62 Psalms, XLIX. സങ്കീൎത്തനങ്ങൾ ൪൯.
7 അവിടേ നടുക്കം അവൎക്കു പിടിച്ചു,
പെറുന്നവൾ്ക്ക് എന്ന പോലേ ഈറ്റുനോവു തന്നേ.
8 കിഴക്കൻ കാറ്റു കൊണ്ടു
നീ തൎശീശ് കപ്പലുകളെ തകൎക്കുന്നു. (൨ നാൾ. ൨൦, ൩൬)
9 നാം (പണ്ടു) കേട്ടപ്രകാരം സൈന്യങ്ങളുടയ യഹോവയുടേ പട്ടണമായ
നമ്മുടേ ദൈവത്തിൻ നഗരത്തിൽ തന്നേ കണ്ടിരിക്കുന്നു:
ദൈവം അവളെ എന്നേക്കും സ്ഥാപിക്കുന്നു. (സേല)
10 ദൈവമേ, തിരുമന്ദിരത്തിൻ ഉള്ളിൽ
ഞങ്ങൾ നിന്റേ ദയയെ ചിന്തിച്ചു.
11 ദൈവമേ, നിന്റെ നാമം ഏതു പ്രകാരം
അപ്രകാരം ഭൂമിയുടേ അറ്റത്തോളം നിന്റേ കീൎത്തിയും ആകുന്നു,
നിൻ വലങ്കൈ നീതി നിറഞ്ഞതു തന്നേ.
12 നിന്റേ ന്യായവിധികൾ നിമിത്തം ചിയോൻ മല സന്തോഷിക്കുന്നു,
യഹൂദാപുത്രിമാർ ആനന്ദിക്കുന്നു.
13 അല്ലയോ ചിയോനെ ചുറ്റി വളഞ്ഞും നടന്നു
അതിൻ ഗോപുരങ്ങളെ എണ്ണുവിൻ,
14 അതിൻ പുറമതിൽ (കൊത്തളത്തെ) കുറിക്കൊണ്ടു
അരമനകളെ വിവേചിച്ചും കൊൾ്വിൻ,
പിറേറ തലമുറയോടു വൎണ്ണിപ്പാൻ തന്നേ!
15 ഈ ദൈവം അല്ലോ എന്നെന്നേക്കും നമ്മുടേ ദൈവമാകുന്നു,
അവൻ നമ്മെ മരണത്തൂടേ നടത്തും.
൪൯. സങ്കീൎത്തനം.
വിചാരിച്ചാൽ (൬) ദുഷ്ടരുടേ ശ്രീത്വം (൮) മരണത്തിൽനിന്നു രക്ഷിക്കാ
യ്കയാൽ (൧൭) ഭയങ്കരമുള്ളതല്ല. (കാലം ൩൭ സ. പോലേ)
സംഗീതപ്രമാണിക്കു; കോരഹ്യപുത്രരുടേ കീൎത്തന.
2 സകലവംശങ്ങളും, ഇതിനെ കേൾ്പിൻ,
പ്രപഞ്ചവാസികൾ ഒക്കയും ചെവിക്കൊൾ്വിൻ,
3 മനുഷ്യമക്കളും വീരപുത്രരും,
ധനവാനും ദരിദ്രനും കൂടേ!
4 എന്റേ വായി ജ്ഞാനം ഉരെക്കും,
എന്റേ ഹൃദയധ്യാനം വിവേകം തന്നേ.
5 ഉപമെക്ക് എന്റേ ചെവിയെ ചായ്ക്കും,
വീണമേൽ എന്റേ കടങ്കഥയെ തുറക്കും.-