താൾ:GaXXXIV5a.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

192 Psalms, CXLVI. CXLVII. സങ്കീ. ൧൪൬. ൧൪൭.

൧൪൬. സങ്കീൎത്തനം.

മനുഷ്യരിലല്ല ദൈവത്തിൽ ആശ്രയിക്കയും (൫) അവന്റേ രക്ഷയെ പാ
ൎത്തിരിക്കയും ഇസ്രയേലിന്റേ ഭാഗ്യം.

1 ഹല്ലെലൂയാഃ
എൻ ദേഹിയേ യഹോവയെ സ്തുതിക്ക (൧൦൪)!

2 ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്ക
ഞാൻ ഉള്ളേടത്തോളം എൻ ദൈവത്തെ കീൎത്തിക്ക (൧൦൪, ൩൩)!

3 മഹാത്മാക്കളിൽ തേറൊല്ല
രക്ഷയില്ലാത്ത മനുഷ്യപുത്രനിൽ (ഒല്ല) (൧൧൮, ൮S)!

4 അവന്റേ ശ്വാസം പുറപ്പെട്ടാൽ അവൻ തന്റേ മണ്ണിലേക്കു തിരിയും
അന്നേ ദിവസം അവന്റേ നിരൂപണങ്ങൾ കെട്ടുപോയി.

5 യാക്കോബിൻ ദേവൻ തുണയായിട്ടു
തന്റേ ദൈവമായ യഹോവയിൽ പ്രതീക്ഷയുള്ളവൻ ധന്യൻ.

6 സ്വൎഭൂമിസമുദ്രങ്ങളെയും
അവറ്റിലുള്ള സകലത്തെയും ഉണ്ടാക്കിയവൻ,
എന്നേക്കും സത്യം കാക്കുന്നവൻ;

7 പീഡിതൎക്കു ന്യായം നടത്തുന്നവൻ,
വിശന്നവൎക്കു അപ്പം കൊടുക്കുന്നവൻ തന്നേ.
യഹോവ ബദ്ധന്മാരെ കെട്ടിക്കുന്നു.

8 യഹോവ കുരുടൎക്കു (കൺ) തുറക്കുന്നു,
യഹോവ കുനിഞ്ഞവരെ നിവിൎത്തുന്നു (൧൪൫, ൧൪),
യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.

9 യഹോവ പരദേശികളെ കാത്തു
അനാഥനെയും വിധവയെയും യഥാസ്ഥാനത്താക്കുന്നു,
ദുഷ്ടരുടേ വഴിയെ മറിക്കുന്നു.

10 യഹോവ എന്നേക്കും വാഴുന്നു (൨ മോ. ൧൫, ൧൮)
ചിയോനേ, നിന്റേ ദൈവം തലമുറതലമുറയോളമേ.
ഹല്ലെലൂയാഃ

൧൪൭. സങ്കീൎത്തനം.

യരുശലേമെ പണിതു (൭) ആശ്രിതരെ പോററി (൧൨) വാഗ്ദത്തങ്ങളെ
നിവൃത്തിക്കുന്നവനു സ്തോത്രം. (കാലം: നെഹ. ൧൨, ൨൭.)

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/194&oldid=189149" എന്ന താളിൽനിന്ന് ശേഖരിച്ചത്