താൾ:GaXXXIV2.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൭)

മുമ്പെ ഇപ്രകാരം ചെയ്യുമാറുണ്ടൊ എന്നു ചൊദിച്ചതി
ന്നു ഇല്ല എന്നു പറയുമ്പൊൾ ദൈവം ബുദ്ധികെട്ട പ്ര
വാചകന്റെ കണ്ണു തുറന്നു അവൻ വാൾ ഒങ്ങി നിൽക്കു
ന്ന ദൂതനെ കണ്ടു നമസ്കരിക്കയും ചെയ്തു. അപ്പൊൾ
ദെവദൂതൻ അവനൊടു ൟ കഴുതയെ ൩ വട്ടം അടി
പ്പാൻ സംഗതി എന്തു നിണക്കു വിരൊധിയായി ഞാൻ
പുറപ്പെട്ടിരിക്കുന്നു നിന്റെ വഴി അശുഭം കഴുത മാത്രം
എന്നെ കണ്ടു മാറി ഇല്ല എങ്കിൽ നിന്നെ കൊന്നു അതി
നെ രക്ഷിക്കുമായിരുന്നു നിശ്ചയം എന്നു പറഞ്ഞു. അ
നന്തരം ബില്യാം ഞാൻ പാപം ചെയ്തു നീ വിരൊധി
യായി നിൽക്കുന്നത അറിഞ്ഞില്ല അനിഷ്ടം എങ്കിൽ മട
ങ്ങിപൊകം എന്നു പറഞ്ഞാറെ അവരൊട കൂട പൊക
ഞാൻ പറയിക്കുന്നതു മാത്രമെ പറയാവു എന്ന കല്പന
കെട്ടു പൊകയും ചെയ്തു. പ്രവാചകൻ വരുന്നു എന്നു
രാജാവ കെട്ടാറെ അവനെ എതിരെല്പാൻ അതിരൊളം
ചെന്നു കണ്ടു ആദ്യം എന്തു വരാതിരുന്നു ഞാൻ സമ്മാ
നിക്ക ഇല്ലായിരുന്നുവൊ എന്നു പറഞ്ഞപ്പൊൾ. ഞാൻ
വന്നിരിക്കുന്നുവല്ലൊ ദൈവം നാവിൽ തരുന്ന വചനം
മാത്രം ഞാൻ പറയും എന്നു ബില്യാം ചൊല്ലി ഇരുവരും
പൊയി.

സദ്യയും ബലിയും കഴിച്ച ശെഷം ബാലാക്ക ബി
ല്യാമിനെ കൂട്ടി കൊണ്ടു മലമെൽ നിറുത്തി ഇസ്രയെൽ
പാളയത്തെ കാണിക്കുമ്പൊൾ ദെവനിയൊഗം ഉണ്ടാ
യി തറയുടെ ചുറ്റും നിൽക്കുന്ന രാജാവൊടും പ്രഭുക്കന്മാ
രൊടും പറഞ്ഞു. ഇസ്രയെലെ ശപിക്കെണം എന്നു വെ
ച്ചു മൊവബ രാജാവ എന്നെ കിഴക്കെ മലയിൽനിന്നു വ
രുത്തി. ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങിനെ ശ
പിക്കും ൟ കാണുന്ന ജനം തനിച്ചു പാൎക്കും ജാതികളു
ടെ എണ്ണത്തിൽ കൂടുകയും ഇല്ല യാക്കൊബിന്റെ പൊടി
യെ ആർ എണ്ണും. എന്റെ ആത്മാവ ൟ നെരുള്ളവരു
ടെ മരണം പൊലെ മരിക്കട്ടെ എന്റെ ശെഷവും അവ
ന്റെത എന്ന പൊലെ ഇരിക്കട്ടെ. എന്നതു കെട്ടപ്പൊൾ
ബാലാക്ക നീ എന്തു ചെയ്യുന്നു ശത്രുക്കളെ ശപിപ്പാനാ
യി ഞാൻ നിന്നെ വരുത്തി നീ അവരെ അനുഗ്രഹിക്കു
ന്നു എന്നു പറഞ്ഞാറെ യഹൊവ അറിയിച്ചതിനെ ഞാൻ
സൂക്ഷിക്കെണ്ടയൊ എന്നു ചൊന്ന ശെഷം പാളയത്തി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/121&oldid=177678" എന്ന താളിൽനിന്ന് ശേഖരിച്ചത്