താൾ:GaXXXIV5 2.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 Isaiah, XXX. യശയ്യാ. ൩൦. അ.

<lg n="൨൩">റകയും ചെയ്യും. അവനോ നീ നിലത്തു വാളുന്ന നിന്റെ വിത്തിന്നു
മഴ തരും, നിലത്തിൽ വിളയുന്ന അപ്പം മുഴുത്തതും പുഷ്ടവും ആകും; നി
</lg><lg n="൨൪">ന്റെ പശുക്കൂട്ടം അന്നു വിസ്താരമുള്ള പുലത്തിൽ മേയ്കയും, നിലത്തെ
പണി ചെയ്യുന്ന മൂരികളും കഴുതകളും മുറംകൊണ്ടും ശൂൎപ്പംകൊണ്ടും ചേ
</lg><lg n="൨൫">റീട്ടുള്ള ഉപ്പിച്ച പയിർ തിന്നുകളയും; വമ്പടനാളിൽ ഗോപുരങ്ങൾ വീ
ഴുമ്പോൾ എല്ലാ ഉയൎന്ന മലമേലും നെടുങ്കുന്നിന്മേലും ജലധാരകളായ തോ
</lg><lg n="൨൬">ടുകൾ ഉണ്ടാകയും; യഹോവ സ്വജനത്തിന്റെ മുറിവിനെ കെട്ടി അ
തിന്റെ അടിപ്പിണരിന്നു ചികിത്സിക്കും നാൾ നിലാവിൻ വെളിച്ചം
വെയ്യോന്റെ വെളിച്ചത്തിന്നും വെയ്യോന്റെ വെളിച്ചം ഏഴിരട്ടിയായി
ഏഴു പകൽവെളിച്ചത്തിന്നും ഒക്കുകയും ചെയ്യും.

</lg> <lg n="൨൭">ഇതാ യഹോവാനാമം ദൂരത്തുനിന്നു വരുന്നു; അവന്റെ കോപം ക
ത്തുന്നു, അതിൻ അനൽപുക കനക്കുന്നു, അവന്റെ അധരങ്ങൾ ഈറാൽ
</lg><lg n="൨൮">നിറഞ്ഞു നാവു തീ പോലേ തിന്നുന്നു. അവന്റെ ശ്വാസമോ കഴുത്തോ ളം എത്തുന്ന നദീകവിച്ചലിന്നു സമം; സംഹാരമുറത്തിൽ ജാതികളെ തെ
ള്ളുവാനും വംശങ്ങളുടെ കന്നത്തിൽ തെറ്റലിന്റെ കടിഞ്ഞാൺ ഇടുവാ
</lg><lg n="൨൯">നും തന്നേ. അപ്പോൾ നിങ്ങൾക്ക് ഉത്സവം കൊണ്ടാടുന്ന രാത്രി പോലേ
പാട്ടും, ഇസ്രയേലിൻ പാറയാകുന്നവങ്കലേക്കു യഹോവാമലയിൽ കുഴൽ
</lg><lg n="൩൦">വിളിച്ചു നടക്കുന്നതു പോലേ ഹൃദയസന്തോഷവും ഉണ്ടാകും. യഹോവ
സ്വശബ്ദത്തിൻ പ്രതാപത്തെ കേൾപ്പിക്കയും, സ്വഭുജം ഉലകിഴിയുന്ന
തിനെ കോപരോഷത്തിലും തിന്നുന്ന അഗ്നിജ്വാലയിലും പ്രവാഹം മാരി
</lg><lg n="൩൧">കല്മഴയും പൊഴികേ കാണിക്കയും ചെയ്യും. യഹോവാശബ്ദത്തിനാക
</lg><lg n="൩൨">ട്ടേ അശ്ശൂർ കൂശിപ്പോകും; ഭണ്ഡുകൊണ്ട് അടിക്കും. യഹോവ അവ
ന്റെ മേൽ ഇറക്കുന്ന വിധിദണ്ഡു കടക്കുന്തോറും (വെന്നി)പ്പറയും കിന്ന
രവും മുഴങ്ങും, അവൻ കൈ വീയുന്ന പോരുകളിൽ അവനോടു പൊരു
</lg><lg n="൩൩">തു കൊള്ളും. ചുടലയോ പണ്ടേ ചമെച്ചിതു. രാജാവിന്ന് അതാ ഒരുക്ക
പ്പെട്ടതു, അതിലേ ചിത ആഴവും വീതിയും ഉള്ളതു തീയും തടിയും വേ
ണ്ടുവോളം ഉണ്ടു, യഹോവയുടെ ശ്വാസം ഗന്ധകനദി പോലേ അതി
നെ കൊളുത്തും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/54&oldid=191721" എന്ന താളിൽനിന്ന് ശേഖരിച്ചത്