താൾ:CiXIV265b.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൪) വില്വംപുരാണം

രു രാഗദ്വെഷാദിദൊഷം കൂടാതെയിരിപ്പൊരാം ഭൊഗത്തീലഭിരുചിപാ
രമില്ലാതവരും എന്നെത്താൻ വിഷ്ണുഭഗവാനെത്താൻഭക്തിയൊടെ സം
ഥമില്ലാതജനം ഭജിച്ചാലവൎക്കെല്ലാം യമലൊകപ്രാപ്തിയും യമദണ്ഡവു
മില്ലകമലവിലൊചനെകെട്ടാലും കഥാശെഷം ഗൊപുരദ്ധ്വജപ്രാസാദാ
ലയങ്ങളെക്കൊണ്ടു ശൊഭിച്ചയമാലനുവാതുക്കൽചെന്നനെരം ബ്രാഹ്മ
ണനെയുമത്രനില്ക്കെന്നുനിയൊഗിച്ചു യാമ്മ്യന്മാരകം പുക്കാരവസ്ഥയത
യിപ്പാൻ വാതുക്കൽ നിൽക്കുന്നെരമൊരൊരൊപാപികളെ ഖെദിപ്പിച്ചീടു
ന്നതുകണ്ടിതുവിപ്രൊത്തമൻ എന്നതുകെട്ടനെരം ചൊദിച്ചുഭഗവതീ ഇ
ന്നുമൊന്നരുളിച്ചെയ്തീടെണംഭഗവാനെ ഇന്നപാപങ്ങൾചെയ്താലിന്ന
തുനരകളെ ന്നെന്നൊടുവഴിപൊലെയരുൾചെയ്കയും വെണം വല്ലഭെ
കെട്ടാലും നീ ബ്രാഹ്മണവധംചെയ്താൽ ചൊല്ലുവമ്പു പതിനായിരംസം
വത്സരം സന്തതം പൂയരക്തപൂൎണ്ണമായ്വരുവീടു മന്ധതാമിസ്രമായന
രകംഭുജിക്കെണം സൂകരഖരാദികളായ്ജനിച്ചീടും പിന്നെ രൊഗികളാ
യും ചണ്ഡാലപ്പരിഷകളായും മദ്യപാനത്തെച്ചെയ്യും ബ്രാഹ്മണരതുപൊ
ലെ വിദ്രുതം രൌരവമാന്നരകം ഭുജിക്കെണം അവനുമറുപതിനായി
രംസംവത്സരം അവനിതന്നിൽ കീടാദികളായിജ്ജനീച്ചടും സ്വൎണ്ണ
സ്തെയനുമറുപതിനായിരത്താണ്ടു ചെല്ലുവൊളവുംസമ്പ്രതാപനനര
കംകെൾ ദ്വിജദാരാദികളെരഹസിപ്രാപിക്കുന്ന പുരുഷന്തന്നെചു
ട്ടുപഴുപ്പിച്ചുള്ള ചെമ്പിൽ പുണൎന്നുവാഴുമറുപതിനായിരത്താണ്ടു ജനിക്കും
ഭൂമെപിന്നെ സ്ഥാപരയൊനികളിൽ നിൎമ്മൎയ്യാദെനപരസ്ത്രീഗമനംചെ
യ്വൊനും ബ്രഹ്മസ്വമപഹരിച്ചീടുന്നപുരുഷനും മുപ്പതനായിരത്താണ്ട
സിപത്രാരണ്യമാം ദുഷ്പാപനരകത്തെഭുജിച്ചുകിടക്കെണം പക്ഷിജാതി
കളായിപിറക്കും പിന്നെയവൻ ദുഷ്കൎമ്മങ്ങളെ ചെയ്വാനനുവാദം ചെയ്ത
വൻ മുപ്പതിനായിരംസംവത്സരം നരകത്തിൽ എപ്പൊഴും കിടന്നുദുഃഖിച്ചീ
ടും മഹാഭാഗെ അറ്റമില്ലാതവണ്ണമൊരൊരൊദുരിതങ്ങൾ മറ്റുമുണ്ടവറ്റി
നും പ്രായശ്ചിത്തം ചെയ്തീടിൽ നരകജാലമനുഭവിക്കയില്ലനാഥെസുര
ലൊകം പ്രാപിച്ചുസുഖിച്ചുവസിച്ചീടാം എന്തെല്ലാം നാമം നരകങ്ങൾക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/48&oldid=180580" എന്ന താളിൽനിന്ന് ശേഖരിച്ചത്