താൾ:CiXIV136.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 137

പിക്കുന്നതായിരുന്നു. ൯–ൟ അന്ന്യായത്തിന്ന ഏകദെശം ഒരു
മാസം മുമ്പായി അന്ന്യായക്കാരത്തിയുടെ ജെഷ്ഠത്തിയുടെ മകനാ
യ ബാപ്പുട്ടിഎന്നവൻ ൟ പറമ്പിൽ തകരാറ ചെയ്തതിന്ന ൧ാം
ഹരജിക്കാരനായ ഞാൻ ബൊധിപ്പിച്ച അന്ന്യായത്തിൽ തനി
ക്ക യാതൊരു അവകാശമില്ലെന്നും ആ പറമ്പ ൧ാം ഹരജിക്കാര
നായ ഇനിക്കുള്ളതാണെന്നും സമ്മതിച്ച കയ്പീത്ത കൊടുത്തത
കൂടാതെ അതപ്രകാരം ഞങ്ങൾ രണ്ടാളും രാജി ബൊധിപ്പിച്ച
ആ രാജിപ്രകാരം എന്റെ സമ്മതത്തിന്മെൽ ഇതിൽ ൩–ാം പ്ര
തിയായ ബാപ്പു— കയ്യായി നടക്കുകയും ചെയ്ത വരുന്നതാകുന്നു.
അതിന്റെ മദ്ധ്യെ ൟ സ്ഥലം തങ്ങൾക്ക വിലക്ക കിട്ടെണമെ
ന്നു വെച്ച ആ ബാപ്പൂട്ടിയും ൟ അന്ന്യായക്കാരും എടക്കാട അം
ശം അധികാരി മുഖാന്തരം എന്നൊട സംസാരിച്ചത ഞാൻ സ
മ്മതിക്കാത്തതിനാൽ മുമ്പെ ഉള്ള രാജിക്ക ന്യൂനത വിചാരിക്കാൻ
വെണ്ടി ആ ബാപ്പുട്ടിയെ പ്രതിയാക്കി കൌശലമായി ൟ അ
ന്ന്യായംകൊണ്ട വന്നതും അതിലെക്ക അധികാരി തന്നെ മുമ്പാ
യി പുറപ്പെട്ടതും ആയധികാരി ഇതിൽ നെരിനെ പറയുന്നത
ല്ലെങ്കിലും സൎക്കാര ഉദ്യൊഗസ്തനായ അധികാരി അനാവിശ്യമാ
യി ഇങ്ങനെ തുനിയുന്നത അപിഹിതമാകുന്നു. ആ ബാപ്പുട്ടി
ക്കുള്ള മുതലിന്ന അന്ന്യായക്കാരത്തിക്കും അന്ന്യായക്കാരത്തിക്കു
ള്ള മുതലിന്ന ബാപ്പുട്ടിക്കും അവകാശവും ഒന്നായിപാൎത്ത അ
യികമത്യമായി ഇരുന്ന വരുന്നതും ആയിരിക്കെ അന്ന്യായക്കാ
രത്തിയുടെ വാദപ്രകാരം ഇതിന്ന അവൾക്ക വല്ല അവകാശം
ഉണ്ടായിരുന്നു എങ്കിൽ ആ ബാപ്പുട്ടി ഒരു കാലത്തും മെൽപ്രകാരം
സമ്മതിക്കാൻ സംഗതി വരുന്നതല്ലെന്ന നിശ്ചയമാകുന്നു. ഇത
കൂടാതെ മെൽ പ്രകാരം രാജിയായി തീൎന്നിരിക്കെ ഇതിന്റെ സ്വ
രൂപം തന്നെ വെറെ പ്രകാരമാക്കി ൟ അന്ന്യായം കൊണ്ട വ
ന്നതാണെന്ന തീൎപ്പിനാൽ തന്നെ സമ്മതിക്കെണ്ടി വന്നിരിക്കു
ന്നു. ൧൦– ഒരു കച്ചെരിയിൽ ബൊധിപ്പിച്ച സ്ഥിരപ്പെട്ടിരിക്കുന്ന
രാജിക്ക വിരൊധമായി വരുന്ന അന്ന്യായം മെലധികാരത്തി
ലെ കല്പന കൂടാതെ അംഗീകരിക്കുന്ന നടപ്പ ഇതവരെ കണ്ടീ
ട്ടില്ലാ അങ്ങിനെ ഉള്ള ൟ അന്ന്യായം അങ്ങികരിച്ചത ആശ്ചൎയ്യമാ
യിരിക്കുന്നു. ആ രാജിക്ക ഹെതുവായ അന്ന്യായ കാലത്ത ആമീ
ൻ അവർകൾ ൟ സ്ഥലം വന്ന നൊക്കി അന്ന്യെഷിച്ച പൊയ്തി
ന്റെ ശെഷമാകുന്നു രാജി വാങ്ങീട്ടുള്ളത— എന്നാൽ അതിന്ന മുമ്പാ
യുള്ള അന്ന്യെഷണത്തിൽ ഏതങ്കിലും ഒരു സംശയം കണ്ടിരുന്നു
എങ്കിൽ ആ രാജി സമ്മതിക്കാൻ ഇടവരുമൊ— ഇപ്രകാരം ഇരി
ക്കെ തീൎന്നപൊയ കാൎയ്യം ൨–ാമതും എടുത്ത ഇങ്ങിനെ ഒരു തീൎപ്പ
കല്പിച്ചത ഞങ്ങൾക്ക സങ്കടമെന്നെ പറയുന്നുള്ളു. ൧൧– ൟ വ
ക സങ്ങതികളാൽ നിൎവ്വാദമായിരിക്കുന്ന ൟ ഭൂമി മതിയായ വാ

T

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/147&oldid=179719" എന്ന താളിൽനിന്ന് ശേഖരിച്ചത്