താൾ:GaXXXIV2.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൪)

അവന്റെ കഴുത ചുമടൊടെ വീണു കിടക്കുന്നതൊ ക
ണ്ടാൽ സഹായിക്കെ വെണ്ടു. ൧൫. അനെക ജനങ്ങൾ
ക്ക സമ്മതം എന്നു വിചാരിച്ചു ന്യായം മറിക്കരുത. ൧൬.
കള്ള കാൎയ്യത്തിൽനിന്നു ദൂരെ തെറ്റി നിൎദ്ദൊഷവാനെ
കൊല്ലരുത ഞാൻ ദുഷ്ടനെ നീതിമാനാക്കുക ഇല്ലല്ലൊ.
൧൭. വ്യപഹാരത്തിൽ ദരിദ്രന്റെ ന്യായത്തെ മറിക്കരു
ത കാഴ്ചയുള്ളവരെ കുരുടരാക്കുന്ന യാതൊരു സമ്മാന
ത്തെയും വാങ്ങുകയും അരുത. ൧൮. നിങ്ങൾ മിസ്ര
യിൽ പരദെശികളായിരുന്ന അവസ്ഥയെ ഒൎത്തു പര
ദെശിയെ ഞെരിക്കയും ഉപദ്രവിക്കയും അരുത. ൧൯.
വിധവയൊ അനാഥനൊ ഒട്ടും ഹിംസിക്കരുത; ചെ
യ്താൽ അവരുടെ നിലവിളിയെ ഞാൻ കെൾക്കും നിശ്ച
യം. ൨൦. വഴിയിൽ നിന്നെ കാത്തു ഞാൻ ഒരുക്കിയ
ഭൂമിക്ക വരുത്തുവാൻ ഞാൻ നിന്റെ മുമ്പാകെ ഒരു ദൂത
നെ അയക്കുന്നു. ആയവങ്കൽ എന്നാമം ഇരിക്കയാൽ
അവൻ ദ്രൊഹങ്ങളെ പൊറുക്കായ്ക കൊണ്ടു അവനൊട
നീ മത്സരിക്കാതെ സൂക്ഷിച്ചു ചെവിക്കൊള്ളെണ്ടു. അ
വനെ കൊണ്ടു ഞാൻ കെൾപ്പിക്കുന്നതിനെ ഒക്കയും
ചെയ്താൽ അവൻ നിന്റെ മുമ്പാക നടക്കും ഞാൻ ശ
ത്രുക്കളെ ക്രമത്താലെ ആട്ടി നശിപ്പിക്കയും ചെയ്യും. എ
ന്നാൽ കനാന്യരൊടും അവരുടെ ദെവകളൊടും ഒട്ടും ചെ
ൎച്ച അരുത നിന്നെ പാപം ചെയ്യിക്കാതെ ഇരിപ്പാൻ
വെണ്ടി അവർ നിന്റെ ഭൂമിയിൽ പാൎക്കയും അരുത.

മൊശെ വന്നു ഇപ്രകാരം ഉള്ള ന്യായങ്ങളെ ൧൦ വാ
ക്യങ്ങളൊടും കൂട ജനത്തെ അറിയിച്ചപ്പൊൾ എല്ലാവരും
ഒന്നിച്ച യഹൊവ കല്പിച്ചത എല്ലാ ഞങ്ങൾ ചെയ്യാം
എന്ന സമ്മതിച്ചാറെ അന്നു യഹൊവയുടെ സകല വ
ചനങ്ങളെ എഴുതി വെച്ചു. രാവിലെ മണ്ണു കൂട്ടി ഗൊത്ര
ങ്ങ്ലുടെ എണ്ണപ്രകാരം ൪ പുറവും ൧൨ കത്തൂണുകളെ
സ്ഥാപിച്ച ഒരു ബലിപീഠം ഉണ്ടാക്കി ബാല്യക്കാരെ
കൊണ്ടു ബലികളെ കഴിപ്പിച്ചു രക്തം എടുത്തു പാതി പീ
ഠത്തിന്മെൽ തളിച്ചു പാതി വെച്ചു ദിവ്യ കറാരിനെ എഴു
തിയ പുസ്തകം ജനങ്ങൾ മുമ്പാകെ വായിച്ചാറെ യഹൊ
വ കല്പിച്ചത ഒക്കയും ഞങ്ങൾ അനുസരിച്ചു നടക്കും എ
ന്ന അവർ അനുവദിച്ചപ്പൊൾ, മൊശെ രക്തം എടുത്തു
കണ്ടാലും യഹൊവ നിങ്ങളൊടെ ൟ സകല വചനങ്ങ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/88&oldid=177645" എന്ന താളിൽനിന്ന് ശേഖരിച്ചത്