താൾ:CiXIV68a.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 136 —

434. With Intransitive Verbs denoting cause and effect കാരണം
ഫലം ൟ പൊരുളുള്ള അകൎമ്മകങ്ങളോടും (422-പോലെ.)

ഉ-ം അമ്പു കൊണ്ടു മരിച്ചു. മോതിരക്കൈകൊണ്ടു ചൊട്ടു കൊള്ളെണം. ദേ
വത്വം കൊണ്ടു കാമൻ മരിച്ചില്ല. പാപങ്ങൾ വനവാസത്തിനെക്കൊണ്ടു പോയി.
എന്തു നമ്മെ കൊണ്ടുപകാരം (കേ. രാ.) മുക്തിക്കു നാമങ്ങൾ കൊണ്ടു പോരും (ശി.
പു.) കല്ലു കൊണ്ടോമനം. എന്തെനിക്കതു കൊണ്ടു (മ. ഭ.) അനുജ്ഞ കൊണ്ടു പോ
യാൻ (ഭാഗ.) ൟ കാൎയ്യം കൊണ്ടും ദാരിദ്ര്യം തീരും (നള.) നൂറുണ്ടായിതൊന്നു കൊ
ണ്ടേ (ക‌ൃ. ഗ.)

435. With Passive Verbs (seldom) പടുവിനയോടും (421)
അതുദുൎല്ലഭമായി ചേരും

ഉ-ം ദുരാഗ്രഹം കൊണ്ടു ബദ്ധൻ (നള.) നൈ കൊണ്ടു സിക്തമായുള്ള തീതീ (കൃ.
ഗ.) പൈദാഹങ്ങൾ കൊണ്ടു മൂൎഛ്ശിതൻ (നള.)

436. Government of certain Intransitive, Causal and Passive Verbs
of being full, filled etc. നിറക,-മൂടുക,-അടയുക,-മറക,-ൟ ക്രിയ
കൾ്ക്കും അടുത്ത പുറവിനകൾ്ക്കും പടുവിനകൾ്ക്കും 5 പ്രകാരത്തിൽ
അധികരണം ഉണ്ടു.

1.) കൊണ്ടു.

പൊടികളെ കൊണ്ട് നിറഞ്ഞാകാശം. കൊപേന നിറഞ്ഞ ചിത്തം. ഇരുൾ
കൊണ്ട് ആവൃതനായി സൂൎയ്യൻ. (കേ. ര.) സ്വൎണ്ണം കൊണ്ടു നിറഞ്ഞു ഗേഹം. താൻ
പേടി കൊണ്ടു മൂടുക (കൃ. ഗ.) ദേവിയെ ശരങ്ങൾ കൊണ്ടു മൂടി (ദേ. മാ.) രശ്മികൾ
കൊണ്ടംഗം മൂടു. നാടും. കാടും പൊടി കൊണ്ടു മൂടി (ശി. പു.) പൂഴികൊണ്ട് അതി
ന്മീതെ മൂടിപ്പോക; വിശ്വം തൻ്റെ കീൎത്തി കൊണ്ടു പരത്തുക.

2.) ആൽ.

പക്ഷികളാൽ നിറഞ്ഞ കാനനം. ഫലത്തിനാൽ നിറഞ്ഞു പൊഴിഞ്ഞ മാവു. വീ
രരാൽ ലങ്ക,-ഇരിട്ടിനാൽ രാത്രി. (കേ. ര.) തെക്കും വടക്കും ഒക്കപ്പരന്നു ജനങ്ങളാൽ.
സൈന്യങ്ങളാൽ ദ്വാരം പൂൎണ്ണമായി (നള)=സ്ഥാവരൗെഘങ്ങളാൽ മൂടിക്കിടന്നു ഭൂമി.
(ഭാഗ.) പക്ഷി ശരങ്ങളാൽ മൂടി.;—പുഷ്പങ്ങളാൽ തിങ്ങിയിരിക്കുന്ന വൃക്ഷം. (കൃ. ഗാ.)

3.) സപ്തമി.

പൂരിച്ചു വാദ്യഘോഷം 3 ലോകത്തും (മ. ഭാ.) ഉള്ളത്തിൽ സന്തോഷം പൂരിച്ചാ
ൻ. പാടി ചെവിയിൽ നെഞ്ചു നിറെക്കുന്നു. ചൂൎണ്ണം പെട്ടകത്തിൽ (കൃ. ഗ.) പാരിൽ
ഇരിട്ടടേച്ചെറ്റം. ഇരുൾ നിറഞ്ഞു ഭുവി (ശി. പു.) മന്നവന്മാർ മന്ദിരേ ചുറ്റും നി
റഞ്ഞു. (നള.) കണ്ണിൽ ജലം നിറക. എള്ളിൽ എണ്ണ. ഘ്രാണം ദേശത്തിൽ. ആശീ
ൎവ്വദിച്ചു മനസ്സിൽ മംഗലം നിറെച്ചു (കേ. രാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/148&oldid=182283" എന്ന താളിൽനിന്ന് ശേഖരിച്ചത്