താൾ:GaXXXIV5a.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 Psalms, LXVII. സങ്കീൎത്തനങ്ങൾ ൬൭.

12 ഞങ്ങളുടേ തലമേൽ നീ മൎത്യരെ തെളിപ്പിച്ചു,
ഞങ്ങൾ തീയിലും വെള്ളത്തിലും പുക്കു,
നീയോ വഴിച്ചലിലേക്കു ഞങ്ങളെ പുറപ്പെടുവിച്ചു.

13 ഞാൻ ഹോമങ്ങളോടേ നിന്റേ ഭവനത്തിൽ കടക്കും,

14 എനിക്കു ഞെരുങ്ങുമ്പോൾ എൻ അധരങ്ങൾ തിക്കി
വായി ഉരെച്ചിട്ടുള്ള എൻ നേൎച്ചകളെ നിണക്ക് ഒപ്പിക്കും.

15 തടിപ്പിച്ചവ ഞാൻ നിണക്കു ഹോമിച്ചു
മുട്ടാടുകളുടേ സുഗന്ധത്തോടേ കഴിക്കും,
കോലാടുകളോടേ കാളകളെ അൎപ്പിക്കും. (സേല)

16 ദൈവത്തെ ഭയപ്പെടുന്നവർ എല്ലാവരുമേ, വന്നു കേൾപ്പിൻ!
അവൻ എൻ ദേഹിക്കു ചെയ്തതിനെ ഞാൻ വൎണ്ണിക്ക.

17 അവനെ നോക്കി ഞാൻ വാവിട്ടു കൂക്കി,
എൻ നാവിൻ കീഴിൽ പുകഴ്ച (ഉണ്ടു).

18 എൻ ഹൃദയത്തിൽ വേണ്ടാതനം ഞാൻ നോക്കി എങ്കിൽ
കൎത്താവ് കേൾ്ക്കയില്ല.

19 എന്നാൽ ദൈവം കേട്ടു
എൻ പ്രാൎത്ഥനാശബ്ദം കുറിക്കൊണ്ടു സത്യം.

20 എൻ പ്രാൎത്ഥനയെയും എന്നിൽനിന്നു സ്വദയയെയും
നീക്കാത്ത ദൈവം അനുഗ്രഹിക്കപ്പെട്ടവനാക!

൬൭. സങ്കീൎത്തനം.

ഇസ്രയേലിൽ ദയയും (൪) നീതിയും (൬) വിശേഷാൽ നല്ല കൊയ്ത്തും തൂകു
ന്നവനെ എല്ലാ ജാതികളും വന്ദിക്കേണ്ടതു.

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ; കീൎത്തനയാകുന്ന പാട്ടു.

2 ദൈവം നമ്മെ കരുണ ചെയ്ത് അനുഗ്രഹിക്കുക,
അവൻ തിരുമുഖത്തെ നമ്മോടു പ്രകാശിപ്പിക്ക (൪ മോ. ൬, ൨൪),

3 ഭൂമിയിൽ നിന്റേ വഴിയും
സകല ജാതികളിൽ നിൻ രക്ഷയും അറിവാൻ തന്നേ. (സേല)

4 ദൈവമേ, വംശങ്ങൾ നിന്നെ വാഴ്ത്തും,
സകല വംശങ്ങളും നിന്നെ വാഴ്ത്തും.

5 കുലങ്ങൾ സന്തോഷിച്ചാൎക്കും,
നീ വംശങ്ങൾ്ക്കു നേരായി വിധിച്ചു
ഭൂമിയിലേ കുലങ്ങളെ നടത്തുകയാൽ തന്നേ (സേല).-

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/84&oldid=188949" എന്ന താളിൽനിന്ന് ശേഖരിച്ചത്