താൾ:GaXXXIV5 2.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102 Isaiah, LXIV. യശയ്യാ ൬൪. അ.

<lg n="൬൩, ൭"> യഹോവ നമ്മിൽ കാണിച്ച സകലത്തിന്നും ചേരുംവണ്ണം യഹോ
വാദയകളാകുന്ന യഹോവാസ്തുതിയെയും, തൻ കനിവിന്നും ദയാബാഹുല്യ
ത്തിന്നും തോന്നിയപോലേ ഇസ്രയേൽഗൃഹത്തെ അനുഭവിപ്പിച്ച ഏറിയ
</lg><lg n="൮"> നന്മകളെയും ഞാൻ ഓർപ്പിക്കും. "അവർ എൻ ജനമല്ലോ, ചതിച്ചുപോ
കാത്ത മക്കളല്ലോ" എന്ന് അവൻ ചൊല്ലി അവർക്കു രക്ഷിതാവായി ചമ
</lg><lg n="൯"> ഞ്ഞു. അവർ ഞെരുങ്ങുന്തോറും അവനും ഞെരുങ്ങി, അവന്റേ മുഖദൂ
തൻ അവരെ രക്ഷിച്ചു തൻ പ്രേമത്തിലും ആർദ്രതയിലും വീണ്ടുകൊണ്ടു
അവരെ എടുത്തു യുഗദിവസങ്ങൾ മുറ്റച്ചുമന്നു പോരുകയും ചെയ്തു.
</lg><lg n="൧൦"> അവരോ മറുത്തു അവന്റേ വിശുദ്ധാത്മാവിനെ മുഷിപ്പിച്ചാറേ അവൻ
അവർക്കു ശത്രുവായി തിരിഞ്ഞു താൻ അവരോടു പോരാടുകയും ചെയ്തു.

</lg>

<lg n="൧൧"> പിന്നേ അവന്റേ ജനം മോശേ ഉള്ള യുഗാദിനാളുകളെ ഓർത്തിതു:
തൻ ആട്ടിങ്കൂട്ടത്തിന്റേ ഇടയരോടും കൂട അവരെ കടലിൽനിന്നു കരേ
റ്റിയവൻ എവിടേ? അവന്റേ ഉള്ളിൽ തൻ വിശുദ്ധാത്മാവിനെ ആ
</lg><lg n="൧൨"> ക്കിയവൻ എവിടേ? മോശേയുടേ വലത്തു തൻ അഴകിയ ഭുജത്തെ ന
ടത്തിക്കൊണ്ടു, തനിക്കു നിത്യനാമത്തെ ഉണ്ടാക്കുവാനായി അവരുടേ മു
</lg><lg n="൧൩"> മ്പാകേ വെള്ളങ്ങളെ കീറിയവൻ (എവിടേ)? മരുവിലേ കുതിര പോ
ലേ ഇടറാതേ അവരെ ആഴികളൂടേ ചെല്ലുമാറാക്കിയവൻ (എവിടേ)?
</lg><lg n="൧൪"> കന്നുകാലി താഴ്വരയിൽ ഇറങ്ങും പ്രകാരം യഹോവാത്മാവ് അവരെ വി
ശ്രമിപ്പിച്ചിരുത്തി. ഇങ്ങനേ നിണക്കു ഘനമുള്ള നാമം ഉണ്ടാക്കുവാൻ
നിൻ ജനത്തെ നീ നടത്തിയതു.

</lg>

<lg n="൧൫"> അഴകിയ നിൻ വിശുദ്ധനിവാസമാകുന്ന വാനിൽനിന്നു നോക്കി കാൺങ്ക!
നിന്റേ എരിവും വീര്യങ്ങളും എവിടേ? നിൻ കുടലുകളുടേ തുടിപ്പും നി
</lg><lg n="൧൬"> ന്റേ കുനിവും എന്റേ നേരേ അമർത്തു കാണുന്നു! സാക്ഷാൽ നീ ഞ
ങ്ങളുടേ അപ്പൻ! അബ്രഹാം ഞങ്ങളെ അറിയാ, ഇസ്രയേലും ഞങ്ങളെ
ബോധിയാതു; യഹോവേ നീയേ ഞങ്ങളേ പിതാവു യുഗാദിമുതൽ ഞ
</lg><lg n="൧൭"> ങ്ങളേ വീണ്ടെടുപ്പുകാരൻ എന്നതു നിന്റേ പേർ. യഹോവേ ഞങ്ങളെ
നിന്റേ വഴികളെ വിട്ടു തെറ്റിക്കുന്നതും നിന്റേ ഭയം തോന്നാതോളം
ഞങ്ങടേ ഹൃദയത്തിന്നു കാഠിന്യം സംഭവിക്കുന്നതും എന്തിനു? നിന്റേ
ദാസരെയും നിൻ അവകാശഗോത്രങ്ങളെയും വിചാരിച്ചു തിരിച്ചുവരേ
</lg><lg n="൧൮"> ണമേ! അല്പനേരത്തേക്കു നിൻ വിശുദ്ധജനം (നാട്) അടക്കിനിന്നു,
</lg><lg n="൧൯"> ഞങ്ങടേ മാറ്റാന്മാർ നിൻ വിശുദ്ധസ്ഥലത്തെ ചവിട്ടിക്കളഞ്ഞു. ഞങ്ങ
ളും നീ യുഗാദിമുതൽ വാഴാതുള്ളവർക്കും നിന്റേ പേർകൊണ്ടു വിളിക്ക
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/108&oldid=191837" എന്ന താളിൽനിന്ന് ശേഖരിച്ചത്