താൾ:GaXXXIV2.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൮)

൭. മരുഭൂമിയിലെ യാത്ര.

ദിനെ മെഘനെ താംസ്തീശോ വഹ്നിനാനീശിചാന
[യൻ।
വിഭിന്നംതൽകൃതെപ്യബ്ധിംശുഷ്കൊൎവ്വിവദതാരയൽ॥
സരഥാശ്വാംസ്ത്വതൊ മൈശ്രാൻപ്രഗ്രഹായാനുഗ
[ഛശതഃ।
ഭുയഃസമ്മിലിതെ തസ്മിൻ അബ്ധൗ സമ്യഗമജ്ജ
[യൽ॥

ഇസ്രയെലർ ചെങ്കടൽ വിട്ടു വെള്ളമില്ലാത്ത ഭൂമി
യിൽ കൂടി ൩ ദിവസം നടന്നു മാറായിൽ എത്തിയ
പ്പൊൾ വെള്ളം സാധിച്ചു എങ്കിലും കൈപ്പുരസം കൊ
ണ്ട കുടിപ്പാൻ വഹിയാതെ ഇരുന്നു. അപ്പൊൾ ജനം
എന്തു കുടിക്കെണ്ടു എന്ന മൊശയൊട വെറുത്തു പറഞ്ഞാ
റെ മൊശെ പ്രാൎത്ഥിച്ചു യഹൊവ കാണിച്ച മരത്തെ
വെള്ളത്തിൽ ഇട്ടപ്പൊൾ വെള്ളം മധുരമായി വന്നു. അ
വിടെ മൊശെ ജനത്തൊട യഹൊവയുടെ ശബ്ദത്തെ
നീ കെട്ടു കെട്ടു അവന്നു വിഹിതമായ്തിനെ ചെയ്താൽ മി
സ്രയിൽ വരുത്തിയ ദണ്ഡങ്ങളിൽ ഒന്നും നിന്റെ മെൽ
ആക്കുക ഇല്ല യഹൊവയായ ഞാൻ നിന്റെ ചികി
ത്സകൻ ആകുന്നു എന്നു കല്പിച്ചു. പുറപ്പെട്ടു (൧൨) ഉറ
വുകളും (൭0)ൟന്തൽ പനകളും ഉണ്ടായ എലിമിൽ ഇ
റങ്ങുകയും ചെയ്തു.

അവിടെനിന്നു പുറപ്പെട്ടു ൨ആം മാസം ൧൫ തിയ്യതി
സീനിൽ എത്തിയപ്പൊൾ ജനം മുഷിച്ചൽ ആയി ഞ
ങ്ങൾ ഇറച്ചി ചുട്ടും അപ്പം നിറയ തിന്നും ഇരുന്ന മി
സ്രയിൽ ചത്തെങ്കിൽ നന്നായിരുന്നു പട്ടിണി ഇട്ടു
കൊല്ലുവാൻ ഞങ്ങളെ കൂട്ടി കൊണ്ടുവന്നിരിക്കുന്നു എ
ന്നു നായകന്മാർ ഇരുവരൊടും പറഞ്ഞു. അപ്പൊൾ ദെ
വകല്പന പ്രകാരം മൊശെ നിങ്ങൾ വെറുത്തു പറഞ്ഞ
തു യഹൊവ കെട്ടിരിക്കുന്നതു ഞങ്ങൾ എന്തു ഞങ്ങളെ
അല്ല യഹൊവയെ തന്നെ നിങ്ങൾ വെറുത്തു പറഞ്ഞു
യഹൊവ വൈയ്യുന്നെരത്തു ഇറച്ചിയെയും രാവിലെ
അപ്പത്തെയും നിറയുവൊളം വൎഷിപ്പിക്കും എന്ന പറ
ഞ്ഞു. അന്നു വൈയ്യുന്നെരം കാടപക്ഷികൾ കരെറിവ
ന്നു പാളയത്തെ മൂടി. രാവിലെ മഞ്ഞ ആറിയതിന്റെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/82&oldid=177639" എന്ന താളിൽനിന്ന് ശേഖരിച്ചത്