താൾ:CiXIV27.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൫

ടെ അവിശ്വാസത്തെയും ഖെദനിഷ്ഠയെയും മുമ്പെ സ്ത്രീകൾ അറിയിച്ച
തിൽ കാട്ടിയ ഉപെക്ഷയെയും ആക്ഷെപിച്ചു (മാ)– നിങ്ങൾ കലങ്ങിയത്
എന്തു ഹൃദയങ്ങളിൽ ദ്വന്ദ്വഭാവങ്ങൾ തൊന്നുന്നതും എന്തു എന്റെ കൈകാ
ലുകളെ തൊട്ടു നൊക്കുവിൻ എന്നിൽ കാണുന്ന പൊലെ പ്രെതത്തിന്നു അസ്ഥി
മാംസങ്ങൾ ഇല്ലല്ലൊ എന്നു ചൊല്ലി അവൎക്കു വെണ്ടി ക്രൂശിന്മെൽ തറച്ചിരു
ന്ന അവയവങ്ങളെയും (ലൂ) വിലാപ്പുറത്തെയും (യൊ) കാണിച്ചു – അവ
രൊ സന്തൊഷപാരവശ്യത്താൽ വിശ്വസിയാതെ കിനാവു കാണുന്നവരെന്ന
പൊലെ നില്ക്കുമ്പൊൾ യെശു കലക്കത്തെ ശമിപ്പിക്കെണ്ടതിന്നു മറ്റൊര
ടയാളം കാണിച്ചു തിന്മാൻ വല്ലതും ഉണ്ടൊ എന്നു ചൊദിച്ചു അവരൊടു അത്താഴ
ത്തിന്നുള്ള (മാ) വറുത്ത മീനും തെങ്കട്ടയും അസാരം വാങ്ങി അവർ കാണ്കെ
ഭക്ഷിച്ചു – ഞാൻ നിങ്ങളൊടു കൂട ഇരുന്നപ്പൊൾ ചൊല്ലിയ വചനങ്ങളു
ടെ സാരം ഇതു തന്നെ – മൊശ മുതൽ പ്രവാചക സങ്കീൎത്തനങ്ങളിലും എന്ന കുറി
ച്ച് എഴുതി കിടക്കുന്നത് എല്ലാം ഒത്തു വരെണ്ടിയതെല്ലൊ എന്നു പറകയും
ചെയ്തു (ലൂ)

ഇപ്രകാരം കൎത്താവെ പുതിയ ജീവന്റെ മഹത്വത്തിൽ കണ്ടാ
റെ ശിഷ്യന്മാർ ആനന്ദിച്ചു മെയ്യടങ്ങി പാൎത്തു– അവനും നിങ്ങൾ്ക്ക സമാധാനം
ഉണ്ടാക എന്നു വീണ്ടും പറഞ്ഞു തന്റെ ജയഫലങ്ങളെ അവൎക്കു ഏകുവാൻ തു
ടങ്ങി ഇനി ഭയമരുത് വാതിൽ പൂട്ടി പാൎക്കെണ്ടതും അല്ല – പിതാവ് എന്നെ
അയച്ചതു പൊലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു ചൊല്ലി അവരുടെ
മെലൂതി വിശുദ്ധാത്മാവെ കൈക്കൊൾ്വിൻ നിങ്ങൾ ആരുടെ പാപങ്ങളെ
മൊചിച്ചാലും അവൎക്കു മൊചിച്ചിരിക്കും ആൎക്കു പിടിപ്പിച്ചാലും അവൎക്കു പി
ടിക്കപ്പെടും എന്നരുളിച്ചെയ്തു തന്റെ ആത്മാവിൽ ഒർ അംശം കൊടുത്തു പു
നൎജ്ജീവനത്തിന്റെ ശക്തികളെ രുചി നൊക്കിച്ചു ലൊകത്തെ ജയിക്കെണ്ടു
ന്ന സഭയാക്കി സ്ഥാപിച്ചു തുടങ്ങുകയും ചെയ്തു–

൬., രണ്ടാം ഞായറാഴ്ചയിലെ പ്രത്യക്ഷത(യൊഹ -
൨൦, ൨൬ -൩൧)

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/273&oldid=190156" എന്ന താളിൽനിന്ന് ശേഖരിച്ചത്