താൾ:GaXXXIV5 2.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76 Isaiah, XLV. യശയ്യാ ൪൬.അ.

<lg n="">ല്ലേ? ഞാൻ ഒഴികേ ദൈവം ഇല്ല, നീതിയും രക്ഷയും ഉള്ള ദേവൻ
</lg><lg n="൨൨">എനിക്കു പുറമേ ഇല്ല. ഭൂമിയുടേ അറ്റങ്ങൾ എല്ലാമേ! എങ്കലേക്കു നോ
</lg><lg n="൨൩">ക്കി രക്ഷപ്പെടുവിൻ! ഞാനല്ലോ ദേവൻ മറ്റാരില്ല. എന്നാണ ഞാൻ
സത്യം ചെയ്തു, എന്റേ വായിൽനിന്നു നീതിയും മടങ്ങാത്ത വാക്കും പുറ
പ്പെടുന്നിതു: എല്ലാ മുഴങ്കാലും എനിക്കു മടങ്ങുകയും എല്ലാ നാവും ആണ
</lg><lg n="൨൪">യിടുകയും ആം. യഹോവയിൽ മാത്രമേ നീതികളും ശക്തിയും ഉള്ളൂ
എന്ന് എന്നക്കൊണ്ടു പറയൽ ഉണ്ടു, അവങ്കലേക്കു ചെല്ലും, അവനോടു
</lg><lg n="൨൫">കോപിച്ചവർ ഒക്കയും നാണിക്കും. ഇസ്രായേൽസന്തതി അശേഷവും
യഹോവയിൽ നീതി ലഭിച്ചു പ്രശംസിച്ചുകൊള്ളും.

</lg>

൪൬. അദ്ധ്യായം.

ബാബേലിലേ വിഗ്രഹങ്ങൾ പ്രവസിക്കേണ്ടി വരികയാൽ (൩) ഇസ്രയേൽ
തന്നെ താങ്ങുന്ന പിതാവും അനുഭവദൈവവും ആയവനെ അറിഞ്ഞുകൊണ്ടു
(൮) പാരൃസിരാജാവെ നിയോഗിച്ച ദിവ്യാലോചനയിൽ ആശ്രയിക്കേണ്ടതു.

<lg n="൧">ബേൽ ചാഞ്ഞു നബോ കുനിഞ്ഞു, അവരുടേ വിഗ്രഹങ്ങൾ നാൽകാലി
ക്കും മൃഗത്തിന്നും പുറത്തായി, നിങ്ങൾ മുമ്പേ ചുമന്നിട്ടുള്ളവ കെട്ടിപ്പേറി
</lg><lg n="൨">തളൎന്നു മൃഗത്തിന്നു ഭാരമായ്‌പ്പോകുന്നു. അവർ ഒക്കത്തക്ക ചാഞ്ഞു കുനി
ഞ്ഞു, ചുമട് ഒഴിപ്പാൻ കഴിയാതേ തങ്ങളും പ്രവസിച്ചു പോകുന്നു.

</lg>

<lg n="൩">ഉദരം മുതൽ ഞാൻ ചുമന്നു ദൎഭം മുതൽ വഹിച്ചുകൊള്ളുന്ന യാക്കോബ്
ഗൃഹവും ഇസ്രയേൽഗൃഹത്തിൽ ശേഷിപ്പും ആയുള്ള സൎവ്വരും എന്നെ
</lg><lg n="൪">കേട്ടുകൊൾവിൻ! വാൎദ്ധ്യക്യത്തോളവും ഞാൻ അവൻ താൻ നര വരേ
യും (നിങ്ങളെ) ചുമക്കും; ഞാൻ (അങ്ങനേ) ചെയ്തു ഞാൻ വഹിക്കയും
</lg><lg n="൫">ഞാൻ ചുമക്കയും വിടുവിക്കയും ആം. പിന്നേ ആരോടു നിങ്ങൾ എ
ന്നെ ഉപമിച്ചു ഒപ്പിക്കയും തുല്യത തോന്നുവാൻ സമമാക്കയും ചെയ്യും?
</lg><lg n="൬">മടിശ്ശീലയിൽനിന്നു പൊൻ തൂവി വെള്ളിയെ കോൽകൊണ്ടു തൂക്കി ര
ട്ടാനെ അതിനെ ദേവനാക്കുവാൻ കീലിക്കു കൊണ്ടിട്ടു നമസ്കരിച്ചു വണ
</lg><lg n="൭">ങ്ങുന്നവർ. ചുമലിൽ എടുത്ത് അതിനെ ചുമന്നുകൊണ്ട് സ്വസ്ഥലത്തിൽ
നില്പാന്തക്കവണ്ണം ഇറക്കുന്നു. അതും നിൽകും അവിടത്തുനിന്നു മാറുക
ഇല്ല. പിന്നേ അതിനോടു നിലവിളിച്ചാൻ ഉത്തരം പറവാറും ആരെ
സങ്കടത്തിൽനിന്നു രക്ഷിപ്പാറും ഇല്ല.

</lg>

<lg n="൮">ഇവ ഓൎത്ത് സ്ഥിരം ആകുവിൻ ദ്രോഹികളേ ഇതിന്നു മനസ്സു വെ
</lg><lg n="൯">പ്പിൻ! അനന്യനായ ഞാൻ ദേവൻ എന്നും തുല്യൻ ആരും ഇല്ലാത്ത
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/82&oldid=191782" എന്ന താളിൽനിന്ന് ശേഖരിച്ചത്