താൾ:CiXIV68a.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 140 —

ചാപല്ല്യം എന്നോടു കാട്ടുന്നു (-ശി. പു.) എന്തു നിന്നോടു പിഴെച്ചു (മ. ഭാ.) എല്ലാരോ
ടും കണ്ണെറിഞ്ഞു. ഞങ്ങളോടിങ്ങനെ തീച്ചൊരിഞ്ഞാലും (കൃ. ഗ.)

ഇങ്ങനെ ചതുൎത്ഥി.

വസിഷ്ഠനു വിപ്രിയം ചെയ്ക (കേ. രാ.)

സപ്തമിയും,

പിതാവ് പുത്രരിൽ പലതും ചെയ്തിടും. (കേ. രാ.)

447. b. The meaning "concering" is rare ആകയാൽ വിഷ
യാൎത്ഥവും ചുരുക്കമായ്‌വരും.

അടിയനോടു പ്രസാദിക്ക (കേ. ഉ=എങ്കൽ, കുറിച്ചു) അടിയങ്ങളോടു രോ
ഷം (ഭാഗ.) എന്നോടു കോപം പൂണ്ടാൻ (മ. ഭാ.) മൂപ്പരവൈരിക്കവനോടപ്രിയമാ
യില്ല (കാൎത്ത. അ.) എന്നോടു കാരുണ്യമില്ല. നിന്നോടാശ കെട്ടു (കേ. ര.) വൈരം
എന്നോടുണ്ടു. നിന്നോടു പ്രണയം (കൃ. ഗ.) രാജാവോടില്ല സംശയം ഏതും (ചാ
ണ.) എനിക്കു നിന്നോടു ഒരു ശങ്കയും ഇല്ല (കേ. രാ.)

448. Denoting Opposition, war etc. വിരോധയുദ്ധാദിക
ൾ്ക്കും സാഹിത്യം വേണ്ടു. (ദ്വിതീയയും ദുൎല്ലഭമായി ചേരും. അരക്ക
രെപൊരുതാർ (ര. ച.) നിന്മൂലം നമ്മെ പൊരുന്നു. കൃ. ഗ.)

അവനോടു പോർ പൊരുവാൻ (കൃ. ഗ.) രാജാവോടു മറുത്തു. നമ്മോടു ക്രു
ദ്ധിക്കൊല്ല (നള.) നന്മോടു പകപ്പിടിത്തോർ (ര. ച.) എന്നോടു വെറുപ്പവർ. പല
രോടു എതൃനില്പാൻ (മ. ഭാ.) എന്നോടു എതിർ പറകിൽ (പൈ.) ഭൂസുരരോടു ദ്വേ
ഷിച്ചു (വൈ. ച.) രാമനോടു പ്രതിയോധാവില്ല. അവനോടു വൈരങ്ങൾ തീൎക്ക
(കേ. ര.) അവനോടണഞ്ഞ് ഏശുവാൻ (കൃ. ഗ.) അവനോടു ചെന്നേല്ക്ക; പടകൂടു
ക. നിങ്ങൾ ദേവകളോടു ജയിക്കയില്ല. അവനോടു ചൂതു തോറ്റു പോയാൻ (മ.
ഭാ.) നെടിയിരിപ്പോടു തടുത്തു നില്പാൻ. (കേ. ഉ.) രാമൻ നമ്മോടഴിയാൻ (ര. ച.)

449. Denoting Separation വേർപാടും-കൂടെ സാഹിത്യത്തി
ൻ്റെ അൎത്ഥം.

രാഘവനോടു വിയോഗം (അ. രാ.) അതിനോടു വെറുത്തു. ബന്ധനത്തോടു
വേൎവ്വിടുത്തു. പാമ്പോടു വേറായ തോൽ. നീരോടു വേറായ മീൻ. തേരോടും
ധീരതയോടും വേറായ്‌വന്നു (കൃ. ഗ.) നിന്നോടു പിരിഞ്ഞു ഞാൻ (മ. ഭാ.) പാപങ്ങളോ
ടു വേറുപെട്ടേൻ (വില്വ.) ദൂതനെ ഉടലോടു തല തന്നെ വേറു ചെയ്തു. ഉടമ്പുയിരോ
ടു വേൎപ്പെടുപ്പതു (ര. ച.) അകല്ച, മൌൎയ്യനോടു ചാണക്യനുണ്ടു (ചാണ.)

പിന്നെ ദ്വിതീയ (411. 1.)

വാനരൻ കൂട്ടം പിരിഞ്ഞു പോയി (പ. ത.) നിന്നെ വേറിട്ടു പോക. (കേ. ര.)

ചതുൎത്ഥിയും.

നളനു കലി വേറായി (മ. ഭാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/152&oldid=182287" എന്ന താളിൽനിന്ന് ശേഖരിച്ചത്