താൾ:Ghoshayatra.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നായന്മാരുടെ വീടുകൾതോറും
മായാഭഗവതി വിളയാടുന്നു.
കായസ്ഥന്മാർക്കച്ചന്മാർക്കൊരു
കായക്ലേശവുമില്ലക്കാലം,
അഞ്ചുപറക്കുള്ളൊരു കണ്ടത്തിൽ
പുഞ്ചവിതച്ചുവിളഞ്ഞതുകൊയ്താൽ
അഞ്ചുജനത്തിനു ചെലവുകഴിക്കാ-
മഞ്ചുമൊരേഴുംമാസം മുഴുവൻ.
തഞ്ചിലവുകളും വിത്തു കൂലിയു-
മഞ്ചാതെ കണ്ടങ്ങുകഴിച്ചാൽ
അഞ്ചോ പത്തോ വായ്പകൊടുപ്പാൻ
വാഞ്ചിച്ചാലതുമതിലുണ്ടാവും.
കണ്ടങ്ങളിലുഴവെന്നതുകൂടാ-
തുണ്ടാമനവധിനെല്ലതുകാലം.
കണ്ടങ്ങളിലുളവാം വിളവളവേ
കണ്ടവരില്ല കൃഷിക്കാരന്മാർ.
പ്രജകളെ രക്ഷിപ്പാൻ വിരുതുള്ളോ-
രെജമാനന്മാരതിസരസന്മാർ
ദ്വിജവരഭക്തിയുമെത്രവിശേഷം
വിജയസമർത്ഥന്മാരവരെല്ലാം.
നാരികളോടു വിചാരിച്ചിട്ടൊരു
കാര്യക്ലേശവുമന്നില്ലേതും.
നേരല്ലാത്തൊരു സംസാരങ്ങളി-
ലാഹംഭങ്ങളുമില്ലക്കാലം.

അപരാധികളോടർത്ഥം വാങ്ങീ-
ട്ടപരാധത്തെ മറയ്ക്കുയുമില്ല,

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/11&oldid=160285" എന്ന താളിൽനിന്ന് ശേഖരിച്ചത്