താൾ:CiXIV68a.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 248 —

c.) ദ്വിതീയയോടും നില്പു: മൂന്നു മൂൎത്തികളെയും നിനക്കു ചൊല്ലപ്പെട്ടു (ദേ. മ. ഗദ്യഭാഷാന്തരത്തിൽ).

d.) രണ്ടു പട്ടുവിനകളെ സമാസരൂപാൽ സംബന്ധിക്കുന്ന ഉദാഹരണം: നിന്നുടേ പൂൎവ്വന്മാരാൽ സങ്കടം തീൎത്തു രക്ഷിക്കപ്പെട്ട രാജ്യം (ഹോ. the country governed by thy ancestors and freed (by them) from all causes of complaint).

ബദ്ധസംഗതിയുണ്ടെങ്കിലേ കൎമ്മത്തിൽക്രിയ പ്രയോഗിക്കാവു എങ്ങനെ എന്നാൽ:

7. PASSIVES MAY BE RENDERED.

642. പടുവിനയുടെ താൽപൎയ്യത്തെ പുരാതനനടപ്പിനാൽ സ്ഥാപിച്ചപ്രയോഗങ്ങളെ കൊണ്ടു സാധിപ്പിക്കുന്നതിവ്വണ്ണം.

a.) By the mere Active Verb (Adv. and Adj. Participle).

വെറുംപുറവിനകളാലും (572, a; 587 ഉപമേയം.)

ഉ-ം തല്ലുവാൻ പോരാതപൈതൽ (കൃ. ഗാ. a child hardly old enough to be flogged).

നന്നായി വാഴുന്ന നാടു നോക്കി പോകുന്നേൻ (a well governed country); എന്നുടെ കൈകൊണ്ടു കോല്വതിന്നായൊരു പുണ്യമില്ലാത പാപൻ (കൃ. ഗാ.) മാതൃഗൎഭത്തിൽനിന്നു പെറ്റുവീഴുമ്പോൾ (പ. ത.) ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല (പഴ.) വധിക്കേണ്ടും പേരിൽ ആർ? (കേ. രാ= വദ്ധ്യന്മാരിൽ ആർ). തീയിൽ ഇട്ടു വറുത്തു കറുത്തു ഞാൻ (നള.) ചാണക്യൻ അയച്ചു ഞാൻ വന്നേൻ (ചാണ. sent by). വിധിച്ച കൎമ്മം ചെയ്യാതെ (=വിധിക്കപ്പെട്ട).

പുറവിനകളോടു തൃതീയ നില്ക്കിലും ആം (പ്രഥമെക്കു പകരം) (b. കാണ്ക.)

ഉ-ം സൂതാദികളാൽ സ്തുതിപ്പതു പൃഥു കേട്ടു; ഭവാനാൽ ഹനിച്ചീടിന യജ്ഞപശുക്കൾ (ഭാഗ.) പ്രയുതം നരന്മാരാൽ ചുമന്നിട്ടുള്ള പൊന്നു (ഭാര 10,00,000).

b.) By the Auxiliaries പോക, ഇരിക്ക and other Neutrals.

പോക, ഇരിക്ക മുതലായ സഹായക്രിയകളാലും ഓരോ തൻ വിനകളാലും (74 4, b.)

ഉ-ം ഞാൻ മറന്നു- എനിക്കു മറന്നു പോയി. പഠിച്ചശാസ്ത്രവും സകല വിദ്യയും മനസ്സിങ്കൽനിന്നു മറന്നുപോകട്ടെ (കേ. രാ.) വസ്ത്രം കളഞ്ഞുപോയി (നള. 1ost). ഇന്ദ്രത്വം പറിച്ചുപോം (ശബ. I shall be deprived of the celestial royalty). വളരെ തേങ്ങാ പറിച്ചു പോയി. അവൻ ഇടി വെട്ടിപോയി (ഭാര=കൊല്ലപ്പെട്ടു). അൎത്ഥം അപഹരിച്ചു പോക (ഭാര=കവരപ്പെടട്ടേ may it be robbed!). ഉത്തമജനങ്ങളെ കൊന്നുപോകയോ (ചാണ. by their being killed).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/260&oldid=182395" എന്ന താളിൽനിന്ന് ശേഖരിച്ചത്