശാബ്ബതിൻ തലനാൾ ആകുന്ന
വെള്ളിയാഴ്ച ആകകൊണ്ടു, യഹൂദരുടെ ഊരായ അറിമത്യയിൽനി
ന്നു യോസേഫ, എന്ന ധനവാനും കുലീനനുമായ മന്ത്രി വന്നു. ആ
യവൻ നീതിയുള്ള നല്ലൊരു പുരുഷനായതു കൊണ്ടു, താനും ദൈവ
രാജ്യത്തെ കാത്തു കൊള്ളുന്നവനും അവർ മന്ത്രിച്ചതും പ്രവൃത്തിച്ച
തും സമ്മതിക്കാതെ നിന്നവനും ആയതല്ലാതെ, യേശുവിൻ ശിഷ്യ
നും ആയി യഹൂദരെ ഭയം ഹേതുവായി മറഞ്ഞിരുന്നവൻ തന്നെ.
ആയവൻ പിലാതൻ ഉള്ളതിൽ ധൈൎയ്യത്തോടെ കടന്നു, യേശുവി
ന്റെ ഉടൽ ചോദിച്ചു. അവൻ അപ്പോഴെ മരിച്ചുവോ, എന്നു പി
ലാതൻ ആശ്ചൎയ്യപ്പെട്ടു, ശതാധിപനെ വരുത്തി: അവൻ മരിച്ചിട്ടു
അധികം നേരമായൊ? എന്നു ചോദിച്ചു. ശതാധിപനോടു വസ്തുത
അറിഞ്ഞു, ഉടൽ യോസേഫിന്നു സമ്മാനിച്ചു. ആയവൻ ശുദ്ധശീ
ല വാങ്ങി ഉടൽ ഇറക്കി. ആദ്യം രാത്രിയിൽ യേശുവിന്നടുക്കേ വന്ന
നിക്കോദേമനും കൂടെ കണ്ടിവെണ്ണയും അകിലും വിരകിയ കൂട്ടു നൂറു
റാത്തലോളം കൊണ്ടുവന്നു എത്തി. ആയവർ യേശുവിൻ ഉ
ടൽ കൈക്കൊണ്ടു, യഹൂദർ കുഴിച്ചിടുന്ന മൎയ്യാദ്രപ്രകാരം അതിനെ
സുഗന്ധവൎഗ്ഗങ്ങൾ ചേൎത്തു, തുണികൾ ചുററി കെട്ടി. (മ. മാ.
ലൂ. യൊ.)
അവനെ കുരിശിച്ച സ്ഥലത്തു തന്നെ ഒരു തോട്ടവും തോട്ട
ത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത കല്ലറയും ഉണ്ടു. അതു യോ
സേഫ താൻ മുമ്പേ തനിക്കു പാറയിൽ വെട്ടിച്ചൊരു പുതു കല്ലറ ത
ന്നെ; ആ കല്ലറ സമീപം ആകകൊണ്ടു അവർ യഹൂദരുടെ ഒരു
മ്പാടാഴ്ച വിചാരിച്ചു, യേശുവിനെ അവിടെ വെച്ചു. ഗലീലയിൽനി
ന്നു അവനോടു കൂടെ പോന്ന സ്ത്രീകളും പിഞ്ചെന്നു, കല്ലറയും അവ
ന്റെ ഉടൽ വെച്ച പ്രകാരവും നോക്കിയ ശേഷം, മടങ്ങി പോയി
സുഗന്ധവൎഗ്ഗങ്ങളും തൈലങ്ങളും ഒരുക്കി, ശാബ്ബതിൽ കല്പനപ്രകാ
രം സ്വസ്ഥമായി പാൎത്തു. അപ്പോൾ ശാബ്ബതുദിക്കും നേരമായി.
യോസേഫ അറയുടെ വാതില്ക്കു വലിയ കല്ലു ഉരുട്ടി വെച്ചിട്ടു പോ
കയും ചെയ്തു. (യൊ. മ. മാ. ലൂ.)