താൾ:CiXIV136.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

238 THE MALAYALAM READER

ധിപ്പിച്ചു— അന്ന്യായക്കാരനൊടും ൧–ം ൩–ം പ്രതികളൊടും എ
ന്റെ മുമ്പാകെയും ൧ മുതൽ ൩ വരെ സാക്ഷികളൊട അകടീ
ങ്ക താസീൽദാർ മുമ്പാകെയും ൪ മുതൽ ൭ വരെ സാക്ഷികളൊട
സബാപ്സര മുമ്പാകെയും വിസ്തരിക്കുകയും ചെയ്തു— കാരണ
വരായ കൊമശ്ശ നമ്പ്യാരും താനുമായിട്ട അഞ്ചാറ കൊല്ലമായി
എടച്ചിലായികഴിഞ്ഞ വരുന്നു എന്നും അത നിമിത്തമായി കൊ
മശ്ശനമ്പ്യാര തന്റെ അനന്തരവരായ ൧–ം ൨–ം പ്രതികളെ സ്വാ
ധീനമാക്കി താൻ ഇല്ലാത്ത സമയം ഓലപ്പെട്ടി ആധാരങ്ങളും
ഉറുപ്പികയും വിത്തും എടുപ്പിച്ച കൊണ്ടുപൊയ്താകുന്നു എന്നും മ
റ്റുംഅന്ന്യായക്കാരനും തങ്ങടെ തറവാട്ടകാൎയ്യങ്ങൾ സകലവുംകാ
രണവര കുഞ്ഞുണ്ണിനമ്പ്യാര മരിച്ചമുതൽക്ക താനും അന്ന്യായക്കാ
രനും കൂടിയാണ അന്ന്യെഷിച്ച വന്നിരുന്നത എന്നും കുഞ്ഞു
ണ്ണിനമ്പ്യാര മരിക്കുന്ന സമയം ൭൦൦ൽ ചില്ലുവാനം പണം സൎക്കാ
ര നികിതിക്കുള്ള വസ്തു മുതലുകൾ തങ്ങടെ തറവാട്ടിലെക്ക ഉണ്ടാ
യിരുന്നു എന്നും അതിൽ ഇപ്പൊൾ ൧൦൦ൽ ചില്ലുവാനം പണം
നികിതിക്കുള്ള വസ്തു മുതലുകൾ മാത്രമെ ഇപ്പൊൾ ഉള്ളു എന്നും
ശെഷം തറവാട്ട വക വസ്തു മുതലുകളും മറ്റും അന്ന്യായക്കാരൻ
വിറ്റ നശിപ്പിച്ചു എന്നും അതിന്റെ ശെഷം ഇപ്പൊഴുള്ള വ
സ്തു മുതലിന്റെ ഓലപ്പെട്ടി ആധാരങ്ങൾ താൻ എടുത്ത സൂക്ഷി
ച്ച വെച്ചിട്ടുള്ളത അന്ന്യായക്കാരൻ ചൊതിച്ചീട്ട കൊടുക്കാത്ത
തിനാൽ തമ്മിൽ വാക്കുണ്ടായി അന്ന്യായക്കാരൻ ധനുമാസം
൬൹ മുതൽക്ക തറവാട്ടിൽ നിന്ന പൊയി വെറെ ൟശ്വരമംഗ
ലത്ത വട്ടൊളിക്കാരുടെ വീട്ടിൽ ആകുന്നു പാൎത്ത വരുന്നത എ
ന്നും മറ്റും ൧ാം പ്രതിയും താൻ അന്ന്യായക്കാരന്റെ വീട്ടിൽ
ചെന്ന മറുതാക്കൊൽ കൊണ്ട പൂട്ട തുറന്ന ഓലപ്പെട്ടി ആധാര
ങ്ങളും മറ്റും ഒന്നും എടുത്തുകൊണ്ടുപൊയീട്ടില്ലന്നും അന്ന്യായ
ക്കാരൻ തറവാട്ട മുതൽ വിറ്റ നശിപ്പിക്കുന്നതിനാൽ മെലാൽ
അന്ന്യായക്കാരൻ തറവാട്ട കാൎയ്യാദികൾ അന്ന്വെഷിക്കെണ്ടാ
എന്നും ഒന്നാം പ്രതി കുഞ്ഞുണ്ണി നമ്പ്യാരെകൊണ്ട അന്ന്വെഷി
പ്പിക്കെണമെന്ന മദ്ധ്യസ്ഥന്മാര പറക ഉണ്ടായീട്ടുണ്ടെന്നും അത
പൊലെ താനും പറഞ്ഞീട്ടുള്ള ൟൎഷ്യതയാൽ തന്റെ മെലും അ
ന്ന്യായപ്പെട്ടതാകുന്നു എന്നും മറ്റും ൩ാം പ്രതിയും താൻ വെളി
യങ്ങൊട്ട പെയി മടങ്ങി വരുന്ന വഴിക്ക അയനിചിറക്കൽ
വെച്ച ൩ാം സാക്ഷിയെ കണ്ട തങ്ങൾ ൨ാളും കൂടി പൊരുമ്പൊ
ൾ രാത്രി അന്ന്യായക്കാരന്റെ വീട്ടിന്റെ വടക്കപുറംപാടത്ത എ
ത്തിയപ്പൊൾ ആ പാടത്ത വെച്ച പ്രതിക്കാര ൩ാളെയും കണ്ടു
എന്നും അതിൽ ൧–ം ൨–ം പ്രതി വക്കൽ ഓരെ ഓലപെട്ടികളും ഉ
ണ്ടായിരുന്നു എന്നും— ചൊതിച്ചാറെ ഓല പെട്ടിയിൽ നിന്ന വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/248&oldid=179828" എന്ന താളിൽനിന്ന് ശേഖരിച്ചത്