ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അദ്ധ്യായം
മനുഷ്യരിൽ ചില൪ തൽക്കാലകാർയ്യലാഭത്തിനൊ മാന്യ
തയ്ക്കൊ അന്യരെ പൂജിച്ചുക്കാണുന്നുണ്ട്. ഇതുകൊണ്ടു ഗുണമു ണ്ടാകുന്നതല്ല. ധനിക൪, ദരിദ്ര൪, മിത്രങ്ങൾ, അമിത്രങ്ങൾ എന്ന ഭേദംക്രടാതെ എല്ലാവരേയും അതിഥിപൂജാകാര്യ ത്തിൽ ഒരുപോലെ ഗണിക്കേണ്ടതാകുന്നു.
അദ്ധ്യായം ൧൭
രാജാവും പ്രജകളും.
പ്രജാനാംവിനയാധാനാദ്രക്ഷണാൽഭരണാദപി
സപിതാപിതരസ്താസാംകേവലംജന്മഹേതവഃ
'രാജാവും' എന്ന പദത്തിനു രജോഗുണത്തോടു കൂടിയവ
നെന്നോ, പ്രജകളെ രഞ്ജിപ്പിക്കുന്നവനെന്നോ ആകുന്നു അർ
ത്ഥം. സ്വയമേവ രാജതേ ഇതിരാജ,' അതായതു പ്രസ്തുത
പദത്തിനു [വീർയ്യശൌയ്യാദികളൽ] താനേതന്നെ ശോഭിക്കു
ന്നവ൯ എന്നും വ്യുല്പിഝുക്കൾ അർത്ഥകല്പന ചെയ്യുന്നുണ്ട്. 'രാ
ജ'പദം നാനാർത്ഥവാചകമാണെങ്കിലും, 'ജനാൽ രഞ്ജയതി'
അതായതു ജനങളെ രഞ്ജിപ്പിക്കുന്നവ൯ എന്നർത്ഥത്തിലാണ്
അതിനു രൂഢിയുളളത്. ഇതിനാൽ ജനപരിപാലനം രാജകൃ
ത്യമാണെന്നു വരുന്നുണ്ടല്ലൊ. ഈശ്വരനല്ലേ എല്ലാവരുടെയും
രക്ഷശിക്ഷാകർത്തൃത്വം . എന്നാൽ നമുക്ക് അദ്ദേഹത്തെ കാ
ണ്മാൻ കഴികയില്ലല്ലൊ . അതിനാൽ ദൈവം രാജ്യത്തിന്റേ
ജനങ്ങളുടെയും രക്ഷശിക്ഷാഭരവാഹിയായി കല്പിച്ചു രാ
ജാവിനെ നമ്മുടെ പ്രത്യക്ഷദൈവമായി ലോകത്തിൽ സൃഷ്ടി
ച്ചിരിക്കുന്നതാണ് .
“അഷ്ടാഭിർല്ലോകപാലാനാം മാത്രാഭിർന്നിർമ്മിതോനൃപഃ"
എന്നുള്ളതിനാൽ അഷ്ടദിക്‌പാലന്മാരുടെ അംശങ്ങളെക്കൊ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.